Thursday, April 28, 2011

സ്വകാര്യം

സ്വകാര്യം
1
സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിക്കാനല്ലാതെ ആദ്യമായി പേനയെടുത്തത് ഇറച്ചിവെട്ടുകടയിൽ കണക്കെഴുതാനായിരുന്നു.ആന്റണി 2 കിലോ, രാമച്ചോൻ അരക്കിലോ എന്നൊക്കെ.ആ കൈകൊണ്ട് ഇപ്പോൾ കവിതയെഴുതുമ്പോൾ ചിലപ്പോൾ സങ്കടവും ചിലപ്പോൽ സന്തോഷവും വരും. കുടുംബത്തിൽ ഒന്നിലധികം ഇറച്ചിവെട്ടുകാരുണ്ടായിരുന്നു. ഇറച്ചിവെട്ടുകാരന്റെ ബുധൻ ശനി ഞായർ തിങ്കൾ ദിവസങ്ങളെക്കുറിച്ച് ഒരു പുസ്തകം ഉള്ളിൽ എഴുതി വച്ചിട്ടുണ്ട്.
2
അപ്പൻ നല്ല ഒരു കർഷകനായിരുന്നു. മണ്ണ് രുചിച്ച് നോക്കി വളമൊക്കെ തീരുമാനിക്കുമായിരുന്നു കക്ഷി. ക്യഷിയിലേക്ക് വരുന്നതിനു മുൻപ് പുള്ളിക്കാരൻ കൊടകിലായിരുന്നു. മരം വെട്ടുകാരുടെ നോട്ടക്കാരൻ. മരങ്ങളെക്കുറിച്ചൊക്കെ നല്ല പിടിപാടുണ്ടായിരുന്നു. അപ്പൻ വെട്ടിയ മരങ്ങൾക്ക് വേണ്ടി കൂടിയാകണം എന്റെ ചില മരക്കവിതകൾ. കവിതകൾക്ക് മരത്തിൽ ആരു കൂടോത്രം കൊടുത്തു എന്നുള്ളതിനു തൽക്കാലം ഇതല്ലാതെ ഇപ്പോൾ മറുപടിയില്ല. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ മരമായി ജനിക്കണം എന്നത് കാൽപ്പനികമായ വെറും സ്വപ്നം മാത്രമല്ല 
3
ജമ്മം എന്ന കവിത എഴുതിയതിനാൽ ഗൾഫിലെ മുസ്ലിംലീഗുകാരുടെ ഉപരോധത്തിന്റെ പേരിൽ മുൻപ് ജോലിചെയ്തിരുന്ന ഒരു ചാനൽ ഒരു മാസം ശമ്പളമില്ലാതെ പുറത്ത് നിർത്തിയിട്ടുണ്ട്. പ്രവാസത്തിന്റെ അസ്ഥിരതയാൽ അതെക്കുറിച്ച് ഇത് വരെ എഴുതിയിട്ടില്ല. അതേ ചാനലുകാർ വളരെ ആർജ്ജവത്തോടെ ഐസ് ക്രീം കേസിന്റെയൊക്കെ വാർത്ത നൽകുന്നത് കാണുമ്പോൾ ചിലപ്പോഴൊക്കെ ചിരി വരും.
4
മലയാളകവിതയിൽ ഏറ്റവുമാദ്യം ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യഅഞ്ച് ബ്ലോഗുകളിൽ എന്റേതുമുണ്ട്. ബ്ലോഗിനെ പരിഹസിച്ചും പുച്ഛിച്ചും അവതരിപ്പിച്ച ഒരു റേഡിയോ ടാക്കിലൂടെയാണു ബ്ലോഗിലേക്ക് വരുന്നത്.

അഞ്ച് വർഷം മുൻപ് അന്ന് മലയാളത്തിൽ ഉണ്ടായിരുന്ന അമ്പതോളം ബ്ലോഗർമാർ പിന്നീട് പലതരത്തിൽ കൂട്ടുകാരായി.വിശാല മനസ്ക്കൻ, കുറുമാൻ, കൈപ്പിള്ളി തുടങ്ങിയവർ. അന്ന് ബ്ലോഗിനു വേണ്ടി വാദിച്ച സമീഹ എന്ന പെൺകുട്ടിയാണു ഇ ലോകത്തേക്ക് കൊണ്ട് വന്നത്.
5

കലാകൗമുദിയിൽ വളരെ മുൻപ് ഒരു കവിത അച്ചടിച്ച് വന്നിട്ടുണ്ട്.മാധ്യമത്തിലും. മറ്റ് മാധ്യമങ്ങളുടെ മുഖ്യധാരയിൽ ഇത് വരെ കവിത അച്ചടിച്ചിട്ടില്ല. എങ്കിലോ പുതുകവിതയെക്കുറിച്ചുള്ള സജീവമായ ചർച്ചകളിൽ ഒക്കെ തന്നെ എന്റെ വരികളെക്കുറിച്ചുള്ള പരാമർശമുണ്ട്. അച്ചടി മലയാളം നാട് കടത്തിയ കവിതകൾ എന്ന് ബ്ലോഗിനു ചെറുതലക്കെട്ട് ഇടാൻ അതാകാം പ്രചോദനം. ഇന്ന് ഇത് കുറിക്കുമ്പോൾ ബ്ലോഗിലെ സന്ദർശകരുടെ എണ്ണം അമ്പതിനായിരത്തോട് അടുക്കുകയാണു. ഒരു വഴി അടഞ്ഞാൽ ആയിരം വഴി തുറക്കുമെന്ന ചൊല്ലിൽ വിശ്വാസം വലുതാകുന്നു
6
മലയാളം അക്ഷരമാല ഇപ്പോഴും ക്രമമായി എഴുതാൻ അറിയില്ല. മലയാളം വാക്കുകളുടെ ഉച്ചാരണം നേരെയാക്കാൻ ചെറുപ്പത്തിൽ ആരും ഉണ്ടായിരുന്നുമില്ല. എന്നിരുന്നാലും ഒരു റേഡിയോ വാർത്താ വായനക്കാരൻ എന്ന നിലയിൽ പത്ത് വർഷം പൂർത്തിയാവുകയാണു. തരക്കേടില്ലാത്ത ജനകീയതയോടെ തന്നെ. പഴഞ്ചൊല്ലിന്റെ ഒരു ഭാഗം പോലെ മലയാളികൾ ഓർക്കുന്ന ഒന്നായ വാർത്തകൾവായിക്കുന്നത് രാമചന്ദ്രൻ’, ആദ്യമായി വാർത്ത വായിക്കാൻ പറഞ്ഞ ചന്ദ്രസേനൻ സാറിന്റെ അവതരണം എന്നിവ ഓർക്കുന്നു
7
മുപ്പത്തി അഞ്ച് വയസ്സിനിടയ്ക്ക് മറ്റ് മനുഷ്യരെപ്പോലെ, സാധാരണവും അസാധാരണവുമായ നിരവധി നിമിഷങ്ങളിലൂടെ കടന്ന് പോന്നിട്ടുണ്ട്. മൂന്ന് വിവാഹങ്ങൾ അതിലൊന്നാണു. ഒന്ന് പഠിക്കുന്ന കാലത്ത് വീട്ടുകാരറിയാതെ. രണ്ട് അമ്മയുടെ സമാധാനത്തിനു പള്ളിയിൽ വച്ച്. മൂന്ന് ഗൾഫിലെ ഫാമിലി സ്റ്റാറ്റസ് രേഖകൾ ശരിയാക്കാൻ രജിസ്റ്റർ ഓഫീസിൽ. മൂന്നിലും പെൺകുട്ടി മേരി തന്നെയാണെന്നത് സന്തോഷം തരുന്നു.

പള്ളിയിലെ കല്ല്യാണത്തിനു 101 പവൻ വാങ്ങിയത് എറണാകുളം നോർത്തിലുള്ള നവാസ് ജ്വല്ലറിയിൽ നിന്നാണു. എന്നത്തെയും റോൾഡ് ഗോൾഡ് ജീവിതത്തെക്കുറിച്ച് നിരവധി എഴുതാനും പറയാനുമുണ്ട്
8

സ്കൂളിൽ പഠിക്കുന്ന കാലത്ത് പി.എം ആന്റണിക്കെതിരെയും ആറാം തിരുമുറിവിനെതിരെയും ജയ് വിളിക്കാൻ പോയത് മറക്കാവതല്ല. പിന്നെ ആന്റണി മാഷ് വീട്ടിൽ വന്ന് ചായ കുടിച്ച് പോയി. കർത്താവിനെ ഭർത്താവിനേക്കാൾ ആരാധിക്കുന്ന അമ്മ തന്നെയാണു ചായ കൊടുത്തതും. ജീവിതം വല്ലാത്ത രസം നിറഞ്ഞ ഒരേർപ്പാട് തന്നെ.
9
ശബരിമല. മൂകാംബിക തുടങ്ങിയ ഇടങ്ങൾ എന്നും വിളിച്ച് കൊണ്ടിരിക്കും. പോകാറുമുണ്ട്. ആളൊഴിഞ്ഞ പള്ളി പോലെ, അതിനേക്കാൾ പ്രിയമാണു അമ്പലങ്ങളോട് , പരിസരങ്ങളോട്. പെൺക്രിസ്തു പോലെ ഉള്ളിലുള്ള ഒരു ഈശ്വരനാണു ഭാരതീയനായ ക്രിസ്തു. അമ്പലത്തിനുള്ളിലെ യേശുപ്രതിഷ്ഠ. ഇത് വായിച്ചാൽ ആർ.എസ്.എസ് കാരും സഭക്കാരും കൊല്ലാൻ വരികയൊന്നും വേണ്ട. ഉള്ളിൽ , കവിതയിൽ പണിഞ്ഞ ഒന്നിനെ ആർക്കും പോളിക്കാൻ കഴിയില്ലല്ലോ.
10
തങ്ങളാണു ശരിയെന്ന് എല്ലാവർക്കും തോന്നാം തങ്ങൾ മാത്ർമാണു ശരിയെന്ന് തോന്നൽ ത്രീവവാദമാണു. എല്ലാ മേഖലയിലെയും ചില ആളുകളുടെ വീമ്പുകൾ കേൾക്കുമ്പോൾ അങ്ങനെ തോന്നും. തങ്ങൾക്ക് ശേഷമുള്ള പ്രളയവിലാപകാവ്യങ്ങളെക്കുറിച്ച് തന്നെ.എന്റെ പ്രായത്തിൽ ഉള്ളവരുടെ നീതിബോധവും , നന്മയും സ്നേഹവും, ദേശീയതയും, കഴിവും പ്രതിഭയും ഒക്കെ തെളിയിച്ച ആളാണു സച്ചിൻ ടെണ്ടുൽക്കർ. കപിൽ ദേവിനു ശേഷം ,സച്ചിൻ ഒരു തലമുറയുടെ സത്യം കാണിച്ചത് ക്രിക്കറ്റിലൂടെയാണെങ്കിൽ മറ്റ് മേഖലകളിൽ അത് വരാനിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.

അത് ക്യഷിയിലും , കുടുംബത്തിലും , പൊതുപ്രവർത്തന രംഗത്തും, വാർത്തയിലും കവിതയിലും ഒക്കെ വരിക തന്നെ ചെയ്യും

കലാകൗമുദിയിലെ അവസാനപേജിൽ വന്നത്


Monday, April 11, 2011

പൊലിക

വലിയ ഇഷ്ടമുള്ള വാക്കാണു പൊലിക. വീടിനടുത്തുള്ള കൂട്ടുകാരുടെ കൂട്ടമായ കരിന്തലക്കൂട്ടത്തിൽ കൂടി നടക്കുമ്പോഴാണു ആ വാക്ക് ഉള്ളിൽ കയറിയത്. കൂടുതൽ ഉണ്ടാകട്ടെ എന്നാണത്രെ അർത്ഥം . കൊയ്യാൻ വന്നവർക്ക് അമ്മ നെല്ല് അളന്ന് കൊടുക്കുമ്പോൾ പൊലിച്ചു വാ പൊലിയേ എന്ന് ചൊല്ലുന്നത് കേട്ടിട്ടുണ്ട്. ഈ നസ്രാണിയമ്മയ്ക്ക് എവിടെ നിന്നും കിട്ടി ഈ മന്ത്രം എന്ന് അന്തിച്ചിട്ടുമുണ്ട്


പിന്നീട് റേഡിയോ ജോലിക്കാരനായപ്പോൾ മുൻപ് ജോലി ചെയ്തിരുന്ന ഇടത്ത് ഒരു നാടൻപാട്ട് പരിപാടി ചെയ്തിരുന്നു. അതിനു പേരിട്ടു. പൊലിക. 3 വർഷത്തോളം എമിറേറ്റിലെ മലയാളികൾ വെള്ളിയാഴ്ച്ച അത് കേട്ടിരുന്നു. ചിലരെങ്കിലും കൂടെ പാടിയിരുന്നു. ആടിയിരുന്നു.

അതിൽ ഒരാളായിരുന്നു രവീന്ദ്രൻ. അബുദാബിയിൽ(അതാണല്ലോ ലോകത്തിന്റെ ഏറ്റവും അറ്റം) നിന്നും ഏറെ അകലെ സിലയിലാണു താമസം. ഒറ്റയ്ക്കാണു. ഒരു അറബിയുടെ ഓഫീസിൽ. ഖസാക്കിലെ രവിയുടെ ഏകാധ്യാപക വിദ്യാലയം പോലെ.

പൊലിക കഴിഞ്ഞാൽ രവീന്ദ്രന്റെ ഫോൺ വരും. ആ പാട്ടുകളെ പറ്റി പറയും. ജീവിക്കാനുള്ള എത്ര ആശയാണെന്നോ ആ പാട്ടുകൾ തരുന്നതെന്ന് പറയും. ചിലപ്പോൾ അയാൾ ഫാക്സ് അയക്കും. പിന്നെപ്പിന്നെ വിളിയുമായി. പാതിരാത്രികളിൽ രവീന്ദ്രൻ വിളിക്കും. സില. ഒറ്റമുറി. വടകരയിലെ വീട്. ഭാര്യ. മോൾ എല്ലാം എല്ലാം. സമയത്തിനു അനുസരിച്ച് ഞാനും കൂടും.

ഒരു ദിവസം എന്നെയും പൊലികയേയും കവിതയേയും ഒക്കെ ചേർത്ത് എഴുതിയ കവിത ആയിരുന്നു രവീന്ദ്രന്റെ സമ്മാനം. കുറച്ചൊന്നുമല്ല ആ വരികൾ എന്നെ ജീവിപ്പിച്ചത്. പിന്നെ പൊലിക ചെയ്യുന്നത് രവീന്ദ്രനും വേണ്ടി കൂടിയായി. ഒരാൾ എന്നെ കേൾക്കുന്നു. എന്റെ ശ്വാസഗതികൾ പോലും ശ്രദ്ധിക്കുന്നു

ഒരു രാത്രി അയാൾ എന്നെ വിളിച്ചു. നല്ല സന്തോഷത്തിലാണു. കവിതയൊക്കെ വായിക്കുന്ന ആളുടെ മോൾ നാട്ടിൽ നിന്നും അന്നും വിളിച്ചിരിക്കുന്നു. രവീന്ദ്രൻ വച്ച കുഞ്ഞു വീടിനു ഒരു പേരു വേണം. ആ വീടിനു ഞാനൊരു പേരിടണം എന്നാണു രവീന്ദ്രന്റെ ആവശ്യം. മക്കളില്ലാത്തൊരുവനോട് കുഞ്ഞിനൊരു പേരിടാനും വീടില്ലാത്തൊരുവനോട് വീടിനൊരു പേരിടാനും ചൊല്ലവേ കൂട്ടുകാരാ രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ നീ കണ്ടുവോ എന്ന അയ്യപ്പന്റെ വരി ഞാൻ തിരികെ ചൊല്ലിക്കൊടുത്തു. വിത്സൺ ചേട്ടനു ഇത് രണ്ടുമുണ്ടല്ലോ എനിക്കൊരു പേരു തായെന്നായി രവീന്ദ്രൻ.

മോൾക്ക് പേരിട്ടത് ഞാനല്ലെന്ന് അവനറിയുമോ. ല-യെന്ന പേരു ഇപ്പോഴും ഒഴിവായി കിടക്കുന്നത് പറഞ്ഞില്ല. സ്വന്തമായി വീട് വച്ചിട്ടില്ലെന്നും. അപ്പൻ തന്ന വീടിനു എന്ത് പേരു. അപ്പൻ തന്ന വീടെന്നു തന്നെ. അതുമല്ലെങ്കിൽ അമ്മ ഞങ്ങളെ വളർത്തിയ വീടെന്നു തന്നെ. അതെ വയ്ക്കുന്ന വീടിനു അന്നക്കുട്ടിയമ്മയുടെ പേരിടണം. അന്നാലയം

വർത്തമാനത്തിനിടയിൽ ഞാൻ ചോദിച്ചു. വടകരയിൽ നീ ആശിച്ചു വച്ച വീടിനു , പ്രിയപ്പെട്ടവളും മോളും മോനും കഴിയുന്ന വീടിനു പൊലിക എന്ന് പേരിട്ടാലോ . ആലോചിച്ച് പോലുമില്ല. നൂറു സമ്മതം മൂളി. ആഹ്ലാദിച്ച് ചിരിച്ചു. പൊലിക പൊലിക പൊലികയെന്ന് പലവട്ടം പറഞ്ഞു.

ഞാൻ ഇത് വരെ കാണാത്ത രവീന്ദ്രൻ . അയാൾ വടകരയിലെ ഏതോ ഒരു ഉൾപ്രദേശത്ത് ആശിച്ച് വച്ച വീടിനു പൊലികയെന്ന് പേർ. സിലയിൽ നിന്നും മോൾ വഴി രവീന്ദ്രൻ പോലും കാണാത്ത വീടിനു അവൻ ആ പേരിടുമ്പോൾ

ആ. സ്ഥലം കാലം ബന്ധം .

ആ ...


കുറച്ച് മുൻപ് പുതിയ നമ്പർ തപ്പിപ്പിടിച്ച് രവിന്ദ്രൻ വിളിച്ചു. പഴയ റേഡിയോയിൽ എന്റെ ശബ്ദം കേൾക്കാത്തതിലുള്ള പരിഭവം. എന്നാൽ പഴയ ഊഷ്മളത. അതിനേക്കാൾ പൊടിക്ക് കൂടിയിട്ടുണ്ടോ ?

നാട്ടിൽ പോയിരുന്നുവത്രെ. സന്തോഷമാണത്രെ. എല്ലാവരും സുഖമായി ഇരിക്കുന്നുവത്രെ.

ഒടുവിൽ പറഞ്ഞു. ഞാൻ മരിച്ചാലും എന്റെ വീട് വിത്സേട്ടനെ മറക്കുകയില്ല. അതിനു മുൻപിൽ കറുത്ത വലിയ അക്ഷരങ്ങളിൽ എഴുതി വച്ചിട്ടുണ്ട്. പൊലികയെന്ന്. ആ വീട് പ്രകാശിക്കട്ടെ. ഞാൻ പറഞ്ഞു.
ഈ പഹയൻ ഇതെവിടെപ്പോയി എന്ന് എന്നും രാത്രി എന്നെക്കാത്തിരിക്കുന്ന വീടിനെക്കുറിച്ചോർത്തു.

പതിവ് കണക്കെ സങ്കടം വന്നു. ഫോൺ വച്ചു

പൊലിക പൊലിക പൊലിക

Monday, April 4, 2011

കാവിലെ വെടി



കുഴൂരിൽ നിന്ന് കുറെ ദൂരമുണ്ട് കൊടുങ്ങല്ലൂർക്ക്. ബസ്സിൽ പോയാൽ 2 ബസ് മാറിക്കയറിയാൽ ഒരു മണിക്കൂറിലധികം. ബൈക്കിൽ അറിയാവുന്ന വഴി വച്ച് പിടിച്ചാൽ അര മണിക്കൂർ.
(സിഗരറ്റിനും ചായക്കുമുള്ള മിനിറ്റുകൾ വേറെ). അവിടെയാണു കൊടുങ്ങല്ലൂരമ്പലം

കോളേജ് കാലം തൊട്ടെ കൊടുങ്ങല്ലൂരിനെ നന്നായറിയാം. അതിന്റെ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞറേ നടകൾ. ചുറ്റിനുമുള്ള ബാറുകൾ. തളിക്കുളത്തേക്ക് ബസ് പിടിക്കാനുള്ള സ്റ്റോപ്പ്. നാസു മിക്കപ്പോഴും വന്നിരിക്കാറുള്ള ഒരിടം.

അധികം അകലെയല്ലാതെ സുബൈദമ്മയുടെ കോളേജ്. സെബാസ്റ്റ്യൻ
ചേട്ടന്റെ , ചേട്ടന്റെ കോട്ടപ്പുറം മാർക്കറ്റ്. മറുകര കടന്നാൽ എത്താവുന്ന ചീപ്പന്റെ (സ്റ്റീഫൻ ജോർജ്ജ്- കവി) ആനാപ്പുഴ കടത്ത്.

പിന്നെയുമുണ്ട്. ഉഷേച്ചി. പി.എൻ.ഗോപീക്യഷ്ണൻ. എം.എസ്
ബനേഷ് ആയ ബനേഷ് കൊടുങ്ങല്ലൂർ. വര വര റാവുവിന്റെ പ്രസംഗം രണ്ട് പെഗ്ഗിന്റെ മാത്രം ബലത്തിൽ തർജ്ജമ ചെയ്ത കൊടുങ്ങല്ലൂർ കുഞ്ഞിമൈതാനം (പണി തലയിൽ വച്ചത് അന്ന് ഗോപീക്യഷ്ണൻ.)

കൂട്ടുകാരൻ തോമസിന്റെ ചേട്ടനാണു കൊടുങ്ങല്ലൂരിൽ ഒരു ബാറിന്റെ റസ്റ്റോറന്റ് നടത്തിയിരുന്നത്. ഭരണിപോലുള്ള തിരക്കുള്ള ദിവസങ്ങളിൽ അവിടെ ചിലപ്പോഴൊക്കെ വെയിറ്ററായിട്ടുണ്ട്. പിന്നെ കൊടുങ്ങല്ലൂർ ടാക്കീസുകൾ. പേരെല്ലം മറന്ന് പോയി.

സെബാൻ ഭായുടെ പുസ്തകപ്രകാശനം കവികൾ മറന്ന് കാണില്ല. കുഞ്ഞിക്കുട്ടൻ തമ്പ്രാന്റെ കോവിലകം. അയ്യപ്പൻ. ഈത്തപ്പഴം ഇട്ട് വാറ്റിയ നാടൻ. ഷെഹബാസിന്റെ പാട്ട്. ജോസഫ് അന്ന് നിലാവായ് പരന്നു. കുറൂരും ,കണ്ണനും. കരിയാട്, അൻ വർ ജി ആവോ ആരൊക്കെയോ ആവോ മറന്നു.

ആ കൊടുങ്ങല്ലൂരിലെ വടക്കേ നടയിലെ ഒരു മുറിയിലാണു രണ്ട് ദിവസം എ അയ്യപ്പനുമായി കഴിഞ്ഞത്. സെബാസ്റ്റ്യൻ ചേട്ടൻ ഏൽപ്പിച്ച പണി. ഡിസിക്ക് വേണ്ടി അയ്യപ്പൻ എഴുതണം. ജോണിനെക്കുറിച്ച്. എന്റെ ജോൺ ദിനങ്ങൾ. പകർത്തിയെഴുത്തുകാരൻ ഞാൻ. ആലുവയിലെ അങ്കം കഴിഞ്ഞ് കൊടുങ്ങല്ലൂരിൽ ആദ്യത്തെ ദിവസം അങ്ങനെ ഇങ്ങനെ പോയി. രണ്ടാം ദിനം സന്ധ്യക്ക് അയ്യപ്പണ്ണൻ പറഞ്ഞു. ഡാ എനിക്ക് ഒരു മനുഷ്യനെ തൊടണം . എന്നെത്തൊട്ടോ , ഞാൻ പറഞ്ഞു. എന്റെ പട്ടി തൊടും . നീയൊന്ന് താഴെ പോയി വാ. നീ സുന്ദരനാടാ. ഒന്ന് പോവണ്ണാ. എനിക്ക് പേടിയാ. എന്നാലും താഴെ പോയി വന്നു. അന്ന്
പകൽ മുഴവനും വിദ്വാൻ ഒന്നും കഴിച്ചിട്ടില്ല. കുറച്ച് തട്ട് ദോശവാങ്ങി വന്നു. എന്റെ പട്ടി കഴിക്കും എന്നായി. ഓരോ നുള്ള് ദോശ വായിൽ വച്ച് കൊടുത്തു. മകൻ അച്ഛനു നൽകും പോലെ. അച്ഛൻ മകനു കൊടുക്കും പോലെ. അപ്പോഴത്തെ ആ അയ്യപ്പ മുഖം മറക്കാവതല്ല.

ആ കൊടുങ്ങല്ലൂരിൽ നാളെ ഭരണി. ഇന്നല്ലേ. കാവ് തീണ്ടൽ. അവിടെ
വച്ച് ശൈലൻ തെറിക്കവിതകൾ പ്രകാശിപ്പിക്കുന്നു. ചുമ്മാതല്ല ഇന്ത്യൻ സമയം 3 നു പുലർച്ചെ ഇവിടെ ഒരാൾ ഉണർന്ന് പോയത്. ദേ
ഈ കുറിപ്പ് വരെ ഉണ്ടായി പോയത്. ഇപ്പോൾ
ഇവിടെ ഇന്ത്യൻ സമയം 5.30

ഞാനിവിടെയുണ്ട്
ഞാനിവിടെയുണ്ട്. ശൈലാ ഹരീ പ്രദീപേ. എന്നെയും
കൂട്ടുമോ എന്നെയും കൂട്ടുമോ. ഇന്നെനിക്ക്
ഇരിക്കപ്പൊറുതി കാണില്ല. ശൈലന്റെ
പുസ്തകത്തിനു മേൽ ഈ പുലർച്ചെക്ക്
ഒരുമ്മ

കൊടുങ്ങല്ലൂർ കാവിലേക്കുള്ള ദൂരത്തിൽ നിന്നാണു തുടങ്ങിയത്. ഒരു കാര്യം കൂടി. കൊടുങ്ങലൂരിൽ പുലർച്ചെ മൂന്നിനു മുൻപേ വെടിപൊട്ടിക്കും . കാവിലെ വെടി. കുഴൂരിലെ തെക്കുംചേരിയിലെ പാടങ്ങളിലേക്ക് അപ്പനു പോകാനുള്ള വാച്ച് അതായിരുന്നു.
കാവിലെ വെടികേട്ട് ഉണർന്നു. കാവിലെ വെടി പൊട്ടുമ്പോൾ വെള്ളം ദാ കിഴക്കേ കണ്ടത്തിൽ എത്തിയതേ ഉള്ളൂ. കാവിലെ
വെടി കേട്ടപ്പോൾ തന്നെ കുമാരനെ വിളിച്ചു. അങ്ങനെ
എത്ര അപ്പന്റെ കാവിലെ വെടി കേട്ടിരിക്കുന്നു

ബസിൽ പോയാൽ ഒരു മണിക്കൂർ എടുക്കുന്ന
ബൈക്കിൽ പോയാൽ അരമണിക്കൂർ എടുക്കുന്ന കാവിലെ വെടി കുഴൂരിൽ അപ്പനെയും കൂട്ടുകാരെയും ഉണർത്തിയിരുന്നു എന്ന് ആലോച്ചിക്കുമ്പോൾ ഇപ്പോൽ അത്ര ചെറുതല്ലാത്ത അഭ്തുതം. അപ്പ്ന്റെ
പറച്ചിൽ കേട്ട് പുലർച്ചയ്ക്ക് ഏണീക്കുമ്പോൾ ഒക്കെ കാതോർത്തിരുന്നതിന്റെ ഓർമ്മ

ഇത് ഒരു പുലർച്ചെയാണു. ഷാർജ അജ്മാൻ ബോർഡറിൽ വില്ലയിൽ ഒറ്റയ്ക്ക് ഇത് ഇരുന്നു ഇത് കുറിക്കുന്നു. കാവിൽ വെടി പൊട്ടികാണണം. ശൈലൻ അവിടേക്ക് തിരിച്ച് കാണും. ബുക്കുമായി
ഹരിയും. പ്രദീപും കരിയാടും എത്തുമോ ? ആരൊക്കെയുണ്ടാകും

ഈ പുലർച്ചെ അപ്പൻ , അയ്യപ്പണ്ണൻ
അവരൊക്കെ ഇപ്പോൾ എന്തോർക്കുവായിരിക്കും.

ഏത് കാവിലെ വെടിയായിരിക്കും അവരെ പാടത്തേക്കും കവിതയിലേക്കും ഉണർത്തുക കൊടുങ്ങല്ലൂരമ്മേ




Sunday, April 3, 2011

അരി തിളച്ച് തൂവുന്നതിന്റെ മണം

­നി­ന്റെ കവി­ത­കള്‍
­വീ­ണ്ടും ശ്വ­സി­ക്കു­ന്ന­തി­ന്
­തൊ­ട്ട് മുന്‍­പ്
അ­രി തി­ള­ച്ച് തൂ­വു­ന്ന­തി­ന്റെ മണം കൊ­ണ്ടു­.
­സ്വ­ന്ത­മാ­യി ഉണ്ടാ­ക്കി­യ
അ­രി­കൊ­ണ്ട് മാ­ത്രം­
എ­ന്നും രാ­വി­ലെ കഞ്ഞി­
­കു­ടി­ച്ചി­രു­ന്ന അപ്പന്‍
­വ­ന്ന് ചോ­ദി­ച്ചു­
­നീ­യും രാ­മ­ച­ന്ദ്ര­നും­
­ത­മ്മി­ലെ­ന്ത്
അ­വന്‍ എവി­ട­ത്തു­കാ­ര­നാ­ണ്
­ക­ള്ള് കു­ടി­ക്കു­മോ­
­പ­ണി­യെ­ടു­ക്കു­മോ­
­കു­ടു­മ്മം നോ­ക്കു­മോ­
അ­രി തൂ­വിയ മണ­ത്തി­ന്റെ കൂ­ടെ­
അ­മ്മ­യും വന്നു­
അ­മ്മ­യും ചോ­ദി­ച്ചു­
ആ ചെ­ക്ക­നേ­താ­ണ്
­നി­ന്റെ കൂ­ടെ­യാ­ണോ പണി­യെ­ടു­ക്കു­ന്ന­ത്
­മ­ല­യാ­ളി­യാ­ണോ (ക്രി­സ്ത്യാ­നി അല്ല­ല്ലേ­യെ­ന്ന് അമ്മ­യു­ടെ ഭാ­ഷ)
അ­വ­നെ­ന്തെ­ങ്കി­ലും­
­തി­ന്നാന്‍ കൊ­ടു­ക്കേ­ണ്ടി വരു­മോ­
അ­മ്മി­ണി­യും വന്നു­
അ­വള്‍ മാ­ത്രം ചി­രി­ക്കു­ന്ന­ത് കണ്ടു­.
­നി­ന്റെ കവി­ത­കള്‍
­വീ­ണ്ടും ശ്വ­സി­ക്കു­മ്പോള്‍
അ­വള്‍ മാ­ത്രം കര­യു­ന്ന­ത് കേ­ട്ടു­.
­നി­ന്റെ കവി­ത­കള്‍
­വീ­ണ്ടും ശ്വ­സി­ക്കു­ന്ന­തി­ന് മുന്‍­പ്
­ഞാന്‍ എന്നോ­ട് തന്നെ­
­ചോ­ദി­ക്കു­ക­യാ­ണ്
­നീ ആരാ­ണ്
എ­വി­ട­ത്തു­കാ­ര­നാ­ണ്
എ­ങ്ങ­ന­ത്തെ­യാ­ളാ­ണ്
­നീ­യെ­ന്റെ ആരാ­ണ്
ഇ­തെ­ഴു­തു­മ്പൊള്‍ നീ­യെ­ത്ര അക­ലെ­യാ­ണ്. എങ്കി­ലും എന്റെ­യും നി­ന്റെ­യും കവി­ത­കള്‍ ശ്വ­സി­ക്കു­ന്ന­ത് ഒരേ വാ­യു­വാ­ണ് എന്നെ­നി­ക്ക് തോ­ന്നു­ന്നു­.
അ­ന്ത­രീ­ക്ഷം കൊ­ണ്ട്, പ്രാ­ണ­വാ­യു കൊ­ണ്ട് കൂ­ട­പ്പി­റ­പ്പു­ക­ളായ നമ്മു­ടെ കവി­ത­കള്‍­ക്ക് സ്നേ­ഹം കൊ­ണ്ട് മാ­ത്രം ഈ കു­റി­പ്പ്. നമ്മു­ടെ തൃ­ശ്ശൂ­ര് ഭാ­ഷ­യില്‍
ഒ­രു എടാ പോ­ടാ വി­ളി­.
------------------------------
ഒ­രു വെ­ള്ളി­യാ­ഴ്ച്ച
­നാ­ട് വി­ട്ട് ഗള്‍­ഫി­ലെ­ത്തി­യ­വ­രു­ടെ ഞാ­യ­റാ­ഴ്ച­യാ­ണ് വെ­ള്ളി­യാ­ഴ്ച. അനൂ­പ് ചന്ദ്ര­ന്റെ കവി­ത­യില്‍ ഉള്ള പോ­ലെ നന­ച്ചി­ട്ട കി­നാ­ക്കള്‍ അല­ക്കി വെ­ളു­പ്പി­ക്കാ­നു­ള്ള ഒരു വെ­ള്ളി­യാ­ഴ്ച. വെ­ന്തു­വോ ജീ­വി­ത­മെ­ന്ന് രു­ചി­ച്ച് നോ­ക്കു­വാ­നൊ­രു വെ­ള്ളി­യാ­ഴ്ച.
അ­വ­ധി­യി­ല്ലാ­ത്ത വാര്‍­ത്ത­ക­ളില്‍ നി­റ­ഞ്ഞ് ദു­ബാ­യ് മീ­ഡിയ സി­റ്റി­യി­ലെ ഏഷ്യാ­നെ­റ്റ് ഓഫീ­സില്‍ ഒരു വാര്‍­ത്താ വാ­യ­ന­ക്കാ­രന്‍ ഇരി­ക്കു­ക­യാ­ണ്. നട­ക്കു­ക­യാ­ണ്. ഇട­ക്കി­ടെ സി­ഗ­ര­റ്റ് വലി­ക്കു­ക­യാ­ണ്. വാര്‍­ത്ത­ക­ളില്‍ നി­ന്ന് രക്ഷ­പ്പെ­ടു­ത്ത­ണേ­യെ­ന്ന് ആരോ­ടോ പി­ന്നെ­യും പി­ന്നെ­യും പറ­യു­ക­യാ­ണ്. ഒരു കാര്‍ നി­റ­യെ കവി­ത­യു­മാ­യി നീ­യ­ന്ന് താ­ഴെ വന്നു. ഖത്ത­റില്‍ നി­ന്ന് ദു­ബാ­യ് വരെ­യു­ള്ള വേ­ഗ­ത­യില്‍ കവി­ത, കു­പ്പി­യില്‍ കവി­ത. കൂ­ടെ­യു­ള്ള കടി­ക്കാ­ടി­ലും ശശി­യി­ലും നജൂ­സി­ലും കവി­ത. വലി­ക്കു­ന്ന സി­ഗ­ര­റ്റി­ലും കവി­ത. തൃ­ശ്ശൂര്‍ സാ­ഹി­ത്യ അക്കാ­ദ­മി­യു­ടെ വഴി­യി­ലെ­വി­ടെ­യോ മറ­ന്നു­വെ­ച്ച പ്രി­യ­പ്പെ­ട്ട­വ­രെ കാ­ണാ­നെ­ന്ന പോ­ലെ ഞാ­നോ­ടി­വ­ന്നു. എടാ­യെ­ന്ന് ഞാന്‍ വി­ളി­ച്ചു. പോ­ടാ­യെ­ന്ന് ഇട­ക്കി­ടെ നീ പറ­ഞ്ഞു­.
­നീ പകു­ത്ത സി­ഗ­ര­റ്റി­നി­ട­ക്ക് നഷ്ട­പ്പെ­ട്ട­പ്പോള്‍ എപ്പ­ഴോ ഞാന്‍ എന്നോ­ട് തന്നെ ചോ­ദി­ച്ചി­രു­ന്നു. ഈ രാ­മ­ച­ന്ദ്രന്‍ ആരാ­ണ്, എവി­ട­ത്തു­കാ­ര­നാ­ണ്, എങ്ങ­ന­ത്തെ­യാ­ളാ­ണ്.
­രാ­മ­ച­ന്ദ്രാ ഏത് സ്കൂ­ളില്‍
ഏ­ത് ബഞ്ചി­ലാ­ണ്
­ന­മ്മ­ളൊ­രു­മി­ച്ച് പഠി­ച്ച­ത്.
എ­പ്പോ­ഴാ­ണ് നീ­
­ജീ­വി­ത­ത്തി­ലേ­ക്ക് മരി­ച്ച­ത്
എ­പ്പോ­ഴാ­ണ് നീ­
­ക­വി­ത­യി­ലേ­ക്ക് ജനി­ച്ച­ത്.
അ­തേ­ടാ, ഏതോ സ്ക്കൂ­ളില്‍ ഏതോ ഒരു ബഞ്ചില്‍ ഒരു­മി­ച്ചി­രു­ന്ന­തി­ന്റെ ചൂ­ട്, കു­റേ നേ­രം ഒരു­മി­ച്ചി­രി­ക്കു­മ്പോള്‍ ഉണ്ടാ­കു­ന്ന ബഞ്ചി­ന്റെ ചൂ­ട്,
എ­ന്തോ ഒരു ചൂ­ടി­ന്റെ ഇഷ്ടം ചൂ­ടി­ന്റെ ധൈ­ര്യം നമു­ക്കി­ട­യില്‍.
­വാര്‍­ത്ത­ക­ളി­ലേ­ക്ക് ഒറ്റ­യ്ക്കാ­ക്കി ഒരു കാര്‍ കവി­ത­യു­മാ­യി നീ­യ­ന്ന് ഓടി­ച്ച് പോ­യ­പ്പോള്‍ വല്ലാ­താ­യി. സ്കൂ­ളി­ന്റെ പടി മു­തല്‍ തല്ല് പി­ടി­ച്ചും തമ്മില്‍ കെ­ട്ടി­പ്പി­ടി­ച്ചും വീ­ട്ട് പടി­ക്ക­ലെ­ത്തു­മ്പോള്‍ ഒരു രാ­ത്രി­യി­ലേ­ക്ക് വി­രി­യു­ന്ന­തി­ന്റെ എന്തോ സങ്ക­ടം പോ­ലെ ഒന്ന് -
'ഉ­റ­ക്കം വി­ട്ടു­ണ­രു­ന്ന­ത്' എന്ന നി­ന്റെ ഈ കവിത വാ­യി­ക്കു­മ്പോള്‍ ഇപ്പോള്‍ അത്ഭു­തം തോ­ന്നു­ന്നു­.
“­ശ്രീ­ധ­രേ­ട്ട­ന്റെ ഇട­വ­ഴി­യും­
­പാ­റേം തോ­ടും കട­ന്നാ­ണ്
ഉ­റ­ക്ക­ത്തി­ലെ­ന്നും­
­സ്വ­പ്ന­ത്തി­ലേ­ക്കി­റ­ങ്ങു­ന്ന­ത്.
­കാ­യ്ച്ചു­നില്‍­ക്കു­ന്ന മദി­രാ­ശി­മ­ര­വും­
­ക­ട­ന്ന് സ്കൂ­ളി­ലെ­ത്തു­മ്പോ­ഴേ­ക്കും­
­സെ­ക്ക­ന്റ് ബെ­ല്ല­ടി­ച്ചി­രി­ക്കും­.
­പിന്‍­ബെ­ഞ്ചില്‍
­സു­രേ­ന്ദ്ര­നും ജോ­സും­
­നേ­ര­ത്തേ­യു­ണ്ടാ­കും­,
­ഹോം വര്‍­ക്ക് ചെ­യ്യാ­തെ­.
­മാ­രാ­ര് മാ­ഷെ­ത്തു­മ്പോ­ഴേ­ക്കും­
എ­ന്റെ പു­സ്ത­കം പകര്‍­ത്താന്‍."
­ഹോം വര്‍­ക്കു­കള്‍ ചെ­യ്യാ­ത്ത ഒരു മു­തിര്‍­ന്ന­യാള്‍ ഹോം വര്‍­ക്കു­കള്‍­ക്കി­ട­യി­ലും കവിത കാ­ണു­ന്ന നി­ന്നെ ഒന്ന് പകര്‍­ത്തു­ക­യാ­ണ്. നി­ന്റെ സ്നേ­ഹ­ത്തി­ന്റെ ഒരു ടെ­സ്റ്റ് പേ­പ്പ­റില്‍ എങ്കി­ലും വി­ജ­യി­ക്കു­വാന്‍.
********************
­ക­വി­ത­യി­ലെ­
­ര­ണ്ടാം നി­ര­ക്കാ­രന്‍;
­ജീ­വി­ത­ത്തി­ലെ­
­സെ­ക്ക­ന്റ് ഷോ­ക­ളും­
ഇ­താ ഞാന്‍ ഒരു വി­ശ്വ­മ­ഹാ­ക­വി­യെ അവ­ത­രി­പ്പി­ക്കു­ന്നു എന്ന മട്ടി­ലാ­ണ് മി­ക്ക അവ­താ­രി­ക­ക­ളും വരാ­റു­ള്ള­ത്. രാമചന്ദ്രന്‍ വെ­ട്ടി­ക്കാ­ട് എന്ന യു­വ­ക­വി­യു­ടെ ആദ്യ പു­സ്ത­ക­ത്തി­ന്റെ അവ­താ­രി­കാ­കാ­ര­ന് അങ്ങ­നെ­യെ­ഴു­താന്‍ മന­സ്സി­ല്ല. വെ­ട്ടി­ക്കാ­ട് ഒരു വി­ശ്വ­മ­ഹാ­ക­വി­യോ ഒന്നാം നിര കവി­യോ അല്ല എന്ന­തു തന്നെ അതി­നു കാ­ര­ണം. മല­യാള കവി­ത­യില്‍ എന്തു കൊ­ണ്ടും രണ്ടാം നി­ര­ക്കാ­ര­നാ­ണ് രാ­മ­ച­ന്ദ്രന്‍ വെ­ട്ടി­ക്കാ­ട്. രണ്ടാം നിര ബഞ്ചില്‍ ഇരു­ന്ന് പഠി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ച് അയാള്‍ എഴു­തു­ന്ന­ത് പോ­ലെ ജീ­വി­ത­ത്തി­ലെ സെ­ക്ക­ന്റ് ഷോ­ക­ളെ­ക്കു­റി­ച്ച് അയാള്‍ പറ­യു­ന്ന­ത് പോ­ലെ കവി­ത­യി­ലും അയാള്‍ രണ്ടാം നി­ര­യി­ലാ­യി­പ്പോ­കു­ന്നു­.
­കാ­ര­ണ­ങ്ങള്‍ പല­താ­ണ്. നാ­ട്ടി­ലേ­ത് പോ­ലെ ഒരു ഒന്നാ­ന്ത­രം ജീ­വി­ത­മ­ല്ല ഗള്‍­ഫി­ലേ­ത്. കു­റേ­ക്കാ­ല­മാ­യി രാ­മ­ച­ന്ദ്രന്‍ വെ­ട്ടി­ക്കാ­ട് ഗള്‍­ഫി­ലാ­ണ്. ഇട­ക്ക് ഒന്നാ­ന്ത­രം ജീ­വി­തം കു­ടി­ക്കു­വാന്‍ ഒന്നാം തരം ജീ­വി­തം ഉറ­ങ്ങു­വാന്‍ അയാള്‍ നാ­ട്ടി­ലെ­ത്താ­റു­ണ്ട്. ഈ ഒന്നാം തര­ത്തി­നും രണ്ടാം തര­ത്തി­നും ഇട­യി­ലാ­ണ് വെ­ട്ടി­ക്കാ­ടി­ന്റെ കവി­ത­യെ­ന്ന് തോ­ന്നു­ന്നു. ഗള്‍­ഫി­ലാ­യി­രി­ക്കു­മ്പോ­ഴും എട്ടേ എട്ടു വരി­കള്‍ കൊ­ണ്ട് നാ­ട്ടില്‍ കാ­ല് കു­ത്തു­വാന്‍ ഇയാള്‍­ക്കാ­കു­ന്നു­ണ്ട്. അത് തന്നെ­യാ­ണ് ഈ കവി­ത­ക­ളും ഇച്ഛ­യും ഊര്‍­ജ്ജ­വും. ഈ എട്ടു വരി­കള്‍ ഒന്നി­രു­ത്തി വാ­യി­ക്കു­ക.
"­ലേ­ബര്‍ ക്യാ­മ്പില്‍ നി­ന്നും­
­സി-റിം­ഗ് റോ­ഡ് വഴി­
IBQ ബാ­ങ്കി­ന്റെ പര­സ്യ­ത്തി­ലെ­
­ഗോ­ത­മ്പ് പാ­ട­ത്തി­ലൂ­ടെ­
­വ­ഴി­യ­രി­കി­ലെ പച്ച­പ്പി­ലൂ­ടെ­
­പാ­ട­ത്തേ­ക്കി­റ­ങ്ങി­.
­വ­ര­മ്പ­ത്തെ പു­ല്ലി­ലെ­
­പു­ലര്‍ മഞ്ഞില്‍ കാല്‍ തണു­ത്തു­."
(­സെ­ക്ക­ന്റ് ഷോ­)
­മ­രു­ഭൂ­മി­യില്‍ നി­ന്ന് എട്ട് വരി കൊ­ണ്ട് നാ­ട്ടി­ലെ­ത്തി കാല്‍ തണു­പ്പി­ക്കാ­നു­ള്ള കവി­ത­യു­ടെ മാ­ജി­ക് ഇയാള്‍ സ്വ­ന്ത­മാ­ക്കി­യി­ട്ടു­ണ്ട്. അതി­ന് മഹാ­ക­വി­ക­ളു­ടെ അനു­ഗ്ര­ഹാ­ശി­സു­ക­ളോ അക്കാ­ദ­മി­ക­ളു­ടെ അം­ഗീ­കാ­ര­ങ്ങ­ളോ ഒന്നു­മ­ല്ല അടി­സ്ഥാ­നം. നാ­ട്ട് വഴി­ക­ളി­ലൂ­ടെ ചെ­രി­പ്പി­ടാ­തെ നട­ന്ന­തി­ന്റെ ഊര്‍­ജ്ജം, മരു­ഭൂ­മി­യില്‍ പക­ല­ന്തി­യോ­ളം പണി­യെ­ടു­ക്കു­ന്ന­തി­ന്റെ തഴ­മ്പ്, കണ്ട­വ­രൊ­ക്കെ കൂ­ട്ടു­കാ­രാ­കു­ന്ന ഇഹ­ലോ­ക­ത്തേ­യും ഇ-ലോ­ക­ത്തേ­യും മനു­ഷ്യ­പ്പ­റ്റ്. അതൊ­ക്കെ തന്നെ­യാ­ണെ­ന്ന് എനി­ക്ക് തോ­ന്നു­ന്നു. നി­ങ്ങള്‍­ക്ക് എന്ത് തോ­ന്നു­ന്നു­?
­ജീ­വി­തം സെ­ക്ക­ന്റാ­യി­പ്പോ­കു­ന്ന പ്ര­വാ­സി­യു­ടെ സാ­ധാ­രണ ജീ­വി­തം ആവി­ഷ്ക­രി­ക്കു­ന്ന 'സെ­ക്ക­ന്റ് ഷോ' എന്ന ഒറ്റ­ക്ക­വിത മാ­ത്രം മതി രാ­മ­ച­ന്ദ്രന്‍ വെ­ട്ടി­ക്കാ­ടി­നെ കവി­യെ­ന്ന് വി­ളി­ക്കു­വാന്‍. പരാ­ജ­യ­ത്തി­ന്റേ­യും അവി­ശ്വാ­സ­ത്തി­ന്റേ­യും മത­വും രാ­ഷ്ട്രീ­യ­വും രാ­മ­ച­ന്ദ്ര­ന്റെ കവി­ത­കള്‍ അവ­ത­രി­പ്പി­ക്കു­ന്നു­ണ്ട്.
"­നാ­ല് പേര്‍ ചേര്‍­ന്ന്
­മേ­യു­ന്ന അവ­ളു­ടെ­
­മാ­റില്‍ കി­ട­ന്ന്
­സ്വര്‍­ണ്ണ­ക്കു­രി­ശി­ലെ­
­യേ­ശു­വി­ന് ശ്വാ­സം മു­ട്ടി­.

അ­തു കണ്ട് അതി­ലൊ­രു­വ­ന്റെ­
­കൈ­യി­ലെ പച്ച കു­ത്തി­യ
­ചെ­ഗു­വേര ചി­ത്ര­ത്തി­ന്
­ചി­രി പൊ­ട്ടി­."
(ഇ­തി­നാ­യി­രു­ന്നോ­)
ഓര്‍­മ്മ കവി­ത­യു­ടെ നില നില്‍­പ്പ് കൂ­ടി­യാ­ണ്. കാ­ല­ത്തി­ന്റേ­യും. അഴു­ക്കാ­കു­ന്ന­തി­ന് മുന്‍­പ് കേ­ര­ളം വി­ട്ട­തി­നാ­ലാ­വ­ണം വെ­ട്ടി­ക്കാ­ടി­ന്റെ കവി­ത­യി­ലെ മത­മി­ല്ലാ­ത്ത സാ­ഹോ­ദ­ര്യം വാ­യി­ക്കാന്‍ നല്ല കൌ­തു­ക­മാ­ണ്.
"­വ­ട­ക്കു­പു­റ­ത്തെ അമ്മി­ക്ക­ല്ലി­ള­ക്കി­
­വ­യ­ലി­നെ മു­റി­ച്ച്
­ജോ­സേ­ട്ട­ന്റെ വാ­റ്റ് പു­ര­യും­
­ത­കര്‍­ത്തി­ട്ട് നി­ല­ക്കാ­ത്ത ഓട്ടം­.
ഒ­റ്റ വേ­ലി­ച്ചാ­ട്ട­ത്തി­ന്
­പോ­യി­രു­ന്ന
­കു­ട്ടേ­ട്ട­ന്റെ വീ­ട്ടി­ലേ­ക്ക്
­കി­ലോ­മീ­റ്റ­റു­കള്‍, മേല്‍­പ്പാ­ലം­.“
(­സ­മാ­ന്ത­രം­)
­രാ­മ­ച­ന്ദ്ര­ന്റെ കവി­ത­യില്‍ ഇപ്പോ­ഴും ഒരു കേ­ര­ള­മു­ണ്ട്. മതം, ജാ­തി, പണം, ആണ്, പെ­ണ്ണ്, അധി­കാ­രം നാ­നാ­വി­ധ­ത്തില്‍ (നൂ­റാ­വി­ധ­ത്തി­ലോ) ഛി­ന്ന­ഭി­ന്ന­മാ­യി­പ്പോ­കു­ന്ന ഒരു കേ­ര­ള­മ­ല്ല അത്. ഓര്‍­മ്മ­യി­ലെ ഒരു കേ­ര­ളം. അത് പു­നര്‍­നിര്‍­മ്മി­ക്കുക എളു­പ്പ­മ­ല്ല. അങ്ങ­നെ­യൊ­രു സ്വ­പ്ന­വ­ഴി കൂ­ടി ഈ കവി­ത­കള്‍ വാ­യ­ന­ക്കാ­ര­ന് നല്‍­കു­ന്നു­ണ്ട്.
ആ­ത്മ­സം­ഘര്‍­ഷം കവി­ത­ക­ളു­ടേ­യും കവി­ക­ളു­ടേ­യും അടി­സ്ഥാ­ന­മാ­ണ്. വെ­ട്ടി­ക്കാ­ടി­ന്റെ ഒരു നി­രീ­ക്ഷ­ണം നോ­ക്കു­ക.
"­വേ­ട്ട­ക്കാ­രന്‍
­വേ­ട്ട­ക്ക് വരാ­താ­യ­പ്പോള്‍
ഇ­ര­കള്‍­ക്ക് മു­ഷി­ഞ്ഞു­.
­പി­ന്നെ­യ­വര്‍
­പ­ര­സ്പ­രം വേ­ട്ട­യാ­ടി­."
(­വേ­ട്ട­ക്കാ­ര­നും ഇര­ക­ളും­)
­മ­ണ്ണില്‍ വേ­രു­റ­പ്പി­ച്ച­വ­നെ­ങ്കി­ലും മരു­ഭൂ­മി­യില്‍ ഒട്ടേ­റെ യു ടേ­ണു­കള്‍ തി­രി­ഞ്ഞു­വെ­ങ്കി­ലും വെ­ട്ടി­ക്കാ­ട് എന്ന കവി­യു­ടെ കവിത സ്വ­ന്തം ഇടം കണ്ടെ­ത്തി­യ­ത് സൈ­ബര്‍ ലോ­ക­ത്താ­ണ്. സൈ­ബര്‍ ബിം­ബ­ങ്ങ­ളി­ലൂ­ടെ തന്നെ കവി­ത­യാ­വി­ഷ്ക്ക­രി­ക്കാന്‍ ഇവ­നാ­വു­ന്നു­ണ്ട്.
“­സീ­ലിം­ഗില്‍ തൂ­ങ്ങു­ന്ന
ഈ ഒറ്റ­ക്ക­യ­റി­ലൂ­ടെ­
ഇന്‍­വി­സി­ബിള്‍ ആയ­ത്
­ജീ­വി­ത­ത്തി­ന്റെ പാ­സ്സ് വേ­ഡ്
­മ­റ­ന്ന് പോ­യ­ത് കൊ­ണ്ടാ­ണ്.”
(­പാ­സ്സ് വേര്‍­ഡ്)
­ബ­ന്ധ­ങ്ങ­ളു­ടെ കാ­ല­ത്തില്‍ ഈ കവി­യു­ടെ ജന്മ­പ­ര­മ്പ­ര­യില്‍ ആരോ കഠി­ന­മാ­യി കൂ­ടോ­ത്രം ചെ­യ്തി­ട്ടു­ണ്ടെ­ന്ന് പറ­യാ­തെ വയ്യ. അച്ഛ­നും കവി­യും മക­ളും പരി­സ­ര­മാ­യി അവ­ത­രി­ക്കു­ന്ന വരി­കള്‍ നോ­ക്കു­ക:
“അ­ച്ഛ­ന്റെ അച്ഛ­നെ­വി­ടെ­യെ­ന്ന്
ഇ­ള­യ­മ­കള്‍ ചോ­ദി­ക്കെ­
­മ­രി­ച്ച് പോ­യെ­ന്ന മറു­പ­ടി­ക്ക്
എ­നി­ക്ക് കാ­ണാ­നാ­യി­ല്ല­ല്ലോ-
­യെ­ന്ന­വ­ളു­ടെ സങ്ക­ടം­.
­നി­ന്നെ­ക്കാ­ണി­ക്കാ­നൊ­രു­
­ഫോ­ട്ടോ പോ­ലും കരു­തി­യി­ല്ലെ­ന്ന
­കു­റ്റ­ബോ­ധം കണ്ണ് നി­റ­ക്കും­.”
(അ­ച്ഛന്‍)
­ജ­നി­ച്ച നാ­ടി­നും, ജീ­വി­ത­ത്തോ­ട് പോ­ര­ടി­ക്കു­ന്ന നാ­ടി­നും, ആഗോ­ള­മാ­യി പടര്‍­ന്ന് കി­ട­ക്കു­ന്ന സൈ­ബര്‍ നാ­ടി­നും ഇട­യില്‍ ഇതാ ഒരു കവി തന്നെ അട­യാ­ള­പ്പെ­ടു­ത്തു­ക­യാ­ണ്. അതി­ലൂ­ടെ ഒരു മനു­ഷ്യ­നെ അട­യാ­ള­പ്പെ­ടു­ത്തു­ക­യാ­ണ്. ഈ കവി­ത­ക­ളില്‍ വാ­യ­ന­ക്കാ­രാ നീ നി­ന്നെ­യും കണ്ടെ­ടു­ത്തു കൊ­ള്ളു­ക.
**********************
­ക­വിത കു­ടി­ച്ച് കവിത വലി­ച്ച് കവിത പാ­ടി കവിത കണ്ട് ഒരു ദി­വ­സം ഞങ്ങള്‍ നാ­ലു­പേര്‍. കവി­ത­യു­ടെ ഒരു പകല്‍­ക്കി­നാ­വന്‍, കവി­ത­യു­ടെ ഒരു എര­ക­പ്പു­ല്ല്, കവി­ത­ക­ളു­ടെ ഒരു വെ­ട്ടി­ക്കാ­ട്, കവി­ത­യു­ടെ ഈ കു­രി­ശു­മ­രം, ഞങ്ങള്‍ നാ­ല് പേര്‍ എത്ര കി­ട­ന്നി­ട്ടും ഉറ­ങ്ങി­യി­ല്ല. എത്ര തളര്‍­ന്നി­ട്ടും ഉറ­ങ്ങി­യി­ല്ല. എത്ര കു­ടി­ച്ചി­ട്ടും ദാ­ഹം തീര്‍­ന്നി­ല്ല. കവിത കലര്‍­ന്ന ആ പാ­തി­രാ­ത്രി­യില്‍ വി­ല്ല­യില്‍ നി­ന്നൊ­ഴി­പ്പി­ച്ച ഒരു ധന­വാ­ന്റെ കാ­റി­ന്റെ കാ­റ്റ­ഴി­ക്കു­വാന്‍ ഞാന്‍ പാ­ട്പെ­ട്ടു. നീ­യ­ന്ന് ധൈ­ര്യ­ത്തോ­ടെ കൂ­ട്ടു­കൂ­ടി. വയ­നാ­ടന്‍ മല­നി­ര­ക­ളില്‍ ഒരു വര്‍­ഗ്ഗീ­സി­നേ­യും സു­ധാ­ക­ര­നേ­യും പോ­ലെ വി­പ്ല­വ­ത്തി­ന്റെ രണ്ട് ഫോ­ട്ടോ­സ്റ്റാ­റ്റു­കള്‍. അന്ന് രാ­ത്രി പോ­ലീ­സി­നെ പേ­ടി­ച്ച് മി­ണ്ടാ­തെ നാ­ല് പേ­രും ഒരു വി­ല്ല­യി­ലെ മു­റി­യില്‍ കെ­ട്ടി­പ്പി­ടി­ച്ച് കി­ട­ന്നു. പി­ന്നീ­ടെ­പ്പോ­ഴോ നമ്മ­ളു­റ­ങ്ങി­പ്പോ­യി. ഏറെ നാ­ളു­കള്‍­ക്ക് ശേ­ഷം നീ­യൊ­രു കവിത തന്നു­.
(­നി­ന­ക്ക് ഞാ­നി­ല്ലേ­യെ­ന്ന്)
ഇ­ന്ന് ആ കവിത ഒരി­ക്കല്‍ കൂ­ടി വാ­യി­ക്കു­മ്പോള്‍ രാ­മ­ച­ന്ദ്രാ, ഞാന്‍ നി­ന്നോ­ട് തന്നെ ചോ­ദി­ക്കു­ക­യാ­ണ്
­നീ ആരാ­ണ്
­നീ എവി­ട­ത്ത് കാ­ര­നാ­ണ്
എ­ങ്ങ­ന­ത്തെ­യാ­ളാ­ണ്
­നീ എന്റെ ആരാ­ണ്.

(രാമചന്ദ്രൻ വെട്ടിക്കാടിന്റെ കവിതാ പുസ്തകത്തിനു എഴുതിയ മുഖക്കുറി)
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved