Saturday, December 10, 2011

റേഡിയോ - ഗൾഫ് മലയാളിയുടെ പ്രാത്ഥന

കേരളത്തിൽ റേഡിയോ ഓർമ്മയായി തുടങ്ങുന്ന കാലത്താണു, തൊഴിലനേഷണവുമായി ഗൾഫിലെത്തുന്നത്. ആകാശവാണി, യുവവാണി, സാഹിത്യരംഗം, വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ മറ്റേത് മലയാളിയേയും പോലെ ശരാശരി കാൽപ്പനികമുദ്രകളേ റേഡിയോ സംബദ്ധിച്ച് എനിക്കുണ്ടായിരുന്നുള്ളൂ. ത്യശ്ശൂർ , കൊച്ചി നിലയങ്ങളിൽ കുറച്ച് തവണ കവിതകൾ വായിച്ചുള്ള പരിചയവും.


2003 ൽ യു..ഇ യിൽ എത്തുമ്പോൾ രണ്ട് മലയാളം എ എം റേഡിയോ സ്റ്റേഷനുകളാണു അവിടെയുണ്ടായിരുന്നത്. റാസൽഖൈമ കേന്ദ്രമായി റേഡിയോ ഏഷ്യയും ദുബായ് ആസ്ഥാനമായുള്ള ഏഷ്യാനെറ്റ് റേഡിയോ 657 എ എമ്മും. കഴിഞ്ഞ 8 വർഷത്തിനിടയിൽ ഗൾഫിലെ പ്രക്ഷേപണരംഗത്തെ ഗതിവിഗതികൾക്ക് സാക്ഷിയാകാനും ഭാഗമാകാനും കഴിഞ്ഞത് മാത്രമാണു ഈ വിവരണത്തിനു അടിറസ്ഥാനം.

പ്രവാസി മലയാളിയുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ റേഡിയോ വഹിക്കുന്ന പങ്ക് ഒരു ലേഖനത്തിലോ, പ്രഭാഷണത്തിലോ ഒതുക്കാവുന്നതല്ല.കേവലം 35 വർഷത്തെ മാത്രം ഔദ്യോഗിക ചരിത്രമുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഇപ്പോൾ 2 AM സ്റ്റേഷനുകളും 3 FM സ്റ്റേഷനുകളും മലയാളത്തിൽ മാത്രം സജീവ പ്രക്ഷേപണം നടത്തുന്നു. 2 AM സ്റ്റേഷനുകളും 2 FM സ്റ്റേഷനുകളും പണിപ്പുരയിലും. അറബിക്, ഇംഗ്ലീഷ്, ഉറുദു റേഡിയോ നിലയങ്ങൾ വേറെയും


തദ്ദേശവാസികളുടെ അറബിക് ഭാഷയ്ക്കൊപ്പം ഒരു പക്ഷേ അതിൽ കൂടുതൽ ആഴത്തിൽ ഗൾഫ് മണ്ണിൽ പ്രക്ഷേപണം നടത്തുന്നത് മലയാളമാണെന്നത് കേൾക്കുമ്പോൾ ഇവിടെയുള്ളവർക്ക് അത്ഭുതം തോന്നാം

മലയാളിയുടെ ഹ്യദയസ്വരം

സിനിമാതാരങ്ങളും, ഗായകരും , മിമിക്രി കലാകാരന്മാരും അടങ്ങുന്ന സ്റ്റേജ് ഷോകൾക്ക് ഏറ്റവും വിപണിയുള്ളത് പുറം രാജ്യങ്ങളിലാണു. ടെലിവിഷനിലൂടെ സിനിമാതാരങ്ങൾ ഇത്ര പരിചിതരാകും മുൻപ് പ്രവാസിമലയാളികൾക്ക് അവർ അടുത്തവരായിരുന്നു. തിളങ്ങും താരങ്ങളെ തോളിൽ കയ്യിട്ട് നടക്കുന്ന പ്രവാസികൾ ഒരു കാലത്ത് കാഴ്ച്ച തന്നെയായിരുന്നു.

സിനിമാതാരങ്ങളേക്കാളും പ്രക്ഷേപണ പ്രതിഭകളെ പ്രവാസിമലയാളികൾ നെഞ്ചേറ്റുന്നുവെന്ന് അടുത്തറിയാനുള്ള നിരവധി സന്ദർഭങ്ങളും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായി അബുദാബിയിൽ നിന്നും പ്രക്ഷേപണം നടത്തുന്ന റേഡിയോ നിലയമാണു ഏഷ്യാനെറ്റ് റേഡിയോ. ഗൾഫിലെ പ്രമുഖ മാധ്യമപ്രവർത്തകരിൽ ഒരാളായ കെ.കെ.മൊയ്തീൻ കോയ, രമേഷ് പയ്യന്നൂർ, മനീഷ, റെജി മണ്ണേൽ, വിൽഫ്രഡ് ആന്റണി തുടങ്ങിയവരാണു അതിന്റെ തുടക്കക്കാർ. ആകാശവാണിയിലൂടെ പ്രക്ഷേപണ  രംഗത്ത് ശബ്ദം കേൾപ്പിച്ച ശ്രീ ചന്ദ്രസേനൻ കുറച്ച് കാലം അതിന്റെ സാരഥിയുമായിരുന്നു.

റേഡിയോയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഹ്യദയസ്വരങ്ങൾ എന്ന സ്റ്റേജ് ഷോയുമായി ഗൾഫിലെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ ഒഴികെ.  ചന്ദ്രസേനൻ ഒരുക്കിയ ഹ്യദയസ്വരങ്ങൾ പ്രവാസിമലയാളികളുടെ മനസ്സ് കീഴടക്കി. റേഡിയോ അവതാരകർ മാത്രം അണിനിരന്ന ഹ്യദയസ്വരങ്ങൾക്ക് ടിക്കറ്റ് ലഭിക്കാതെ മടങ്ങിയ ആയിരങ്ങളുണ്ടായിരുന്നു. അബുദാബിയിൽ ജനങ്ങളുടെ ആവശ്യാർത്ഥം രണ്ടാമതും ഹ്യദയസ്വരങ്ങൾ അവതരിപ്പിക്കേണ്ടി വന്നു.


ഉണരുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ ശബ്ദസാന്നിധ്യമായി തങ്ങളോടൊത്തുള്ള റേഡിയോ താരങ്ങളെ നേരിൽ കാണുവാനുള്ള വെമ്പൽ ആ മുഖങ്ങളിൽ എല്ലാമുണ്ടായിരുന്നു.


മലയാളത്തിലെ ഒരു പ്രമുഖസിനിമാ താരത്തിനു സ്വതന്ത്രമായി ഗൾഫ് വീഥികളിലൂടെ സഞ്ചരിക്കാം. ഷോപ്പിംഗ് മാളുകളിൽ പോകാം. എന്നാൽ ജനമധ്യത്തിൽ തിരിച്ചറിയപ്പെട്ടാൽ ഒരു റേഡിയോ പ്രക്ഷേപകനു അത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണു. അനുഭവത്തിൽ നിന്ന് തന്നെയാണു ഈ കുറിപ്പ്.

ഒരിക്കൽ ദുബായിൽ നിന്ന് ടാക്സിയിൽ ഷാർജയ്ക്ക് മടങ്ങുകയായിരുന്നു. മലയാളിയായ ടാക്സി ഡ്രൈവറോട് കുശലം പറഞ്ഞു. വാർത്തകൾ വായിക്കുന്ന കുഴൂർ വിത്സനെന്ന് പരിചയപ്പെടുത്തി. തന്റെ പ്രക്ഷേപണജീവിതത്തിന്റെ ചരിത്രം മനസ്സിൽ സൂക്ഷിച്ച ഒരാളാണു വണ്ടിയോടിക്കുന്നതെന്ന്  ആവേശത്തോടെയുള്ള വർത്തമാനത്തിൽ മനസ്സിലായി. വായനയിൽ സംഭവിച്ച ചെറിയ തെറ്റുകൾ, പ്രത്യേക പ്രയോഗങ്ങൾ, എന്തിനു തത്സമയ പരിപാടിയിൽ എന്നോട് തർക്കിച്ചവരുടെ പേരുകൾ എല്ലാം മനപാഠമാക്കി വച്ചിരിക്കുന്നു അയാൾ

ദുബായിൽ നിന്നും ഷാർജയിലേക്ക് നേരെയല്ലാത്ത മറ്റൊരു വഴിയിലൂടെയാണു ആ ഡ്രൈവർ വണ്ടിയോടിച്ചത്. കാരണമനേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു


ക്ഷമിക്കണം സർ. കാശ് ഞാൻ വാങ്ങിക്കില്ല. ആഗ്രഹം കൊണ്ടാണു. എത്ര നാളായി കാണണമെന്ന് ആഗ്രഹിക്കുന്നു.കുറച്ച് സമയം കൂടി കൂടെയിരിക്കുമല്ലോ
നാട് വിട്ടവന്റെ അനാഥബോധം ശരിക്കറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അതിനു ശേഷം എന്ത് ഉച്ചരിക്കുമ്പോഴും ഒറ്റപ്പെട്ട് പോകുന്ന ഇത്തരം മനസ്സുകളെ ഉള്ളിൽ കരുതാറുണ്ട്. അവരോടായി സംസാരിക്കാറുണ്ട്.


ഗൾഫിലെ പ്രക്ഷേപണ രംഗത്തുണ്ടായിരുന്ന ഏവർക്കുംഈ മേഖലയിലെ അതികായനായ കെപികെ വേങ്ങര മുതൽ ഇളം തലമുറക്കാരിയായ നീനയ്ക്ക് വരെ ഇത്തരം നൂറനുഭവങ്ങൾ പങ്ക് വയ്ക്കാനുണ്ടാകും


കേട്ടും കണ്ടും നിൽക്കുകയല്ല ഇടപെടുകയാണു

നന്നാവുകയോ നശിച്ച് പോവുകയോ ചെയ്യുന്ന നാടിനെക്കുറിച്ച് ആർക്കാണു അധികം ഉത്കണ്ഠ. പ്രവാസിമലയാളികൾക്കാണെന്ന് നിസ്സംശയം പറയാം. നാട്ടിൽ ഒരു സംഭവം ഉണ്ടായാൽ ഉണർന്നിരുന്ന് അതേക്കുറിച്ച്  പ്രതികരിക്കുന്നത്, ഇടപെടുന്നത് പ്രവാസിമലയാളികളാണു. അതിനുള്ള ഊർജ്ജം പകരുന്നത് മലയാളം റേഡിയോ നിലയങ്ങളും


കേരളത്തിലെ ഓരോ ചലങ്ങളും തങ്ങളെ , തങ്ങളുടെ കുടുംബത്തെ , നാടിനെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് ഓരോ മലയാളിയും ബോധവാനാണു. പ്രത്യേക അറിയിപ്പുകളായും ഫ്ലാഷ് ന്യൂസായും അതവരുടെ ചെവികളിൽ തത്സമയം എത്തിക്കൊണ്ടിരിക്കുന്നു.
ജോലിക്കാരൻ യാത്ര ചെയ്യുമ്പോൾ, തയ്ക്കുമ്പോൾ , ഗ്രോസറിയിൽ പണിയെടുക്കുമ്പോൾ, ബിസിനസ്സുകാരൻ കാറിൽ യാത്ര ചെയ്യുമ്പോൾ , വീട്ടമ്മ കറിക്ക് നുറുക്കുമ്പോൾ ഒക്കെ കേരളവിശേഷങ്ങൾ , കേരളത്തിൽ ഉള്ളവർ അറിയുന്നതിനേക്കാൾ ആഴത്തിൽ അവർ അറിഞ്ഞ് കൊണ്ടിരിക്കുന്നു. സുനാമി കടൽത്തിരകളിൽ ജീവിതം കൈവിട്ട് പോയ പലർക്കും സഹായമായെത്തിയ കൈത്താങ്ങുകളിൽ നല്ലൊരു ബലം പ്രവാസി മലയാളികളുടേതായിരുന്നു

റേഡിയോക്കാലത്തെ എന്റെ പരിപാടികളിൽ സജീവമായി ഇടപെടുന്ന ഒരാളുണ്ടായിരുന്നു. മുടങ്ങാതെ അയാളുടെ കാളുകൾ എത്തും. പക്ഷേ പരിപാടിക്കിടയിൽ ഇടക്കിടെ ശബ്ദം മുറിയും. ഒരിക്കൽ കാരണം തിരക്കി. പലപ്പോഴും അദ്ദേഹം ഫോൺ ചെയ്യുന്നത് ആകാശത്ത് നിന്നായിരിക്കും. പത്തും നൂറും നിലകളുള്ള കെട്ടിടങ്ങളിൽ ക്രെയിൻ ഓപ്പറേറ്റയായിരുന്നു അദ്ദേഹം.ക്രെയിനിൽ റേഡിയോ കെട്ടി വച്ചാണു അയാൾ ജോലി ചെയ്യുന്നതെന്ന കാര്യമറിഞ്ഞപ്പോൾ ഞങ്ങളിൽ പലർക്കും ചിരിപൊട്ടി. വീണുകിട്ടിയ ഒരു സ്വകാര്യസംഭാഷണത്തിൽ അയാൾ മനസ്സ് തുറന്നു. ലേബർ ക്യാമ്പിലാണു താമസം. പണിയിടങ്ങളിൽ നിങ്ങളുടെ ശബ്ദം മാത്രമാണു കൂട്ട്. ഭാര്യയുടെയും മക്കളുടെയും ശബദം കേട്ടില്ലേൽ സഹിക്കും. നിങ്ങളുടെ ശബ്ദമില്ലേൽ ഒരു ദിവസം പോലും പറ്റൂല്ല മാഷേ എന്ന് കേട്ടപ്പോൾ തൊണ്ട വരണ്ടത് അദ്ദേഹത്തിനോ എനിക്കോ ?

അബുദാബിയിലെ അടുക്കളയിൽ നിന്ന് വിധവയുടെ ചില്ലിക്കാശ്

സുനാമിത്തിരമാലകൾ ലോകത്തിന്റെ വിവിധഭാഗങ്ങൾക്കൊപ്പം കേരളത്തെയും വിഴുങ്ങിയപ്പോൾ ഉറങ്ങാതിരുന്നത് ഗൾഫ് മലയാളികളാണു. തീരദേശത്തുള്ള ആയിരക്കണക്കിനി മലയാളികൾ ഗൾഫിൽ ഉണ്ടെന്നുള്ളത തന്നെ കാരണം. മറ്റ് പരിപാടികളെല്ലാം നിറുത്തിവച്ച് സുനാമി ദുരന്ത വാർത്തകൾ നൽകുകയായിരുന്നു ഞങ്ങളന്ന്. ഊണില്ല. ഉറക്കമില്ല. ദുരിത ബാധിതർക്ക് സഹായമെത്തിക്കാൻ ഒരു പ്രത്യേക സംഘത്തെ തന്നെ ഗൾഫിലുടനീളം അന്ന് റേഡിയോ ഏർപ്പെടുത്തിയിരുന്നു. ഇടവേളക്കിടയിൽ ലാൻഡ്ഫോണിൽ ഒരു കാൾ വന്നു. തിരക്കിനിടയിലും ഞാനതെടുത്തു. അങ്ങേത്തലയ്ക്കൽ അത്രയൊന്നും പരിഷ്ക്യതമല്ലാത്ത സ്ത്രീശബ്ദം. നിങ്ങളുടെ സുനാമി സഹായ വണ്ടി സിലയിൽ എപ്പോൾ എത്തുമെന്നായിരുന്നു അവരുടെ ചോദ്യം. അബുദാബി നഗരത്തിൽ നിന്ന് കിലോമീറ്ററുകളോളം അകലെയുള്ള ഗ്രാമപ്രദേശമാണു സില. സിലയിലേക്ക് വണ്ടി വരില്ലെന്നായി ഞാൻ. അവർ വല്ലാതെയായി. കരച്ചിലായി.

