Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Thursday, September 6, 2018
Tuesday, August 15, 2017
ലൈവ് @ ഗോൾഡ് എഫ്.എം
ഫെബ്രുവരി 4, 5 തിയതികളിലായിരുന്നു
ദുബായ് പോയട്രീ ഹാർട്ടിന്റെ ആറാമത് എഡിഷൻ. മുൻപത്തെ വർഷങ്ങളിൽ അവിടെ മലയാളത്തെ
പ്രതിനിധീകരിച്ചത് കെ ജി എസ്, ചെമ്മനം, സർജു
എന്നീ കവികളായിരുന്നു. തമിഴിൽ നിന്ന് സൽമ കഴിഞ്ഞ വർഷം പങ്കെടുത്തിരുന്നു.
8
വർഷത്തോളം റേഡിയോ വാർത്ത വായിച്ച ഒരു രാജ്യത്തേക്ക് കവിതയുമായി തിരിച്ച് ചെല്ലുമ്പോൾ
പരിഭ്രമമുണ്ടായിരുന്നു. നെഞ്ചിടിപ്പ് അതിലേറെ ഉണ്ടായിരുന്നു. അതേ വഴികൾ. അതേ ഓർമ്മകൾ
. അങ്ങനെ അങ്ങനെ. ഹിറ്റിലെ ഷാബുവാണു വാർത്ത ആദ്യം കൊടുത്തത്.
അവിടെ അവസാനമായി വാർത്ത വായിച്ച സ്റ്റുഡിയോയിൽ പോകണമെന്ന്
വൈകാരികത ആഗ്രഹിച്ചതിന്റെ ഫലമായാണു ഗോൾഡിൽ
പോയത്. വാർത്ത വായിച്ച അതേ ഇടത്ത് തന്നെയിരുന്നു കവിത പറഞ്ഞത്. അതും മുൻപത്തെ സഹപ്രവർത്തകർക്കൊപ്പം.
അത് അന്ന് ലൈവായിരുന്നു . തിരക്കിനിടയിൽ പലതും ശരിക്കും കണ്ടില്ല.
ഇന്നിപ്പോൾ തിരക്കൊഴിഞ്ഞ
നേരത്ത് അത് ഒന്ന് കൂടി കാണുകയാണു. സ്നേഹം നിറഞ്ഞ കമന്റുകൾ വായിക്കുകയാണു. നിങ്ങളുമായി
പങ്ക് വയ്ക്കുകയാണു. മറ്റൊരു റേഡിയോക്കാലത്തിനായി തയ്യാറെടുക്കുകയാണു
Labels:
ajman,
dubai,
gold 101.3 fm,
kuzhur,
kuzhur wilson,
poetry,
Radio,
roy,
uae,
vyshkah,
അജ്മാൻ,
കവിത,
കുഴൂർ,
ഗോൾഡ് എഫ് എം,
ഡി.വിനയചന്ദ്രൻ
Friday, August 4, 2017
Wednesday, October 14, 2015
ജർമ്മനിൽ 6 കവിതകൾ
6 കവിതകൾ / ജർമ്മൻ / മലയാളം
ഗുണ്ടർട്ടിന്റെ മലയാളവും,ഹെസെയുടെ സിദ്ധാർത്ഥയും മലയാളക്കര വായിച്ചിട്ടുണ്ട്. ഗുണ്ടർട്ട്മലയാളത്തിനു ജർമ്മനിയിലെ പ്രശസ്ത സർവ്വകലാശാലയിൽ പാഠ്യപദ്ധതിയും വരുന്നു. അതിനിടയിലാണു മലയാള കവിതയിലേക്ക് ഒരു ജെർമ്മൻ പാലം വരുന്നത്. ഇംഗ്ലണ്ടിൽ താമസിക്കുന്ന ജർമ്മൻ കവി ,ആന്ദ്രെ വീലാണ്ടാണു തന്റെ സ്റ്റ്രീറ്റ് വോയ്സിൽ കവിതാ മലയാളത്തെ അവതരിപ്പിക്കുന്നത്. ആ പാലത്തിനു കരുത്തുറ്റ അടിത്തറ നൽകിയത് കവിയും മലയാളിയുമായ എൻ.രവിശങ്കറും. മലയാളത്തിന്റെ പേരിൽ ഉലകം ചുറ്റുന്ന പല മഹാകവികളും , ആശ്രിതരെ മാത്രം അന്യഭാഷകളിലേക്ക് ഒളിച്ച് കടത്തുമ്പോൾ , ആന്ദ്രെയുടെയും രവിശങ്കറിന്റെയും തെരുവുശബ്ദം കുറേക്കൂടി ഉയർന്ന് കേൾക്കുന്നു. നവമാധ്യമങ്ങളുടെ കാലത്ത് പിന്നെയും കവിത ആരുടെയും അളിയനോ സ്വകാര്യസ്വത്തോ അല്ലാതായി മാറുന്നു. ഇരുകവികൾക്കും മലയാളത്തിൽ സ്നേഹം പറയുന്നു
Street Voice - Poems
Labels:
German,
Germany and kerala,
Indo German,
Malayalam,
poetry,
കവിത,
ജർമ്മൻ,
മലയാളം
Sunday, November 30, 2014
Tuesday, January 21, 2014
കവിത കൊണ്ട് നടക്കുന്നവര്‍
കവിത കൊണ്ട് നടക്കുന്നവര്‍
(ഇന്ത്യ ടുഡേ ഇരുപത്തിനാലാം വാര്‍ഷികം , ലക്കം ജനുവരി 29,2014 ) പ്രത്യേകപതിപ്പില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ്ണരൂപം)
(ഇന്ത്യ ടുഡേ ഇരുപത്തിനാലാം വാര്‍ഷികം , ലക്കം ജനുവരി 29,2014 ) പ്രത്യേകപതിപ്പില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ്ണരൂപം)
ഞാനും വരട്ടയോ നിന്റെ കൂടെ
ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന കവി ഒരിക്കല്‍ അസുഖബാധിതനായി. ചികിത്സിക്കാന്‍ പണമില്ല. അന്നത്തെ പ്രമുഖമാധ്യമത്തില്‍ അത് വാര്‍ത്തയായി. ഭൂലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഇടപ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് മണിയോര്‍ഡറുകള്‍ ഒഴുകി. അത് കൈകാര്യം ചെയ്യാന്‍ പുതിയ ഒരു പോസ്റ്റ് ഓഫീസ് തന്നെ ഇടപ്പള്ളിയില്‍ തുറക്കേണ്ടി വന്നു.
മലയാള കവിതയുമായി ബന്ധപ്പെട്ട് കേട്ടതും വായിച്ചതുമായ ഏറ്റവും വലിയ സംഭവ കഥകളിലൊന്ന് ഇതാണ്. ഒരുകാലത്തെ മലയാളി കവിതയെ കവിയെ എത്ര മാത്രം നെഞ്ചേറ്റിയിരുന്നു എന്നു തെളിയിക്കാന്‍ ഈ നടന്ന കഥ മാത്രം മതിയാവും. കവിതയുമായി ബന്ധപ്പെട്ട ഭൗതിക ഇടപെടലാണ് ഇതെങ്കില്‍ ആത്മീയ ഇടപെടലുകളുടെ ആയിരക്കണക്കിന് കഥകള്‍ വേറെയുമുണ്ട്. പണിക്കും സഞ്ചാരത്തിനും രാജ്യസേവനത്തിനുമൊക്കെയായി നാടുവിട്ട, നാനാ ദേശങ്ങളിലേക്ക് കുടിയേറിയ കേരളീയന്‍ അവന്റെ അമ്മയുടെ ഫോട്ടോയ്‌ക്കൊപ്പം കവിത കൂടി കൊണ്ടുപോയി എന്നുള്ള കാര്യമാണ് അതിലൊന്ന്. അന്യദേശങ്ങളില്‍ പാര്‍ക്കുന്നവര്‍ നാട്ടില്‍ പോയി വരുന്നവരോട് രമണന്റെ കോപ്പി കൊണ്ടുവരാന്‍ ചട്ടം കെട്ടുമായിരുന്നു. അതിര്‍ത്തിയില്‍ പണിയെടുക്കുന്ന പട്ടാളക്കാര്‍ രമണന്റെ കോപ്പി പകര്‍ത്തിയെഴുതി സ്വന്തമായി ആത്മാവിന്റെ കൈയെത്തം ദൂരത്ത് സൂക്ഷിക്കുമായിരുന്നു.
രമണന്‍ എന്ന കാവ്യത്തിലെ മലരണിക്കാടുകള്‍ തന്റെ ദേശമായതുകൊണ്ടും രമണന്‍ എന്ന ഒരാള്‍ തന്റെ ഉള്ളിലുള്ളതുകൊണ്ടും മദനന്‍ എന്ന കൂട്ടുകാരനെ അയാള്‍ ജീവിതത്തില്‍ കൂട്ടുകാരനായി ആഗ്രഹിച്ചതുകൊണ്ടും ചന്ദ്രികമാരുടെ വിവിധ വേഷങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളതുകൊണ്ടുമൊക്കെ മലയാളിയുടെ കാവ്യ ജീവിതത്തില്‍ രമണന്‍ എന്ന പുസ്തകം മഹാഭാരതവും ബൈബിളും ഖുറാനുമൊക്കെയായി
എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും സങ്കല്‍പ്പലോകമല്ലീയുലകം എന്ന് അതിലെ നായകന്‍ ഇപ്പോഴും തന്നോടും ചന്ദ്രികയോടും ലോകത്തോട് തന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നു.
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ
എന്ന് കൂടെക്കൂടെ ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നു.ആത്മാവും ശരീരവും അപ്പൂപ്പന്‍ താടികളാകുന്ന പുതിയ
രമണന്‍ എന്ന കാവ്യത്തിലെ മലരണിക്കാടുകള്‍ തന്റെ ദേശമായതുകൊണ്ടും രമണന്‍ എന്ന ഒരാള്‍ തന്റെ ഉള്ളിലുള്ളതുകൊണ്ടും മദനന്‍ എന്ന കൂട്ടുകാരനെ അയാള്‍ ജീവിതത്തില്‍ കൂട്ടുകാരനായി ആഗ്രഹിച്ചതുകൊണ്ടും ചന്ദ്രികമാരുടെ വിവിധ വേഷങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളതുകൊണ്ടുമൊക്കെ മലയാളിയുടെ കാവ്യ ജീവിതത്തില്‍ രമണന്‍ എന്ന പുസ്തകം മഹാഭാരതവും ബൈബിളും ഖുറാനുമൊക്കെയായി
എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും സങ്കല്‍പ്പലോകമല്ലീയുലകം എന്ന് അതിലെ നായകന്‍ ഇപ്പോഴും തന്നോടും ചന്ദ്രികയോടും ലോകത്തോട് തന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നു.
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ
എന്ന് കൂടെക്കൂടെ ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നു.ആത്മാവും ശരീരവും അപ്പൂപ്പന്‍ താടികളാകുന്ന പുതിയ
കൂട്ടായ്മയിലും ഇപ്പോഴും ഉയര്‍ന്നുവരുന്ന മലയാളിയുടെ ഉള്ളില്‍ നിന്നുള്ള രണ്ട് വരികള്‍ '' കാനനച്ഛായയില്‍ ആടുമേയ്ക്കാന്‍, ഞാനും വരട്ടെയോ നിന്റെ കൂടെ'' എന്നുള്ള ഈരടികള്‍ തന്നെയാണ്.
കേരളീയന്റെ ജീനില്‍ അലിഞ്ഞു ചേര്‍ന്ന ഈ ഈരടി അയാളുടെ കാവ്യ ജീവിതത്തിനും ബാധകമാണെന്നു തോന്നുന്നു. ആത്മാവിന്റെ സത്യസന്ധമായ ഭാഷണം എന്ന നിലയില്‍ അതിന്റെ മലയാള പരിഭാഷ എന്ന നിലയില്‍ കവിത ഇന്നും മലയാളികളുടെ കൂടെയുണ്ട്. പല രൂപത്തില്‍, പല ഭാവത്തില്‍. പല ഇടങ്ങളില്‍ നാടുവിടുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കുന്ന ഒരു മലയാളിയോട് ,കവിത ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അത് ഞാനും വരട്ടെയോ നിന്റെ കൂടെയെന്നുള്ളതാണ്.
അവനവന്റെ ഏറ്റവും സത്യസന്ധമായ ആത്മഭാഷണം എന്ന നിലയില്‍ മലയാളിക്ക് എവിടെപ്പോയാലും എങ്ങിനെയൊക്കെയായാലും അതിനെ കൂട്ടാതെ വയ്യ. അതിന് വര്‍ത്തമാനത്തില്‍ നിന്നും ആയിരക്കണക്കിന് പതിനായിരക്കണക്കിന് ലക്ഷക്കണക്കിന് , കോടിക്കണക്കിന് ഉദാഹരണങ്ങളുണ്ട്. അതിലേക്കാണ് ഈയെഴുത്ത്.
ഗൂഗിള്‍
ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമാണ്. മലയാളിയുടെയും. മോളെ കാണാതായാലും ഗൂഗിള്‍
ചെയ്തു നോക്കുന്ന ഒരു ജനത പിറന്നിരിക്കുന്നു എന്ന കാര്യം മറന്നുകൂടാ. ഈ
കുറിപ്പെഴുതിയ 2014 ജനുവരി 14ന് സന്ധ്യക്ക് യൂണിക്കോഡ് മലയാളത്തില്‍
കവിതയെന്ന് ടൈപ്പ് ചെയ്ത് ഗൂഗിള്‍ ചെയ്തപ്പോള്‍ ഒരു നിമിഷത്തിന്റെ
പകുതിക്കുള്ളില്‍ കിട്ടിയത് പതിനാറു ലക്ഷത്തി ഒമ്പത് ഫലങ്ങളാണ്.
കംപ്യൂട്ടറും
ഐഫോണും സാധാരണമായപ്പോള്‍ മലയാളവും കവിതയുമൊക്കെ ഇല്ലാതാവും എന്നു
ഭയപ്പെട്ടിരുന്നവര്‍ക്ക് കൂടി കിട്ടിയ ഫലങ്ങളാണ് ഈ പതിനാറു ലക്ഷത്തി ഒമ്പത്
ലിങ്കുകളില്‍ ഉള്ളത്. (അത് സമഗ്രമെന്നോ കറ തീര്‍ന്നവയെന്നോ അര്‍ഥമില്ല.
ഇതൊരു തുടക്കം മാത്രമാണ്. കോടിക്കണക്കിന് ഫലങ്ങള്‍ വരാനിരിക്കുന്നു.
ഒരായുസ്‌കൊണ്ട് വായിച്ചു തീര്‍ക്കാന്‍ പറ്റാത്ത മലയാളവും കവിതയും).
കവിതയ്ക്ക് മാത്രം ഗൂഗിളില്‍ പതിനാറു ലക്ഷത്തിലധികം ഫലങ്ങളുണ്ടെങ്കില്‍ മറ്റ് വാക്കുകളുടെ കാര്യം പറയാനുണ്ടോ. എത്രയാവും അത്. എത്ര ജന്മങ്ങള്‍ വേണം അത് വായിച്ചു തീരാന്‍. മലയാളം കവിത മരിച്ചു മരിച്ചു തുടങ്ങിയ കരച്ചിലുകള്‍ നാം കേട്ടു തുടങ്ങിയിട്ടു കാലമെത്രയായി. എന്നിട്ടെങ്ങിനെയാണ് ഇത്രയും ഫലങ്ങള്‍ വെബ്ബന്നൂരില്‍ നിറഞ്ഞത്(വെബ്ബന്നൂര്‍ എന്ന പ്രയോഗത്തിന് രാംമോഹന്‍ പാലിയത്തിനോടു കടപ്പാട്) ആരാണ് വെബ്ബന്നൂരില്‍ ഇത്രയധികം മലയാളം നിറച്ചത്. ഇത്രയധികം കവിത വിതച്ചത്.
ശ്രേഷ്ഠ ഭാഷാ പദവിക്കുവേണ്ടി മുറവിളി കൂട്ടിയ സാഹിത്യകാരന്മാരോ അക്കാദമികളോ സര്‍വകലാശാലകളോ ആണോ ? കോടിക്കണക്കിന് രൂപ മലയാളത്തിനു വേണ്ടിയൊഴുക്കുന്ന സോ കോള്‍ഡ് സ്ഥാപനങ്ങളാണോ ?അല്ല മറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മലയാളത്തെയും ജീനിലുള്ള മലയാള കവിതയെയും കൊണ്ടുപോയ പുതിയ തലമുറയിലെ ചെറുപ്പക്കാരാണ്. അവരുടെ ജീവിത രേഖ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടില്ല. ചരിത്രത്തിന്റെ ഭാഗമാകുന്നതിനു വേണ്ടിയല്ല അവര്‍ ഇതൊന്നും ചെയ്യുന്നതും. കേരളീയന്റെ ഉള്ളില്‍ വിരിഞ്ഞ മലയാളത്തിന്റെ സിരകളിലോടുന്ന കവിതയുടെ വീര്യവും ഊര്‍ജവും അവരെ അതിന് സ്വഭാവികമായി പ്രേരിപ്പിക്കുന്നതാവണം. അല്ലെങ്കില്‍ എങ്ങിനെയാണ് ചെറുശേരിയുടെ കൃഷ്ണഗാഥ കംപ്യൂട്ടറില്‍ ആര്‍ക്കും വായിക്കാനാവുംവിധം യാഥാര്‍ഥ്യമാകാന്‍ പോവുന്നത്. അല്ലെങ്കില്‍ എങ്ങിനെയാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ അച്ചടിയില്‍ പോലും വായിക്കാന്‍ കിട്ടാത്ത ഗ്രന്ഥങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ മലയാളിക്ക് കിട്ടുന്നത്.
കംപ്യൂട്ടറില്‍ മലയാള ലിപിയുടെ വിന്യാസം സാധ്യമാക്കിയ യൂണിക്കോഡ് മലയാളത്തിന്റെ പിറവിയോടെ വന്‍ മാറ്റങ്ങളാണു ഈ ഭാഷയുടെ കാര്യത്തില്‍ സംഭവിച്ചത്. അതിലൂടെ കവിതയിലും . ബ്ലോഗ്, നവമാധ്യമങ്ങള്‍, വിക്കി പീഡിയ തുടങ്ങിയവ അതിന് വലിയ രീതിയിലുള്ള അടിസ്ഥാനമിടുകയും ചെയ്തു. ഏറ്റവും സുന്ദരവും ആകര്‍ഷകവുമായ ഇടങ്ങളില്‍ കയ്യേറ്റം സ്വഭാവികമാണ്. വെബ്ബന്നൂരിലും അതു തന്നെ സംഭവിച്ചു. അത്ര വിശ്വാസത്തോടെ അത്ര ഇഴുകിച്ചേര്‍ന്ന് കാമുകനുമായി ചുംബനത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടി പിന്നീട് അതിന്റെ ദൃശ്യങ്ങള്‍ കാണുന്നത് വെബ്ബന്നൂരിലാണ്. അവള്‍ക്ക്, അവന് മരണമേ നിവൃത്തിയുള്ളൂ.
തനിക്ക് കിട്ടിയ വെബ്ബിടം (ഒരുപാട് ആത്മാക്കള്‍ ശരീരവും മനസും ഊണും ഉറക്കവുമൊക്കെ സമര്‍പ്പിച്ച ഇടം) വൃത്തികേടാക്കുന്നതില്‍ മലയാളികളും കാണിച്ച ഉത്സാഹം ചെറുതല്ല.ആ ഇടങ്ങളാണ് ചെറുപ്പക്കാര്‍, മധ്യവയസ്‌കര്‍, വീട്ടമ്മമാര്‍ പുതിയ കവിതകള്‍കൊണ്ടും പഴയ കാവ്യങ്ങള്‍കൊണ്ടും നിറയ്ക്കുന്നത്. അത് ഒരു ചെറിയ കാര്യമായി കണ്ടു കൂടാ.
ഒരു പഞ്ചായത്തില്‍ പതിനായിരക്കണക്കിന് കവികള്‍ എന്നു പരിഹസിക്കുന്നവര്‍ ഒന്നോര്‍ക്കുന്നത് നന്ന്. ഒരു പഞ്ചായത്തില്‍ ആയിരം പീഡകര്‍ ഉണ്ടാകുന്നതിനേക്കാള്‍ , പതിനായിരം കൊള്ളക്കാര്‍ ഉണ്ടാകുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് പതിനായിരക്കണക്കിന് കവികളും കവിതകളും ഉണ്ടാകുന്നത്. അന്യന്റെ വാക്കുകള്‍ സംഗീതം പോലെയാകുന്ന സ്വപ്നം, അന്യജീവികളുടെ വാക്കുകള്‍ കവിതയാകുന്ന കാലമെന്നും വരാം.
പുതിയ
തലമുറയിലെ ഏറ്റവും പുതിയ എഴുത്തുകാരനായ ഹരശങ്കരനശോകന്റെ നിരീക്ഷണം ഇവിടെ
എടുത്തെഴുതുകയാണ്. “വെബ്ബന്നൂരിലെ മലയാളിയുടെ ഇടപെടല്‍ നിരീക്ഷിച്ച ഒരാളെന്ന
നിലയില്‍ പറയുകയാണ് (ഹരിശങ്കരനശോകനെന്ന പുതിയ കവി എഴുത്തും വായനയും അധികം
കണ്ടത് കംപ്യൂട്ടറിലാണ്) സെക്‌സ് എന്ന വാക്കിനു ശേഷം മലയാളത്തില്‍
ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് കവിതയാണ്. ഗൂഗിളിലും ബ്ലോഗിലും
ഫേസ്ബുക്കിലും അത് നിറഞ്ഞു നില്‍ക്കുന്നു. അതില്‍ സന്തോഷം തോന്നുന്നു.“
ഹരിയുടെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി തന്നെ ആഗ്രഹിക്കുകയാണ് കേരളീയന്‍ ആദിമ ചോദനയായ ലൈംഗികത ഗൂഗിളില്‍ തിരയുന്നതിനേക്കാള്‍ കവിത തിരയുന്ന കാലം വരുമെന്ന്. അത് വിദൂരത്തിലല്ലെന്ന്.
ഹരിയുടെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി തന്നെ ആഗ്രഹിക്കുകയാണ് കേരളീയന്‍ ആദിമ ചോദനയായ ലൈംഗികത ഗൂഗിളില്‍ തിരയുന്നതിനേക്കാള്‍ കവിത തിരയുന്ന കാലം വരുമെന്ന്. അത് വിദൂരത്തിലല്ലെന്ന്.
കംപ്യൂട്ടര്‍ കണ്ടുപിടിച്ചവനല്ലേ യഥാര്‍ത്ഥത്തില്‍ കവി?
ആകാശത്തു
കൂടി പറക്കുന്ന മേഘങ്ങളിലൂടെ പ്രിയപ്പെട്ടവള്‍ക്കു സന്ദേശം
കൊടുത്തയയ്ക്കാമെന്നു കവി വിചാരിക്കുന്നു. അതെഴുതുന്നു. എന്നാല്‍ നോക്കൂ.
കംപ്യൂട്ടര് നടപ്പാക്കിയ കവി ചെയ്തത് അത് യാഥാര്‍ത്ഥ്യമാക്കുകയാണ്. ഒരേ
സമയം ബ്രിട്ടനിലും കുഴൂരിലുമിരുന്ന് കവിത പങ്കു വയ്ക്കുന്ന സ്വപ്‌നം
നടപ്പാക്കുകയാണ് അയാളും തുടര്‍ന്നു വന്നവരും ചെയ്തത്. മേഘങ്ങളിലൂടെ
പ്രിയപ്പെട്ടവള്‍ക്ക് സന്ദേശമയച്ച കവിക്കൊപ്പം തന്നെ, അതു നടപ്പാക്കിയ
കവിക്കും സ്ഥാനമുണ്ടെന്നു വിചാരിക്കുന്നു. ഒരാള്‍ ഭാവിച്ചു എങ്കില്‍
രണ്ടാമത്തെയാള്‍ അതു നടപ്പാക്കുകയാണു ചെയ്തത്. കവിയുടെ ഭാവനയും
കംപ്യൂട്ടര്‍ ഉണ്ടാക്കിയ ആളുടെ ഭാവനയും തുലനം ചെയ്താല്‍ കവിത്വം കൂടുതല്‍
രണ്ടാമത്തെ ആള്‍ക്കു വരുമെന്ന് അര്‍ത്ഥം. ഭാവനയുടെ നടപ്പാക്കലിന്റെ രണ്ടു
വലിയ നക്ഷത്രങ്ങള്‍ കൂട്ടിമുട്ടുന്ന അതിവിശിഷ്ടമായ നിമിഷങ്ങളിലൂടെയാണ്
മലയാളവും കടന്നു പോകുന്നത്. അതില്‍ നിന്നു കോടിക്കണക്കിനു നക്ഷത്രങ്ങള്‍
വിരിയാതെ വയ്യ. മലയാളത്തിന്റെയും കവിതയുടെയും ആ പ്രകാശത്തിനായി
തീര്‍ച്ചയായും നാം കാത്തിരിക്കുകയാണ്.
ആരൊക്കെയാണ് വെബ്ബന്നൂരില്‍ മലയാളമുണ്ടാക്കിയത്?
16 വര്‍ഷങ്ങള്‍ക്കു മുമ്പ് 1998-ല്‍ ആദ്യമായി ഹോട്ട്‌മെയിലില്‍ ഇമെയില്‍ ഉണ്ടാക്കുമ്പോള്‍ സങ്കടം ചെറുതല്ലായിരുന്നു. അതിലെനിക്ക് അറിയാവുന്ന മലയാളത്തില്‍ എഴുതാനാവില്ലല്ലോ എന്നതായിരുന്നു അതിന്റെ അടിസ്ഥാനം. കവിയായ ഞാന്‍ അതേക്കുറിച്ച് സങ്കല്‍പിച്ചുവെങ്കില്‍ അതേക്കുറിച്ച് സങ്കടപ്പെട്ടു എങ്കില്‍ ഇതൊന്നും ചെയ്യാതെ ഇമെയിലില്‍ മലയാളമെഴുതുക എന്ന കാര്യം യാഥാര്‍ഥ്യമാക്കുകയായിരുന്നു മറ്റു ചെറുപ്പക്കാര്‍. അവര്‍ നിരവധിയുണ്ട്. യു എ ഇയിലും ബ്രിട്ടനിലും തിരുവനന്തപുരത്തും വയനാട്ടിലുമൊക്കെയിരുന്ന് അവര്‍ അതിനു വേണ്ടി പരിശ്രമിക്കുകയായിരുന്നു. 2005-ഓടെ ആ മിടുക്കന്മാര്‍ അതു നടപ്പാക്കുകയും ചെയ്തു. 16 വര്‍ഷത്തിനിപ്പുറമിരുന്ന് ഇതെഴുതുന്നയാള്‍ മലയാളത്തില്‍ മാത്രമേ മറ്റു മലയാളികള്‍ക്ക് ഇ-മെയില്‍ ചെയ്യാറുള്ളൂ എന്ന കാര്യം ആഹ്ലാദത്തോടെ പങ്കു വയ്ക്കുന്നു. നേരത്തേ പറഞ്ഞതു പോലെ അതിനായി പണിയെടുത്തത് നമ്മുടെ അക്കാദമികളോ സര്‍വകലാശാലകളോ സര്‍ക്കാരുകളോ അല്ല. എന്നിട്ടും തരം കിട്ടിയാല്‍ ഇക്കൂട്ടര്‍ മലയാളം മരിച്ചു, കവിത ചത്തു എന്നൊക്കെ കരഞ്ഞു കൊണ്ടിരിക്കുന്നു. അത്തരക്കാരെ മലയാളത്തിന്റെയും കവിതകളുടെയും വെബ്ബന്നൂരിലെ വലിയ ആകാശത്തേക്ക് ആദരവോടെ വിളിക്കുകയാണ്.
സത്യവേദപുസ്തകം 2003 കാലഘട്ടത്തില്‍ മുഴുവന്‍ യൂണിക്കോഡ് മലയാളത്തിലാക്കി അവതരിപ്പിച്ചു എന്നുള്ളതാണ് കൈപ്പള്ളി മലയാളത്തില്‍ ചെയ്ത അത്ഭുതങ്ങളിലൊന്ന്. എന്തുകൊണ്ട് ബൈബിള്‍? എന്തുകൊണ്ട് യൂണികോഡ് ബൈബിള്‍? എന്നതൊക്കെ നിഷാദ് കൈപ്പള്ളിയെന്ന സവിശേഷ വ്യക്തിത്വത്തിന്റെ പ്രതിഫലനമായി കാണേണ്ടി വരും. ധാരാളം പേര്‍ വായിക്കുന്ന ഒന്ന്, അത് വാക്കുകളും ആശയങ്ങളും തിരിച്ച്, ഗൂഗിളില്‍ തെരഞ്ഞാല്‍ കിട്ടുന്ന രീതിയില്‍ അവതരിപ്പിക്കുകയെന്നതിനു പിന്നില്‍ മറുനാട്ടില്‍ വളര്‍ന്ന ഒരു മലയാളിയുടെ രാഷ്ട്രീയ ബോധമുണ്ടായിരുന്നുവെന്നു പറയാതെ വയ്യ.
തന്റെ ബൈബിള്‍ പ്രോജക്ടിന്റെ ചരിത്രം എന്ന കുറിപ്പില്‍ കൈപ്പള്ളി വിവരിക്കുന്നതിങ്ങനെ. 'നന്നേ ചെറുപ്പത്തില്‍ എനിക്കൊരു കൊമഡോര്‍ 64 കംപ്യൂട്ടര്‍ കിട്ടി. കൊല്ലം 1987. അബുദാബിയില്‍ വീഡിയോ ഷോപ്പുണ്ടായിരുന്ന ഒരു സുഹൃത്ത് കൂട്ടത്തില്‍ കല്യാണ കാസറ്റുകളും എഡിറ്റു ചെയ്തു കൊടുക്കുമായിരുന്നു. കാസറ്റുകളില്‍ ചേര്‍ക്കാന്‍ മലയാളത്തിലുള്ള അക്ഷരങ്ങളും ഗ്രാഫിക്‌സുകളും അന്വേഷിച്ചു നടക്കുകയായിരുന്നു പുള്ളിയപ്പോള്‍. ഒരു രസത്തിനു വേണ്ടി ഞാന്‍ എന്റെ കൊച്ചു കംപ്യൂട്ടറും വച്ച് അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. കൊമ്മഡോറില്‍ ഞാന്‍ കുറച്ചു മലയാളം അക്ഷരങ്ങള്‍ പടച്ചുണ്ടാക്കി.
2003 മുതല്‍ ഇതെഴുതുന്ന 2014 വരെ കംപ്യൂട്ടര്‍ മലയാളത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടന്ന വര്‍ഷങ്ങളാണ്. മലയാളത്തില്‍ തലങ്ങും വിലങ്ങും മൊബൈല്‍ സന്ദേശങ്ങള്‍ പറക്കുന്ന ഇക്കാലത്ത്, ഞാനോര്‍ക്കുകയാണ്. ഞാന്‍ വൈകാതെ എന്റെ മൊബൈലില്‍ മലയാളത്തില്‍ എസ് എം എസ് അയയ്ക്കും എന്ന് 2004-2005 കാലഘട്ടത്തില്‍ എന്നോട് ഉറപ്പോടെ പറഞ്ഞ കൈപ്പള്ളിയെ പറ്റി.
മലയാളം മരിക്കും, കവിത ചാവും എന്നു വിലപിച്ച് ഒന്നും ചെയ്യാതിരുന്ന വലിയ വലിയ സ്ഥാനമാനങ്ങളുള്ള ആളുകള്‍ കൈപ്പള്ളിയുടെ പരിശ്രമം കാണേണ്ടതാണ്. സിബുവും പെരിങ്ങോടന്‍ എന്ന രാജ് നീട്ടിയത്തുമൊക്കെ ആ ശ്രേണിയിലെ കണ്ണികളാണ്. അഞ്ജലി ലിപിയുണ്ടാക്കിയ കെവിനും സിജിയുമെല്ലാം. അതിന്റെ തുടര്‍ച്ച മലയാളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ആദ്യകാല മഹാകാവ്യങ്ങള്‍ ഈ തലമുറയ്ക്കും വരും തലമുറയ്ക്കും കേടുകൂടാതെ നല്‍കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ഓടി നടക്കുന്ന വിക്കിയിലെ മനോജ് ഉള്‍പ്പടെയുള്ള ചെറുപ്പക്കാരെ കാണുമ്പോള്‍ അറിയാതെ ചോദിച്ചു പോവുകയാണ്. നമ്മുടെ ജീനില്‍ മലയാളവും കവിതയും പിന്നെയും പിന്നെയും പാടുകയാണ്, ഞാനും വരട്ടയോ നിന്റെ കൂടെയെന്ന്.
ഇന്ന് മലയാളത്തിന്, കവിതയ്ക്ക് സ്വകാര്യ അവകാശികളില്ല. അതാരുടെയും സ്വകാര്യ സ്വത്തുമല്ല. അക്കാദമി, സര്‍വകലാശാലകള്‍, പേരുകേട്ട ചില മാധ്യമങ്ങള്‍, സോകോള്‍ഡ് സാംസ്‌കാരിക നായകന്മാര്‍ എന്നിവരുടെ കൈയിലല്ല അത് (അതില്‍ പലര്‍ക്കും നല്ല വിഷമവും രോഷവുമുണ്ട്). കോളെജ് കാലത്തോടെ മലയാളവുമായി, കവിതയുമായി ബന്ധം മുറിഞ്ഞു പോയ ധാരാളം വീട്ടമ്മമാര്‍ ഇന്ന് കവിത വായിക്കുന്നുണ്ട്. അവരവരുടെ മലയാളത്തില്‍ തങ്ങള്‍ക്കാകും വിധമുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമിരുന്ന് പല തരത്തിലുള്ള ആളുകള്‍ മലയാളത്തിലും കവിതയിലും മികവോടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. വീട്ടമ്മമാര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകള്‍, കപ്പിത്താന്മാര്‍, എയര്‍ഹോസ്റ്റസുമാര്‍, ഗ്രോസറിയില്‍ ജോലിക്കു നില്‍ക്കുന്നവര്‍, സ്‌കൂള്‍ മാഷ്മാര്‍ എന്നു വേണ്ട സര്‍വ മേഖലയില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യവും ഇടപെടലും മലയാളത്തിലും, അതില്‍ നിന്നുണ്ടാകുന്ന കവിതകളിലുമുണ്ട്.
ബ്ലോഗുകളും ബൂലോക കവിതയും വയനാടും
യൂണികോഡ് മലയാളത്തിന്റെ ആവിര്‍ഭാവത്തോടെ, അതിന്റെ തുടര്‍ച്ചയായി വന്ന ബ്ലോഗുകളും നവമാധ്യമങ്ങളും മലയാളത്തിനും അതിന്റെ കവിതയ്ക്കും നല്‍കിയ ഉണര്‍വ് ചില്ലറയല്ല. കേരളം വിട്ടുപോയ മലയാളികളാണ് അതിന്റെ ലിപികളുണ്ടാക്കാന്‍ പരിശ്രമിച്ച് വിജയിച്ചതെങ്കില്‍ അതിന്റെ പ്രചാരകരാകാന്‍ കേരളത്തിലുള്ളവര്‍ക്കു കഴിഞ്ഞു. സാങ്കേതികതയുടെ മുന്നേറ്റം താരതമ്യേന കുറഞ്ഞ കേരളത്തിലെ ഇടങ്ങളിലൊന്നാണ് വയനാട്. അവിടെയിരുന്നാണ് തന്റെ കൊച്ചു കംപ്യൂട്ടറുമായി വിഷ്ണുപ്രസാദ് എന്ന സ്‌കൂള്‍ മാഷ് മലയാള കവിതയില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. വ്യക്തിപരമായ കവിതയില്‍ അതൊതുക്കാതെ ബൂലോകകവിതയെന്ന വലിയ ലോകത്തിലൂടെ അതു പടര്‍ത്താനും വിഷ്ണുപ്രസാദ് എന്ന കവിക്കായി. ഉള്ളിലുള്ള മലയാളം വച്ച്, കവിത വച്ച് ലോകത്താകമാനം പടര്‍ന്നു കിടക്കുന്ന കാവ്യസ്‌നേഹികള്‍ക്ക് വിഷ്ണുപ്രസാദ് എന്ന കവി നല്‍കിയ ഊര്‍ജം ചെറുതല്ല. കടലില്‍ കപ്പലോടിക്കുന്ന പണിയെടുക്കുന്ന നിരഞ്ജന്‍ ഉള്‍പ്പടെയുള്ള കവികള്‍ ഈ ഊര്‍ജത്തിന്റെ ഭാഗമാവുകയാണ്. തങ്ങളുടെ വ്യത്യസ്ത അനുഭവ മേഖല കവിതയിലും മലയാളത്തിലുമാക്കുകയാണ്. അതു തുറന്നു വിടുകയാണ്.
വിഷ്ണുപ്രസാദ്
മലയാളത്തിലെ ആദ്യകാല ബ്ലോഗര്‍മാരില്‍ സ്ത്രീകളില്‍ പ്രധാനപ്പെട്ട ഒരു പേരാണ് ദേവസേന. അബുദാബിയിലെ ഒരു ഓഫീസില്‍ സെക്രട്ടറി ജോലി ചെയ്യുന്ന അവര്‍ രാത്രിയില്‍ ബാത്ത്‌റൂമില്‍ ഒളിച്ചിരുന്ന് എഴുതുന്നതിനെ പറ്റി എഴുതിയിട്ടുണ്ട്. അവര്‍ പങ്കുവയ്ക്കുന്ന കവിതകളും അത്ര തീവ്രമായ ഇടങ്ങളില്‍ നിന്നു തന്നെയാണ്. അത്രമേല്‍ വൈവിധ്യങ്ങള്‍, വേറിട്ട അനുഭവങ്ങള്‍ പുതിയ കാലത്ത് മലയാളത്തില്‍ പങ്കുവയ്ക്കപ്പെട്ടു തുടങ്ങിയെന്നു പറഞ്ഞുവെന്നു മാത്രം.
മണി ഓര്‍ഡറുകള്‍ക്കും ഡ്രാഫ്റ്റുകള്‍ക്കുമൊപ്പം കവിതയും വിദേശരാജ്യങ്ങളില്‍ നിന്ന് മലയാളി നാട്ടിലേക്കയയ്ക്കുമെന്ന് ആറ്റൂര്‍ രവിവര്‍മ ഒരിക്കല്‍ ഷാര്‍ജയില്‍ വച്ചു പറഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളി തന്റെ മലയാളത്തില്‍ തന്റെ ഉള്ളിലെ കവിത ഇപ്പോള്‍ പരസ്പരം അയച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ സൗന്ദര്യവും പ്രതീക്ഷയും ചെറുതല്ല.
സമീഹ എന്ന പെണ്കുട്ടി
ഇനിയൊരു മരണമില്ലാത്ത വണ്ണം മലയാളം ബൂലോകത്തോളം പടര്‍ന്നിരിക്കുന്നു. അതു പടര്‍ത്തിയതിലെ ഒരു കണ്ണി സമീഹ കൂടിയാണ്.
മരിച്ചു പോയെന്നും ചത്തു പോയെന്നും നാം വിചാരിച്ച ഒരു ഭാഷ, അതിലെ പ്രധാനപ്പെട്ട മാധ്യമമായ കവിത, ഇതാ വലിയ ഊര്‍ജത്തോടെ മുന്നില്‍. ഇതില്‍ നിന്ന് പുതിയ മുളകള്‍ പൊട്ടുകയും ഭാഷയുടെ, കവിതയുടെ ഒരു പുതിയ കാട് രൂപപ്പെടുകയും ചെയ്യും.
ആരൊക്കെയാണ് വെബ്ബന്നൂരില്‍ മലയാളമുണ്ടാക്കിയത്?
16 വര്‍ഷങ്ങള്‍ക്കു മുമ്പ് 1998-ല്‍ ആദ്യമായി ഹോട്ട്‌മെയിലില്‍ ഇമെയില്‍ ഉണ്ടാക്കുമ്പോള്‍ സങ്കടം ചെറുതല്ലായിരുന്നു. അതിലെനിക്ക് അറിയാവുന്ന മലയാളത്തില്‍ എഴുതാനാവില്ലല്ലോ എന്നതായിരുന്നു അതിന്റെ അടിസ്ഥാനം. കവിയായ ഞാന്‍ അതേക്കുറിച്ച് സങ്കല്‍പിച്ചുവെങ്കില്‍ അതേക്കുറിച്ച് സങ്കടപ്പെട്ടു എങ്കില്‍ ഇതൊന്നും ചെയ്യാതെ ഇമെയിലില്‍ മലയാളമെഴുതുക എന്ന കാര്യം യാഥാര്‍ഥ്യമാക്കുകയായിരുന്നു മറ്റു ചെറുപ്പക്കാര്‍. അവര്‍ നിരവധിയുണ്ട്. യു എ ഇയിലും ബ്രിട്ടനിലും തിരുവനന്തപുരത്തും വയനാട്ടിലുമൊക്കെയിരുന്ന് അവര്‍ അതിനു വേണ്ടി പരിശ്രമിക്കുകയായിരുന്നു. 2005-ഓടെ ആ മിടുക്കന്മാര്‍ അതു നടപ്പാക്കുകയും ചെയ്തു. 16 വര്‍ഷത്തിനിപ്പുറമിരുന്ന് ഇതെഴുതുന്നയാള്‍ മലയാളത്തില്‍ മാത്രമേ മറ്റു മലയാളികള്‍ക്ക് ഇ-മെയില്‍ ചെയ്യാറുള്ളൂ എന്ന കാര്യം ആഹ്ലാദത്തോടെ പങ്കു വയ്ക്കുന്നു. നേരത്തേ പറഞ്ഞതു പോലെ അതിനായി പണിയെടുത്തത് നമ്മുടെ അക്കാദമികളോ സര്‍വകലാശാലകളോ സര്‍ക്കാരുകളോ അല്ല. എന്നിട്ടും തരം കിട്ടിയാല്‍ ഇക്കൂട്ടര്‍ മലയാളം മരിച്ചു, കവിത ചത്തു എന്നൊക്കെ കരഞ്ഞു കൊണ്ടിരിക്കുന്നു. അത്തരക്കാരെ മലയാളത്തിന്റെയും കവിതകളുടെയും വെബ്ബന്നൂരിലെ വലിയ ആകാശത്തേക്ക് ആദരവോടെ വിളിക്കുകയാണ്.
യൂണികോഡ് ബൈബിള്‍ അഥവാ കൈപ്പള്ളി എന്ന ചെറുപ്പക്കാരന്‍
കംപ്യൂട്ടറില്‍
മലയാളമുപയോഗിച്ച തുടക്കക്കാര്‍ക്ക് സുപരിചിതനാണ് നിഷാദ് കൈപ്പള്ളി.
ബാപ്പയുടെ സ്വദേശം ചിറയിന്‍കീഴ്. പഠിച്ചതും വളര്‍ന്നതുമെല്ലാം യു എ ഇയുടെ
തലസ്ഥാനമായ അബുദാബിയില്‍. വീട്ടില്‍ കേട്ട മലയാളമല്ലാതെ കക്ഷിക്ക്
മലയാളവുമായി വലിയ ബന്ധമൊന്നുമില്ല. എന്നു മാത്രമല്ല, പഠിച്ചതും
സംസാരിച്ചതും തുടക്കത്തില്‍ എഴുതിയതും പറഞ്ഞതുമൊക്കെ ഇംഗ്ലീഷിലാണു താനും.
കംപ്യൂട്ടര്‍ മലയാളത്തിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട പേരുകളിലൊന്ന്
കൈപ്പള്ളിയുടെതാണ് (തനിക്ക് വ്യക്തിപരമായ അറിയുന്ന ഒരാള്‍. കൈപ്പള്ളിയെ
പോലെ നിരവധി ചെറുപ്പക്കാര്‍. ഈ മേഖലയില്‍ ചരിത്രമെഴുതുന്നവര്‍. അവരെ
വിട്ടുകൂടാ).

കൈപ്പള്ളി
സത്യവേദപുസ്തകം 2003 കാലഘട്ടത്തില്‍ മുഴുവന്‍ യൂണിക്കോഡ് മലയാളത്തിലാക്കി അവതരിപ്പിച്ചു എന്നുള്ളതാണ് കൈപ്പള്ളി മലയാളത്തില്‍ ചെയ്ത അത്ഭുതങ്ങളിലൊന്ന്. എന്തുകൊണ്ട് ബൈബിള്‍? എന്തുകൊണ്ട് യൂണികോഡ് ബൈബിള്‍? എന്നതൊക്കെ നിഷാദ് കൈപ്പള്ളിയെന്ന സവിശേഷ വ്യക്തിത്വത്തിന്റെ പ്രതിഫലനമായി കാണേണ്ടി വരും. ധാരാളം പേര്‍ വായിക്കുന്ന ഒന്ന്, അത് വാക്കുകളും ആശയങ്ങളും തിരിച്ച്, ഗൂഗിളില്‍ തെരഞ്ഞാല്‍ കിട്ടുന്ന രീതിയില്‍ അവതരിപ്പിക്കുകയെന്നതിനു പിന്നില്‍ മറുനാട്ടില്‍ വളര്‍ന്ന ഒരു മലയാളിയുടെ രാഷ്ട്രീയ ബോധമുണ്ടായിരുന്നുവെന്നു പറയാതെ വയ്യ.
തന്റെ ബൈബിള്‍ പ്രോജക്ടിന്റെ ചരിത്രം എന്ന കുറിപ്പില്‍ കൈപ്പള്ളി വിവരിക്കുന്നതിങ്ങനെ. 'നന്നേ ചെറുപ്പത്തില്‍ എനിക്കൊരു കൊമഡോര്‍ 64 കംപ്യൂട്ടര്‍ കിട്ടി. കൊല്ലം 1987. അബുദാബിയില്‍ വീഡിയോ ഷോപ്പുണ്ടായിരുന്ന ഒരു സുഹൃത്ത് കൂട്ടത്തില്‍ കല്യാണ കാസറ്റുകളും എഡിറ്റു ചെയ്തു കൊടുക്കുമായിരുന്നു. കാസറ്റുകളില്‍ ചേര്‍ക്കാന്‍ മലയാളത്തിലുള്ള അക്ഷരങ്ങളും ഗ്രാഫിക്‌സുകളും അന്വേഷിച്ചു നടക്കുകയായിരുന്നു പുള്ളിയപ്പോള്‍. ഒരു രസത്തിനു വേണ്ടി ഞാന്‍ എന്റെ കൊച്ചു കംപ്യൂട്ടറും വച്ച് അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. കൊമ്മഡോറില്‍ ഞാന്‍ കുറച്ചു മലയാളം അക്ഷരങ്ങള്‍ പടച്ചുണ്ടാക്കി.
എന്തായാലും
കൈപ്പള്ളിയും മലയാളം അക്ഷരങ്ങളും തമ്മിലുള്ള പ്രേമബന്ധം അതോടെ തുടങ്ങി.
മലയാളം ലിപിയുടെ തനതായ ചില പ്രത്യേകതകള്‍ എന്നെ വല്ലാതങ്ങ് ആകര്‍ഷിച്ചതും ആ
സമയത്തു തന്നെ.
........
മലയാളം ശരിക്കറിയാത്തവനാണോ മലയാളത്തില്‍ അക്ഷരങ്ങളും സോഫ്റ്റുവെയറും ഉണ്ടാക്കാന്‍ പോകുന്നത്?
.............
അതെനിക്കങ്ങു
കൊണ്ടു. വല്ലാതെ വിഷമമായി. അപ്പോള്‍ കാര്യമാക്കിയില്ലെങ്കിലും ഒരു കാര്യം
അന്നു ഞാന്‍ തീരുമാനിച്ചു. കിട്ടാവുന്നതില്‍ ഏറ്റവും ഓഥന്റിക് ആയ ഒരു
മലയാളഗ്രന്ഥം ഞാന്‍ കംപ്യൂട്ടറില്‍ പകര്‍ത്തിയെഴുതും.'
വെബ് മലയാളത്തില്‍ ബൈബിള്‍ എന്ന വലിയ പുസ്തകം 2003-ഓടെ യൂണിക്കോഡിലാക്കിയതിനെ കുറിച്ചുള്ള വിവരണം ഇങ്ങനെയൊക്കെയാണ്.
2003 മുതല്‍ ഇതെഴുതുന്ന 2014 വരെ കംപ്യൂട്ടര്‍ മലയാളത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടന്ന വര്‍ഷങ്ങളാണ്. മലയാളത്തില്‍ തലങ്ങും വിലങ്ങും മൊബൈല്‍ സന്ദേശങ്ങള്‍ പറക്കുന്ന ഇക്കാലത്ത്, ഞാനോര്‍ക്കുകയാണ്. ഞാന്‍ വൈകാതെ എന്റെ മൊബൈലില്‍ മലയാളത്തില്‍ എസ് എം എസ് അയയ്ക്കും എന്ന് 2004-2005 കാലഘട്ടത്തില്‍ എന്നോട് ഉറപ്പോടെ പറഞ്ഞ കൈപ്പള്ളിയെ പറ്റി.
മലയാളം മരിക്കും, കവിത ചാവും എന്നു വിലപിച്ച് ഒന്നും ചെയ്യാതിരുന്ന വലിയ വലിയ സ്ഥാനമാനങ്ങളുള്ള ആളുകള്‍ കൈപ്പള്ളിയുടെ പരിശ്രമം കാണേണ്ടതാണ്. സിബുവും പെരിങ്ങോടന്‍ എന്ന രാജ് നീട്ടിയത്തുമൊക്കെ ആ ശ്രേണിയിലെ കണ്ണികളാണ്. അഞ്ജലി ലിപിയുണ്ടാക്കിയ കെവിനും സിജിയുമെല്ലാം. അതിന്റെ തുടര്‍ച്ച മലയാളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ആദ്യകാല മഹാകാവ്യങ്ങള്‍ ഈ തലമുറയ്ക്കും വരും തലമുറയ്ക്കും കേടുകൂടാതെ നല്‍കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ഓടി നടക്കുന്ന വിക്കിയിലെ മനോജ് ഉള്‍പ്പടെയുള്ള ചെറുപ്പക്കാരെ കാണുമ്പോള്‍ അറിയാതെ ചോദിച്ചു പോവുകയാണ്. നമ്മുടെ ജീനില്‍ മലയാളവും കവിതയും പിന്നെയും പിന്നെയും പാടുകയാണ്, ഞാനും വരട്ടയോ നിന്റെ കൂടെയെന്ന്.
മലയാളത്തിന്റെയും കവിതകളുടെയും ജനാധിപത്യം
കവിത ആരുടെയും അളിയനല്ല എന്നത് ഇതെഴുതുന്ന ആളുടെ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ് ആയിരുന്നു. ചില കാര്യങ്ങള്‍, ചില ഇടങ്ങള്‍ ചിലര്‍ സ്വകാര്യസ്വത്തായി അനുഭവിക്കുന്നതിന് എതിരായിരുന്നു ആ സ്റ്റാറ്റസ്. അത് അതേ രീതിയില്‍ വായിക്കപ്പെടുകയും ചെയ്തു.
കവിത ആരുടെയും അളിയനല്ല എന്നത് ഇതെഴുതുന്ന ആളുടെ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ് ആയിരുന്നു. ചില കാര്യങ്ങള്‍, ചില ഇടങ്ങള്‍ ചിലര്‍ സ്വകാര്യസ്വത്തായി അനുഭവിക്കുന്നതിന് എതിരായിരുന്നു ആ സ്റ്റാറ്റസ്. അത് അതേ രീതിയില്‍ വായിക്കപ്പെടുകയും ചെയ്തു.
ഇന്ന് മലയാളത്തിന്, കവിതയ്ക്ക് സ്വകാര്യ അവകാശികളില്ല. അതാരുടെയും സ്വകാര്യ സ്വത്തുമല്ല. അക്കാദമി, സര്‍വകലാശാലകള്‍, പേരുകേട്ട ചില മാധ്യമങ്ങള്‍, സോകോള്‍ഡ് സാംസ്‌കാരിക നായകന്മാര്‍ എന്നിവരുടെ കൈയിലല്ല അത് (അതില്‍ പലര്‍ക്കും നല്ല വിഷമവും രോഷവുമുണ്ട്). കോളെജ് കാലത്തോടെ മലയാളവുമായി, കവിതയുമായി ബന്ധം മുറിഞ്ഞു പോയ ധാരാളം വീട്ടമ്മമാര്‍ ഇന്ന് കവിത വായിക്കുന്നുണ്ട്. അവരവരുടെ മലയാളത്തില്‍ തങ്ങള്‍ക്കാകും വിധമുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമിരുന്ന് പല തരത്തിലുള്ള ആളുകള്‍ മലയാളത്തിലും കവിതയിലും മികവോടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. വീട്ടമ്മമാര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകള്‍, കപ്പിത്താന്മാര്‍, എയര്‍ഹോസ്റ്റസുമാര്‍, ഗ്രോസറിയില്‍ ജോലിക്കു നില്‍ക്കുന്നവര്‍, സ്‌കൂള്‍ മാഷ്മാര്‍ എന്നു വേണ്ട സര്‍വ മേഖലയില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യവും ഇടപെടലും മലയാളത്തിലും, അതില്‍ നിന്നുണ്ടാകുന്ന കവിതകളിലുമുണ്ട്.
ബ്ലോഗുകളും ബൂലോക കവിതയും വയനാടും
യൂണികോഡ് മലയാളത്തിന്റെ ആവിര്‍ഭാവത്തോടെ, അതിന്റെ തുടര്‍ച്ചയായി വന്ന ബ്ലോഗുകളും നവമാധ്യമങ്ങളും മലയാളത്തിനും അതിന്റെ കവിതയ്ക്കും നല്‍കിയ ഉണര്‍വ് ചില്ലറയല്ല. കേരളം വിട്ടുപോയ മലയാളികളാണ് അതിന്റെ ലിപികളുണ്ടാക്കാന്‍ പരിശ്രമിച്ച് വിജയിച്ചതെങ്കില്‍ അതിന്റെ പ്രചാരകരാകാന്‍ കേരളത്തിലുള്ളവര്‍ക്കു കഴിഞ്ഞു. സാങ്കേതികതയുടെ മുന്നേറ്റം താരതമ്യേന കുറഞ്ഞ കേരളത്തിലെ ഇടങ്ങളിലൊന്നാണ് വയനാട്. അവിടെയിരുന്നാണ് തന്റെ കൊച്ചു കംപ്യൂട്ടറുമായി വിഷ്ണുപ്രസാദ് എന്ന സ്‌കൂള്‍ മാഷ് മലയാള കവിതയില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. വ്യക്തിപരമായ കവിതയില്‍ അതൊതുക്കാതെ ബൂലോകകവിതയെന്ന വലിയ ലോകത്തിലൂടെ അതു പടര്‍ത്താനും വിഷ്ണുപ്രസാദ് എന്ന കവിക്കായി. ഉള്ളിലുള്ള മലയാളം വച്ച്, കവിത വച്ച് ലോകത്താകമാനം പടര്‍ന്നു കിടക്കുന്ന കാവ്യസ്‌നേഹികള്‍ക്ക് വിഷ്ണുപ്രസാദ് എന്ന കവി നല്‍കിയ ഊര്‍ജം ചെറുതല്ല. കടലില്‍ കപ്പലോടിക്കുന്ന പണിയെടുക്കുന്ന നിരഞ്ജന്‍ ഉള്‍പ്പടെയുള്ള കവികള്‍ ഈ ഊര്‍ജത്തിന്റെ ഭാഗമാവുകയാണ്. തങ്ങളുടെ വ്യത്യസ്ത അനുഭവ മേഖല കവിതയിലും മലയാളത്തിലുമാക്കുകയാണ്. അതു തുറന്നു വിടുകയാണ്.
വിഷ്ണുപ്രസാദ് മലയാളത്തിലെ ആദ്യകാല ബ്ലോഗര്‍മാരില്‍ സ്ത്രീകളില്‍ പ്രധാനപ്പെട്ട ഒരു പേരാണ് ദേവസേന. അബുദാബിയിലെ ഒരു ഓഫീസില്‍ സെക്രട്ടറി ജോലി ചെയ്യുന്ന അവര്‍ രാത്രിയില്‍ ബാത്ത്‌റൂമില്‍ ഒളിച്ചിരുന്ന് എഴുതുന്നതിനെ പറ്റി എഴുതിയിട്ടുണ്ട്. അവര്‍ പങ്കുവയ്ക്കുന്ന കവിതകളും അത്ര തീവ്രമായ ഇടങ്ങളില്‍ നിന്നു തന്നെയാണ്. അത്രമേല്‍ വൈവിധ്യങ്ങള്‍, വേറിട്ട അനുഭവങ്ങള്‍ പുതിയ കാലത്ത് മലയാളത്തില്‍ പങ്കുവയ്ക്കപ്പെട്ടു തുടങ്ങിയെന്നു പറഞ്ഞുവെന്നു മാത്രം.
ദേവസേന
മണി ഓര്‍ഡറുകള്‍ക്കും ഡ്രാഫ്റ്റുകള്‍ക്കുമൊപ്പം കവിതയും വിദേശരാജ്യങ്ങളില്‍ നിന്ന് മലയാളി നാട്ടിലേക്കയയ്ക്കുമെന്ന് ആറ്റൂര്‍ രവിവര്‍മ ഒരിക്കല്‍ ഷാര്‍ജയില്‍ വച്ചു പറഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളി തന്റെ മലയാളത്തില്‍ തന്റെ ഉള്ളിലെ കവിത ഇപ്പോള്‍ പരസ്പരം അയച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ സൗന്ദര്യവും പ്രതീക്ഷയും ചെറുതല്ല.
മലയാളത്തിലെ
ആദ്യത്തെ കവിതാബ്ലോഗിന്റെ ഉടമയാണ് ഇതെഴുതുന്നയാള്‍. 2006 ജൂലായ് മാസത്തിലെ
ഒരു ദിവസമാണ് അത് ആരംഭിക്കുന്നത്. കംപ്യൂട്ടര്‍ മലയാളത്തിന്റെ,
വെബ്ബന്നൂരിലെ മലയാളത്തിന്റെ, ഇന്ന് മധ്യവര്‍ഗ മലയാളി ഏറ്റവും കൂടുതല്‍
വ്യവഹരിക്കുന്ന മലയാളത്തിന്റെ വലിയ ലോകത്തേക്ക് എന്നെ വിളിച്ചു കൊണ്ടു
പോയത് സമീഹ എന്ന പെണ്‍കുട്ടിയാണ്. യൂണിക്കോഡ് മലയാളത്തിൽ എന്നെ
എഴുത്തിനിരുത്തിയ ആശാത്തിയാണു സമീഹയെന്നും പറയാം. ഷാര്‍ജയില്‍ ഒരു വ്യവസ്ഥാപിത മുസ്ലിം കുടുംബത്തിൽ പിറന്ന് അവിടെ പഠിച്ചു വളര്‍ന്ന അവളിപ്പോള്‍ ഖത്തറിലുണ്ട്.
ഇനിയൊരു മരണമില്ലാത്ത വണ്ണം മലയാളം ബൂലോകത്തോളം പടര്‍ന്നിരിക്കുന്നു. അതു പടര്‍ത്തിയതിലെ ഒരു കണ്ണി സമീഹ കൂടിയാണ്.
മരിച്ചു പോയെന്നും ചത്തു പോയെന്നും നാം വിചാരിച്ച ഒരു ഭാഷ, അതിലെ പ്രധാനപ്പെട്ട മാധ്യമമായ കവിത, ഇതാ വലിയ ഊര്‍ജത്തോടെ മുന്നില്‍. ഇതില്‍ നിന്ന് പുതിയ മുളകള്‍ പൊട്ടുകയും ഭാഷയുടെ, കവിതയുടെ ഒരു പുതിയ കാട് രൂപപ്പെടുകയും ചെയ്യും.
കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തിനും കവിതയ്ക്കും സംഭവിച്ച പ്രധാനമാറ്റം ഇതു തന്നെയാണെന്നു ഞാന്‍ വിചാരിക്കുന്നു.
സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ കൈയിലിരിക്കുന്ന മൊബൈലില്‍ നോക്കാവുന്നതാണ്.
സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ കൈയിലിരിക്കുന്ന മൊബൈലില്‍ നോക്കാവുന്നതാണ്.
Labels:
ഇന്ത്യടുഡേ,
കവിത,
കുഴൂര്‍ വിത്സണ്‍,
മലയാളം,
യൂണിക്കോഡ്,
വെബ്ബ് മലയാളം
Tuesday, December 10, 2013
സാക്ഷ്യത്തിന്റെ പിന്തുടർച്ചയായി പിന്നെയും വാർത്തകൾ / ടി.ഡി .രാമക്യഷ്ണൻ
“മലയാള കവിതയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ശക്തമായ മാറ്റത്തിന്റെ വേലിയേറ്റത്തിലാണു ഇത്തരമൊരു കവിത എഴുതപ്പടുന്നത്. ബ്ലോഗുകളിലൂടെ തുടങ്ങി ഫേസ് ബുക്ക് പോലെയുള്ള സോഷ്യൽ നെറ്റ് വർക്കുകളിൽ എഴുതപ്പെടുകയും സജീവമായി ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഈ സൈബർ കാലത്തെ കവിതയിലെ നവതരംഗം കവിതയെക്കുറിച്ച് നിലവിലുള്ള സകലധാരണകളെയും അട്ടിമറിച്ചുകൊണ്ടാണു പുതിയ ഭാവുകത്വം സ്യഷ്ടിക്കുന്നത്”
(ടി.ഡി .രാമക്യഷ്ണൻ / സാക്ഷ്യത്തിന്റെ പിന്തുടർച്ചയായി പിന്നെയും വാർത്തകൾ / കറുപ്പും വെളുപ്പും പംക്തി / ശാന്തം മാസിക)

“തീർച്ചയായും കുഴൂർ വിത്സൺ തന്നെയാണു ഈ കവിതാഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുധീഷ് കോട്ടേമ്പ്രവും , നിരഞ്ജനും, ശൈലനും, കെ.വി .സിന്ധുവും, ഡോണ മയൂരയും, എം. ആർ .വിഷ്ണുപ്രസാദുമെല്ലാം വളരെ വ്യത്യസ്തമായ രീതികളിൽ അതിന്റെ തുടർച്ചയാവുകയാണു”
വിഷ്ണുപ്രസാദിന്റെ ലിംഗവിശപ്പ് എന്ന കവിതയെക്കുറിച്ച് ടി.ഡി.രാമക്യഷ്ണൻ ശാന്തത്തിൽ എഴുതിയിരിക്കുന്നു. ഇന്ത്യയുടെ ലൈംഗികചിന്തകളെ കൂടി ചേർത്ത് വായിക്കുന്നു. ഇതിൽ മാഷ് എന്നെ പ്രഭവകേന്ദ്രമാക്കുകയും ചെയ്തു. ഹും സുനാമിക്ക് ഞാൻ മറുപടി പറയണമല്ലോ
Labels:
കവിത,
കവിതകള്: വിഷ്ണുപ്രസാദ്,
കുഴൂർ,
ടി.ഡി .രാമക്യഷ്ണൻ,
പുതുകവിത,
ബ്ലോഗ്
Monday, November 18, 2013
കൂടുമാറ്റങ്ങൾ / മരയുമ്മ
അജ്മാനിൽ നിന്ന് പോന്നിട്ട് വർഷം രണ്ട് കഴിഞ്ഞു. എന്നാലും അവനെ മറക്കുക വയ്യ. മരയുമ്മയിലെ എന്റെ ആ മരത്തെ. നന്ദി ഉമ്പാച്ചീ. നന്ദി ചന്ദ്രിക. നന്ദി അജ്മാനിലെ ദിനങ്ങളേ. ആ മരം ഇപ്പോൾ എന്തെടുക്കുകയാവും. അവിടെയുള്ളവരേ എന്റെ സ്നേഹം പറയണേ. (മരയുമ്മ എന്ന കവിതയുടെ ചരിത്രം ചന്ദ്രിക ദുബായ് വാർഷികപ്പതിപ്പിൽ )
മരയുമ്മ
ഇണചേർന്നതിന് ശേഷം
വഴക്കിട്ടിരിക്കുന്ന
രണ്ട് കിളികളുടെ ചിത്രമാണ്
ഇന്ന് ഈ മരം
എനിക്ക് നല്കിയത്
ഓരോ പ്രഭാതത്തെയും
പുതിയതാക്കുന്നതിൽ
അല്ലെങ്കിൽ എന്നും
ഒരു പുതിയ സിനിമ
എന്നെ കാണിച്ച് തരുന്നതിൽ
ഈ മരത്തിനുള്ള ഉത്സാഹം
എത്ര പറഞ്ഞാലും
നിങ്ങള്ക്ക് മനസ്സിലാകില്ല
ഒരു ദിവസം
കടന്ന് പോകുന്ന
കാറ്റിനോട്
പോകല്ലേ പോകല്ലേയെന്ന്
കരയുന്ന ഇലകളേ
വേറെ ഒരു ദിവസം
കൊമ്പിൽ നിന്ന്
പ്രാവിന്റെ കാഷ്ഠം വീഴ്ത്തി
തണലിൽ
ആരോ കഴിച്ചതിന്റെ ബാക്കി
മീന് മുളള് തിന്നുന്ന പൂച്ചക ളെ
ഓടിക്കുന്നതിന്റെ
മറ്റൊരു ദിവസം
എന്റെ മുറിവ്
കരിയിച്ച് തരണേയെന്ന് സൂര്യനോട്
പ്രാത്ഥിച്ച് കരയുന്ന
തന്റെ തന്നെ
കൊമ്പിന്റെ
നനഞ്ഞ കണ്ണുകളേ
വേറൊരു നാൾ
താഴെ
അപരിചിതരായ മനുഷ്യർ
അലസരായി ചാഞ്ഞിരിക്കുന്ന
വേശ്യകളായി തീരന്ന
തന്റെ തന്നെ
സഹോദരീ ശിഖരങ്ങളെ
മനുഷ്യരുടെ ഭാഷയിലായാൽ
മരക്കസേരകളെ
ഒരു ദിവസം
ഓരോ കാറ്റ് വരമ്പോഴും
അര്ബാബിനെ പേടിച്ച്
കാറ്റ് സ്നേഹിച്ച് സ്നേഹിച്ച് കൊന്ന
കരിയിലകളെ
അടിച്ച് വാരി കളയാൻ
ഓടി ഓടിയെത്തുന്ന
ബീഹാറുകാരനെ
വേറെ
ഒരു ദിവസമാണെങ്കിൽ
വെള്ളി കലർന്ന
നീല ആകാശത്തെ നോക്കി
ഒറ്റ ചിരി ചിരിച്ച
ചെറുപൂക്കളെ, കൂടെ
തലകുത്തി മറിഞ്ഞ്
ചിരിക്കുന്ന കായകളെ
ഒരു ദിവസമാണെങ്കിൽ
കൊമ്പിലും കുഴലിലും
സ്വർണ്ണനൂലുകൾ പടർത്തിയ
സന്ധ്യയെ നോക്കി പൊടുന്നനെ
പൊട്ടിക്കരഞ്ഞ
തായ് വേരിനെ
പിന്നെ ഒരു ദിവസം
വേറെ ആരെയും
കാണിക്കാത്ത
ഇളം പച്ച കുഞ്ഞിനെ
കാണിച്ച്
ഒരു പേരിട്ട് തരാൻ പറഞ്ഞ
വയസ്സായ നടുക്കഷണത്തെ
അതിനും മുൻപ്
മറ്റൊരു ദിവസം
നാട് നീളെയുള്ള
മരക്കൂട്ടുകാരെ
കാണാറുണ്ടോ നീയെന്ന്
ചോദിച്ച് സങ്കടപ്പെടുത്തിയിരുന്നു
എന്നെ മറക്കുമോയെന്ന്
ചോദിച്ച് ചങ്കിൽ കുത്തിയിരുന്നു
പഴം തിന്ന്
വിത്ത് പാകിയ
ആ അമ്മക്കിളിയെ
കാണിച്ച് തരുമോയെന്ന്
ചോദിച്ചിട്ടുണ്ട് ഒരിക്കൽ
എവിടെയാണോ
എങ്ങനെയാണോ
ആയെന്ന്
അമ്മയെ ഓര്ത്ത്
മനസ്സ് മലര്ത്തിയിട്ടുണ്ട് ഞാൻ
ചില മരങ്ങൾ
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണൽ നല്കിയതിന്റെ
പ്രാണവായു നല്കിയതിന്റെ
കുരിശേറ്റിയതിന്റെ
ഓർമ്മയിൽ
ഉള്ളം നടുങ്ങുകയും
അതിലേറേ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തിൽ
മരമേ
നിന്നെ ഞാൻ
കെട്ടിപ്പിടി ക്കുകയാണ്
മരവിച്ചതും
എന്നാൽ
ഏറ്റ വും
ആര്ത്തിപ്പിടിച്ചതുമായ
ഒരുമ്മ നല്കുകയാണ്
മരണത്തോളം
മരവിപ്പും
ജീവിതവും കലർന്ന
ഒരു
മരയുമ്മ
(2011)
മരയുമ്മ
ഇണചേർന്നതിന് ശേഷം
വഴക്കിട്ടിരിക്കുന്ന
രണ്ട് കിളികളുടെ ചിത്രമാണ്
ഇന്ന് ഈ മരം
എനിക്ക് നല്കിയത്
ഓരോ പ്രഭാതത്തെയും
പുതിയതാക്കുന്നതിൽ
അല്ലെങ്കിൽ എന്നും
ഒരു പുതിയ സിനിമ
എന്നെ കാണിച്ച് തരുന്നതിൽ
ഈ മരത്തിനുള്ള ഉത്സാഹം
എത്ര പറഞ്ഞാലും
നിങ്ങള്ക്ക് മനസ്സിലാകില്ല
ഒരു ദിവസം
കടന്ന് പോകുന്ന
കാറ്റിനോട്
പോകല്ലേ പോകല്ലേയെന്ന്
കരയുന്ന ഇലകളേ
വേറെ ഒരു ദിവസം
കൊമ്പിൽ നിന്ന്
പ്രാവിന്റെ കാഷ്ഠം വീഴ്ത്തി
തണലിൽ
ആരോ കഴിച്ചതിന്റെ ബാക്കി
മീന് മുളള് തിന്നുന്ന പൂച്ചക ളെ
ഓടിക്കുന്നതിന്റെ
മറ്റൊരു ദിവസം
എന്റെ മുറിവ്
കരിയിച്ച് തരണേയെന്ന് സൂര്യനോട്
പ്രാത്ഥിച്ച് കരയുന്ന
തന്റെ തന്നെ
കൊമ്പിന്റെ
നനഞ്ഞ കണ്ണുകളേ
വേറൊരു നാൾ
താഴെ
അപരിചിതരായ മനുഷ്യർ
അലസരായി ചാഞ്ഞിരിക്കുന്ന
വേശ്യകളായി തീരന്ന
തന്റെ തന്നെ
സഹോദരീ ശിഖരങ്ങളെ
മനുഷ്യരുടെ ഭാഷയിലായാൽ
മരക്കസേരകളെ
ഒരു ദിവസം
ഓരോ കാറ്റ് വരമ്പോഴും
അര്ബാബിനെ പേടിച്ച്
കാറ്റ് സ്നേഹിച്ച് സ്നേഹിച്ച് കൊന്ന
കരിയിലകളെ
അടിച്ച് വാരി കളയാൻ
ഓടി ഓടിയെത്തുന്ന
ബീഹാറുകാരനെ
വേറെ
ഒരു ദിവസമാണെങ്കിൽ
വെള്ളി കലർന്ന
നീല ആകാശത്തെ നോക്കി
ഒറ്റ ചിരി ചിരിച്ച
ചെറുപൂക്കളെ, കൂടെ
തലകുത്തി മറിഞ്ഞ്
ചിരിക്കുന്ന കായകളെ
ഒരു ദിവസമാണെങ്കിൽ
കൊമ്പിലും കുഴലിലും
സ്വർണ്ണനൂലുകൾ പടർത്തിയ
സന്ധ്യയെ നോക്കി പൊടുന്നനെ
പൊട്ടിക്കരഞ്ഞ
തായ് വേരിനെ
പിന്നെ ഒരു ദിവസം
വേറെ ആരെയും
കാണിക്കാത്ത
ഇളം പച്ച കുഞ്ഞിനെ
കാണിച്ച്
ഒരു പേരിട്ട് തരാൻ പറഞ്ഞ
വയസ്സായ നടുക്കഷണത്തെ
അതിനും മുൻപ്
മറ്റൊരു ദിവസം
നാട് നീളെയുള്ള
മരക്കൂട്ടുകാരെ
കാണാറുണ്ടോ നീയെന്ന്
ചോദിച്ച് സങ്കടപ്പെടുത്തിയിരുന്നു
എന്നെ മറക്കുമോയെന്ന്
ചോദിച്ച് ചങ്കിൽ കുത്തിയിരുന്നു
പഴം തിന്ന്
വിത്ത് പാകിയ
ആ അമ്മക്കിളിയെ
കാണിച്ച് തരുമോയെന്ന്
ചോദിച്ചിട്ടുണ്ട് ഒരിക്കൽ
എവിടെയാണോ
എങ്ങനെയാണോ
ആയെന്ന്
അമ്മയെ ഓര്ത്ത്
മനസ്സ് മലര്ത്തിയിട്ടുണ്ട് ഞാൻ
ചില മരങ്ങൾ
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണൽ നല്കിയതിന്റെ
പ്രാണവായു നല്കിയതിന്റെ
കുരിശേറ്റിയതിന്റെ
ഓർമ്മയിൽ
ഉള്ളം നടുങ്ങുകയും
അതിലേറേ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തിൽ
മരമേ
നിന്നെ ഞാൻ
കെട്ടിപ്പിടി ക്കുകയാണ്
മരവിച്ചതും
എന്നാൽ
ഏറ്റ വും
ആര്ത്തിപ്പിടിച്ചതുമായ
ഒരുമ്മ നല്കുകയാണ്
മരണത്തോളം
മരവിപ്പും
ജീവിതവും കലർന്ന
ഒരു
മരയുമ്മ
(2011)
Friday, November 15, 2013
ഞങ്ങളുടെ ഗൂഗിൾയൗവ്വനം
കഴിഞ്ഞഏഴുവർഷമായിവെബ്ബന്നൂരിൽമാത്രംഎഴുതുന്നഒരാളാണുഞാൻ.ഞങ്ങളുടെഗൂഗിൾയൗവ്വനംഅവനവൻപ്രസാധനത്തിനുതന്നപ്രോത്സാഹനംഅത്രവലുതായിരുന്നു.പത്രാധിപർആവശ്യപ്പെടാതെകവിതപ്രസിദ്ധീകരണത്തിനുകൊടുക്കില്ലഎന്ന് 2007 ൽതീരുമാനിക്കുമ്പോൾചെറിയആശങ്ക ഉണ്ടായിരുന്നു.പതിനഞ്ചാമത്തെവയസുമുതൽമലയാളകവിതയെഅടുത്തറിയാൻപരിശ്രമിച്ചഒരാളുടെസ്വാഭാവികമായപകപ്പ്.പത്രാധിപരുടെഔദാര്യത്തിൽഇത്തിരിഇടംചോദിച്ച്കെഞ്ചേണ്ടവയല്ലകവിതകൾഎന്നതിരിച്ചറിവായിരുന്നുആതീരുമാനത്തിനുപിന്നിലെ പ്രധാന പ്രേരണ.തൊഴിലുറപ്പിൽപണിചെയ്യുന്നവർഎടിഎംവഴികൂലിവാങ്ങുന്നഒരുകാലത്ത്ഇമെയിൽവഴികവിതസ്വീകരിക്കപ്പെടാത്തതിന്റെദേഷ്യവുംതീരുമാനത്തിനുമറ്റൊരുകാരണമായി.ആതീരുമാനംതെറ്റായിരുന്നില്ലഎന്ന്തന്നെയാണുകഴിഞ്ഞ 7 വർഷത്തെ സർഗ്ഗജീവിതംഎന്നോട്പറഞ്ഞത്.
2006 ജൂലായിലാണുകവിതയ്ക്ക്മാത്രമായുള്ളവിശാഖം എന്നബ്ലോഗ്ആരംഭിക്കുന്നത്
( www.vishakham.blogspot.com ) മലയാളത്തിലെആദ്യത്തെകവിതാബ്ലോഗെന്നരേഖപ്പെടുത്തൽ ഉൾപ്പടെ നിരവധിഅംഗീകാരങ്ങൾപിന്നെഅതിനെത്തേടിയെത്തി. (മാത്യഭൂമി ബ്ലോഗന ആരംഭിച്ചപ്പോൾ ആദ്യമായി പ്രസിദ്ധീകരിച്ച കവിതാ ബ്ലോഗും ഇതായിരുന്നു) ഇത്കുറിക്കുമ്പോൾഈബ്ലോഗിലെസന്ദർശകരുടെഎണ്ണംഎഴുപതിനായിരത്തോട്അടുക്കുകയാണു. കവിതാ സമാഹാരങ്ങൾ കഷ്ടിച്ച് ആയിരമടിക്കുന്ന ഇക്കാലത്ത് അത് വലിയ കാര്യമാണെന്ന് തന്നെയാണു എന്റെ തോന്നൽ.
ബ്ലോഗിൽ വിഷ്ണുപ്രസാദ് എന്ന കവി ഉപയോഗിച്ച സാധ്യതകൾ പോലും എനിക്ക് ചെയ്യാനായില്ല. അത്ര മാത്രമാണു വെബ്ലിഷിംഗിന്റെ സാധ്യതകൾ. ഒരിക്കൽ ലതീഷ് മോഹന്റെ ഫോർട്ട് കൊച്ചിയിലെ കൂടാരത്തിൽ നൈജീരിയൻ കവി – എഫ്ഫെയുമായി കൂടിയപ്പോൾ മനോജ് കുറൂർ സെലിബറേഷൻ എന്ന കവിത ചൊല്ലി. തന്റെ ടാബിൽ ചെണ്ടയുടെ പശ്ചാത്തലം കേൾപ്പിച്ചായിരുന്നു കവിത ചൊല്ലൽ. ആ കവിത എവിടേക്കൊക്കെയാണു കൂട്ടിക്കൊണ്ട് പോയതെന്ന് എഴുതിയറിയിക്കുക വയ്യ. ശബ്ദം, വെളിച്ചം. , ചിത്രം. ഹൈപ്പർലിങ്കുകളുടെ സാധ്യതകൾ ലോകകവിതക്കൊപ്പം മലയാളവും അറിഞ്ഞുതുടങ്ങുന്നു.
ഒരു കവിത ഒരു കവിയുടെ ഒരു ഭാവനയാണെങ്കിൽ ഒരു കമ്പ്യൂട്ടർ ആയിരം കവിമനസ്സുകളുടെ ആയിരം ഭാവനകൾ ചേർന്ന ഒരു സാക്ഷാത്കാരമാണു. ഇതു രണ്ടും കൂട്ടിമുട്ടുന്നിടത്ത് സർഗ്ഗാത്മകതയുടെ
നക്ഷത്രങ്ങൾ വിരിയാതെ വയ്യ. കവിതയുടെ ആ നക്ഷത്രങ്ങളിൽ തീർച്ചയായും ലതീഷ് മോഹനും നസീർ കടിക്കാടും വിഷ്ണുപ്രസാദുമുണ്ട്. എൻ എസ് മാധവൻ പ്രിയകവിയെന്ന് വിളിച്ച ഹസനുണ്ട്. ദേവസേനയും, സെറീനയും അരുൺപ്രസാദുമുണ്ട്
രാജകൊട്ടാരങ്ങളിലെ ഇടവേളകളിൽ നാലും കൂട്ടി മുറുക്കിനൊപ്പം കവിത നേരമ്പോക്കായിരുന്ന കാലമുണ്ടായിരുന്നു. അതിലേക്ക് തിരിച്ച് പോവാനുള്ള ഒരു ത്വര അത് പലപ്പോഴും കാണിക്കാറുമുണ്ട്. അക്കാദമി, യൂണിവേഴ്സിറ്റികൾ തുടങ്ങിയ ഇടങ്ങളിൽ മാത്രം അതിനെ കെട്ടിയിടാനുള്ള ശ്രമങ്ങൾ. ആ തൊഴുത്തുകളിൽ നിന്ന് മലയാളകവിതയെ വിശാലമായ പറമ്പിലേക്കും പാടത്തേക്കും ആകാശത്തേക്കും അഴിച്ച് കെട്ടിയത് ബ്ലോഗുകളും നവമാധ്യമങ്ങളുമാണു. കവിത ആരുടെയും അളിയനല്ല. അത് ജനാധിപത്യമുള്ളതാണു എന്ന വിളിച്ച് പറയൽ അത് നടത്തിയിട്ടുണ്ട്. അതിനാൽ മാത്രമാണു ഒരു കവിയെന്ന നിലയിൽ എനിക്ക് ഇത് കുറിക്കാൻ കഴിയുന്നതും
അടിമുടി കവിയായിരുന്ന വിനയചന്ദ്രൻ മാഷ് മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇരുപതോളം കവിതകളാണു ഒരു പ്രമുഖ അച്ചടിമാധ്യമത്തിൽ കെട്ടിക്കിടന്നിരുന്നത് എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടോ അദ്ദേഹം മരിച്ചപ്പോൾ അതേ പ്രസിദ്ധീകരണത്തിന്റെ പ്രത്യേകപതിപ്പ് വരികയും ചെയ്തു.
അക്കാദമികളും, യൂണിവേഴ്സിറ്റികളിലെ ഉപജാപകസംഘങ്ങളും, മാധ്യമങ്ങളിലെ ഇടനിലക്കാരും ചേർന്ന് വ്യാജകവികളെയും അവരുടെ ഉൽപ്പന്നങ്ങളെയും ഉണ്ടാക്കാൻ , പരസ്യം ചെയ്യാൻ മത്സരിക്കുമ്പോൾ, ബ്ലോഗ്, ഫേസ് ബുക്ക്, നവമാധ്യമങ്ങൾ കവിതയുടെ സാധ്യതയാകുന്നു.
എന്റെ ബാധ്യതയും
മാത്യഭൂമി ബുക്സിന്റെ ജേർണ്ണലിൽ
(പ്രയോഗങ്ങൾ - വെബ്ബന്നൂർ ; രാം മോഹൻ പാലിയത്ത്, ഗൂഗിൾ യൗവ്വനം ; രാജ് നീട്ടിയത്ത്)
2006 ജൂലായിലാണുകവിതയ്ക്ക്മാത്രമായുള്ളവിശാഖം എന്നബ്ലോഗ്ആരംഭിക്കുന്നത്
( www.vishakham.blogspot.com ) മലയാളത്തിലെആദ്യത്തെകവിതാബ്ലോഗെന്നരേഖപ്പെടുത്തൽ ഉൾപ്പടെ നിരവധിഅംഗീകാരങ്ങൾപിന്നെഅതിനെത്തേടിയെത്തി. (മാത്യഭൂമി ബ്ലോഗന ആരംഭിച്ചപ്പോൾ ആദ്യമായി പ്രസിദ്ധീകരിച്ച കവിതാ ബ്ലോഗും ഇതായിരുന്നു) ഇത്കുറിക്കുമ്പോൾഈബ്ലോഗിലെസന്ദർശകരുടെഎണ്ണംഎഴുപതിനായിരത്തോട്അടുക്കുകയാണു. കവിതാ സമാഹാരങ്ങൾ കഷ്ടിച്ച് ആയിരമടിക്കുന്ന ഇക്കാലത്ത് അത് വലിയ കാര്യമാണെന്ന് തന്നെയാണു എന്റെ തോന്നൽ.
ബ്ലോഗിൽ വിഷ്ണുപ്രസാദ് എന്ന കവി ഉപയോഗിച്ച സാധ്യതകൾ പോലും എനിക്ക് ചെയ്യാനായില്ല. അത്ര മാത്രമാണു വെബ്ലിഷിംഗിന്റെ സാധ്യതകൾ. ഒരിക്കൽ ലതീഷ് മോഹന്റെ ഫോർട്ട് കൊച്ചിയിലെ കൂടാരത്തിൽ നൈജീരിയൻ കവി – എഫ്ഫെയുമായി കൂടിയപ്പോൾ മനോജ് കുറൂർ സെലിബറേഷൻ എന്ന കവിത ചൊല്ലി. തന്റെ ടാബിൽ ചെണ്ടയുടെ പശ്ചാത്തലം കേൾപ്പിച്ചായിരുന്നു കവിത ചൊല്ലൽ. ആ കവിത എവിടേക്കൊക്കെയാണു കൂട്ടിക്കൊണ്ട് പോയതെന്ന് എഴുതിയറിയിക്കുക വയ്യ. ശബ്ദം, വെളിച്ചം. , ചിത്രം. ഹൈപ്പർലിങ്കുകളുടെ സാധ്യതകൾ ലോകകവിതക്കൊപ്പം മലയാളവും അറിഞ്ഞുതുടങ്ങുന്നു.
ഒരു കവിത ഒരു കവിയുടെ ഒരു ഭാവനയാണെങ്കിൽ ഒരു കമ്പ്യൂട്ടർ ആയിരം കവിമനസ്സുകളുടെ ആയിരം ഭാവനകൾ ചേർന്ന ഒരു സാക്ഷാത്കാരമാണു. ഇതു രണ്ടും കൂട്ടിമുട്ടുന്നിടത്ത് സർഗ്ഗാത്മകതയുടെ
നക്ഷത്രങ്ങൾ വിരിയാതെ വയ്യ. കവിതയുടെ ആ നക്ഷത്രങ്ങളിൽ തീർച്ചയായും ലതീഷ് മോഹനും നസീർ കടിക്കാടും വിഷ്ണുപ്രസാദുമുണ്ട്. എൻ എസ് മാധവൻ പ്രിയകവിയെന്ന് വിളിച്ച ഹസനുണ്ട്. ദേവസേനയും, സെറീനയും അരുൺപ്രസാദുമുണ്ട്
രാജകൊട്ടാരങ്ങളിലെ ഇടവേളകളിൽ നാലും കൂട്ടി മുറുക്കിനൊപ്പം കവിത നേരമ്പോക്കായിരുന്ന കാലമുണ്ടായിരുന്നു. അതിലേക്ക് തിരിച്ച് പോവാനുള്ള ഒരു ത്വര അത് പലപ്പോഴും കാണിക്കാറുമുണ്ട്. അക്കാദമി, യൂണിവേഴ്സിറ്റികൾ തുടങ്ങിയ ഇടങ്ങളിൽ മാത്രം അതിനെ കെട്ടിയിടാനുള്ള ശ്രമങ്ങൾ. ആ തൊഴുത്തുകളിൽ നിന്ന് മലയാളകവിതയെ വിശാലമായ പറമ്പിലേക്കും പാടത്തേക്കും ആകാശത്തേക്കും അഴിച്ച് കെട്ടിയത് ബ്ലോഗുകളും നവമാധ്യമങ്ങളുമാണു. കവിത ആരുടെയും അളിയനല്ല. അത് ജനാധിപത്യമുള്ളതാണു എന്ന വിളിച്ച് പറയൽ അത് നടത്തിയിട്ടുണ്ട്. അതിനാൽ മാത്രമാണു ഒരു കവിയെന്ന നിലയിൽ എനിക്ക് ഇത് കുറിക്കാൻ കഴിയുന്നതും
അടിമുടി കവിയായിരുന്ന വിനയചന്ദ്രൻ മാഷ് മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇരുപതോളം കവിതകളാണു ഒരു പ്രമുഖ അച്ചടിമാധ്യമത്തിൽ കെട്ടിക്കിടന്നിരുന്നത് എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടോ അദ്ദേഹം മരിച്ചപ്പോൾ അതേ പ്രസിദ്ധീകരണത്തിന്റെ പ്രത്യേകപതിപ്പ് വരികയും ചെയ്തു.
അക്കാദമികളും, യൂണിവേഴ്സിറ്റികളിലെ ഉപജാപകസംഘങ്ങളും, മാധ്യമങ്ങളിലെ ഇടനിലക്കാരും ചേർന്ന് വ്യാജകവികളെയും അവരുടെ ഉൽപ്പന്നങ്ങളെയും ഉണ്ടാക്കാൻ , പരസ്യം ചെയ്യാൻ മത്സരിക്കുമ്പോൾ, ബ്ലോഗ്, ഫേസ് ബുക്ക്, നവമാധ്യമങ്ങൾ കവിതയുടെ സാധ്യതയാകുന്നു.
എന്റെ ബാധ്യതയും
മാത്യഭൂമി ബുക്സിന്റെ ജേർണ്ണലിൽ
(പ്രയോഗങ്ങൾ - വെബ്ബന്നൂർ ; രാം മോഹൻ പാലിയത്ത്, ഗൂഗിൾ യൗവ്വനം ; രാജ് നീട്ടിയത്ത്)
Monday, October 8, 2007
അതൊക്കെ ഒരു കാലം
അതൊക്കെ ഒരു കാലം
തിങ്കള്, ചൊവ്വ, ബുധന്, എന്നൊന്നും ആയിരുന്നില്ല, അന്ന്
കലാകൌമുദി, മാതൃഭൂമി , മാധ്യമം, മലയാളം...ആഴ്ച്ചപ്പതിപ്പുകള് ഇറങ്ങുന്ന ദിനങ്ങള് മാത്രമേ ഉണ്ടായിരുന്നുള്ളു. ആര്ത്തിയോടെ തുറക്കും
തന്റെ കവിത വന്നിട്ടുണ്ടോ ?
ഇല്ലെങ്കില് വേറെ ആരുടെ ?
മരിച്ചറിയിപ്പുമായി പോകുന്ന വഴിയിലായാലും കവിതയെല്ലാം കുടിച്ച് വറ്റിക്കും.
ആദ്യമായി എക്സ്സ്പ്രസ്സ് ദിനപത്രത്തില് കവിത അച്ചടിച്ച് വന്ന ദിവസം. ഹൊ ! ഒരു പെണ്കുട്ടി താന് മുതിര്ന്നവളായി എന്ന് തിരിച്ചറിയുന്ന ആ ദിവസം പോലെ. രക്തത്തിന്റെ ഫലം പുറത്ത് വന്ന്, താന് വേറൊരാളായിത്തീരന്ന ഏതൊരച്ഛന്റെയും ആ ദിവസം പോലെ ഉപമകള് പാകമാകാത്ത ഒരു ദിനം
എക്സ്സ്പ്രസ്സ് ദിനപത്രം കിടക്കുന്ന ശങ്കരന് നായരുടെ കടയില് നിന്ന് ചായ കുടിച്ചു. മുന്പില് എന്റെ കവിത എന്റെ കവിത എന്റെ കവിത.
ലോകമേ കാണുന്നുണ്ടോ എന്റെ കവിത
ആ പേപ്പര് നോക്കുന്നവരുടെ കണ്ണുകള് തന്റെ വരികളിലേക്ക് പോകുന്നുണ്ടോ എന്ന് ഒളിഞ്ഞ് നിന്ന് നോക്കി.
അയാളുടെ കയ്യിലെ ചായ തട്ടിമറിഞ്ഞ് ആ അക്ഷരങ്ങള് കലരുമോ എന്ന് പേടിപ്പെട്ടു
ആദ്യമായതുകൊണ്ടായിരിക്കും എന്ന് കരുതി. പക്ഷേ ഓരോ തവണയും പുതിയ കവിത അച്ചടിച്ച് വരുമ്പോള് ആ ദിനം ആവര്ത്തിക്കപ്പെട്ടു. എറണാകുളം പബ്ലിക്ക് ലൈബ്രറി, മാള സ്റ്റാന്ഡിലെ പുസ്തകക്കട, പോസ്റ്റോഫീസില് നിന്നുള്ള സൈക്കിള് യാത്ര… സ്ഥലവും സന്ദര്ഭവും മാത്രം മാറി. ഓരോ തവണയും ഓരോരോ പുതിയ ആളായി
പ്രമുഖമെന്ന് എല്ലാവരും വിളിച്ച ഓരോ മാധ്യമങ്ങളും പലപ്പോഴും പല തവണ , പല രീതിയില് കവിതകളോട് വര്ണ്ണ - വര്ഗ്ഗ- ലിംഗ- വിവേചനം കാട്ടിയെങ്കിലും തിരിച്ചെനിക്കായില്ല.
വിജേഷ് എടക്കുന്നിയുടെ അയനം ഇന്‍ലന്റ് മാഗസിനും, കെ.സി.നാരായണന്റെ മാതൃഭൂമിയ്ക്കും( പിന്നീട് ഭാഷാപോഷിണി) കെ.ജി.എസിന്റെ സമകാലീന കവിതയ്ക്കും, ഏഷ്യാനെറ്റിന്റെ മഴവില്ലിനും ഒരേ ആദരവോടെ , ഒരേ ആവേശത്തോടെ കവിതകള് അയച്ചു.
ചിലതെല്ലാം വെളിച്ചപ്പെട്ടു.
കൂടുതലും ഇരുട്ടിലായി
ആരും ആവശ്യപ്പെട്ടിട്ടല്ല കവിതയുണ്ടായത് എന്നതിനാല്
അവയ്ക്കൊരിക്കലും അനാഥത്വവും ഒറ്റപ്പെടലും തോന്നിയിരിക്കില്ല. പലയിടങ്ങളില് പലരീതിയില് , പല ഭാവങ്ങളില്, പല വേഷത്തില് അവ തിരിച്ചറിയപ്പെട്ടു.
കൊടും വെയിലിലും കാലവര്ഷത്തിലും കൊടുംങ്കാറ്റിലുമെല്ലാം അവയ്ക്കു ചെറിയ ഇടങ്ങള് കിട്ടി. പിടിച്ച് നിന്നിടത്തെല്ലാം കാല് മുദ്രയുണ്ടാകുമെന്ന ആശ്വാസത്തില്, ധൈര്യത്തില് അത് തുടര്ന്ന് നടക്കുകയും
ചെയ്തു.
പി.ജി.നിക്സന്റെ കവിതാ സംഗമത്തിലും, മരിച്ച് പോയ വിജയന് പൊയില്ക്കാവിന്റെ മുഷിഞ്ഞ ബാഗിലും, ഫോണിന്റെ അങ്ങേത്തലയ്ക്കലെ ഒരു കാതിലുമെല്ലാമായി അതങ്ങനെ പതുക്കെ പതുക്കെ ഒഴുകി.
കമല് റാം സജീവിന്റെ മാധ്യമം ഒരിക്കല് അതിന് പൂമുഖത്ത് ഇടം നല്കി. ജമാല് കൊച്ചങ്ങാടിയുടെ വാരാദ്യമാധ്യമം ഒന്നില് കൂടുതല് തവണ വര്ണ്ണങ്ങളും നല്കി. പിന്നെയും മറന്ന് പോയ ഒട്ടേറെ ഇടങ്ങള്
ഇതിനിടെ ഒരു ചിക്കന് പോക്സ് മടുപ്പിനിടയില് വെളിച്ചം
കണ്ടതും, കാണാത്തതുമായ എല്ലാം തുന്നിക്കൂട്ടി കൂട്ടുകാര് തന്ന പൈസ കൊണ്ട് വലിയൊരു മുറിവുണ്ടാക്കി. ഖനി പുറത്തിറക്കിയ ഉറക്കം - ഒരു കന്യാസ്ത്രീ ആദ്യകവിതാ സമാഹാരം.
എറണാകുളത്ത്, കവിതയുടെ ബാധ ഈ നസ്രാണിച്ചെക്കനിലേക്ക് പകര്ന്ന ചുള്ളിക്കാട് അത് പ്രകാശനം ചെയ്തു.
പിന്നീടായിരുന്നു ഇ
സ്കൂളിനെക്കുറിച്ചൊരു ചെറുകാവ്യം. ആദ്യാക്ഷരം പഠിപ്പിച്ച ആശാത്തിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്നായിരുന്നു . നടന്നില്ല. അതിനും മുന്പ് കടല് കടന്നു
പിന്നെ കവിത മിണ്ടാതായി. കണ്ടാല് ഞാനും.
അറിയുമോയെന്നു ചോദിച്ചാല് അറിയുമെന്ന ഒഴുക്കന് മട്ടില്.
ഉയിരുള്ള നാള് വരെ കൂടെയുണ്ടാകുമെന്ന് സത്യം ചൊല്ലിയ
കൂട്ടുകാരിയെ മറ്റേതോ കാലത്തില് ഒരു ബസ് സ്റ്റോപ്പില് കൈക്കുഞ്ഞുമായി കണ്ട് മുട്ടുന്ന പോലെ.
എഴുതി തീര്ക്കാനാവാത്ത കണ്ട് മുട്ടലുകള്
അകപ്പെട്ടതു ജയിലിലായാലും കുറെക്കഴിഞ്ഞ് അതിലെ
തടവുകാര് ചെടികള്ക്ക് സ്നേഹത്തോടെ വെള്ളമൊഴിക്കും പോലെ ചില വീണ്ടെടുക്കലുകള്
സമരസപ്പെട്ട ജീവിതത്തിനിടയ്ക്ക് വെളിപാടുകള്, ഭ്രാന്ത്, ഇടിമുഴക്കം, കാരുണ്യം, സങ്കടം, സ്വാന്ത്വനം , ഉമ്മകള്
നനഞ്ഞ് വിറച്ച് കടല് കടന്ന് എന്റെ പൂച്ചകുട്ടികള് പിന്നെയും . അപ്പോള് ഒരു ശ്രമം. വിവര്ത്തനത്തിനു.
തെങ്ങുകളെ ഈന്തപ്പനകളില് കണ്ടെത്തിയതു പോലെ
ഒരു പുസ്തകം - വിവര്ത്തനത്തിന് ഒരു വിഫലശ്രമം
അപ്പോഴേക്കും പോസ്റ്റ് ഓഫീസുകള് ചരിത്രസ്മാരകങ്ങളായി മാറി. അതിലൂടെ നടക്കുമ്പോള് മാളയിലെ ജൂതപ്പള്ളിക്ക് അടുത്ത് കൂടെ നടക്കും പോലെ തോന്നി. ആര്ക്കും കവിതകള് പോസ്റ്റ് വഴി അയക്കതെയായി. അച്ചടിച്ച കേരളം എന്റെ കവിതകളെ മറ്ന്നു.
എന്നാലും ഇ മെയില് വഴി കുറച്ച് പരിശ്രമങ്ങള്.
ഇല്ല.
ഇന് ബോക്സ് തുറക്കുമ്പോള് പോസ്റ്റ്മാന് പടിക്കല് നിറുത്താതെ പോകുമ്പോള് ഉള്ള നിരാശ.
എന്നിരുന്നാലും എത്ര കാലം അവ ഇരുട്ടത്തിരിക്കും. ഒറ്റയ്ക്ക് ബാറില് പോയി അപരിചിതരുമായി കൂട്ടുകൂടും. ഒരു കാതില് മാത്രമായി പടരും. പരിചിത വലയങ്ങളില് കറങ്ങും.
എന്നാല് ഇ മെയില് വഴി എത്താവുന്നിടത്തൊക്കെ അത് സ്വീകരിക്കപ്പെട്ടു. പുഴയില്, വെബ് ലോകത്തില്, ഹരിതകത്തില്, മൂന്നാമിടത്തില്, യാഹൂ മലയാളത്തില്, ചിന്തയില്, ജ്യോതിസ്സില് … ഒടുവില് ബ്ലോഗിലും
അതെനിക്ക് പഴയ പോസ്റ്റാഫീസും, ശങ്കരന് നായരുടെ ചായക്കടയും, എറണാകുളം പബ്ലിക്ക് ലൈബ്രറിയും തിരികെ തന്നു. ഈ പറഞ്ഞിടത്തൊന്നും ജാതി, മതം വര്ണ്ണം, ലോബി, ലിംഗഭേദം എന്നിവ ഉണ്ടായിരുന്നില്ല. മനുഷ്യത്വപരമായ ജനാധിപത്വം.
മുന്പ് ഒരു നട്ടുച്ചയ്ക്ക് ചില്ലറ സ്വരുക്കൂട്ടി വിശന്ന വയറോടെ വാരിക വാങ്ങുമ്പോള് ഊര്മ്മിള ഉണ്ണിയുടെയും മറ്റും ഫോട്ടോ കവിതയുടെ ലേബലില് കണ്ട് ഛര്ദ്ദിക്കാന് വന്നിട്ടുണ്ട്.
പാര്ട്ടി മുദ്രാവാക്യങ്ങള്, ദേവീ-ദേവസ്തുതി, ഫോട്ടോസ്റ്റാറ്റ് മുറിവുകള് എന്നിവ വായിക്കാന് ഇനിയും കാശ് ചിലവാക്കില്ല എന്ന് പല തവണ സത്യം ചെയ്തിട്ടുണ്ടു.
ഇനിയത് നടപ്പാക്കാം
ഇ-ബാങ്കിംഗിന്റെ കാലത്ത് , സര്ഗ്ഗ സ്യഷ്ടി മാത്രം മലയാളത്തില് ഇ മെയില് വഴി സ്വീകരിക്കപ്പെടുന്നില്ല. എത്ര വാരികകള് രചനകള് അയക്കേണ്ട വിലാസത്തില് ഇ മെയില് വയ്ക്കുന്നു ?
അത് കൊണ്ട് അങ്ങനെ ഒരു കാലം വരും വരെ, അല്ലെങ്കില് പത്രാധിപര് ആവശ്യപ്പെടാതെ പ്രിന്റ് മീഡിയക്ക് ഒന്നും അയക്കില്ല എന്ന് തീരുമാനിക്കുകയാണ്
അഹങ്കാരമായി ധരിക്കപ്പെടും എന്നുറപ്പാണ്.
ഇടയ്ക്ക് കാണുമ്പോള് പഴയ കൂട്ടുകാര്ക്ക് ചോദിക്കാനുള്ളത് കവിതയൊന്നും ഇല്ലേ എന്നാണ്. ഉണ്ട്. കുറെ മുറിവുകള്. ഈ ലോകത്ത്. ഇപ്പോള് വിവേചങ്ങള് അനുഭവപ്പെടാത്ത ബൂലോകത്ത്. വായിക്കുന്നവര്ക്ക് ആകാം. ഇയാള് എവിടെ പോയി എന്ന് ചോദിക്കുന്നവരോട് നിങ്ങള്ക്കും പറയാം.
ഇനിയിപ്പോള് കവിതയുടെ പേരില് കൂട്ട് നശിക്കില്ല.
ആരുടെയും മുന്നില് അതിന്റെ പേരില് ഓച്ചാനിച്ച് നില്ക്കേണ്ടതില്ല.
(കവിത അച്ചടിച്ച് വന്നാലും വരുമല്ലോ ആരോപണം, ഓ ഗള്ഫുകാരന്. പത്രാധിപര്ക്ക് ഫോറിന് പേന, ഹ ഹ ആരോപണത്തില്‍ പേടി ഇല്ല കേട്ടോ, എത്ര കാലമായി നല്ല ഒരു ആരോപണം കേട്ടിട്ട് )
ഇനി ഓണ്‍ലൈനില്‍ കാണുമ്പോള് പത്രാധിപ/ സഹ പത്രാധിപ സുഹുറ്ത്തുക്കള്‍ മിണ്ടാതിരിക്കേണ്ടതില്ല.
എന്റെ കവിത അവരുടെ ആരുടെയും ബാധ്യതയല്ല
ഈ - സാധ്യത മാത്രമാണ്
തിങ്കള്, ചൊവ്വ, ബുധന്, എന്നൊന്നും ആയിരുന്നില്ല, അന്ന്
കലാകൌമുദി, മാതൃഭൂമി , മാധ്യമം, മലയാളം...ആഴ്ച്ചപ്പതിപ്പുകള് ഇറങ്ങുന്ന ദിനങ്ങള് മാത്രമേ ഉണ്ടായിരുന്നുള്ളു. ആര്ത്തിയോടെ തുറക്കും
തന്റെ കവിത വന്നിട്ടുണ്ടോ ?
ഇല്ലെങ്കില് വേറെ ആരുടെ ?
മരിച്ചറിയിപ്പുമായി പോകുന്ന വഴിയിലായാലും കവിതയെല്ലാം കുടിച്ച് വറ്റിക്കും.
ആദ്യമായി എക്സ്സ്പ്രസ്സ് ദിനപത്രത്തില് കവിത അച്ചടിച്ച് വന്ന ദിവസം. ഹൊ ! ഒരു പെണ്കുട്ടി താന് മുതിര്ന്നവളായി എന്ന് തിരിച്ചറിയുന്ന ആ ദിവസം പോലെ. രക്തത്തിന്റെ ഫലം പുറത്ത് വന്ന്, താന് വേറൊരാളായിത്തീരന്ന ഏതൊരച്ഛന്റെയും ആ ദിവസം പോലെ ഉപമകള് പാകമാകാത്ത ഒരു ദിനം
എക്സ്സ്പ്രസ്സ് ദിനപത്രം കിടക്കുന്ന ശങ്കരന് നായരുടെ കടയില് നിന്ന് ചായ കുടിച്ചു. മുന്പില് എന്റെ കവിത എന്റെ കവിത എന്റെ കവിത.
ലോകമേ കാണുന്നുണ്ടോ എന്റെ കവിത
ആ പേപ്പര് നോക്കുന്നവരുടെ കണ്ണുകള് തന്റെ വരികളിലേക്ക് പോകുന്നുണ്ടോ എന്ന് ഒളിഞ്ഞ് നിന്ന് നോക്കി.
അയാളുടെ കയ്യിലെ ചായ തട്ടിമറിഞ്ഞ് ആ അക്ഷരങ്ങള് കലരുമോ എന്ന് പേടിപ്പെട്ടു
ആദ്യമായതുകൊണ്ടായിരിക്കും എന്ന് കരുതി. പക്ഷേ ഓരോ തവണയും പുതിയ കവിത അച്ചടിച്ച് വരുമ്പോള് ആ ദിനം ആവര്ത്തിക്കപ്പെട്ടു. എറണാകുളം പബ്ലിക്ക് ലൈബ്രറി, മാള സ്റ്റാന്ഡിലെ പുസ്തകക്കട, പോസ്റ്റോഫീസില് നിന്നുള്ള സൈക്കിള് യാത്ര… സ്ഥലവും സന്ദര്ഭവും മാത്രം മാറി. ഓരോ തവണയും ഓരോരോ പുതിയ ആളായി
പ്രമുഖമെന്ന് എല്ലാവരും വിളിച്ച ഓരോ മാധ്യമങ്ങളും പലപ്പോഴും പല തവണ , പല രീതിയില് കവിതകളോട് വര്ണ്ണ - വര്ഗ്ഗ- ലിംഗ- വിവേചനം കാട്ടിയെങ്കിലും തിരിച്ചെനിക്കായില്ല.
വിജേഷ് എടക്കുന്നിയുടെ അയനം ഇന്‍ലന്റ് മാഗസിനും, കെ.സി.നാരായണന്റെ മാതൃഭൂമിയ്ക്കും( പിന്നീട് ഭാഷാപോഷിണി) കെ.ജി.എസിന്റെ സമകാലീന കവിതയ്ക്കും, ഏഷ്യാനെറ്റിന്റെ മഴവില്ലിനും ഒരേ ആദരവോടെ , ഒരേ ആവേശത്തോടെ കവിതകള് അയച്ചു.
ചിലതെല്ലാം വെളിച്ചപ്പെട്ടു.
കൂടുതലും ഇരുട്ടിലായി
ആരും ആവശ്യപ്പെട്ടിട്ടല്ല കവിതയുണ്ടായത് എന്നതിനാല്
അവയ്ക്കൊരിക്കലും അനാഥത്വവും ഒറ്റപ്പെടലും തോന്നിയിരിക്കില്ല. പലയിടങ്ങളില് പലരീതിയില് , പല ഭാവങ്ങളില്, പല വേഷത്തില് അവ തിരിച്ചറിയപ്പെട്ടു.
കൊടും വെയിലിലും കാലവര്ഷത്തിലും കൊടുംങ്കാറ്റിലുമെല്ലാം അവയ്ക്കു ചെറിയ ഇടങ്ങള് കിട്ടി. പിടിച്ച് നിന്നിടത്തെല്ലാം കാല് മുദ്രയുണ്ടാകുമെന്ന ആശ്വാസത്തില്, ധൈര്യത്തില് അത് തുടര്ന്ന് നടക്കുകയും
ചെയ്തു.
പി.ജി.നിക്സന്റെ കവിതാ സംഗമത്തിലും, മരിച്ച് പോയ വിജയന് പൊയില്ക്കാവിന്റെ മുഷിഞ്ഞ ബാഗിലും, ഫോണിന്റെ അങ്ങേത്തലയ്ക്കലെ ഒരു കാതിലുമെല്ലാമായി അതങ്ങനെ പതുക്കെ പതുക്കെ ഒഴുകി.
കമല് റാം സജീവിന്റെ മാധ്യമം ഒരിക്കല് അതിന് പൂമുഖത്ത് ഇടം നല്കി. ജമാല് കൊച്ചങ്ങാടിയുടെ വാരാദ്യമാധ്യമം ഒന്നില് കൂടുതല് തവണ വര്ണ്ണങ്ങളും നല്കി. പിന്നെയും മറന്ന് പോയ ഒട്ടേറെ ഇടങ്ങള്
ഇതിനിടെ ഒരു ചിക്കന് പോക്സ് മടുപ്പിനിടയില് വെളിച്ചം
കണ്ടതും, കാണാത്തതുമായ എല്ലാം തുന്നിക്കൂട്ടി കൂട്ടുകാര് തന്ന പൈസ കൊണ്ട് വലിയൊരു മുറിവുണ്ടാക്കി. ഖനി പുറത്തിറക്കിയ ഉറക്കം - ഒരു കന്യാസ്ത്രീ ആദ്യകവിതാ സമാഹാരം.
എറണാകുളത്ത്, കവിതയുടെ ബാധ ഈ നസ്രാണിച്ചെക്കനിലേക്ക് പകര്ന്ന ചുള്ളിക്കാട് അത് പ്രകാശനം ചെയ്തു.
പിന്നീടായിരുന്നു ഇ
സ്കൂളിനെക്കുറിച്ചൊരു ചെറുകാവ്യം. ആദ്യാക്ഷരം പഠിപ്പിച്ച ആശാത്തിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്നായിരുന്നു . നടന്നില്ല. അതിനും മുന്പ് കടല് കടന്നു
പിന്നെ കവിത മിണ്ടാതായി. കണ്ടാല് ഞാനും.
അറിയുമോയെന്നു ചോദിച്ചാല് അറിയുമെന്ന ഒഴുക്കന് മട്ടില്.
ഉയിരുള്ള നാള് വരെ കൂടെയുണ്ടാകുമെന്ന് സത്യം ചൊല്ലിയ
കൂട്ടുകാരിയെ മറ്റേതോ കാലത്തില് ഒരു ബസ് സ്റ്റോപ്പില് കൈക്കുഞ്ഞുമായി കണ്ട് മുട്ടുന്ന പോലെ.
എഴുതി തീര്ക്കാനാവാത്ത കണ്ട് മുട്ടലുകള്
അകപ്പെട്ടതു ജയിലിലായാലും കുറെക്കഴിഞ്ഞ് അതിലെ
തടവുകാര് ചെടികള്ക്ക് സ്നേഹത്തോടെ വെള്ളമൊഴിക്കും പോലെ ചില വീണ്ടെടുക്കലുകള്
സമരസപ്പെട്ട ജീവിതത്തിനിടയ്ക്ക് വെളിപാടുകള്, ഭ്രാന്ത്, ഇടിമുഴക്കം, കാരുണ്യം, സങ്കടം, സ്വാന്ത്വനം , ഉമ്മകള്
നനഞ്ഞ് വിറച്ച് കടല് കടന്ന് എന്റെ പൂച്ചകുട്ടികള് പിന്നെയും . അപ്പോള് ഒരു ശ്രമം. വിവര്ത്തനത്തിനു.
തെങ്ങുകളെ ഈന്തപ്പനകളില് കണ്ടെത്തിയതു പോലെ
ഒരു പുസ്തകം - വിവര്ത്തനത്തിന് ഒരു വിഫലശ്രമം
അപ്പോഴേക്കും പോസ്റ്റ് ഓഫീസുകള് ചരിത്രസ്മാരകങ്ങളായി മാറി. അതിലൂടെ നടക്കുമ്പോള് മാളയിലെ ജൂതപ്പള്ളിക്ക് അടുത്ത് കൂടെ നടക്കും പോലെ തോന്നി. ആര്ക്കും കവിതകള് പോസ്റ്റ് വഴി അയക്കതെയായി. അച്ചടിച്ച കേരളം എന്റെ കവിതകളെ മറ്ന്നു.
എന്നാലും ഇ മെയില് വഴി കുറച്ച് പരിശ്രമങ്ങള്.
ഇല്ല.
ഇന് ബോക്സ് തുറക്കുമ്പോള് പോസ്റ്റ്മാന് പടിക്കല് നിറുത്താതെ പോകുമ്പോള് ഉള്ള നിരാശ.
എന്നിരുന്നാലും എത്ര കാലം അവ ഇരുട്ടത്തിരിക്കും. ഒറ്റയ്ക്ക് ബാറില് പോയി അപരിചിതരുമായി കൂട്ടുകൂടും. ഒരു കാതില് മാത്രമായി പടരും. പരിചിത വലയങ്ങളില് കറങ്ങും.
എന്നാല് ഇ മെയില് വഴി എത്താവുന്നിടത്തൊക്കെ അത് സ്വീകരിക്കപ്പെട്ടു. പുഴയില്, വെബ് ലോകത്തില്, ഹരിതകത്തില്, മൂന്നാമിടത്തില്, യാഹൂ മലയാളത്തില്, ചിന്തയില്, ജ്യോതിസ്സില് … ഒടുവില് ബ്ലോഗിലും
അതെനിക്ക് പഴയ പോസ്റ്റാഫീസും, ശങ്കരന് നായരുടെ ചായക്കടയും, എറണാകുളം പബ്ലിക്ക് ലൈബ്രറിയും തിരികെ തന്നു. ഈ പറഞ്ഞിടത്തൊന്നും ജാതി, മതം വര്ണ്ണം, ലോബി, ലിംഗഭേദം എന്നിവ ഉണ്ടായിരുന്നില്ല. മനുഷ്യത്വപരമായ ജനാധിപത്വം.
മുന്പ് ഒരു നട്ടുച്ചയ്ക്ക് ചില്ലറ സ്വരുക്കൂട്ടി വിശന്ന വയറോടെ വാരിക വാങ്ങുമ്പോള് ഊര്മ്മിള ഉണ്ണിയുടെയും മറ്റും ഫോട്ടോ കവിതയുടെ ലേബലില് കണ്ട് ഛര്ദ്ദിക്കാന് വന്നിട്ടുണ്ട്.
പാര്ട്ടി മുദ്രാവാക്യങ്ങള്, ദേവീ-ദേവസ്തുതി, ഫോട്ടോസ്റ്റാറ്റ് മുറിവുകള് എന്നിവ വായിക്കാന് ഇനിയും കാശ് ചിലവാക്കില്ല എന്ന് പല തവണ സത്യം ചെയ്തിട്ടുണ്ടു.
ഇനിയത് നടപ്പാക്കാം
ഇ-ബാങ്കിംഗിന്റെ കാലത്ത് , സര്ഗ്ഗ സ്യഷ്ടി മാത്രം മലയാളത്തില് ഇ മെയില് വഴി സ്വീകരിക്കപ്പെടുന്നില്ല. എത്ര വാരികകള് രചനകള് അയക്കേണ്ട വിലാസത്തില് ഇ മെയില് വയ്ക്കുന്നു ?
അത് കൊണ്ട് അങ്ങനെ ഒരു കാലം വരും വരെ, അല്ലെങ്കില് പത്രാധിപര് ആവശ്യപ്പെടാതെ പ്രിന്റ് മീഡിയക്ക് ഒന്നും അയക്കില്ല എന്ന് തീരുമാനിക്കുകയാണ്
അഹങ്കാരമായി ധരിക്കപ്പെടും എന്നുറപ്പാണ്.
ഇടയ്ക്ക് കാണുമ്പോള് പഴയ കൂട്ടുകാര്ക്ക് ചോദിക്കാനുള്ളത് കവിതയൊന്നും ഇല്ലേ എന്നാണ്. ഉണ്ട്. കുറെ മുറിവുകള്. ഈ ലോകത്ത്. ഇപ്പോള് വിവേചങ്ങള് അനുഭവപ്പെടാത്ത ബൂലോകത്ത്. വായിക്കുന്നവര്ക്ക് ആകാം. ഇയാള് എവിടെ പോയി എന്ന് ചോദിക്കുന്നവരോട് നിങ്ങള്ക്കും പറയാം.
ഇനിയിപ്പോള് കവിതയുടെ പേരില് കൂട്ട് നശിക്കില്ല.
ആരുടെയും മുന്നില് അതിന്റെ പേരില് ഓച്ചാനിച്ച് നില്ക്കേണ്ടതില്ല.
(കവിത അച്ചടിച്ച് വന്നാലും വരുമല്ലോ ആരോപണം, ഓ ഗള്ഫുകാരന്. പത്രാധിപര്ക്ക് ഫോറിന് പേന, ഹ ഹ ആരോപണത്തില്‍ പേടി ഇല്ല കേട്ടോ, എത്ര കാലമായി നല്ല ഒരു ആരോപണം കേട്ടിട്ട് )
ഇനി ഓണ്‍ലൈനില്‍ കാണുമ്പോള് പത്രാധിപ/ സഹ പത്രാധിപ സുഹുറ്ത്തുക്കള്‍ മിണ്ടാതിരിക്കേണ്ടതില്ല.
എന്റെ കവിത അവരുടെ ആരുടെയും ബാധ്യതയല്ല
ഈ - സാധ്യത മാത്രമാണ്
Subscribe to:
Posts (Atom)
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved





_page1_image1.jpg)