എന്തൊക്കെയാണു സഹായമായി കരുതിയത് എന്ന് ചോദിച്ചു. രണ്ട് മൂന്ന് ബക്കറ്റുകൾ, കുറച്ച് ഉടുപ്പുകൾ, നൂറു ദിരഹം. സാമ്പത്തിക സ്ഥിതി അധികമില്ലാത്ത ഒരാൾ എന്ന് വർത്തമാനത്തിൽ തോന്നിയതിനാൽ അവരെക്കുറിച്ച് ചോദിച്ചു. അറബിയുടെ വീട്ടിൽ അടുക്കളപ്പണിയാണു അവർക്ക്. കൊല്ലത്താണു വീട്.മാസശമ്പളം 400 ദിർഹമാണു. നാട്ടിൽ പോയിട്ടു വർഷം മൂന്നാകുന്നു. നാട്ടിൽ പോകുമ്പോൾ കൊണ്ട് പോകാൻ അറബികൾ കൊടുത്ത സാധനങ്ങളാനു അവർ സംഭാവനയായി എടുത്ത് വച്ചിരിക്കുന്നത്. പിന്നെ അറബിയോട് സുനാമിയുടെ പേരിൽ കരഞ്ഞ് വാങ്ങിയ 100 ദിർഹവും. ഞാൻ വല്ലാതെയായി. ആയിരങ്ങളേക്കാൾ വിലയുണ്ട് ഈ മനസ്സിനു. അത് മതിയെന്ന് ഞാൻ പറഞ്ഞു. അവർ സമ്മതിച്ചില്ല. രണ്ട് ദിവസമായി അവർ ഭക്ഷണം കഴിച്ചിട്ട്. കൊല്ലത്ത് വീട്ടുകാരും നാട്ടുകാരുഅം ദുരിതത്തിൽ നീന്തുമ്പോൾ ഇവിടെ ഇരിക്കപ്പൊറുതിയില്ലെന്ന് അവർ പറഞ്ഞു. അവരുടെ ശബ്ദം അന്ന് റേഡിയോയിൽ കേൾപ്പിച്ച് എന്നിലെ പ്രക്ഷേപകനെ ഞാനന്ന് ത്യപ്തിപ്പെടുത്തി.

ഗൾഫ് മലയാളിക്ക് ഒരു പ്രശ്നമുണ്ടായാൽ ആകുലരാവുന്ന എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ. ഗൾഫിൽ പണിയെടുക്കന്നവരുടെ മറുജീവിതം എത്ര പേർക്ക് അറിയാം

നാടിനെക്കുറിച്ച് ഒരു ചുക്കുമറിയാത്തവെരെന്ന് പ്രവാസിമലയാളികളെ പരിഹസിക്കുന്നവർ, തങ്ങളിൽ എത്ര പേർക്ക് ഗൾഫിനെക്കുറിച്ചും അവിടെ പണിയെടുക്കന്നവരെക്കുറിച്ചും അറിയാമെന്ന് ആലോചിച്ച് നോക്കിയാൽ നന്നാകുമായിരുന്നു 
പൊലിക
വലിയ ഇഷ്ടമുള്ള വാക്കാണു പൊലിക. വീടിനടുത്തുള്ള കൂട്ടുകാരുടെ കൂട്ടമായ കരിന്തലക്കൂട്ടത്തിൽ കൂടി നടക്കുമ്പോഴാണു ആ വാക്ക് ഉള്ളിൽ കയറിയത്. കൂടുതൽ ഉണ്ടാകട്ടെ എന്നാണത്രെ അർത്ഥം . കൊയ്യാൻ വന്നവർക്ക് അമ്മ നെല്ല് അളന്ന് കൊടുക്കുമ്പോൾ പൊലിച്ചു വാ പൊലിയേ എന്ന് ചൊല്ലുന്നത് കേട്ടിട്ടുണ്ട്. ഈ നസ്രാണിയമ്മയ്ക്ക് എവിടെ നിന്നും കിട്ടി ഈ മന്ത്രം എന്ന് അന്തിച്ചിട്ടുമുണ്ട്
പിന്നീട് റേഡിയോ ജോലിക്കാരനായപ്പോൾ മുൻപ് ജോലി ചെയ്തിരുന്ന ഇടത്ത് ഒരു നാടൻപാട്ട് പരിപാടി ചെയ്തിരുന്നു. അതിനു പേരിട്ടു. പൊലിക. 3 വർഷത്തോളം എമിറേറ്റിലെ മലയാളികൾ വെള്ളിയാഴ്ച്ച അത് കേട്ടിരുന്നു. ചിലരെങ്കിലും കൂടെ പാടിയിരുന്നു. ആടിയിരുന്നു.
അതിൽ ഒരാളായിരുന്നു രവീന്ദ്രൻ. അബുദാബിയിൽ നിന്നും ഏറെ അകലെ സിലയിലാണു താമസം. ഒറ്റയ്ക്കാണു. ഒരു അറബിയുടെ ഓഫീസിൽ. ഖസാക്കിലെ രവിയുടെ ഏകാധ്യാപക വിദ്യാലയം പോലെ.
പൊലിക കഴിഞ്ഞാൽ രവീന്ദ്രന്റെ ഫോൺ വരും. ആ പാട്ടുകളെ പറ്റി പറയും. ജീവിക്കാനുള്ള എത്ര ആശയാണെന്നോ ആ പാട്ടുകൾ തരുന്നതെന്ന് പറയും. ചിലപ്പോൾ അയാൾ ഫാക്സ് അയക്കും. പിന്നെപ്പിന്നെ വിളിയുമായി. പാതിരാത്രികളിൽ രവീന്ദ്രൻ വിളിക്കും. സില. ഒറ്റമുറി. വടകരയിലെ വീട്. ഭാര്യ. മോൾ എല്ലാം എല്ലാം. സമയത്തിനു അനുസരിച്ച് ഞാനും കൂടും.
ഒരു ദിവസം എന്നെയും പൊലികയേയും കവിതയേയും ഒക്കെ ചേർത്ത് എഴുതിയ കവിത ആയിരുന്നു രവീന്ദ്രന്റെ സമ്മാനം. കുറച്ചൊന്നുമല്ല ആ വരികൾ എന്നെ ജീവിപ്പിച്ചത്. പിന്നെ പൊലിക ചെയ്യുന്നത് രവീന്ദ്രനും വേണ്ടി കൂടിയായി. ഒരാൾ എന്നെ കേൾക്കുന്നു. എന്റെ ശ്വാസഗതികൾ പോലും ശ്രദ്ധിക്കുന്നു
ഒരു രാത്രി അയാൾ എന്നെ വിളിച്ചു. നല്ല സന്തോഷത്തിലാണു. കവിതയൊക്കെ വായിക്കുന്ന ആളുടെ മോൾ നാട്ടിൽ നിന്നും അന്നും വിളിച്ചിരിക്കുന്നു. രവീന്ദ്രൻ വച്ച കുഞ്ഞു വീടിനു ഒരു പേരു വേണം. ആ വീടിനു ഞാനൊരു പേരിടണം എന്നാണു രവീന്ദ്രന്റെ ആവശ്യം. മക്കളില്ലാത്തൊരുവനോട് കുഞ്ഞിനൊരു പേരിടാനും വീടില്ലാത്തൊരുവനോട് വീടിനൊരു പേരിടാനും ചൊല്ലവേ കൂട്ടുകാരാ രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ നീ കണ്ടുവോ എന്ന അയ്യപ്പന്റെ വരി ഞാൻ തിരികെ ചൊല്ലിക്കൊടുത്തു. വിത്സൺ ചേട്ടനു ഇത് രണ്ടുമുണ്ടല്ലോ എനിക്കൊരു പേരു തായെന്നായി രവീന്ദ്രൻ.
വർത്തമാനത്തിനിടയിൽ ഞാൻ ചോദിച്ചു. വടകരയിൽ നീ ആശിച്ചു വച്ച വീടിനു , പ്രിയപ്പെട്ടവളും മോളും മോനും കഴിയുന്ന വീടിനു പൊലിക എന്ന് പേരിട്ടാലോ . ആലോചിച്ച് പോലുമില്ല. നൂറു സമ്മതം മൂളി. ആഹ്ലാദിച്ച് ചിരിച്ചു. പൊലിക പൊലിക പൊലികയെന്ന് പലവട്ടം പറഞ്ഞു.
ഞാൻ ഇത് വരെ കാണാത്ത രവീന്ദ്രൻ . അയാൾ വടകരയിലെ ഏതോ ഒരു ഉൾപ്രദേശത്ത് ആശിച്ച് വച്ച വീടിനു പൊലികയെന്ന് പേർ. സിലയിൽ നിന്നും മോൾ വഴി രവീന്ദ്രൻ പോലും കാണാത്ത വീടിനു അവൻ ആ പേരിടുമ്പോൾ
ആ. സ്ഥലം കാലം ബന്ധം .
ആ ...
കുറച്ച് മുൻപ് പുതിയ നമ്പർ തപ്പിപ്പിടിച്ച് രവിന്ദ്രൻ വിളിച്ചു. പഴയ റേഡിയോയിൽ എന്റെ ശബ്ദം കേൾക്കാത്തതിലുള്ള പരിഭവം. എന്നാൽ പഴയ ഊഷ്മളത. അതിനേക്കാൾ പൊടിക്ക് കൂടിയിട്ടുണ്ടോ ?
നാട്ടിൽ പോയിരുന്നുവത്രെ. സന്തോഷമാണത്രെ. എല്ലാവരും സുഖമായി ഇരിക്കുന്നുവത്രെ.
ഒടുവിൽ പറഞ്ഞു. ഞാൻ മരിച്ചാലും എന്റെ വീട് വിത്സേട്ടനെ മറക്കുകയില്ല. അതിനു മുൻപിൽ കറുത്ത വലിയ അക്ഷരങ്ങളിൽ എഴുതി വച്ചിട്ടുണ്ട്. പൊലികയെന്ന്. ആ വീട് പ്രകാശിക്കട്ടെ. ഞാൻ പറഞ്ഞു.
ഈ പഹയൻ ഇതെവിടെപ്പോയി എന്ന് എന്നും രാത്രി എന്നെക്കാത്തിർക്കുന്ന വീടിനെക്കുറിച്ചോർത്തു.
പതിവ് കണക്കെ സങ്കടം വന്നു. ഫോൺ വച്ചു
പൊലിക പൊലിക പൊലിക





ഗൾഫിൽ റേഡിയോ പ്രാർത്ഥന കൂടിയാണു

ഒരാൾ എപ്പോഴാണു ഏറ്റവും ത്രീവമായി പ്രാർത്ഥിക്കുക. ദുഖം വരുമ്പോൾ, ഒറ്റപ്പെടുമ്പോൾ. തീർച്ചയായും ഗൾഫ് മലയാളിയുടെ റേഡിയോയിൽ തീർത്തും പ്രാർത്ഥനയുടെ അംശമുണ്ട്. 6 നിലയങ്ങളിലായി ഇരുന്നൂറോളം പ്രക്ഷേപകർ യു.. ഇ യിലുണ്ട്. അവരിൽ മിക്കവരും ഗൾഫ് മലയാളിയുടെ കുടുംബാഗങ്ങളിൽ ഒരാളുമാണു. ഒരു തരം ഹ്യദയബന്ധം.
അതിന്റെ തുടക്കം പ്രാർത്ഥനയിൽ നിന്നാണെന്ന് അറിയുക. തൊഴിൽ തേടിയാണു മലയാളി കടൽ കടന്നത്. തൊഴിലായി. ശാരീരിക ആവശ്യങ്ങൾ നിറവേറ്റി. കുടുമബത്തെ നോക്കി. പിന്നെ ഈശ്വരനു നന്ദി പറയണം
വെള്ളിയാഴ്ച്ചകളിൽ ഗൾഫിലെ പള്ളികളിൽ നമസ്ക്കരിക്കാൻ പോയിരുന്നവർ മലയാലത്തിനായി കൊതിച്ചു. ആദ്യകാലങ്ങളിൽ കുതുബ( ഈശ്വരനെ ഓർക്കുന്ന പ്രഭാഷണം) അറബിക്കിലായിരുന്നു. മലയാളത്തിൽ ഈശ്വരനെ കേൾക്കാൻ കൊതിച്ചവർ അതിനായി പരിശ്രമിച്ചു. അതെ  ആദ്യമായി ഗൾഫിൽ റേഡിയോ മലയാളത്തിനായി ഉപയോഗിക്കപ്പെട്ടത് കുതുബ മലയാളം പ്രക്ഷേപണം ചെയ്യാനെന്ന് ചരിത്രം പറയുന്നു
അത് പടർന്നു. അതിന്റെ വീചികളിൽ സംഗീതവും, നാടൻപാട്ടുകളും വാർത്തകളും ഇടകലർന്നു

ഗൾഫിൽ ഒറ്റപ്പെടുന്നവരുടെ പ്രാർത്ഥന കണക്കെ അത് പരക്കുകയാണു. മനുഷ്യന്റെ മനസ്സോളം. ആകാശത്തോളം

Monday, October 24, 2011

മരണവാർത്തകൾക്കിടയിൽ ഒരു സുകുമാരൻ


കുറച്ച്കാലം ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചിബ്യൂറോയിൽ ലേഖകനായിരുന്നു ഞാൻ. ട്രെയിനി ആയിരുന്നതിനാൽ പലപ്പോഴും രാത്രികാലങ്ങളിൽ ബ്യൂറോയിലിരിക്കേണ്ടി വന്നിട്ടുണ്ട്

അന്നവിടെ കഥാകരന്മാരായ തോമസ് ജോസഫും ജയാറാം തോപ്പിലുമുണ്ട്. തോമസേട്ടൻ അധികം സംസാരിക്കുകയില്ല. സി.കെ ഹസ്സൻ കോയയുടെ സ്നേഹത്തോടെയുള്ള ഇടപെടലും, ജയറാം തോപ്പിലിന്റെ സിനിമാസ്റ്റൈലിലുള്ള സംസാരവുമാണു ആകെയുള്ള ആശ്വാസം. മെഹബൻ എന്ന കഥ ഇവിടത്തെ ജീവിതത്തെക്കുറിച്ച് തോമസ് ജോസഫ് എഴുതിയിട്ടുണ്ട്

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണു എന്റെ ഡ്യൂട്ടിയാരംഭിക്കുക. കൊച്ചിയിലെ പോലീസ് സ്റ്റേഹനുകളിലേക്കും ആശുപത്രികളിലേക്കും ഫോൺ വിളിക്കുന്ന ചുമതല എനിക്കാണു. പോലീസുകാരോടും ആശുപത്രി പി ആർ ഓമാരോടും വിശേഷങ്ങളെന്തെങ്കിലുമുണ്ടോയെന്ന് ആരായുന്ന പത്രവിശേഷം

കുമ്പളങ്ങിയിൽ ഓട്ടോ ഇടിച്ച് ഒരാൾ മരിച്ചു. അരൂരിൽ അജ്ഞാതമായ ജഡം. ഇടപ്പള്ളിയിൽ ഒരാൾ തൂങ്ങിമരിച്ചു. നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കാലുകൾ നഷ്ടപ്പെട്ട ഒരാൾ അഡ്മിറ്റായിട്ടുണ്ട് തുടങ്ങിയ വാർത്തകൾ വരും

കവിതയുടെ കണ്ണടവച്ച് പത്രക്കാരന്റെ സൂക്ഷ്മദർശനിയിലൂടെ അതെല്ലാം പരിശോധിക്കണം

മരണവാർത്തകളെഴുതുമ്പോൾ കവിത ഇടയ്ക്ക് വന്ന് മുട്ടിവിളിക്കും. പ്രേമിച്ചവർ ഒരുമിച്ച് ജീവിതം അവസാനിപ്പിക്കുമ്പോൾ, പരീക്ഷയിൽ തോറ്റത്തിനു ഒരു ജീവിതം ഇല്ലാതാകുമ്പോൾ , മക്കളെ തനിച്ചാക്കി അച്ഛനും അമ്മയും കാറപകടത്തിൽ കൊല്ലപ്പെടുമ്പോൾ

മാരുതിക്കാറില്‍ ലൈലന്‍ഡിടിച്ചു
രണ്ടുപേര്‍ മരിച്ച വാര്‍ത്ത കേട്ടു നാം
കൂട്ടിയിടി ചുംബനം പോലെന്നു
ഉപമയുണ്ടാക്കി ചിരിച്ചു ഞാന്

‍ചുംബനങ്ങളില്‍ തരിപ്പണമാകുമോ
ഈ ഹൈവേയില്‍ ചില മാരുതിക്കാറുകള്

റോഡപകടങ്ങളില്‍ ചതരഞ്ഞു
പോയവര്‍ക്കായി ഊണൊരുക്കി
കാത്തിരിക്കും പോലെ
ടെലഫോണിനു മുന്‍പിലും
തപാല്‍പ്പെട്ടിക്കു പിന്നിലും
കാത്തു തന്നെയിരിക്കുന്നു ചിലര്‍

എന്നെല്ലം ഞാൻ ചരക്ക് വണ്ടി എന്ന കവിതയിൽ എഴുതിയതിനു പുറകിൽ ഈ വാർത്തകളാവാം കാരണം



നിത്യമായി ഫോൺ വിളിക്കുന്നത് കൊണ്ട് ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും പരിചയക്കാരുണ്ടായി. മെഡിക്കൽ ട്രസ്റ്റിൽ ബിന്ദു. നബീസ, ആരതി, സുമം, സിറ്റി ഹോസ്പിറ്റലിൽ മേരി, ലിന്റ, ശബ്ന. മെഡിക്കൽ സെന്ററിൽലിസിയിൽ.. .

നേരിൽ ആരെയും കണ്ടിട്ടില്ല. എങ്കിലും നല്ല പരിചയമാണു. അവരും രാത്രി ഉറങ്ങതിരിക്കുകയല്ലേ. വിത്സാ, വിശേഷങ്ങളൊന്നുമില്ല എന്ന് ചില ദിവസം വിഷമത്തോടെ പറയും. സാരമില്ല. ആരും മരിക്കാതെയിരിക്കട്ടെയെന്ന് ഞാനും. നിത്യവും മരണത്തോട് സംസാരിക്കുന്ന നഴ്സുമാർ അപ്പോഴെന്നെ കളിയാക്കും

സ്റ്റേഷനിലും പരിചയക്കാരുണ്ടായി. റൈറ്റർമാർ ഭയങ്കര സ്റ്റൈലിലാണു വാർത്തകൾ പറയുക. സോമസുന്ദരം, 45 വയസ്സ് എന്ന് തുടങ്ങും . അനേഷണം തുടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞ് അവസാനിപ്പിക്കും

അങ്ങനെ മരണവാർത്തകളിൽ ഗവേഷണം നടത്തി വിദഗ്ദ്ധനാവുന്നതിനിടയിലാണു സുകുമാരൻ ചേട്ടനുമായി പരിചയത്തിലാവുന്നത്. (അക്ഷരത്തിലൂടെ ഫോണിലൂടെ നേരിൽ കണ്ടിട്ടില്ല ഒരിക്കലും )

മിക്കവാറും  ദിവസങ്ങളിൽ പത്രങ്ങളിലേക്കുള്ള പ്രസ്സ് ബോക്സിൽ സുകുമാരൻ കൊണ്ട് വന്നിടുന്ന മരണവാർത്തകളുണ്ടാകും. വ്യത്തിയുള്ള അക്ഷരങ്ങളിൽ ഒരു പത്രക്കാരനു സംശയങ്ങൾക്കിടയില്ലാത്ത രീതിയിൽ വ്യക്തമായി മരിച്ചയാളുടെ വിശദാംശങ്ങൾ. താഴെ സുകുമാരന്റെ ഒപ്പും സീലും, കൂടെ രണ്ട് ഫോൺ നമ്പറുകളും

സുകുമാരൻ കൊടുത്തു വിട്ട ആരുടെയോ മരണവാർത്ത എനിക്കാദ്യം കിട്ടിയ ദിവസം അയാളുടെ ഫോൺ നമ്പറിൽ വിളിച്ചു. ഒന്ന് കൂടി ഉറപ്പ് വരുത്തി.

പിന്നീടുള്ള മിക്കവാറും ദിവസങ്ങളിൽ അയാളുടെ കയ്യക്ഷരത്തിൽ മരണങ്ങൾ വന്ന് കൊണ്ടിരുന്നു. ഞാനയാൾക്ക് ഫോൺ ചെയ്ത് സ്ഥിരീകരിച്ചുകൊണ്ടുമിരുന്നു

ഫോണിലൂടെ പരിചയമേറിയപ്പോൾ ഞാനീ വിചിത്രമായ ഹോബിയെക്കുറിച്ച് ചോദിച്ചു. കച്ചേരിപ്പടിയിലാണു വീടെന്നും, റിട്ടയർമെന്റിനു ശേഷം മറ്റ് പരിപാടികളൊന്നുമില്ലെന്നും , മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തമെന്നും അയാൾ പറഞ്ഞു. അടുത്ത വീടുകളിലെ മരണങ്ങൾ , പരിചയക്കാരുടേത് തുടങ്ങിയവയെല്ലാം അദ്ദേഹം ആദ്യമറിയും. സ്വന്തം പൈസയെടുത്ത് ഫോട്ടോയും ഫോട്ടോ കോപ്പിയുമെടുക്കും. അയാളതിൽ സന്തോഷവാനായിരുന്നു. ഇങ്ങനെയും ഒരു മനുഷ്യൻ എന്ന് ഞാനും വിചാരിച്ചു

പിന്നീട് സുകുമാരന്റെ ഒപ്പോട് കൂടിയ മരണവാർത്തയെത്തിയാൽ ഞാനത് നേരെ ഡെസ്ക്കിലേക്ക് കൊടുത്ത് തുടങ്ങി. തിരിച്ച് വിളിച്ച് മരണം ബോധ്യപ്പെടാതെ തന്നെ. അത് കൊണ്ട് തന്നെ ഞങ്ങൾ തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും കുറഞ്ഞു.

----
ഒരു ദിവസം രാത്രി പതിവു പോലെ വിശേഷങ്ങളറിയാൻ ആശുപത്രികളിലേക്ക് വിളിക്കുകയായിരുന്നു. മെഡിക്കൽ ട്രസ്റ്റിലെ പി ആർ ഓ ബെന്നിയാണു വാർത്ത തന്നത്

ഒരു മരണമുണ്ട്
അപകടമാണു
സംഭവം രാത്രി 7  മണിക്ക്
കച്ചേരിപ്പടിയിൽ വച്ച്
വഴിയാത്രക്കാരനായ ഒരാൾ
റോഡ് മുറിച്ച് കടക്കവേ
ലോറി മുട്ടി മരിച്ചു
പേരു സുകുമാരൻ
വയസ്സ് ഭാര്യമക്കൾ

ഞാൻ വല്ലാതെയായി. മരിച്ചയാളുടെ വീട്ടിലെ നമ്പർ ബെന്നിക്ക് അറിയുമായിരുന്നില്ല

ഞാൻ സുകുമാരൻ ചേട്ടന്റെ നമ്പറിൽ വിളിച്ചു. ബന്ധുക്കളിലാരോ ഫോണെടുത്തു

പത്രത്തിൽ നിന്നാണു
ഫോട്ടോ കിട്ടിയാൽ കൊടുക്കാമായിരുന്നു ഞാൻ പറഞ്ഞു
അതൊന്നും വേണ്ട
ഫോൺ കട്ടായി

ഒരു സാധാരണ മരണവാർത്ത എഴുതി
കവിതയേക്കാൾ വേദനയോടെ


Thursday, April 28, 2011

സ്വകാര്യം

സ്വകാര്യം
1
സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിക്കാനല്ലാതെ ആദ്യമായി പേനയെടുത്തത് ഇറച്ചിവെട്ടുകടയിൽ കണക്കെഴുതാനായിരുന്നു.ആന്റണി 2 കിലോ, രാമച്ചോൻ അരക്കിലോ എന്നൊക്കെ.ആ കൈകൊണ്ട് ഇപ്പോൾ കവിതയെഴുതുമ്പോൾ ചിലപ്പോൾ സങ്കടവും ചിലപ്പോൽ സന്തോഷവും വരും. കുടുംബത്തിൽ ഒന്നിലധികം ഇറച്ചിവെട്ടുകാരുണ്ടായിരുന്നു. ഇറച്ചിവെട്ടുകാരന്റെ ബുധൻ ശനി ഞായർ തിങ്കൾ ദിവസങ്ങളെക്കുറിച്ച് ഒരു പുസ്തകം ഉള്ളിൽ എഴുതി വച്ചിട്ടുണ്ട്.
2
അപ്പൻ നല്ല ഒരു കർഷകനായിരുന്നു. മണ്ണ് രുചിച്ച് നോക്കി വളമൊക്കെ തീരുമാനിക്കുമായിരുന്നു കക്ഷി. ക്യഷിയിലേക്ക് വരുന്നതിനു മുൻപ് പുള്ളിക്കാരൻ കൊടകിലായിരുന്നു. മരം വെട്ടുകാരുടെ നോട്ടക്കാരൻ. മരങ്ങളെക്കുറിച്ചൊക്കെ നല്ല പിടിപാടുണ്ടായിരുന്നു. അപ്പൻ വെട്ടിയ മരങ്ങൾക്ക് വേണ്ടി കൂടിയാകണം എന്റെ ചില മരക്കവിതകൾ. കവിതകൾക്ക് മരത്തിൽ ആരു കൂടോത്രം കൊടുത്തു എന്നുള്ളതിനു തൽക്കാലം ഇതല്ലാതെ ഇപ്പോൾ മറുപടിയില്ല. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ മരമായി ജനിക്കണം എന്നത് കാൽപ്പനികമായ വെറും സ്വപ്നം മാത്രമല്ല 
3
ജമ്മം എന്ന കവിത എഴുതിയതിനാൽ ഗൾഫിലെ മുസ്ലിംലീഗുകാരുടെ ഉപരോധത്തിന്റെ പേരിൽ മുൻപ് ജോലിചെയ്തിരുന്ന ഒരു ചാനൽ ഒരു മാസം ശമ്പളമില്ലാതെ പുറത്ത് നിർത്തിയിട്ടുണ്ട്. പ്രവാസത്തിന്റെ അസ്ഥിരതയാൽ അതെക്കുറിച്ച് ഇത് വരെ എഴുതിയിട്ടില്ല. അതേ ചാനലുകാർ വളരെ ആർജ്ജവത്തോടെ ഐസ് ക്രീം കേസിന്റെയൊക്കെ വാർത്ത നൽകുന്നത് കാണുമ്പോൾ ചിലപ്പോഴൊക്കെ ചിരി വരും.
4
മലയാളകവിതയിൽ ഏറ്റവുമാദ്യം ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യഅഞ്ച് ബ്ലോഗുകളിൽ എന്റേതുമുണ്ട്. ബ്ലോഗിനെ പരിഹസിച്ചും പുച്ഛിച്ചും അവതരിപ്പിച്ച ഒരു റേഡിയോ ടാക്കിലൂടെയാണു ബ്ലോഗിലേക്ക് വരുന്നത്.

അഞ്ച് വർഷം മുൻപ് അന്ന് മലയാളത്തിൽ ഉണ്ടായിരുന്ന അമ്പതോളം ബ്ലോഗർമാർ പിന്നീട് പലതരത്തിൽ കൂട്ടുകാരായി.വിശാല മനസ്ക്കൻ, കുറുമാൻ, കൈപ്പിള്ളി തുടങ്ങിയവർ. അന്ന് ബ്ലോഗിനു വേണ്ടി വാദിച്ച സമീഹ എന്ന പെൺകുട്ടിയാണു ഇ ലോകത്തേക്ക് കൊണ്ട് വന്നത്.
5

കലാകൗമുദിയിൽ വളരെ മുൻപ് ഒരു കവിത അച്ചടിച്ച് വന്നിട്ടുണ്ട്.മാധ്യമത്തിലും. മറ്റ് മാധ്യമങ്ങളുടെ മുഖ്യധാരയിൽ ഇത് വരെ കവിത അച്ചടിച്ചിട്ടില്ല. എങ്കിലോ പുതുകവിതയെക്കുറിച്ചുള്ള സജീവമായ ചർച്ചകളിൽ ഒക്കെ തന്നെ എന്റെ വരികളെക്കുറിച്ചുള്ള പരാമർശമുണ്ട്. അച്ചടി മലയാളം നാട് കടത്തിയ കവിതകൾ എന്ന് ബ്ലോഗിനു ചെറുതലക്കെട്ട് ഇടാൻ അതാകാം പ്രചോദനം. ഇന്ന് ഇത് കുറിക്കുമ്പോൾ ബ്ലോഗിലെ സന്ദർശകരുടെ എണ്ണം അമ്പതിനായിരത്തോട് അടുക്കുകയാണു. ഒരു വഴി അടഞ്ഞാൽ ആയിരം വഴി തുറക്കുമെന്ന ചൊല്ലിൽ വിശ്വാസം വലുതാകുന്നു
6
മലയാളം അക്ഷരമാല ഇപ്പോഴും ക്രമമായി എഴുതാൻ അറിയില്ല. മലയാളം വാക്കുകളുടെ ഉച്ചാരണം നേരെയാക്കാൻ ചെറുപ്പത്തിൽ ആരും ഉണ്ടായിരുന്നുമില്ല. എന്നിരുന്നാലും ഒരു റേഡിയോ വാർത്താ വായനക്കാരൻ എന്ന നിലയിൽ പത്ത് വർഷം പൂർത്തിയാവുകയാണു. തരക്കേടില്ലാത്ത ജനകീയതയോടെ തന്നെ. പഴഞ്ചൊല്ലിന്റെ ഒരു ഭാഗം പോലെ മലയാളികൾ ഓർക്കുന്ന ഒന്നായ വാർത്തകൾവായിക്കുന്നത് രാമചന്ദ്രൻ’, ആദ്യമായി വാർത്ത വായിക്കാൻ പറഞ്ഞ ചന്ദ്രസേനൻ സാറിന്റെ അവതരണം എന്നിവ ഓർക്കുന്നു
7
മുപ്പത്തി അഞ്ച് വയസ്സിനിടയ്ക്ക് മറ്റ് മനുഷ്യരെപ്പോലെ, സാധാരണവും അസാധാരണവുമായ നിരവധി നിമിഷങ്ങളിലൂടെ കടന്ന് പോന്നിട്ടുണ്ട്. മൂന്ന് വിവാഹങ്ങൾ അതിലൊന്നാണു. ഒന്ന് പഠിക്കുന്ന കാലത്ത് വീട്ടുകാരറിയാതെ. രണ്ട് അമ്മയുടെ സമാധാനത്തിനു പള്ളിയിൽ വച്ച്. മൂന്ന് ഗൾഫിലെ ഫാമിലി സ്റ്റാറ്റസ് രേഖകൾ ശരിയാക്കാൻ രജിസ്റ്റർ ഓഫീസിൽ. മൂന്നിലും പെൺകുട്ടി മേരി തന്നെയാണെന്നത് സന്തോഷം തരുന്നു.

പള്ളിയിലെ കല്ല്യാണത്തിനു 101 പവൻ വാങ്ങിയത് എറണാകുളം നോർത്തിലുള്ള നവാസ് ജ്വല്ലറിയിൽ നിന്നാണു. എന്നത്തെയും റോൾഡ് ഗോൾഡ് ജീവിതത്തെക്കുറിച്ച് നിരവധി എഴുതാനും പറയാനുമുണ്ട്
8

സ്കൂളിൽ പഠിക്കുന്ന കാലത്ത് പി.എം ആന്റണിക്കെതിരെയും ആറാം തിരുമുറിവിനെതിരെയും ജയ് വിളിക്കാൻ പോയത് മറക്കാവതല്ല. പിന്നെ ആന്റണി മാഷ് വീട്ടിൽ വന്ന് ചായ കുടിച്ച് പോയി. കർത്താവിനെ ഭർത്താവിനേക്കാൾ ആരാധിക്കുന്ന അമ്മ തന്നെയാണു ചായ കൊടുത്തതും. ജീവിതം വല്ലാത്ത രസം നിറഞ്ഞ ഒരേർപ്പാട് തന്നെ.
9
ശബരിമല. മൂകാംബിക തുടങ്ങിയ ഇടങ്ങൾ എന്നും വിളിച്ച് കൊണ്ടിരിക്കും. പോകാറുമുണ്ട്. ആളൊഴിഞ്ഞ പള്ളി പോലെ, അതിനേക്കാൾ പ്രിയമാണു അമ്പലങ്ങളോട് , പരിസരങ്ങളോട്. പെൺക്രിസ്തു പോലെ ഉള്ളിലുള്ള ഒരു ഈശ്വരനാണു ഭാരതീയനായ ക്രിസ്തു. അമ്പലത്തിനുള്ളിലെ യേശുപ്രതിഷ്ഠ. ഇത് വായിച്ചാൽ ആർ.എസ്.എസ് കാരും സഭക്കാരും കൊല്ലാൻ വരികയൊന്നും വേണ്ട. ഉള്ളിൽ , കവിതയിൽ പണിഞ്ഞ ഒന്നിനെ ആർക്കും പോളിക്കാൻ കഴിയില്ലല്ലോ.
10
തങ്ങളാണു ശരിയെന്ന് എല്ലാവർക്കും തോന്നാം തങ്ങൾ മാത്ർമാണു ശരിയെന്ന് തോന്നൽ ത്രീവവാദമാണു. എല്ലാ മേഖലയിലെയും ചില ആളുകളുടെ വീമ്പുകൾ കേൾക്കുമ്പോൾ അങ്ങനെ തോന്നും. തങ്ങൾക്ക് ശേഷമുള്ള പ്രളയവിലാപകാവ്യങ്ങളെക്കുറിച്ച് തന്നെ.എന്റെ പ്രായത്തിൽ ഉള്ളവരുടെ നീതിബോധവും , നന്മയും സ്നേഹവും, ദേശീയതയും, കഴിവും പ്രതിഭയും ഒക്കെ തെളിയിച്ച ആളാണു സച്ചിൻ ടെണ്ടുൽക്കർ. കപിൽ ദേവിനു ശേഷം ,സച്ചിൻ ഒരു തലമുറയുടെ സത്യം കാണിച്ചത് ക്രിക്കറ്റിലൂടെയാണെങ്കിൽ മറ്റ് മേഖലകളിൽ അത് വരാനിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.

അത് ക്യഷിയിലും , കുടുംബത്തിലും , പൊതുപ്രവർത്തന രംഗത്തും, വാർത്തയിലും കവിതയിലും ഒക്കെ വരിക തന്നെ ചെയ്യും

കലാകൗമുദിയിലെ അവസാനപേജിൽ വന്നത്


Monday, April 11, 2011

പൊലിക

വലിയ ഇഷ്ടമുള്ള വാക്കാണു പൊലിക. വീടിനടുത്തുള്ള കൂട്ടുകാരുടെ കൂട്ടമായ കരിന്തലക്കൂട്ടത്തിൽ കൂടി നടക്കുമ്പോഴാണു ആ വാക്ക് ഉള്ളിൽ കയറിയത്. കൂടുതൽ ഉണ്ടാകട്ടെ എന്നാണത്രെ അർത്ഥം . കൊയ്യാൻ വന്നവർക്ക് അമ്മ നെല്ല് അളന്ന് കൊടുക്കുമ്പോൾ പൊലിച്ചു വാ പൊലിയേ എന്ന് ചൊല്ലുന്നത് കേട്ടിട്ടുണ്ട്. ഈ നസ്രാണിയമ്മയ്ക്ക് എവിടെ നിന്നും കിട്ടി ഈ മന്ത്രം എന്ന് അന്തിച്ചിട്ടുമുണ്ട്


പിന്നീട് റേഡിയോ ജോലിക്കാരനായപ്പോൾ മുൻപ് ജോലി ചെയ്തിരുന്ന ഇടത്ത് ഒരു നാടൻപാട്ട് പരിപാടി ചെയ്തിരുന്നു. അതിനു പേരിട്ടു. പൊലിക. 3 വർഷത്തോളം എമിറേറ്റിലെ മലയാളികൾ വെള്ളിയാഴ്ച്ച അത് കേട്ടിരുന്നു. ചിലരെങ്കിലും കൂടെ പാടിയിരുന്നു. ആടിയിരുന്നു.

അതിൽ ഒരാളായിരുന്നു രവീന്ദ്രൻ. അബുദാബിയിൽ(അതാണല്ലോ ലോകത്തിന്റെ ഏറ്റവും അറ്റം) നിന്നും ഏറെ അകലെ സിലയിലാണു താമസം. ഒറ്റയ്ക്കാണു. ഒരു അറബിയുടെ ഓഫീസിൽ. ഖസാക്കിലെ രവിയുടെ ഏകാധ്യാപക വിദ്യാലയം പോലെ.

പൊലിക കഴിഞ്ഞാൽ രവീന്ദ്രന്റെ ഫോൺ വരും. ആ പാട്ടുകളെ പറ്റി പറയും. ജീവിക്കാനുള്ള എത്ര ആശയാണെന്നോ ആ പാട്ടുകൾ തരുന്നതെന്ന് പറയും. ചിലപ്പോൾ അയാൾ ഫാക്സ് അയക്കും. പിന്നെപ്പിന്നെ വിളിയുമായി. പാതിരാത്രികളിൽ രവീന്ദ്രൻ വിളിക്കും. സില. ഒറ്റമുറി. വടകരയിലെ വീട്. ഭാര്യ. മോൾ എല്ലാം എല്ലാം. സമയത്തിനു അനുസരിച്ച് ഞാനും കൂടും.

ഒരു ദിവസം എന്നെയും പൊലികയേയും കവിതയേയും ഒക്കെ ചേർത്ത് എഴുതിയ കവിത ആയിരുന്നു രവീന്ദ്രന്റെ സമ്മാനം. കുറച്ചൊന്നുമല്ല ആ വരികൾ എന്നെ ജീവിപ്പിച്ചത്. പിന്നെ പൊലിക ചെയ്യുന്നത് രവീന്ദ്രനും വേണ്ടി കൂടിയായി. ഒരാൾ എന്നെ കേൾക്കുന്നു. എന്റെ ശ്വാസഗതികൾ പോലും ശ്രദ്ധിക്കുന്നു

ഒരു രാത്രി അയാൾ എന്നെ വിളിച്ചു. നല്ല സന്തോഷത്തിലാണു. കവിതയൊക്കെ വായിക്കുന്ന ആളുടെ മോൾ നാട്ടിൽ നിന്നും അന്നും വിളിച്ചിരിക്കുന്നു. രവീന്ദ്രൻ വച്ച കുഞ്ഞു വീടിനു ഒരു പേരു വേണം. ആ വീടിനു ഞാനൊരു പേരിടണം എന്നാണു രവീന്ദ്രന്റെ ആവശ്യം. മക്കളില്ലാത്തൊരുവനോട് കുഞ്ഞിനൊരു പേരിടാനും വീടില്ലാത്തൊരുവനോട് വീടിനൊരു പേരിടാനും ചൊല്ലവേ കൂട്ടുകാരാ രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ നീ കണ്ടുവോ എന്ന അയ്യപ്പന്റെ വരി ഞാൻ തിരികെ ചൊല്ലിക്കൊടുത്തു. വിത്സൺ ചേട്ടനു ഇത് രണ്ടുമുണ്ടല്ലോ എനിക്കൊരു പേരു തായെന്നായി രവീന്ദ്രൻ.

മോൾക്ക് പേരിട്ടത് ഞാനല്ലെന്ന് അവനറിയുമോ. ല-യെന്ന പേരു ഇപ്പോഴും ഒഴിവായി കിടക്കുന്നത് പറഞ്ഞില്ല. സ്വന്തമായി വീട് വച്ചിട്ടില്ലെന്നും. അപ്പൻ തന്ന വീടിനു എന്ത് പേരു. അപ്പൻ തന്ന വീടെന്നു തന്നെ. അതുമല്ലെങ്കിൽ അമ്മ ഞങ്ങളെ വളർത്തിയ വീടെന്നു തന്നെ. അതെ വയ്ക്കുന്ന വീടിനു അന്നക്കുട്ടിയമ്മയുടെ പേരിടണം. അന്നാലയം

വർത്തമാനത്തിനിടയിൽ ഞാൻ ചോദിച്ചു. വടകരയിൽ നീ ആശിച്ചു വച്ച വീടിനു , പ്രിയപ്പെട്ടവളും മോളും മോനും കഴിയുന്ന വീടിനു പൊലിക എന്ന് പേരിട്ടാലോ . ആലോചിച്ച് പോലുമില്ല. നൂറു സമ്മതം മൂളി. ആഹ്ലാദിച്ച് ചിരിച്ചു. പൊലിക പൊലിക പൊലികയെന്ന് പലവട്ടം പറഞ്ഞു.

ഞാൻ ഇത് വരെ കാണാത്ത രവീന്ദ്രൻ . അയാൾ വടകരയിലെ ഏതോ ഒരു ഉൾപ്രദേശത്ത് ആശിച്ച് വച്ച വീടിനു പൊലികയെന്ന് പേർ. സിലയിൽ നിന്നും മോൾ വഴി രവീന്ദ്രൻ പോലും കാണാത്ത വീടിനു അവൻ ആ പേരിടുമ്പോൾ

ആ. സ്ഥലം കാലം ബന്ധം .

ആ ...


കുറച്ച് മുൻപ് പുതിയ നമ്പർ തപ്പിപ്പിടിച്ച് രവിന്ദ്രൻ വിളിച്ചു. പഴയ റേഡിയോയിൽ എന്റെ ശബ്ദം കേൾക്കാത്തതിലുള്ള പരിഭവം. എന്നാൽ പഴയ ഊഷ്മളത. അതിനേക്കാൾ പൊടിക്ക് കൂടിയിട്ടുണ്ടോ ?

നാട്ടിൽ പോയിരുന്നുവത്രെ. സന്തോഷമാണത്രെ. എല്ലാവരും സുഖമായി ഇരിക്കുന്നുവത്രെ.

ഒടുവിൽ പറഞ്ഞു. ഞാൻ മരിച്ചാലും എന്റെ വീട് വിത്സേട്ടനെ മറക്കുകയില്ല. അതിനു മുൻപിൽ കറുത്ത വലിയ അക്ഷരങ്ങളിൽ എഴുതി വച്ചിട്ടുണ്ട്. പൊലികയെന്ന്. ആ വീട് പ്രകാശിക്കട്ടെ. ഞാൻ പറഞ്ഞു.
ഈ പഹയൻ ഇതെവിടെപ്പോയി എന്ന് എന്നും രാത്രി എന്നെക്കാത്തിരിക്കുന്ന വീടിനെക്കുറിച്ചോർത്തു.

പതിവ് കണക്കെ സങ്കടം വന്നു. ഫോൺ വച്ചു

പൊലിക പൊലിക പൊലിക

Monday, April 4, 2011

കാവിലെ വെടി



കുഴൂരിൽ നിന്ന് കുറെ ദൂരമുണ്ട് കൊടുങ്ങല്ലൂർക്ക്. ബസ്സിൽ പോയാൽ 2 ബസ് മാറിക്കയറിയാൽ ഒരു മണിക്കൂറിലധികം. ബൈക്കിൽ അറിയാവുന്ന വഴി വച്ച് പിടിച്ചാൽ അര മണിക്കൂർ.
(സിഗരറ്റിനും ചായക്കുമുള്ള മിനിറ്റുകൾ വേറെ). അവിടെയാണു കൊടുങ്ങല്ലൂരമ്പലം

കോളേജ് കാലം തൊട്ടെ കൊടുങ്ങല്ലൂരിനെ നന്നായറിയാം. അതിന്റെ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞറേ നടകൾ. ചുറ്റിനുമുള്ള ബാറുകൾ. തളിക്കുളത്തേക്ക് ബസ് പിടിക്കാനുള്ള സ്റ്റോപ്പ്. നാസു മിക്കപ്പോഴും വന്നിരിക്കാറുള്ള ഒരിടം.

അധികം അകലെയല്ലാതെ സുബൈദമ്മയുടെ കോളേജ്. സെബാസ്റ്റ്യൻ
ചേട്ടന്റെ , ചേട്ടന്റെ കോട്ടപ്പുറം മാർക്കറ്റ്. മറുകര കടന്നാൽ എത്താവുന്ന ചീപ്പന്റെ (സ്റ്റീഫൻ ജോർജ്ജ്- കവി) ആനാപ്പുഴ കടത്ത്.

പിന്നെയുമുണ്ട്. ഉഷേച്ചി. പി.എൻ.ഗോപീക്യഷ്ണൻ. എം.എസ്
ബനേഷ് ആയ ബനേഷ് കൊടുങ്ങല്ലൂർ. വര വര റാവുവിന്റെ പ്രസംഗം രണ്ട് പെഗ്ഗിന്റെ മാത്രം ബലത്തിൽ തർജ്ജമ ചെയ്ത കൊടുങ്ങല്ലൂർ കുഞ്ഞിമൈതാനം (പണി തലയിൽ വച്ചത് അന്ന് ഗോപീക്യഷ്ണൻ.)

കൂട്ടുകാരൻ തോമസിന്റെ ചേട്ടനാണു കൊടുങ്ങല്ലൂരിൽ ഒരു ബാറിന്റെ റസ്റ്റോറന്റ് നടത്തിയിരുന്നത്. ഭരണിപോലുള്ള തിരക്കുള്ള ദിവസങ്ങളിൽ അവിടെ ചിലപ്പോഴൊക്കെ വെയിറ്ററായിട്ടുണ്ട്. പിന്നെ കൊടുങ്ങല്ലൂർ ടാക്കീസുകൾ. പേരെല്ലം മറന്ന് പോയി.

സെബാൻ ഭായുടെ പുസ്തകപ്രകാശനം കവികൾ മറന്ന് കാണില്ല. കുഞ്ഞിക്കുട്ടൻ തമ്പ്രാന്റെ കോവിലകം. അയ്യപ്പൻ. ഈത്തപ്പഴം ഇട്ട് വാറ്റിയ നാടൻ. ഷെഹബാസിന്റെ പാട്ട്. ജോസഫ് അന്ന് നിലാവായ് പരന്നു. കുറൂരും ,കണ്ണനും. കരിയാട്, അൻ വർ ജി ആവോ ആരൊക്കെയോ ആവോ മറന്നു.

ആ കൊടുങ്ങല്ലൂരിലെ വടക്കേ നടയിലെ ഒരു മുറിയിലാണു രണ്ട് ദിവസം എ അയ്യപ്പനുമായി കഴിഞ്ഞത്. സെബാസ്റ്റ്യൻ ചേട്ടൻ ഏൽപ്പിച്ച പണി. ഡിസിക്ക് വേണ്ടി അയ്യപ്പൻ എഴുതണം. ജോണിനെക്കുറിച്ച്. എന്റെ ജോൺ ദിനങ്ങൾ. പകർത്തിയെഴുത്തുകാരൻ ഞാൻ. ആലുവയിലെ അങ്കം കഴിഞ്ഞ് കൊടുങ്ങല്ലൂരിൽ ആദ്യത്തെ ദിവസം അങ്ങനെ ഇങ്ങനെ പോയി. രണ്ടാം ദിനം സന്ധ്യക്ക് അയ്യപ്പണ്ണൻ പറഞ്ഞു. ഡാ എനിക്ക് ഒരു മനുഷ്യനെ തൊടണം . എന്നെത്തൊട്ടോ , ഞാൻ പറഞ്ഞു. എന്റെ പട്ടി തൊടും . നീയൊന്ന് താഴെ പോയി വാ. നീ സുന്ദരനാടാ. ഒന്ന് പോവണ്ണാ. എനിക്ക് പേടിയാ. എന്നാലും താഴെ പോയി വന്നു. അന്ന്
പകൽ മുഴവനും വിദ്വാൻ ഒന്നും കഴിച്ചിട്ടില്ല. കുറച്ച് തട്ട് ദോശവാങ്ങി വന്നു. എന്റെ പട്ടി കഴിക്കും എന്നായി. ഓരോ നുള്ള് ദോശ വായിൽ വച്ച് കൊടുത്തു. മകൻ അച്ഛനു നൽകും പോലെ. അച്ഛൻ മകനു കൊടുക്കും പോലെ. അപ്പോഴത്തെ ആ അയ്യപ്പ മുഖം മറക്കാവതല്ല.

ആ കൊടുങ്ങല്ലൂരിൽ നാളെ ഭരണി. ഇന്നല്ലേ. കാവ് തീണ്ടൽ. അവിടെ
വച്ച് ശൈലൻ തെറിക്കവിതകൾ പ്രകാശിപ്പിക്കുന്നു. ചുമ്മാതല്ല ഇന്ത്യൻ സമയം 3 നു പുലർച്ചെ ഇവിടെ ഒരാൾ ഉണർന്ന് പോയത്. ദേ
ഈ കുറിപ്പ് വരെ ഉണ്ടായി പോയത്. ഇപ്പോൾ
ഇവിടെ ഇന്ത്യൻ സമയം 5.30

ഞാനിവിടെയുണ്ട്
ഞാനിവിടെയുണ്ട്. ശൈലാ ഹരീ പ്രദീപേ. എന്നെയും
കൂട്ടുമോ എന്നെയും കൂട്ടുമോ. ഇന്നെനിക്ക്
ഇരിക്കപ്പൊറുതി കാണില്ല. ശൈലന്റെ
പുസ്തകത്തിനു മേൽ ഈ പുലർച്ചെക്ക്
ഒരുമ്മ

കൊടുങ്ങല്ലൂർ കാവിലേക്കുള്ള ദൂരത്തിൽ നിന്നാണു തുടങ്ങിയത്. ഒരു കാര്യം കൂടി. കൊടുങ്ങലൂരിൽ പുലർച്ചെ മൂന്നിനു മുൻപേ വെടിപൊട്ടിക്കും . കാവിലെ വെടി. കുഴൂരിലെ തെക്കുംചേരിയിലെ പാടങ്ങളിലേക്ക് അപ്പനു പോകാനുള്ള വാച്ച് അതായിരുന്നു.
കാവിലെ വെടികേട്ട് ഉണർന്നു. കാവിലെ വെടി പൊട്ടുമ്പോൾ വെള്ളം ദാ കിഴക്കേ കണ്ടത്തിൽ എത്തിയതേ ഉള്ളൂ. കാവിലെ
വെടി കേട്ടപ്പോൾ തന്നെ കുമാരനെ വിളിച്ചു. അങ്ങനെ
എത്ര അപ്പന്റെ കാവിലെ വെടി കേട്ടിരിക്കുന്നു

ബസിൽ പോയാൽ ഒരു മണിക്കൂർ എടുക്കുന്ന
ബൈക്കിൽ പോയാൽ അരമണിക്കൂർ എടുക്കുന്ന കാവിലെ വെടി കുഴൂരിൽ അപ്പനെയും കൂട്ടുകാരെയും ഉണർത്തിയിരുന്നു എന്ന് ആലോച്ചിക്കുമ്പോൾ ഇപ്പോൽ അത്ര ചെറുതല്ലാത്ത അഭ്തുതം. അപ്പ്ന്റെ
പറച്ചിൽ കേട്ട് പുലർച്ചയ്ക്ക് ഏണീക്കുമ്പോൾ ഒക്കെ കാതോർത്തിരുന്നതിന്റെ ഓർമ്മ

ഇത് ഒരു പുലർച്ചെയാണു. ഷാർജ അജ്മാൻ ബോർഡറിൽ വില്ലയിൽ ഒറ്റയ്ക്ക് ഇത് ഇരുന്നു ഇത് കുറിക്കുന്നു. കാവിൽ വെടി പൊട്ടികാണണം. ശൈലൻ അവിടേക്ക് തിരിച്ച് കാണും. ബുക്കുമായി
ഹരിയും. പ്രദീപും കരിയാടും എത്തുമോ ? ആരൊക്കെയുണ്ടാകും

ഈ പുലർച്ചെ അപ്പൻ , അയ്യപ്പണ്ണൻ
അവരൊക്കെ ഇപ്പോൾ എന്തോർക്കുവായിരിക്കും.

ഏത് കാവിലെ വെടിയായിരിക്കും അവരെ പാടത്തേക്കും കവിതയിലേക്കും ഉണർത്തുക കൊടുങ്ങല്ലൂരമ്മേ




Sunday, April 3, 2011

അരി തിളച്ച് തൂവുന്നതിന്റെ മണം

­നി­ന്റെ കവി­ത­കള്‍
­വീ­ണ്ടും ശ്വ­സി­ക്കു­ന്ന­തി­ന്
­തൊ­ട്ട് മുന്‍­പ്
അ­രി തി­ള­ച്ച് തൂ­വു­ന്ന­തി­ന്റെ മണം കൊ­ണ്ടു­.
­സ്വ­ന്ത­മാ­യി ഉണ്ടാ­ക്കി­യ
അ­രി­കൊ­ണ്ട് മാ­ത്രം­
എ­ന്നും രാ­വി­ലെ കഞ്ഞി­
­കു­ടി­ച്ചി­രു­ന്ന അപ്പന്‍
­വ­ന്ന് ചോ­ദി­ച്ചു­
­നീ­യും രാ­മ­ച­ന്ദ്ര­നും­
­ത­മ്മി­ലെ­ന്ത്
അ­വന്‍ എവി­ട­ത്തു­കാ­ര­നാ­ണ്
­ക­ള്ള് കു­ടി­ക്കു­മോ­
­പ­ണി­യെ­ടു­ക്കു­മോ­
­കു­ടു­മ്മം നോ­ക്കു­മോ­
അ­രി തൂ­വിയ മണ­ത്തി­ന്റെ കൂ­ടെ­
അ­മ്മ­യും വന്നു­
അ­മ്മ­യും ചോ­ദി­ച്ചു­
ആ ചെ­ക്ക­നേ­താ­ണ്
­നി­ന്റെ കൂ­ടെ­യാ­ണോ പണി­യെ­ടു­ക്കു­ന്ന­ത്
­മ­ല­യാ­ളി­യാ­ണോ (ക്രി­സ്ത്യാ­നി അല്ല­ല്ലേ­യെ­ന്ന് അമ്മ­യു­ടെ ഭാ­ഷ)
അ­വ­നെ­ന്തെ­ങ്കി­ലും­
­തി­ന്നാന്‍ കൊ­ടു­ക്കേ­ണ്ടി വരു­മോ­
അ­മ്മി­ണി­യും വന്നു­
അ­വള്‍ മാ­ത്രം ചി­രി­ക്കു­ന്ന­ത് കണ്ടു­.
­നി­ന്റെ കവി­ത­കള്‍
­വീ­ണ്ടും ശ്വ­സി­ക്കു­മ്പോള്‍
അ­വള്‍ മാ­ത്രം കര­യു­ന്ന­ത് കേ­ട്ടു­.
­നി­ന്റെ കവി­ത­കള്‍
­വീ­ണ്ടും ശ്വ­സി­ക്കു­ന്ന­തി­ന് മുന്‍­പ്
­ഞാന്‍ എന്നോ­ട് തന്നെ­
­ചോ­ദി­ക്കു­ക­യാ­ണ്
­നീ ആരാ­ണ്
എ­വി­ട­ത്തു­കാ­ര­നാ­ണ്
എ­ങ്ങ­ന­ത്തെ­യാ­ളാ­ണ്
­നീ­യെ­ന്റെ ആരാ­ണ്
ഇ­തെ­ഴു­തു­മ്പൊള്‍ നീ­യെ­ത്ര അക­ലെ­യാ­ണ്. എങ്കി­ലും എന്റെ­യും നി­ന്റെ­യും കവി­ത­കള്‍ ശ്വ­സി­ക്കു­ന്ന­ത് ഒരേ വാ­യു­വാ­ണ് എന്നെ­നി­ക്ക് തോ­ന്നു­ന്നു­.
അ­ന്ത­രീ­ക്ഷം കൊ­ണ്ട്, പ്രാ­ണ­വാ­യു കൊ­ണ്ട് കൂ­ട­പ്പി­റ­പ്പു­ക­ളായ നമ്മു­ടെ കവി­ത­കള്‍­ക്ക് സ്നേ­ഹം കൊ­ണ്ട് മാ­ത്രം ഈ കു­റി­പ്പ്. നമ്മു­ടെ തൃ­ശ്ശൂ­ര് ഭാ­ഷ­യില്‍
ഒ­രു എടാ പോ­ടാ വി­ളി­.
------------------------------
ഒ­രു വെ­ള്ളി­യാ­ഴ്ച്ച
­നാ­ട് വി­ട്ട് ഗള്‍­ഫി­ലെ­ത്തി­യ­വ­രു­ടെ ഞാ­യ­റാ­ഴ്ച­യാ­ണ് വെ­ള്ളി­യാ­ഴ്ച. അനൂ­പ് ചന്ദ്ര­ന്റെ കവി­ത­യില്‍ ഉള്ള പോ­ലെ നന­ച്ചി­ട്ട കി­നാ­ക്കള്‍ അല­ക്കി വെ­ളു­പ്പി­ക്കാ­നു­ള്ള ഒരു വെ­ള്ളി­യാ­ഴ്ച. വെ­ന്തു­വോ ജീ­വി­ത­മെ­ന്ന് രു­ചി­ച്ച് നോ­ക്കു­വാ­നൊ­രു വെ­ള്ളി­യാ­ഴ്ച.
അ­വ­ധി­യി­ല്ലാ­ത്ത വാര്‍­ത്ത­ക­ളില്‍ നി­റ­ഞ്ഞ് ദു­ബാ­യ് മീ­ഡിയ സി­റ്റി­യി­ലെ ഏഷ്യാ­നെ­റ്റ് ഓഫീ­സില്‍ ഒരു വാര്‍­ത്താ വാ­യ­ന­ക്കാ­രന്‍ ഇരി­ക്കു­ക­യാ­ണ്. നട­ക്കു­ക­യാ­ണ്. ഇട­ക്കി­ടെ സി­ഗ­ര­റ്റ് വലി­ക്കു­ക­യാ­ണ്. വാര്‍­ത്ത­ക­ളില്‍ നി­ന്ന് രക്ഷ­പ്പെ­ടു­ത്ത­ണേ­യെ­ന്ന് ആരോ­ടോ പി­ന്നെ­യും പി­ന്നെ­യും പറ­യു­ക­യാ­ണ്. ഒരു കാര്‍ നി­റ­യെ കവി­ത­യു­മാ­യി നീ­യ­ന്ന് താ­ഴെ വന്നു. ഖത്ത­റില്‍ നി­ന്ന് ദു­ബാ­യ് വരെ­യു­ള്ള വേ­ഗ­ത­യില്‍ കവി­ത, കു­പ്പി­യില്‍ കവി­ത. കൂ­ടെ­യു­ള്ള കടി­ക്കാ­ടി­ലും ശശി­യി­ലും നജൂ­സി­ലും കവി­ത. വലി­ക്കു­ന്ന സി­ഗ­ര­റ്റി­ലും കവി­ത. തൃ­ശ്ശൂര്‍ സാ­ഹി­ത്യ അക്കാ­ദ­മി­യു­ടെ വഴി­യി­ലെ­വി­ടെ­യോ മറ­ന്നു­വെ­ച്ച പ്രി­യ­പ്പെ­ട്ട­വ­രെ കാ­ണാ­നെ­ന്ന പോ­ലെ ഞാ­നോ­ടി­വ­ന്നു. എടാ­യെ­ന്ന് ഞാന്‍ വി­ളി­ച്ചു. പോ­ടാ­യെ­ന്ന് ഇട­ക്കി­ടെ നീ പറ­ഞ്ഞു­.
­നീ പകു­ത്ത സി­ഗ­ര­റ്റി­നി­ട­ക്ക് നഷ്ട­പ്പെ­ട്ട­പ്പോള്‍ എപ്പ­ഴോ ഞാന്‍ എന്നോ­ട് തന്നെ ചോ­ദി­ച്ചി­രു­ന്നു. ഈ രാ­മ­ച­ന്ദ്രന്‍ ആരാ­ണ്, എവി­ട­ത്തു­കാ­ര­നാ­ണ്, എങ്ങ­ന­ത്തെ­യാ­ളാ­ണ്.
­രാ­മ­ച­ന്ദ്രാ ഏത് സ്കൂ­ളില്‍
ഏ­ത് ബഞ്ചി­ലാ­ണ്
­ന­മ്മ­ളൊ­രു­മി­ച്ച് പഠി­ച്ച­ത്.
എ­പ്പോ­ഴാ­ണ് നീ­
­ജീ­വി­ത­ത്തി­ലേ­ക്ക് മരി­ച്ച­ത്
എ­പ്പോ­ഴാ­ണ് നീ­
­ക­വി­ത­യി­ലേ­ക്ക് ജനി­ച്ച­ത്.
അ­തേ­ടാ, ഏതോ സ്ക്കൂ­ളില്‍ ഏതോ ഒരു ബഞ്ചില്‍ ഒരു­മി­ച്ചി­രു­ന്ന­തി­ന്റെ ചൂ­ട്, കു­റേ നേ­രം ഒരു­മി­ച്ചി­രി­ക്കു­മ്പോള്‍ ഉണ്ടാ­കു­ന്ന ബഞ്ചി­ന്റെ ചൂ­ട്,
എ­ന്തോ ഒരു ചൂ­ടി­ന്റെ ഇഷ്ടം ചൂ­ടി­ന്റെ ധൈ­ര്യം നമു­ക്കി­ട­യില്‍.
­വാര്‍­ത്ത­ക­ളി­ലേ­ക്ക് ഒറ്റ­യ്ക്കാ­ക്കി ഒരു കാര്‍ കവി­ത­യു­മാ­യി നീ­യ­ന്ന് ഓടി­ച്ച് പോ­യ­പ്പോള്‍ വല്ലാ­താ­യി. സ്കൂ­ളി­ന്റെ പടി മു­തല്‍ തല്ല് പി­ടി­ച്ചും തമ്മില്‍ കെ­ട്ടി­പ്പി­ടി­ച്ചും വീ­ട്ട് പടി­ക്ക­ലെ­ത്തു­മ്പോള്‍ ഒരു രാ­ത്രി­യി­ലേ­ക്ക് വി­രി­യു­ന്ന­തി­ന്റെ എന്തോ സങ്ക­ടം പോ­ലെ ഒന്ന് -
'ഉ­റ­ക്കം വി­ട്ടു­ണ­രു­ന്ന­ത്' എന്ന നി­ന്റെ ഈ കവിത വാ­യി­ക്കു­മ്പോള്‍ ഇപ്പോള്‍ അത്ഭു­തം തോ­ന്നു­ന്നു­.
“­ശ്രീ­ധ­രേ­ട്ട­ന്റെ ഇട­വ­ഴി­യും­
­പാ­റേം തോ­ടും കട­ന്നാ­ണ്
ഉ­റ­ക്ക­ത്തി­ലെ­ന്നും­
­സ്വ­പ്ന­ത്തി­ലേ­ക്കി­റ­ങ്ങു­ന്ന­ത്.
­കാ­യ്ച്ചു­നില്‍­ക്കു­ന്ന മദി­രാ­ശി­മ­ര­വും­
­ക­ട­ന്ന് സ്കൂ­ളി­ലെ­ത്തു­മ്പോ­ഴേ­ക്കും­
­സെ­ക്ക­ന്റ് ബെ­ല്ല­ടി­ച്ചി­രി­ക്കും­.
­പിന്‍­ബെ­ഞ്ചില്‍
­സു­രേ­ന്ദ്ര­നും ജോ­സും­
­നേ­ര­ത്തേ­യു­ണ്ടാ­കും­,
­ഹോം വര്‍­ക്ക് ചെ­യ്യാ­തെ­.
­മാ­രാ­ര് മാ­ഷെ­ത്തു­മ്പോ­ഴേ­ക്കും­
എ­ന്റെ പു­സ്ത­കം പകര്‍­ത്താന്‍."
­ഹോം വര്‍­ക്കു­കള്‍ ചെ­യ്യാ­ത്ത ഒരു മു­തിര്‍­ന്ന­യാള്‍ ഹോം വര്‍­ക്കു­കള്‍­ക്കി­ട­യി­ലും കവിത കാ­ണു­ന്ന നി­ന്നെ ഒന്ന് പകര്‍­ത്തു­ക­യാ­ണ്. നി­ന്റെ സ്നേ­ഹ­ത്തി­ന്റെ ഒരു ടെ­സ്റ്റ് പേ­പ്പ­റില്‍ എങ്കി­ലും വി­ജ­യി­ക്കു­വാന്‍.
********************
­ക­വി­ത­യി­ലെ­
­ര­ണ്ടാം നി­ര­ക്കാ­രന്‍;
­ജീ­വി­ത­ത്തി­ലെ­
­സെ­ക്ക­ന്റ് ഷോ­ക­ളും­
ഇ­താ ഞാന്‍ ഒരു വി­ശ്വ­മ­ഹാ­ക­വി­യെ അവ­ത­രി­പ്പി­ക്കു­ന്നു എന്ന മട്ടി­ലാ­ണ് മി­ക്ക അവ­താ­രി­ക­ക­ളും വരാ­റു­ള്ള­ത്. രാമചന്ദ്രന്‍ വെ­ട്ടി­ക്കാ­ട് എന്ന യു­വ­ക­വി­യു­ടെ ആദ്യ പു­സ്ത­ക­ത്തി­ന്റെ അവ­താ­രി­കാ­കാ­ര­ന് അങ്ങ­നെ­യെ­ഴു­താന്‍ മന­സ്സി­ല്ല. വെ­ട്ടി­ക്കാ­ട് ഒരു വി­ശ്വ­മ­ഹാ­ക­വി­യോ ഒന്നാം നിര കവി­യോ അല്ല എന്ന­തു തന്നെ അതി­നു കാ­ര­ണം. മല­യാള കവി­ത­യില്‍ എന്തു കൊ­ണ്ടും രണ്ടാം നി­ര­ക്കാ­ര­നാ­ണ് രാ­മ­ച­ന്ദ്രന്‍ വെ­ട്ടി­ക്കാ­ട്. രണ്ടാം നിര ബഞ്ചില്‍ ഇരു­ന്ന് പഠി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ച് അയാള്‍ എഴു­തു­ന്ന­ത് പോ­ലെ ജീ­വി­ത­ത്തി­ലെ സെ­ക്ക­ന്റ് ഷോ­ക­ളെ­ക്കു­റി­ച്ച് അയാള്‍ പറ­യു­ന്ന­ത് പോ­ലെ കവി­ത­യി­ലും അയാള്‍ രണ്ടാം നി­ര­യി­ലാ­യി­പ്പോ­കു­ന്നു­.
­കാ­ര­ണ­ങ്ങള്‍ പല­താ­ണ്. നാ­ട്ടി­ലേ­ത് പോ­ലെ ഒരു ഒന്നാ­ന്ത­രം ജീ­വി­ത­മ­ല്ല ഗള്‍­ഫി­ലേ­ത്. കു­റേ­ക്കാ­ല­മാ­യി രാ­മ­ച­ന്ദ്രന്‍ വെ­ട്ടി­ക്കാ­ട് ഗള്‍­ഫി­ലാ­ണ്. ഇട­ക്ക് ഒന്നാ­ന്ത­രം ജീ­വി­തം കു­ടി­ക്കു­വാന്‍ ഒന്നാം തരം ജീ­വി­തം ഉറ­ങ്ങു­വാന്‍ അയാള്‍ നാ­ട്ടി­ലെ­ത്താ­റു­ണ്ട്. ഈ ഒന്നാം തര­ത്തി­നും രണ്ടാം തര­ത്തി­നും ഇട­യി­ലാ­ണ് വെ­ട്ടി­ക്കാ­ടി­ന്റെ കവി­ത­യെ­ന്ന് തോ­ന്നു­ന്നു. ഗള്‍­ഫി­ലാ­യി­രി­ക്കു­മ്പോ­ഴും എട്ടേ എട്ടു വരി­കള്‍ കൊ­ണ്ട് നാ­ട്ടില്‍ കാ­ല് കു­ത്തു­വാന്‍ ഇയാള്‍­ക്കാ­കു­ന്നു­ണ്ട്. അത് തന്നെ­യാ­ണ് ഈ കവി­ത­ക­ളും ഇച്ഛ­യും ഊര്‍­ജ്ജ­വും. ഈ എട്ടു വരി­കള്‍ ഒന്നി­രു­ത്തി വാ­യി­ക്കു­ക.
"­ലേ­ബര്‍ ക്യാ­മ്പില്‍ നി­ന്നും­
­സി-റിം­ഗ് റോ­ഡ് വഴി­
IBQ ബാ­ങ്കി­ന്റെ പര­സ്യ­ത്തി­ലെ­
­ഗോ­ത­മ്പ് പാ­ട­ത്തി­ലൂ­ടെ­
­വ­ഴി­യ­രി­കി­ലെ പച്ച­പ്പി­ലൂ­ടെ­
­പാ­ട­ത്തേ­ക്കി­റ­ങ്ങി­.
­വ­ര­മ്പ­ത്തെ പു­ല്ലി­ലെ­
­പു­ലര്‍ മഞ്ഞില്‍ കാല്‍ തണു­ത്തു­."
(­സെ­ക്ക­ന്റ് ഷോ­)
­മ­രു­ഭൂ­മി­യില്‍ നി­ന്ന് എട്ട് വരി കൊ­ണ്ട് നാ­ട്ടി­ലെ­ത്തി കാല്‍ തണു­പ്പി­ക്കാ­നു­ള്ള കവി­ത­യു­ടെ മാ­ജി­ക് ഇയാള്‍ സ്വ­ന്ത­മാ­ക്കി­യി­ട്ടു­ണ്ട്. അതി­ന് മഹാ­ക­വി­ക­ളു­ടെ അനു­ഗ്ര­ഹാ­ശി­സു­ക­ളോ അക്കാ­ദ­മി­ക­ളു­ടെ അം­ഗീ­കാ­ര­ങ്ങ­ളോ ഒന്നു­മ­ല്ല അടി­സ്ഥാ­നം. നാ­ട്ട് വഴി­ക­ളി­ലൂ­ടെ ചെ­രി­പ്പി­ടാ­തെ നട­ന്ന­തി­ന്റെ ഊര്‍­ജ്ജം, മരു­ഭൂ­മി­യില്‍ പക­ല­ന്തി­യോ­ളം പണി­യെ­ടു­ക്കു­ന്ന­തി­ന്റെ തഴ­മ്പ്, കണ്ട­വ­രൊ­ക്കെ കൂ­ട്ടു­കാ­രാ­കു­ന്ന ഇഹ­ലോ­ക­ത്തേ­യും ഇ-ലോ­ക­ത്തേ­യും മനു­ഷ്യ­പ്പ­റ്റ്. അതൊ­ക്കെ തന്നെ­യാ­ണെ­ന്ന് എനി­ക്ക് തോ­ന്നു­ന്നു. നി­ങ്ങള്‍­ക്ക് എന്ത് തോ­ന്നു­ന്നു­?
­ജീ­വി­തം സെ­ക്ക­ന്റാ­യി­പ്പോ­കു­ന്ന പ്ര­വാ­സി­യു­ടെ സാ­ധാ­രണ ജീ­വി­തം ആവി­ഷ്ക­രി­ക്കു­ന്ന 'സെ­ക്ക­ന്റ് ഷോ' എന്ന ഒറ്റ­ക്ക­വിത മാ­ത്രം മതി രാ­മ­ച­ന്ദ്രന്‍ വെ­ട്ടി­ക്കാ­ടി­നെ കവി­യെ­ന്ന് വി­ളി­ക്കു­വാന്‍. പരാ­ജ­യ­ത്തി­ന്റേ­യും അവി­ശ്വാ­സ­ത്തി­ന്റേ­യും മത­വും രാ­ഷ്ട്രീ­യ­വും രാ­മ­ച­ന്ദ്ര­ന്റെ കവി­ത­കള്‍ അവ­ത­രി­പ്പി­ക്കു­ന്നു­ണ്ട്.
"­നാ­ല് പേര്‍ ചേര്‍­ന്ന്
­മേ­യു­ന്ന അവ­ളു­ടെ­
­മാ­റില്‍ കി­ട­ന്ന്
­സ്വര്‍­ണ്ണ­ക്കു­രി­ശി­ലെ­
­യേ­ശു­വി­ന് ശ്വാ­സം മു­ട്ടി­.

അ­തു കണ്ട് അതി­ലൊ­രു­വ­ന്റെ­
­കൈ­യി­ലെ പച്ച കു­ത്തി­യ
­ചെ­ഗു­വേര ചി­ത്ര­ത്തി­ന്
­ചി­രി പൊ­ട്ടി­."
(ഇ­തി­നാ­യി­രു­ന്നോ­)
ഓര്‍­മ്മ കവി­ത­യു­ടെ നില നില്‍­പ്പ് കൂ­ടി­യാ­ണ്. കാ­ല­ത്തി­ന്റേ­യും. അഴു­ക്കാ­കു­ന്ന­തി­ന് മുന്‍­പ് കേ­ര­ളം വി­ട്ട­തി­നാ­ലാ­വ­ണം വെ­ട്ടി­ക്കാ­ടി­ന്റെ കവി­ത­യി­ലെ മത­മി­ല്ലാ­ത്ത സാ­ഹോ­ദ­ര്യം വാ­യി­ക്കാന്‍ നല്ല കൌ­തു­ക­മാ­ണ്.
"­വ­ട­ക്കു­പു­റ­ത്തെ അമ്മി­ക്ക­ല്ലി­ള­ക്കി­
­വ­യ­ലി­നെ മു­റി­ച്ച്
­ജോ­സേ­ട്ട­ന്റെ വാ­റ്റ് പു­ര­യും­
­ത­കര്‍­ത്തി­ട്ട് നി­ല­ക്കാ­ത്ത ഓട്ടം­.
ഒ­റ്റ വേ­ലി­ച്ചാ­ട്ട­ത്തി­ന്
­പോ­യി­രു­ന്ന
­കു­ട്ടേ­ട്ട­ന്റെ വീ­ട്ടി­ലേ­ക്ക്
­കി­ലോ­മീ­റ്റ­റു­കള്‍, മേല്‍­പ്പാ­ലം­.“
(­സ­മാ­ന്ത­രം­)
­രാ­മ­ച­ന്ദ്ര­ന്റെ കവി­ത­യില്‍ ഇപ്പോ­ഴും ഒരു കേ­ര­ള­മു­ണ്ട്. മതം, ജാ­തി, പണം, ആണ്, പെ­ണ്ണ്, അധി­കാ­രം നാ­നാ­വി­ധ­ത്തില്‍ (നൂ­റാ­വി­ധ­ത്തി­ലോ) ഛി­ന്ന­ഭി­ന്ന­മാ­യി­പ്പോ­കു­ന്ന ഒരു കേ­ര­ള­മ­ല്ല അത്. ഓര്‍­മ്മ­യി­ലെ ഒരു കേ­ര­ളം. അത് പു­നര്‍­നിര്‍­മ്മി­ക്കുക എളു­പ്പ­മ­ല്ല. അങ്ങ­നെ­യൊ­രു സ്വ­പ്ന­വ­ഴി കൂ­ടി ഈ കവി­ത­കള്‍ വാ­യ­ന­ക്കാ­ര­ന് നല്‍­കു­ന്നു­ണ്ട്.
ആ­ത്മ­സം­ഘര്‍­ഷം കവി­ത­ക­ളു­ടേ­യും കവി­ക­ളു­ടേ­യും അടി­സ്ഥാ­ന­മാ­ണ്. വെ­ട്ടി­ക്കാ­ടി­ന്റെ ഒരു നി­രീ­ക്ഷ­ണം നോ­ക്കു­ക.
"­വേ­ട്ട­ക്കാ­രന്‍
­വേ­ട്ട­ക്ക് വരാ­താ­യ­പ്പോള്‍
ഇ­ര­കള്‍­ക്ക് മു­ഷി­ഞ്ഞു­.
­പി­ന്നെ­യ­വര്‍
­പ­ര­സ്പ­രം വേ­ട്ട­യാ­ടി­."
(­വേ­ട്ട­ക്കാ­ര­നും ഇര­ക­ളും­)
­മ­ണ്ണില്‍ വേ­രു­റ­പ്പി­ച്ച­വ­നെ­ങ്കി­ലും മരു­ഭൂ­മി­യില്‍ ഒട്ടേ­റെ യു ടേ­ണു­കള്‍ തി­രി­ഞ്ഞു­വെ­ങ്കി­ലും വെ­ട്ടി­ക്കാ­ട് എന്ന കവി­യു­ടെ കവിത സ്വ­ന്തം ഇടം കണ്ടെ­ത്തി­യ­ത് സൈ­ബര്‍ ലോ­ക­ത്താ­ണ്. സൈ­ബര്‍ ബിം­ബ­ങ്ങ­ളി­ലൂ­ടെ തന്നെ കവി­ത­യാ­വി­ഷ്ക്ക­രി­ക്കാന്‍ ഇവ­നാ­വു­ന്നു­ണ്ട്.
“­സീ­ലിം­ഗില്‍ തൂ­ങ്ങു­ന്ന
ഈ ഒറ്റ­ക്ക­യ­റി­ലൂ­ടെ­
ഇന്‍­വി­സി­ബിള്‍ ആയ­ത്
­ജീ­വി­ത­ത്തി­ന്റെ പാ­സ്സ് വേ­ഡ്
­മ­റ­ന്ന് പോ­യ­ത് കൊ­ണ്ടാ­ണ്.”
(­പാ­സ്സ് വേര്‍­ഡ്)
­ബ­ന്ധ­ങ്ങ­ളു­ടെ കാ­ല­ത്തില്‍ ഈ കവി­യു­ടെ ജന്മ­പ­ര­മ്പ­ര­യില്‍ ആരോ കഠി­ന­മാ­യി കൂ­ടോ­ത്രം ചെ­യ്തി­ട്ടു­ണ്ടെ­ന്ന് പറ­യാ­തെ വയ്യ. അച്ഛ­നും കവി­യും മക­ളും പരി­സ­ര­മാ­യി അവ­ത­രി­ക്കു­ന്ന വരി­കള്‍ നോ­ക്കു­ക:
“അ­ച്ഛ­ന്റെ അച്ഛ­നെ­വി­ടെ­യെ­ന്ന്
ഇ­ള­യ­മ­കള്‍ ചോ­ദി­ക്കെ­
­മ­രി­ച്ച് പോ­യെ­ന്ന മറു­പ­ടി­ക്ക്
എ­നി­ക്ക് കാ­ണാ­നാ­യി­ല്ല­ല്ലോ-
­യെ­ന്ന­വ­ളു­ടെ സങ്ക­ടം­.
­നി­ന്നെ­ക്കാ­ണി­ക്കാ­നൊ­രു­
­ഫോ­ട്ടോ പോ­ലും കരു­തി­യി­ല്ലെ­ന്ന
­കു­റ്റ­ബോ­ധം കണ്ണ് നി­റ­ക്കും­.”
(അ­ച്ഛന്‍)
­ജ­നി­ച്ച നാ­ടി­നും, ജീ­വി­ത­ത്തോ­ട് പോ­ര­ടി­ക്കു­ന്ന നാ­ടി­നും, ആഗോ­ള­മാ­യി പടര്‍­ന്ന് കി­ട­ക്കു­ന്ന സൈ­ബര്‍ നാ­ടി­നും ഇട­യില്‍ ഇതാ ഒരു കവി തന്നെ അട­യാ­ള­പ്പെ­ടു­ത്തു­ക­യാ­ണ്. അതി­ലൂ­ടെ ഒരു മനു­ഷ്യ­നെ അട­യാ­ള­പ്പെ­ടു­ത്തു­ക­യാ­ണ്. ഈ കവി­ത­ക­ളില്‍ വാ­യ­ന­ക്കാ­രാ നീ നി­ന്നെ­യും കണ്ടെ­ടു­ത്തു കൊ­ള്ളു­ക.
**********************
­ക­വിത കു­ടി­ച്ച് കവിത വലി­ച്ച് കവിത പാ­ടി കവിത കണ്ട് ഒരു ദി­വ­സം ഞങ്ങള്‍ നാ­ലു­പേര്‍. കവി­ത­യു­ടെ ഒരു പകല്‍­ക്കി­നാ­വന്‍, കവി­ത­യു­ടെ ഒരു എര­ക­പ്പു­ല്ല്, കവി­ത­ക­ളു­ടെ ഒരു വെ­ട്ടി­ക്കാ­ട്, കവി­ത­യു­ടെ ഈ കു­രി­ശു­മ­രം, ഞങ്ങള്‍ നാ­ല് പേര്‍ എത്ര കി­ട­ന്നി­ട്ടും ഉറ­ങ്ങി­യി­ല്ല. എത്ര തളര്‍­ന്നി­ട്ടും ഉറ­ങ്ങി­യി­ല്ല. എത്ര കു­ടി­ച്ചി­ട്ടും ദാ­ഹം തീര്‍­ന്നി­ല്ല. കവിത കലര്‍­ന്ന ആ പാ­തി­രാ­ത്രി­യില്‍ വി­ല്ല­യില്‍ നി­ന്നൊ­ഴി­പ്പി­ച്ച ഒരു ധന­വാ­ന്റെ കാ­റി­ന്റെ കാ­റ്റ­ഴി­ക്കു­വാന്‍ ഞാന്‍ പാ­ട്പെ­ട്ടു. നീ­യ­ന്ന് ധൈ­ര്യ­ത്തോ­ടെ കൂ­ട്ടു­കൂ­ടി. വയ­നാ­ടന്‍ മല­നി­ര­ക­ളില്‍ ഒരു വര്‍­ഗ്ഗീ­സി­നേ­യും സു­ധാ­ക­ര­നേ­യും പോ­ലെ വി­പ്ല­വ­ത്തി­ന്റെ രണ്ട് ഫോ­ട്ടോ­സ്റ്റാ­റ്റു­കള്‍. അന്ന് രാ­ത്രി പോ­ലീ­സി­നെ പേ­ടി­ച്ച് മി­ണ്ടാ­തെ നാ­ല് പേ­രും ഒരു വി­ല്ല­യി­ലെ മു­റി­യില്‍ കെ­ട്ടി­പ്പി­ടി­ച്ച് കി­ട­ന്നു. പി­ന്നീ­ടെ­പ്പോ­ഴോ നമ്മ­ളു­റ­ങ്ങി­പ്പോ­യി. ഏറെ നാ­ളു­കള്‍­ക്ക് ശേ­ഷം നീ­യൊ­രു കവിത തന്നു­.
(­നി­ന­ക്ക് ഞാ­നി­ല്ലേ­യെ­ന്ന്)
ഇ­ന്ന് ആ കവിത ഒരി­ക്കല്‍ കൂ­ടി വാ­യി­ക്കു­മ്പോള്‍ രാ­മ­ച­ന്ദ്രാ, ഞാന്‍ നി­ന്നോ­ട് തന്നെ ചോ­ദി­ക്കു­ക­യാ­ണ്
­നീ ആരാ­ണ്
­നീ എവി­ട­ത്ത് കാ­ര­നാ­ണ്
എ­ങ്ങ­ന­ത്തെ­യാ­ളാ­ണ്
­നീ എന്റെ ആരാ­ണ്.

(രാമചന്ദ്രൻ വെട്ടിക്കാടിന്റെ കവിതാ പുസ്തകത്തിനു എഴുതിയ മുഖക്കുറി)

Sunday, March 27, 2011

കാക്കയാണു ഞങ്ങളുടെ പക്ഷി

(നസീർ കടിക്കാടിന്റെ “കാ കാ” എന്ന കവിതാപുസ്തകത്തിന് എഴുതിയ മുഖക്കുറി )

ഒരു പിറന്നാൾ ദിവസം.
പുത്തനുടുപ്പ്,ഉമ്മകൾ,ഉള്ളിലെ കറുപ്പും വെളുപ്പുമറിയുന്ന കൂട്ടുകാർ,ഏറ്റവും പ്രിയപ്പെട്ട നഗരം.ഒരു ചെറുകാറ്റിൽ പെട്ട് ദാ,ഇപ്പോൾ വന്ന് ഒരിടത്തിരിക്കുന്ന തൂവലിനെപ്പോലെ അങ്ങിനെ ഇരിക്കുകയാണ് കാസഗോവയിൽ.നോമ്പുകാലമാണ്.ബാങ്കു വിളി കഴിഞ്ഞു.പുറത്തങ്ങനെ സന്ധ്യ വരയ്ക്കുന്നു.കാസഗോവയുടെ അകത്തും.വിശ്വാസികൾ നോമ്പുമുറിക്കുവാൻ കൂട്ടിൽ കയറിയിട്ടുണ്ടാകണം.വിജനമായ നട്ടുച്ചകളിലൂടെ നടന്നിട്ടുണ്ടോ, ഒന്നുമുണ്ടാകില്ല.ലോകം എല്ലാം മറന്ന് പ്രാർത്ഥിക്കാൻ പോയി എന്നു തോന്നും.അപ്പോൾ ഒന്നുമാത്രം കേൾക്കാം…വേണ്ട,ഇപ്പോൾ പറയുന്നില്ല.ഈ പുസ്തകം കഴിയട്ടെ.അതുപോലെ പുറത്ത് വിജനമായ ഒരു സന്ധ്യയാണ്.അവളും കൂട്ടിൽ കയറിയിട്ടുണ്ടാവും.ഒരു തൂവലായി അങ്ങിനെ ഇരിക്കുകയാവും.ഇനിയെങ്ങോട്ട് എന്ന വിചാരത്തിൽ.


കൈയിൽ രണ്ടു പുസ്തകങ്ങളുണ്ട്.ഒന്നു കുഞ്ഞുണ്ണിമാഷ്.മറ്റൊന്ന് കുരീപ്പുഴ.പിറന്നാളിനു കിട്ടിയതാണ്.രണ്ടും വെറും പുസ്തകങ്ങളല്ല.എവിടെ നിന്നോ നമ്മെ മാത്രം തേടിയെത്തുന്നത്.കുഞ്ഞുണ്ണിമാഷ് എവിടേക്കാണ് പോയത്? “നിനക്കുണ്ടൊരു ലോകം,എനിക്കുണ്ടൊരു ലോകം,നമുക്കില്ലൊരു ലോകം…”പുസ്തകമില്ലെങ്കിലും ഉറക്കത്തിൽ പറയുന്ന കുഞ്ഞുണ്ണിയുടെ വരികൾ അതുമാത്രമാണ്.

കാസഗോവയിലെ ഫിലിപ്പിനോ പെണ്ണ് അടുത്തേക്കുവന്നു. “സർ,ഷൂ കാലിൽ തന്നെ ഇടണം.ഊരി വെക്കാൻ പാടില്ല…”കുറേനേരം തൂവൽ മാത്രമായതിന്റെ ഒരിതിൽ നിന്നും പക്ഷിയിലേക്കും മരത്തിലേക്കും അവിടെനിന്നും മനുഷ്യരിലേക്കും കാസഗോവയിലേക്കും തിരികെ വന്നു.ക്ഷമിക്കണം…എനിക്കറിയില് ലായിരുന്നു.ഷൂസുകൾ തിരികെ കാലിൽ കയറ്റി.അല്ലെങ്കിൽ കാലുകൾ ഓടി ഷൂസിൽ കയറി.നിനക്കുണ്ടൊരു ലോകം,എനിക്കുണ്ടൊരു ലോകം ഷൂസുകൾക്കുണ്ടൊരു ലോകം!

വരാമെന്നു പറഞ്ഞവനെവിടെ?നൊമ്പാണോ,മുറിച്ചു കാണുമോ,കൂടെ വിളിക്കാമോ,കുടിക്കാമോ,കുടിപ്പി ക്കാമോ….?

ഇന്നെന്റെ പിറന്നാളാണ്.
എന്റെ നക്ഷത്രം വിശാഖമാണ്.
മൃഗം സിംഹം.
മരം വയ്യങ്കതവ് ,
പക്ഷി കാക്ക.

കാക്കയാണ് വരുന്നത് .കാക്കയാണ് എന്റെ പക്ഷി
അപ്പോൾ ഞാനാരാണ് ?


കോഴി കൂവിയതിനു ശേഷം വരുന്ന ആദ്യത്തെ ശബ്ദം.എണീക്ക് ഇതാ പരുപരുത്ത ജീവിതം എന്മ്ൻ പ്രഭാതത്തെ അലോസരപ്പെടുത്തുന്ന കറകറാ ശബ്ദം.കാക്കയാണു വരുന്നത്.ചേക്കേറാൻ വരുന്നതാണ്.പകൽ മുഴുവൻ എവിടെയായിരുന്നു.എന്തോരം പണികളായിരുന്നു.മുന്നാമ്പുറത്തെ യ്ം പിന്നാമ്പുറതെയും വൃത്തികേടുകൾ മുഴുവൻ വിഴുങ്ങി മുറ്റം വൃത്തിയാക്കുമ്പോൾ ഇന്നാരും വിരുന്നുവരാനില്ലേയെന്നു കുറുകി….പിന്നെ എവിടെയായിരുന്നു.എന്തോരം പണികളായിരുന്നു.ആലുവ മണപ്പുറത്തേക്കു പറന്നു.മരിച്ചുപോയവരുടെ ഉണ്ണികൾ ചോറുരുള കാട്ടി കൈകൊട്ടി വിളിക്കുകയല്ലേ…ആട്ടിയോടിക്കുന് ന ഉണ്ണികളെയല്ലേ കണ്ടിട്ടുള്ളൂ.അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം തട്ടിയെടുത്ത കാക്ക.അമ്മ പുഴുങ്ങിയ കുയിലപ്പം തട്ടിതിന്ന കാക്ക.ഉണക്കാഇട്ട മുളകു തിന്ന കാക്ക.വെയിലത്തുവെച്ച കൊപ്രക്കഷണം തട്ടിപറന്ന കാക്ക.തല്ലിക്കൊന്ന കൂട്ടുകാരന്റെ,കൂട്ടുകാരിയുടെ ചിറകു തൂക്കിയിട്ടാലും പനമ്പിലെ നെൽമണികളിലേക്ക് കണ്ണുംവെച്ചെത്തുന്ന കാക്ക…..


ഇതങ്ങനെയല്ല.സ്നേഹത്തോടെയുള്ള വിളിയാണ്.കണ്ണു നനഞ്ഞുള്ള വിളിയാണ്.പോകാതെ പറ്റുമോ?പറക്കുമ്പോൾ ചിറകുകൾ
ആകാശത്തല്ല.ഭൂമിയിലുമല്ല.സ്വർഗ് ഗത്തിലോ,നരകത്തിലോ,വിശുദ്ധീ കരണസ്ഥലത്തൊ ആണ്.പറക്കുന്നത് കാക്കയല്ല.പുഴപ്പുറത്ത് ചോറുരുളയും വെച്ച് വിളിക്കുന്ന ഉണ്ണികളുടെ ആരോ ആണ്.അച്ഛനോ അമ്മയോ ഭർത്താവോ മകനോ മകളോ പേരക്കുട്ടിയോ കൂട്ടുകാരനോ.എന്തായാലും മരിച്ചവനാണ്.ഞാൻ ആരുടെ ആരാണ് എന്നു വിചാരിച്ചു പറക്കുകയാണ്.

ഉണ്ണീ,ഞാൻ വെറുമൊരു കാക്കയാണ്.ഇന്നേക്ക് നിന്റെ അച്ഛനായി അഭിനയിക്കുകയാണ്.ഉള്ളു പിടഞ്ഞ് നീ വെച്ചുനീട്ടുന്ന ഈയുരുള വിശപ്പില്ലാഞ്ഞിട്ടും അപ്പാടെ തിന്നുകയാണ്.ഉള്ളൊക്കെ രാവിലെതന്നെ വൃത്തികേടുകൾ തിന്നുതിന്നു നിറഞ്ഞു.ദൂരെ മാറി ഒറ്റയ്ക്കിരുന്നു കൈകൊട്ടി വിളിക്കുന്ന ഉണ്ണീ,ഒരിക്കൽ,പലപ്പോൾ നീയെന്നെ കൈകൊട്ടി ആട്ടിയിട്ടുണ്ട്.ഇതു നീ നിന്റെ അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ടവർക്കും ജന്മാന്തരം കൊടുക്കുന്ന ഉരുളയാണ്.നിനക്കറിയുമോ,ഞങ്ങൾ കാക്കകൾ വെളുത്തവരായിരുന്നു.മരിച്ചവർക് കുള്ള ചോറുരുളകൾ തിന്നു കറുത്തു പോയതാണ്.എല്ലാവരും വെളുത്തവരാണ്.കറുത്തുപോകുന്നതാ ണ്.ആരുടെ ആരുമല്ലാത്ത ഈ നിമിഷം കാക്കകൾ എല്ലാവരുടേയുമാണ്.കഴിഞ്ഞ കാലമോർത്തു കരയുന്ന ഉണ്ണീ,നിന്റെ ഇടത്തേ കവിളിൽ എന്താണൊരു പാട് ,ആരാണു നിന്നെ തല്ലിയത് ,ആരുമായാണു നീ തല്ലുകൂടിയത്…?അച്ഛൻ പോവുകയാണ്.ഇനി വരുംവരെ ഉണ്ണീ,ഉണ്ണിയായിരിക്കുക.ഉരുള ഞാനെടുക്കുന്നു.നിന്റെ വിരൽചൂടും.



കാത്തിരിക്കുന്നു.കാക്ക വന്നില്ലല്ലൊ.ഇന്നു പിറന്നാളാണ്.നാൾ വിശാഖം.പക്ഷി കാക്ക.എന്റെ കാക്ക എവിടെയാണ് ?ൻപ്പ്മ്പുണ്ടായിക്കാണുമോ,പകൽ മുഴുവൻ വെള്ളമിറക്കാതെയാവുമോ?വെറുതേ വിശപ്പ് വന്നു.വിശക്കുന്നുമില്ല.കാസഗോവ എന്തു വിചാരിക്കും,ഫിലിപ്പിനോ പെണ്ണ് എന്തു വിചാരിക്കും?നമ്മളെയല്ല,എന്നാൽ നമ്മളെയാണ് എന്ന തോന്നലിൽ കാക്കയെ കാത്തുള്ള ഈയിരിപ്പിനെന്തു തോന്നും ?ഒരു ബിയർ പറഞ്ഞു ,ഹെനിക്കൻ.കൂട്ടുകാരി കവിതയിൽ ഹെനിക്കൻ ഉപയോഗിച്ചതു മുതൽ ബിയറെന്നാൽ വായിൽ ഹെനിക്കനേ വരൂ.ബിയർ വന്നു.ഉരുളക്കിഴങ്ങിന്റെ വറുത്ത വിരലുകൾ വന്നു….കാക്കേ കാക്കേ കൂടെവിടെയാണ്.നീയെവിടെയാണ് ?എസ്.എം.എസിൽ മറുപടി വന്നു.എന്തോരം പണിയാണ്.കൂട്ടിൽ പോകണം.കുഞ്ഞിനു തീറ്റി കൊടുക്കണം.കാക്കക്കൂറ്റീന് കാക്കത്തണൽ കൊടുക്കണം.കൂടെയുള്ള കാക്കകൾക്ക് പകലിന്റെ കണക്കു കൊടുക്കണം….ദേയെത്തി ദേയെത്തി.
കുഴൂര് വിട്ടതിനുശേഷം ഉള്ളറിഞ്ഞു കാക്കകളെ കണ്ടിട്ടില്ല.പൂച്ചകൾക്ക് മീൻ കൊടുക്കുന്നബീരാൻകാക്കയാണ് ആദ്യം.ബീരാന്റെ വരവും കാത്തിരിക്കും.ആ പൂഹോയ് വിളിയും കാത്തിരിക്കും.ബീരാന്റെ വരവോ,ചാള കടിച്ചുള്ള കല്യാണിആശേരിച്ചിയുടെ പൂച്ചകളുടെ ഓട്ടമോ ,എന്താണ് കൊതിപ്പിച്ചിരുന്നത്?വിശപ്പ് ഒരു പൂച്ചയോളമെന്ന് അന്നു വിചാരിച്ചിരുന്നു ,ഒരു പുലിയോളമെന്ന് പിന്നീട് അറിഞ്ഞുവെങ്കിലും.അന്നു പതിഞ്ഞതു കൊണ്ടാകാം ഇന്ന് പൂച്ചയോളമേയുള്ളൂ എല്ലാ വിശപ്പും.

ഈ വരുന്ന കാക്കയ്ക്ക് വിശന്നിട്ടുണ്ടാകുമോ എന്നെങ്കിലും.ഉണ്ടാകണമല്ലേ.കടൽ കടന്നു പറത്തിവിട്ടപ്പോൾ ,ഒമാനിലെ ഹോട്ടലിൽ പാത്രം കഴുകുമ്പോൾ ഒരു കലാകൌമുദിക്ക് വേണ്ടി വിശന്നുവെന്ന് ഒരിക്കൽ പറഞ്ഞു.രണ്ടെണ്ണം വിട്ട് മനസ്സഴിയുമ്പോഴൊക്കെ പറഞ്ഞു.കടൽ കടന്നതിന്റെ ചൊരുക്കാകണം.കടൽ കടന്നതിന്റെ ആദ്യനാളുകളിൽ കലാകൌമുദി കാണുമ്പോഴൊക്കെയും ഛർദ്ദിക്കാൻ വന്നുവെന്ന് മനസ്സഴിയുമ്പോഴൊക്കെ തിരിച്ചും പറഞ്ഞു.

പുന്നയൂർക്കുളം,നീർമാതളത്തിന്റെ മണ്ണ്,പാടം,മാഷ് കാക്കയായ ബാപ്പ.ഇയാൾക്കെവിടെ നിന്നാണ് വിശപ്പ് കിട്ടിയത് ,കവിതയുടെ.ഇയാൾക്കെവിടെ നിന്നാണ് വിശപ്പ് കിട്ടാഞ്ഞത്.ഈ കാക്കയെന്തിനാണ് കടൽ മുറിച്ചുപറന്നത്…രണ്ടായ് മുറിച്ചത് .ഉമ്മയോ,ബാപ്പയോ,റിസ്റ്റ് വാച്ച് കെട്ടുന്ന കാക്കകളോ ആരാണ് ഈ കാക്കയെ നാടുകടത്തിയത്.എന്തിനാണിയാൾ കൂട്ടുകാരെ വിട്ടുപോന്നത്.കടലിനിപ്പുറത്തെ വെളുത്ത കാക്കകളിയാളെ കൂട്ടത്തിൽ കൂട്ടിയോ…?

കണ്ണടച്ചു കവിത ചൊല്ലുന്ന ഒരു കൂട്ടുകാരനെ കാണാൻ വിശപ്പുതോന്നുന്നുവെന്ന് ഒരിക്കൽ പറഞ്ഞു.മറ്റൊരിക്കൽ മനസ്സഴിഞ്ഞപ്പോൾ.കവിത പറയാൻ ,കവിത കേൾക്കാൻ മൊബൈൽകമ്പനിക്ക് കാശ് മുടക്കുന്ന മറ്റൊരു കാക്കയെ എന്നല്ല,മറ്റൊരു പക്ഷിയേയും ഞാൻ കണ്ടിട്ടില്ല.ഒന്നു പറന്നുപോകുമോ എന്ന് മുഷിഞ്ഞു പറയുവോളം കവിത സംക്രമിപ്പിച്ച ഒരാൾ .ഈ കാക്കയ്ക്ക് ഈ മുടിഞ്ഞ വിശപ്പ് എവിടെ നിന്നാണു കിട്ടിയത് ?


വിശപ്പേറെയായിട്ടും ഇവിടെ അവനവനെ തന്നെ വായിച്ച് വല്ലാതെ മുറിയുന്നു.ഒരു ബിയർ കൂടി പറഞ്ഞു.കാസഗോവയിൽ കുയിൽനാദം കേട്ടുതുടങ്ങി.അത് ആരവങ്ങളാവാൻ അധികമില്ല.വന്നില്ലല്ലൊ.ഫോണിൽ വിളിച്ചു.എൻഗേജ്ഡ് ആണ്.ആരാവാം അങ്ങേത്തലയ്ക്കൽ?നാടോ വീടോ അതോ കടക്കാരോ…വെള്ളമോ ബ്രഡോ ചോദിച്ചോ ,ഒരു പാകറ്റ് പൈൻ സിഗരറ്റ് ചോദിച്ചോ ?എന്തു വിളിയും പറച്ചിലുമാണിത്.വിളിച്ചു തീർത്ത ജീവിതം.പറഞ്ഞുതീർത്ത ജീവിതം.ആരായിരിക്കും മറുപുറം ?നിലവിടുമ്പോൾ കുയിൽനാദം കേൾക്കുന്ന വട്ടുണ്ട്.ഏതു കുയിലായിരിക്കും കാക്കയുടെ അങ്ങേത്തലയ്ക്കൽ ?

ഒരിക്കൽ കവിതയുടെ ഊക്കിൽ വീട്ടുകാരിയുടെ കണ്ണുവെട്ടിച്ചു പുറത്ത് ഈന്തപ്പനകളുടെ കീഴിൽ നിൽക്കുക്കയായിരുന്നു.ഫോൺ നീട്ടി.ഒരു കവിത ചൊല്ലാൻ പറഞ്ഞു.രാമന്റെ “കാട്ടിലെത്തിയാൽ നിശ്ശബ്ദനാകുമെൻ കൂട്ടുകാരനോടൊപ്പമേ ഞാൻ വരൂ…”കണ്ണടച്ചു ചൊല്ലുകയാണ്.അപ്പുറത്തൊരു കുയിലാണെന്നു മാത്രമറിയാമായിരുന്നു.ഈ കാക്കയ്ക്കും കുയിലിനുമെന്ത്?പറഞ്ഞു കേട്ട കഥയാണ്.കറുത്തിട്ടാണെങ്കിലും ഒച്ച മുരടാണെങ്കിലും കരച്ചിൽ കരുത്തുള്ളതാകയാൽ കുയിലുകൾ കാക്കക്കൂട്ടിലേ മുട്ടയിടൂ.കരച്ചിൽ കേട്ട് ,കറുപ്പിന്റെ ചൂടറിഞ്ഞ് മുട്ടകളങ്ങനെ വിരിയും.കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞാണെന്നറിഞ്ഞ കുയിലുകൾ തൻകുഞ്ഞേ പൊൻകുഞ്ഞേയെന്നു പിടഞ്ഞ് നേരവും നേരും കൊടുത്ത് അങ്ങനെ വളർത്തും.കണ്ടറിയുന്ന കാക്കകൾ കൊള്ളാതെയറിയുന്ന ജാഗ്രതയുടെ കറുപ്പ് കുയിൽപാട്ടിൽ മറക്കും.കാക്കയുടെ തൻകുഞ്ഞുങ്ങളെല്ലാം പൊൻകുഞ്ഞുങ്ങളാകും.കുയിൽകുഞ് ഞുങ്ങൾ ചിറകാവുമ്പോൾ പറന്നുപോകും.കുഞ്ഞുങ്ങൾ പറന്നുപോയ എന്റെ കാക്കേ നിന്റെയിപ്പോഴത്തെ കരച്ചിലിന് ഇടർച്ചയുണ്ടോ?


എവിടെയാണ്,പറന്നെത്താത്തതെന്താ ണ് ?കാസഗോവയിൽ ഇരുട്ടിനൊപ്പം നൃത്തവും പടരുന്നു.നിഴലുകൾക്ക് ജീവൻ വയ്ക്കുന്നു.ഒരു ബിയർ കൂടി പറയുന്നു.കുയിലുകളും വെളുത്ത കാക്കകളും തുറിച്ചു നോക്കുന്നു.കുഞ്ഞുണ്ണിമാഷും കുരീപ്പുഴയും അമ്മമലയാളവും മുന്നിൽ കിടക്കുന്നു.ഒരു പിറന്നനാൾ കൂടി കടന്നുപോകുന്നു.


ഒടുവിൽ ,കാക്കകലമ്പലും കടംപറച്ചിലും കാക്കക്കൂടും ,കൂടും കുടുക്കയും വെടിഞ്ഞ് കാക്കയെത്തുന്നു.

കാക്കക്കുളി കഴിഞ്ഞിട്ടുണ്ട്
സുന്ദരക്കുട്ടപ്പനായിട്ടുണ്ട്
കൊക്കു വെളുത്ത ചിരിയുണ്ട്
ആ പ്രകാശത്തിൽ കാസഗോവ വെളുക്കവേ
സന്തോഷം വന്നു.

ഈയിരുണ്ട കാലത്തിൽ ആളുകൾ മതത്തിലേക്കും മയക്കുമരുന്നിലേക്കും നീങ്ങുമ്പോൾ ഞാൻ കവിതയിൽ അഭയം തേടുന്നുവെന്ന് വോൾ സോയിങ്കേ ഞങ്ങളുടെ കാലത്ത് എവിടെയോ ജീവിക്കുകയും ,എഴുതുകയും ചെയ്യുന്ന കവി.ഞങ്ങളും അഭയം തേടുന്നു.മതത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും പെഗ്ഗിൽ നിന്നും കവിതയിലേക്ക് .

മുന്നിലിപ്പോൾ ചാറ്റ്റൂമിൽ കണ്ട അരസികനായ,ബുൾഗാൻ താടി വെച്ച,ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ നിന്നിറങ്ങി വന്ന വെറു നസീറില്ല.കൂട്ടുകാരിക്ക് ചെമ്പരത്തിപൂവ് കൊടുത്ത (അന്നു ഞാൻ കൊന്നേനെ)വട്ടനില്ല.ഫ്ലാറ്റുകളു ടെ മുകൾനിലകളിലേക്കു ഗ്യാസ്കുറ്റി ചുമന്ന ഗ്രോസറിക്കാരനില്ല.പെണ്ണിന്റെ വിളിയിൽ പേടിക്കുന്ന ഭർത്താവില്ല.രണ്ടു കുട്ടികളുടെ ബാപ്പയില്ല.

ഒരു കാക്ക.
അതാ,കുരീപ്പുഴയുടെ പുസ്തകത്തിന്റെ കവറിലെ കാക്കയുമായി അതു സ്നേഹത്തിലാകുന്നു.

ഞാൻ ചോദിച്ചു.കാക്കകളെക്കുറിച്ച് ഒരു കവിതയെഴുതാമോ ,ഒരു കാവ്യം.

എഴുതാം.അല്ല ,എഴുതി കഴിഞ്ഞു.

കവിതയുടെ കലപില ,കാക്കകരച്ചിൽ .കാക്കകവിതകളുടെ ഒരാകാശം

അത് ഇതാണ്.
കവിതയിൽ ഈ കാക്ക എന്റെ ചേട്ടനാണ്
കാക്ക എന്റെ പക്ഷിയാണ്.

ഈ കവിതകൾ എന്റേതാണ്
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved