Wednesday, December 5, 2007
ആയിരക്കണക്കിന് അധ്യായങ്ങളുള്ള നഗരം; ഗ്രാമവും
ആഹ്ലാദത്തിന്റെ അത്യുന്നതിയിലേക്ക് നമ്മെ കൊണ്ട്പോകുന്ന മനുഷ്യരുണ്ട്. അവരെക്കുറിച്ചുള്ള ഓര്മ്മ മാത്രം മതി ചിലപ്പോള് ഹ്യദയം തുറന്ന് ചിരിക്കാന്. അവരുടെ സാമീപ്യം നമ്മെ സമാധാനത്തിന്റെ താഴ്വാരങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകും. എന്നാല് ഇതിന് വിപരീതവുമുണ്ട്. ചിലരുടെ മുഖങ്ങള് ഒരു കാരണവുമില്ലാതെ നമ്മെ അസ്വസ്ഥരാക്കും.മരണത്തിലേക്ക് നടത്തും
പുസ്തകങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. കയ്യിലെടുക്കുമ്പോള് തന്നെ നമ്മെ കടലിലേയ്ക്ക് എറിയുന്ന പുസ്തകളുണ്ട്. ഇനി സന്തോഷമായി മരിച്ചോളൂ എന്ന് ഊര്ജ്ജപ്പെടുത്തുന്നവയും.
ഈ രണ്ടനുഭവങ്ങളും ഒരുമിച്ച് തരുന്നവയാണ് ടി.പി.അനില്കുമാറിന്റെ രണ്ട് അധ്യായങ്ങളുള്ള നഗരം എന്ന പുസ്തകം.
ഒരു പക്ഷേ പുസ്തകത്തിന്റെ പേരും ഇങ്ങനെ വന്നത് മ:നപൂരവ്വം തന്നെയാകാം. പക്ഷേ കവിതകളിലൂടെ സഞ്ചരിയ്ക്കുമ്പോഴാണ് ഇതു ആയിരക്കണക്കിന് അധ്യായങ്ങളുള്ള നഗരമാണല്ലോ എന്ന് നാം അത്ഭുതപ്പെടുന്നത്.
ടി.പി. അനില്കുമാറിനും അയാളുടെ കവിതയ്ക്കും ഇടയില്
ഒരു അധ്യാപകന്റെയോ ഇടത്ത്ട്ടുകാരന്റെയോ ആവശ്യമില്ലെന്ന് ആമുഖകുറിപ്പില് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് പറയുന്നു. സ്കൂളില് നിന്നും പുറത്താക്കപ്പെട്ട കുട്ടിയുടെ നൊമ്പരമാണ് ഇയാളെന്ന് അനില്കുമാറിനെ ശിഹാബുദ്ദീന് പരിചയപ്പെടുത്തുന്നു. കവിതകളിലൂടെ സഞ്ചരിക്കുമ്പോഴാണ് എവിടെ നിന്നാണ് ഇയാള് പുറത്താക്കപ്പെടാത്തതെന്ന് വായനക്കാരന് ചോദിക്കുന്നത്
നാട്ടില് നിന്ന് , കൂട്ടുകാരില് നിന്ന്, അതിനും മുന്പേ വീട്ടുകാരില് നിന്ന്, ആല്ത്തറയില് നിന്ന്, പാര്ട്ടിയില് നിന്ന്, പുസ്തകങ്ങളില് നിന്ന്, ഓഫീസില് നിന്ന്
സര്പ്പശാപം എന്ന കവിതയില് അതിന്റെ അങ്ങേയറ്റം നാം കാണുന്നു. ജീവന്റെ ചോദനയായ രതിയില് നിന്നാണ് അയാള് പുറത്തെറിയപ്പെടുന്നത്.
“ ഇണയുടെ ഉടലിന്റെ
ചൂരയറിയും മുമ്പ്
എപ്പോഴും നീ
ചുറ്റഴിഞ്ഞെറിയപ്പെടട്ടെയെന്ന്
പ്രാകുകയായിരുന്നോ “
എന്ന് സര്പ്പ ശാപത്തില് കവി പാമ്പിനോട് ചോദിക്കുന്നു
കവിതയോ മനുഷ്യനോ വിലപ്പെട്ടതെന്ന് അനില്കുമാറിന്റെ കവിതകളോട് ചോദിച്ചാല് അത് ഉത്തരം പറയും മനുഷ്യന് പിന്നെയും മനുഷ്യനെന്ന്. മനുഷ്യരില് നിന്ന് അയാള് കവിത കണ്ടെത്തുന്നു എന്നു മാത്രം. എങ്കിലും ആര്ത്തിയോടെ അയാള് പറയുന്നത് ചെടികളെയും പൂക്കളെയും കുറിച്ചാണ്. ആനകളെക്കുറിച്ചും പഴുതാരകളെക്കുറിച്ചുമാണ്. എന്തൊരു സ്നേഹമാണ് , ബഹുമാനമാണ് , ആര്ത്തിയാണ് ഇയാളുടെ കവിതകള്ക്ക് പ്രക്യതിയോട്.
“പച്ച മഞ്ഞ നീല വയലറ്റ്
നിറങ്ങള് തന്ന്
വീട്ടുമുറ്റത്തെ വഴിയിലൂടെ
ബീഡി തെറുക്കാന് പോയിരുന്ന
പരുത്തിപ്പാവാടകള്ക്ക്”
(നനഞ്ഞ ആകാശം)
പുസ്ത്കത്റ്റിന്റെ സമര്പ്പണം പോലും
ഇത്തരത്തിലാണ്.
“ഒരു മുങ്ങാം കുഴിയില്
പുഴയെനിക്കെല്ലാം
മണലില്
കാല്കുത്തിക്കുതിക്കലില്
പുഴയെനിക്കന്യം”
(ജലമോടുന്ന ചില സിരകള്)
“കാശിതുമ്പയുടെ
പഴുത്ത വിത്ത്
സ്പര്ശത്താല് പൊട്ടിച്ചിതറി
എനിക്ക് ഉറക്കം മുറിഞ്ഞു”
(സ്വപ്നം)
“ വഴിയെല്ലാം പുല്ല് മൂടിപ്പോയ്
പൊത്തുകള്ക്കുള്ളിലാണ് ജീവിതം
ആര്ക്കും വേണ്ടെങ്കില്
ഞങ്ങളെന്തിനീ വേഷം കെട്ടണം
സങ്കടപ്പെട്ടൂ ചെടികള്
പൂക്കള്
തണ്ടിലേക്ക് തിരിച്ച് പോയ്
(പൊത്തുകള്)
എന്നിങ്ങനെയെല്ലാം അനില്കുമാര് പ്രക്യതിയേയും പ്രക്യതി അനില്കുമാറിനെയും തേടുകയാണ്. എങ്കിലും ഇയാളുടെ കവിതയിലെ പരിസ്ഥിതി എന്ന മട്ടില് ഒരു നിരൂപണം “രണ്ട് അധ്യായങ്ങള് ഉള്ള നഗരം”എന്ന പുസ്തകത്തെ അവഹേളിക്കലുമാകും. പ്രക്യതിയിലൊതുങ്ങാത്ത ഒരു ജീവിതം ഇയാള് കവിതയില് കരുതിവെച്ചിട്ടുണ്ട് എന്നത് തന്നെ അതിനുള്ള കാരണം.
എത്ര സൂക്ഷ്മമാണ് ഈ കവിതകള് എന്നറിയാന് ഈ വരികള് മതിയാകും.ദൈവത്തിന്റെ ചിരിയില് അയാള് എഴുതുന്നു.
“ഒരാള്ക്ക് മാത്രം നടക്കാവുന്ന
വരമ്പിലൂടെ
എതിരെ വരികയാണെങ്കില്
അവളെ എന്തുകൊണ്ട്
മുന്പേ വെളിപ്പെടുത്തിയില്ല
എന്ന് ചോദിച്ച്
ദൈവമേ
തീര്ച്ചയായും നിന്നെ ഞാന്
ചെളിയിലേക്ക് താഴ്ത്തും “
സാധാരണ മനുഷ്യരുടെ വേദപുസ്തകങ്ങളില് ഈ വരികള്ക്ക് വല്ല സാധൂകരണവുമുണ്ടോ എന്ന് ചോദിച്ചാല് അതുമില്ല. അതു തന്നെയാണ് അനില്കുമാറിനെ അടിമുടി കവിയാക്കുന്നതും
എല്ലാവരും ഒന്നാന്തരം ആണുങ്ങളാകാന് കൊതിക്കുന്ന ഇക്കാലത്ത് പെണ്ണുങ്ങള് പോലും അതിനായി ഉത്സാഹിക്കുന്ന വര്ത്തമാനത്തില് പെണ്ണായേ ജനിക്കൂ ഞാനിനി എന്ന് “നമ്മളില്”അനില് പാടുന്നു
എന്തൊരു ജീവിതമെന്ന് എന്തൊരു കവിതയെന്ന് അത്ഭുതപ്പെ
ടാന് നമ്മള് എന്ന കവിത മാത്രം മതിയാകും. ക്രിസ്തുവിനെ പെണ്ണായി ചിത്രീകരിച്ചുകൊണ്ടുള്ള വിവാദമായ പെയിന്റിംഗ് ഓര്ത്ത് പോവുകയാണ്. പെണ്ണിന്റെ വില ശരിക്ക് എഴുതിത്തീര്ത്തിട്ടുണ്ട് ഇയാള് രചനകളില്
സ്ഥലവും കാലവും തെറ്റി ജനിച്ച ഒരാള് എന്ന് ഇയാളെ ആരെങ്കിലും വിളിച്ചാല് അടികൊടുക്കുകയേ നിവ്യത്തിയുള്ളൂ. ഷാരജയില് താമസിച്ച് ദുബായില് അക്കൌണ്ടന്റായി ജോലി ചെയ്ത് കുടുംബത്തെ പോറ്റി, അതിലുപരി കൂട്ടുകാരെയും പോറ്റി എല്ലാത്തിനെയും സഹിച്ചാണ് ജീവിതം. ആര്ക്കും ഒന്നിനും ഒരു കുറവുമില്ല. കുറവുണ്ടായാല് കരച്ചില് വരുന്നത് അയാള്ക്ക് തന്നെയാണ്. അത് കൊണ്ട് തന്നെ അയാളുടെ സാമൂഹ്യബോധം തീക്ഷ്ണമാണ്.
“പ്രയാസങ്ങള് കൊണ്ട് മതം മാറിയ
ഏതെങ്കിലും ഡ്രൈവറുടെ
സുവിശേഷം കേള്ക്കേണ്ടി വരുമോ
എന്ന ഭയം
പുറത്തിറങ്ങുമ്പോള് എന്നെ പിടികൂടി”
എന്നെഴുതാന് ശരിക്കും മനുഷ്യരുമായി ബന്ധമില്ലാത്ത ആര്ക്ക് കഴിയും ?
എല്ലാത്തിനെയും പോലെ ഒത്ത്തീര്പ്പിന്റെ പുസ്തകമായിരിക്കും രണ്ട് അധ്യായങ്ങളുള്ള നഗരം. ഒത്ത് തീര്പ്പില്ലാത്ത ഒരു ജീവിതം ഇവിടെയുണ്ട് എന്ന് ആ പുസ്തകം ഉറക്കെ, വളരെ ഉറക്കെ പറയുന്നുണ്ട്.
എല്ലാ വികാരങ്ങളും ഉള്ക്കൊള്ളാനാകുന്നവര് മാത്രം ഈ കവിതാ സമാഹാരം , ജീവിത സമാഹാരം വായിക്കുക
.
പുസ്തകം: രണ്ട് അധ്യായങ്ങള് ഉള്ള നഗരം
ടി.പി.അനില്കുമാര്, കവിതകള്
പ്രസാധകര് : ഒലീവ്
വില 60 രൂപ
Monday, November 26, 2007
മുഖം മൂടിയണിയാത്ത വാക്കുകള്
സ്വന്തം പേര് പോലും ഒളിപ്പിച്ച് വെച്ച് ജീവിച്ച ഒരു തമിഴ് എഴുത്തുകാരിയുടെ ജീവിതകഥ കുറെ നാളുകള്ക്ക് മുന്പ് ഒരു മാധ്യമം പ്രസിദ്ധീകരിച്ചു.
റുഖിയ സല്മ എന്ന എഴുത്തുകാരിയുടെ തുറന്ന് പറച്ചില് സങ്കീര്ണ്ണമായ സ്ത്രീ ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. അവരുടെ ആദ്യ നോവലായ ‘രണ്ടാം യാമങ്ങളില് കതൈ’( story of mid midnight) കുറച്ച് മുന്പു പുറത്തിറങ്ങുകയും ചെയ്തു.
മുസ്ലിം സമുദായത്തിലെ കുടുംബ ബന്ധങ്ങളെപ്പറ്റിയും അതില് സ്ത്രീകളുടെ അവസ്ഥയെപ്പറ്റിയുമാണ് 520 പുറങ്ങളുള്ള നോവല് പ്രതിപാദിക്കുന്നത്.
എഴുതുന്നതിന് സ്വന്തം കുടുംബത്തില് നിന്നും നേരിട്ട കടുത്ത എതിര്പ്പുകളെ അവര് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ലോകം മുഴുവന് ഉറങ്ങുമ്പോള് അടുക്കളയില് മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില് ഹ്യദയത്തിലുള്ളത് പകര്ത്തിയ അവരുടെ അനുഭവങ്ങള് നമ്മെ അതിശയിപ്പിക്കുന്നതാണ്
എഴുത്തിന്റെയും ജീവിതത്തിന്റെയും വഴിയില് ഇതേ പോലൊരു എഴുത്തുകാരിയുണ്ട്. നിങ്ങള് ബ്ലോഗിലൂടെ നന്നായി അറിയുന്ന ദേവസേന. ഒരു പക്ഷേ അതിനേക്കാള് അതിശയിപ്പിക്കുന്ന എഴുത്ത് ജീവിതത്തിന്റെ വഴി. സാഹിത്യഗുണത്തില് റൂഖീയ ഏറെ മുന്പിലാകാം. അനുഭവത്തിന്റെ വ്യത്യസ്തയിലും.
മുസ്ലിം സമുദായത്തിലെ ഇന്ത്യന് ഗ്രാമത്തിലെ ജീവിതാനുഭവമാണ് അവര് പങ്ക് വയ്ക്കുന്നതെങ്കില് മെട്രോ നഗരത്തിലെ ജീവിതത്തില്, പൊതു ജീവിതം ഏറെയുള്ള ഒരിടത്തിരുന്ന് ദേവസേനയ്ക്ക് സ്വകാര്യമായി എഴുതേണ്ടി വരുന്നു എന്നുള്ളതാണ് വ്യക്തിപരമായി എന്നെ അതിശയിപ്പിച്ച കാര്യം. സ്തീ സ്വാതന്ത്ര്യത്തെക്കുറിച്ച് സെമിനാറുകള് നടക്കുന്ന നാട്ടില്, എന്റെ ഇന്നയാളുടെ പാട്ട്, കഥ, അത്, ഇത് എല്ലാം ബന്ധുക്കള് കൊണ്ടാടുന്ന ഗള്ഫ് ജീവിതത്തിനിടയ്ക്കാണ് ഇത് സംഭവിക്കുന്നത് എന്നത് അതിശയം ഇരട്ടിപ്പിക്കുന്നു.
ഒരു സാധാരണ വീട്ടമ്മ, അടുക്കളയില് നിന്ന് ഓഫീസിലേക്കും
ഓഫീസില് നിന്ന് മക്കളിലേക്കും അവിടെ നിന്ന് സൂപ്പര്മാര്ക്കറ്റിലേക്കും ഓടുന്ന ജീവിതം. അതിനിടയിലാണ് സ്വകാര്യമായി എഴുത്ത്. അത് നേറിട്ടറിയാവുന്നത് കൊണ്ടാവും, സൊ ഫെമിനിസ്റ്റ് എഴുത്തുകളേക്കാള് ഈ രചനകള് സാഹിത്യ ഗുണം ഏറെയില്ലെങ്കിലും കൂടുതല് പ്രിയപ്പെട്ടതാകുന്നത്.
വീട്ടുകാരുടെ അനുവാദമില്ലാതെ അവര് നടത്തുന്ന എഴുത്തില് ശില്പ്പ ഭംഗി കുറവായിരിക്കാം
സത്യസന്ധതയാണ് അതിന്റെ മുഖമുദ്ര. അടുക്കളയെ അറിഞ്ഞിട്ട് തന്നെയാണ് എഴുത്ത്. കുഞ്ഞുങ്ങളെ അമ്മയായി പരിപാലിച്ചിട്ട് തന്നെയാണ് സര്ഗ്ഗ ജീവിതം. അടുക്കള അവര്ക്ക് തടവറയല്ല. എഴുത്ത് പുര തന്നെയാണ്.
അവര് ഒരിക്കല് പറഞ്ഞ കാര്യം ഇപ്പോഴും ഓര്മ്മയിലുണ്ട്.’ഒരിക്കല് മോനെ ശാസിച്ചപ്പോള് അവന് അമ്മയെ പേടിപ്പിച്ചു. അമ്മ കഥയും കവിതയും എഴുതുന്നത് അച്ഛ്നെ അറിയിക്കുമെന്ന് പറഞ്ഞ്.
ഇത് പറഞ്ഞ് അവര് ചിരിച്ചു.
അറിയാമായിരുന്നു അവരപ്പോള് ഉള്ളില് കരയുകയായിരുന്നുവെന്ന്. സ്വന്തം കുഞ്ഞുങ്ങളെ മക്കളേയെന്ന് വിളിക്കാനാവാത്തത് പോലെയാണ് തന്റെ എഴുത്തിന്റെ അവസ്ഥയെന്ന് അവര് പറഞ്ഞു. സ്വന്തം രചന അംഗീകരിക്കപ്പെടുമ്പോഴും, അത് എഴുതിയത് ഈ ഞാനാണ് എന്ന് ലോകരോട് പറയാന് കഴിയാത്ത അവസ്ഥ. അനാഥാലയത്തിലെ കൊച്ച് കുഞ്ഞുങ്ങളെ നോക്കി കന്യാസ്ത്രീകള് നെടുവീര്പ്പിടുന്നത് പോലെ. ഇന്നയിടത്ത് ജനിച്ച ഞാന് ആണ് ഇത്. ഈ പേരുള്ള ആള്. അത് പറയാനാകുന്നില്ല. അതിനാല് തന്നെയാകണം എഴുത്തിന് പുരാണത്തിലെ കഥാപാത്രത്തെ കൂട്ട് പിടിച്ചത്. ( ഇത് എഴുതുന്ന ദേവസേന പുരുഷന് ആണോ എന്ന് എത്ര തവണ കേട്ടിട്ടുണ്ട്. അത് പറഞ്ഞ് എഴുത്തുകാരിയും ഇടയ്ക്കിടെ ചിരിക്കുന്നു)
ഇപ്പോള് ഇതെല്ലാം പകര്ത്താന് ഒരു കാര്യമുണ്ട്. ഇത് 2 വര്ഷം മുന്പ് ഒരു ദിനപത്രത്തില് എഴുതിയിരുന്ന കോളത്തിലെ കുറിപ്പാണ്. പുതിയ പുസ്തകത്തില് ചേര്ക്കുകയും ചെയ്തു. എഴുത്തിന് അംഗീകാരമായി ഒരു ചെറിയ പുരസ്ക്കാരം അടുത്ത ദിവസം ദേവസേന വാങ്ങുകയാണ്. താന് ഇന്നയാളല്ല, ഒരെഴുത്തുകാരിയാണെന്ന് തന്റേതല്ലാത്ത ഒരു ലോകത്തോട് പറഞ്ഞ് കൊണ്ട്. തന്റേതായ ലോകത്തോട് പറയാതെ പറഞ്ഞ് കൊണ്ട്.
ഒരു പാട് സന്തോഷം ഉണ്ട്. അത്
അവരുടെ രചനകള് ഏറ്റവും കൂടുതല് വായിച്ചിട്ടുള്ള ബൂലോകരെ അറിയുക്കുവാനാണ് ഈ കുറിപ്പിന്റെ പു:ന പ്രസിദ്ധീകരണം
അടുക്കളയില് നിന്ന് അരങ്ങത്തേയ്ക്ക് എന്ന ക്യതി മലയാളത്തില് വന്നിട്ട് ഏറെയായി. അപ്പോഴും മലയാള ജീവിതത്തിന്റെ ഒരു ഭാഗത്ത് അരങ്ങ് അടുക്കളയില് തുടരുന്നുണ്ട് എന്നറിയിക്കാനും.
അതിനു കാരണങ്ങള് ഏറെയാണ്. മതം , കുടുംബം… (ആരെയും കുറ്റപ്പെടുത്താനല്ല)
ഒന്നുമ്മല്ല എന്ന് തോന്നുമ്പോഴും എത്ര സങ്കീര്ണ്ണമാണ് മലയാളജീവിതമെന്ന് ഇക്കാര്യം എന്നെ വീണ്ടും വീണ്ടും ഓര്മ്മിപ്പിക്കുന്നു.
എഴുത്തിന്റെയും ജീവിതത്തിന്റെയും
വഴിയില് ഏറ്റവും കൂടുതല് കൂട്ടും താങ്ങും തണലുമായിരിക്കുന്ന
കൂട്ടുകാരിയ്ക്ക് എല്ലാ ഭാവുകങ്ങളും.
മുഖം മൂടിയണിയാത്ത വാക്കുകള്ക്കും
റുഖിയ സല്മ എന്ന എഴുത്തുകാരിയുടെ തുറന്ന് പറച്ചില് സങ്കീര്ണ്ണമായ സ്ത്രീ ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. അവരുടെ ആദ്യ നോവലായ ‘രണ്ടാം യാമങ്ങളില് കതൈ’( story of mid midnight) കുറച്ച് മുന്പു പുറത്തിറങ്ങുകയും ചെയ്തു.
മുസ്ലിം സമുദായത്തിലെ കുടുംബ ബന്ധങ്ങളെപ്പറ്റിയും അതില് സ്ത്രീകളുടെ അവസ്ഥയെപ്പറ്റിയുമാണ് 520 പുറങ്ങളുള്ള നോവല് പ്രതിപാദിക്കുന്നത്.
എഴുതുന്നതിന് സ്വന്തം കുടുംബത്തില് നിന്നും നേരിട്ട കടുത്ത എതിര്പ്പുകളെ അവര് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ലോകം മുഴുവന് ഉറങ്ങുമ്പോള് അടുക്കളയില് മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില് ഹ്യദയത്തിലുള്ളത് പകര്ത്തിയ അവരുടെ അനുഭവങ്ങള് നമ്മെ അതിശയിപ്പിക്കുന്നതാണ്
എഴുത്തിന്റെയും ജീവിതത്തിന്റെയും വഴിയില് ഇതേ പോലൊരു എഴുത്തുകാരിയുണ്ട്. നിങ്ങള് ബ്ലോഗിലൂടെ നന്നായി അറിയുന്ന ദേവസേന. ഒരു പക്ഷേ അതിനേക്കാള് അതിശയിപ്പിക്കുന്ന എഴുത്ത് ജീവിതത്തിന്റെ വഴി. സാഹിത്യഗുണത്തില് റൂഖീയ ഏറെ മുന്പിലാകാം. അനുഭവത്തിന്റെ വ്യത്യസ്തയിലും.
മുസ്ലിം സമുദായത്തിലെ ഇന്ത്യന് ഗ്രാമത്തിലെ ജീവിതാനുഭവമാണ് അവര് പങ്ക് വയ്ക്കുന്നതെങ്കില് മെട്രോ നഗരത്തിലെ ജീവിതത്തില്, പൊതു ജീവിതം ഏറെയുള്ള ഒരിടത്തിരുന്ന് ദേവസേനയ്ക്ക് സ്വകാര്യമായി എഴുതേണ്ടി വരുന്നു എന്നുള്ളതാണ് വ്യക്തിപരമായി എന്നെ അതിശയിപ്പിച്ച കാര്യം. സ്തീ സ്വാതന്ത്ര്യത്തെക്കുറിച്ച് സെമിനാറുകള് നടക്കുന്ന നാട്ടില്, എന്റെ ഇന്നയാളുടെ പാട്ട്, കഥ, അത്, ഇത് എല്ലാം ബന്ധുക്കള് കൊണ്ടാടുന്ന ഗള്ഫ് ജീവിതത്തിനിടയ്ക്കാണ് ഇത് സംഭവിക്കുന്നത് എന്നത് അതിശയം ഇരട്ടിപ്പിക്കുന്നു.
ഒരു സാധാരണ വീട്ടമ്മ, അടുക്കളയില് നിന്ന് ഓഫീസിലേക്കും
ഓഫീസില് നിന്ന് മക്കളിലേക്കും അവിടെ നിന്ന് സൂപ്പര്മാര്ക്കറ്റിലേക്കും ഓടുന്ന ജീവിതം. അതിനിടയിലാണ് സ്വകാര്യമായി എഴുത്ത്. അത് നേറിട്ടറിയാവുന്നത് കൊണ്ടാവും, സൊ ഫെമിനിസ്റ്റ് എഴുത്തുകളേക്കാള് ഈ രചനകള് സാഹിത്യ ഗുണം ഏറെയില്ലെങ്കിലും കൂടുതല് പ്രിയപ്പെട്ടതാകുന്നത്.
വീട്ടുകാരുടെ അനുവാദമില്ലാതെ അവര് നടത്തുന്ന എഴുത്തില് ശില്പ്പ ഭംഗി കുറവായിരിക്കാം
സത്യസന്ധതയാണ് അതിന്റെ മുഖമുദ്ര. അടുക്കളയെ അറിഞ്ഞിട്ട് തന്നെയാണ് എഴുത്ത്. കുഞ്ഞുങ്ങളെ അമ്മയായി പരിപാലിച്ചിട്ട് തന്നെയാണ് സര്ഗ്ഗ ജീവിതം. അടുക്കള അവര്ക്ക് തടവറയല്ല. എഴുത്ത് പുര തന്നെയാണ്.
അവര് ഒരിക്കല് പറഞ്ഞ കാര്യം ഇപ്പോഴും ഓര്മ്മയിലുണ്ട്.’ഒരിക്കല് മോനെ ശാസിച്ചപ്പോള് അവന് അമ്മയെ പേടിപ്പിച്ചു. അമ്മ കഥയും കവിതയും എഴുതുന്നത് അച്ഛ്നെ അറിയിക്കുമെന്ന് പറഞ്ഞ്.
ഇത് പറഞ്ഞ് അവര് ചിരിച്ചു.
അറിയാമായിരുന്നു അവരപ്പോള് ഉള്ളില് കരയുകയായിരുന്നുവെന്ന്. സ്വന്തം കുഞ്ഞുങ്ങളെ മക്കളേയെന്ന് വിളിക്കാനാവാത്തത് പോലെയാണ് തന്റെ എഴുത്തിന്റെ അവസ്ഥയെന്ന് അവര് പറഞ്ഞു. സ്വന്തം രചന അംഗീകരിക്കപ്പെടുമ്പോഴും, അത് എഴുതിയത് ഈ ഞാനാണ് എന്ന് ലോകരോട് പറയാന് കഴിയാത്ത അവസ്ഥ. അനാഥാലയത്തിലെ കൊച്ച് കുഞ്ഞുങ്ങളെ നോക്കി കന്യാസ്ത്രീകള് നെടുവീര്പ്പിടുന്നത് പോലെ. ഇന്നയിടത്ത് ജനിച്ച ഞാന് ആണ് ഇത്. ഈ പേരുള്ള ആള്. അത് പറയാനാകുന്നില്ല. അതിനാല് തന്നെയാകണം എഴുത്തിന് പുരാണത്തിലെ കഥാപാത്രത്തെ കൂട്ട് പിടിച്ചത്. ( ഇത് എഴുതുന്ന ദേവസേന പുരുഷന് ആണോ എന്ന് എത്ര തവണ കേട്ടിട്ടുണ്ട്. അത് പറഞ്ഞ് എഴുത്തുകാരിയും ഇടയ്ക്കിടെ ചിരിക്കുന്നു)
ഇപ്പോള് ഇതെല്ലാം പകര്ത്താന് ഒരു കാര്യമുണ്ട്. ഇത് 2 വര്ഷം മുന്പ് ഒരു ദിനപത്രത്തില് എഴുതിയിരുന്ന കോളത്തിലെ കുറിപ്പാണ്. പുതിയ പുസ്തകത്തില് ചേര്ക്കുകയും ചെയ്തു. എഴുത്തിന് അംഗീകാരമായി ഒരു ചെറിയ പുരസ്ക്കാരം അടുത്ത ദിവസം ദേവസേന വാങ്ങുകയാണ്. താന് ഇന്നയാളല്ല, ഒരെഴുത്തുകാരിയാണെന്ന് തന്റേതല്ലാത്ത ഒരു ലോകത്തോട് പറഞ്ഞ് കൊണ്ട്. തന്റേതായ ലോകത്തോട് പറയാതെ പറഞ്ഞ് കൊണ്ട്.
ഒരു പാട് സന്തോഷം ഉണ്ട്. അത്
അവരുടെ രചനകള് ഏറ്റവും കൂടുതല് വായിച്ചിട്ടുള്ള ബൂലോകരെ അറിയുക്കുവാനാണ് ഈ കുറിപ്പിന്റെ പു:ന പ്രസിദ്ധീകരണം
അടുക്കളയില് നിന്ന് അരങ്ങത്തേയ്ക്ക് എന്ന ക്യതി മലയാളത്തില് വന്നിട്ട് ഏറെയായി. അപ്പോഴും മലയാള ജീവിതത്തിന്റെ ഒരു ഭാഗത്ത് അരങ്ങ് അടുക്കളയില് തുടരുന്നുണ്ട് എന്നറിയിക്കാനും.
അതിനു കാരണങ്ങള് ഏറെയാണ്. മതം , കുടുംബം… (ആരെയും കുറ്റപ്പെടുത്താനല്ല)
ഒന്നുമ്മല്ല എന്ന് തോന്നുമ്പോഴും എത്ര സങ്കീര്ണ്ണമാണ് മലയാളജീവിതമെന്ന് ഇക്കാര്യം എന്നെ വീണ്ടും വീണ്ടും ഓര്മ്മിപ്പിക്കുന്നു.
എഴുത്തിന്റെയും ജീവിതത്തിന്റെയും
വഴിയില് ഏറ്റവും കൂടുതല് കൂട്ടും താങ്ങും തണലുമായിരിക്കുന്ന
കൂട്ടുകാരിയ്ക്ക് എല്ലാ ഭാവുകങ്ങളും.
മുഖം മൂടിയണിയാത്ത വാക്കുകള്ക്കും
Saturday, October 27, 2007
ഇറച്ചിവെട്ടുകടയില് കണക്കെഴുതിയ കൈ കവിതയിലേക്ക് വരുമ്പോള്
( 5 വര്‍ഷം മുന്‍പാണു. പച്ചക്കറിക്കച്ചവടം നടത്തുന്ന ആലുവയിലെ സെബാസ്റ്റ്യന്‍ എന്ന കവി എഡിറ്റ് ചെയ്ത പുസ്തകം പുറത്തിറങ്ങിയത്. 30 നവകവിതകള്‍ എന്നോ മറ്റോ ആണ് അതിന്റെ പേരു. അതിന്റെ ആമുഖത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടായിരുന്നു. എഡിറ്റര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ആയി എഴുതിയ ഉത്തരങ്ങള്‍ ആണ് ഇവിടെ. നിലപാടുകളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടാകാം. രാം മോഹന്‍ പാലിയത്ത് ചിലതെല്ലാം ഓര്‍മ്മിപ്പിച്ചത് കൊണ്ടു
അത് ഇവിടെ പകര്‍ത്തുന്നു. നല്ലതും ചീത്തയും പറയുന്നവര്‍ ഇതു എഴുതിയ കാലം ഓര്‍മ്മയില്‍ വയ്ക്കണം എന്ന് അപേക്ഷ )
കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ ഇറച്ചിവെട്ടുകാരുണ്ട്. സ്കൂള്‍ കാലത്ത് ചേട്ടനുമുണ്ടായിരുന്നു കശാപ്പ് ശാല.
അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ അവിടെ കണക്കെഴുത്തുകാരനുമായിരുന്നു
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ കവിത എഴുതുന്നത്. 89 ല്‍
90-കളില്‍ മലയാള കവിതയെ അടുത്ത് പരിചയപ്പെട്ട് തുടങ്ങുന്നു. ഇറച്ചിവെട്ട് കടയില്‍ കണക്കെഴുതിയ കൈകൊണ്ട് കവിതയെഴുതാനുള്ള അര്‍ഹത മലയാളം നേടിയ കാലമെന്ന് ഞാനെന്നോട് അടക്കം പറഞ്ഞു.
ഇങ്ങനെയൊരു സ്വാതന്ത്ര്യത്തിലേക്ക്
മലയാള കവിതയെ നയിച്ചത് കഴിഞ്ഞ
തലമുറയാണെന്നുള്ളതു കൊണ്ട് ആ ബഹുമാനവും സ്നേഹവും ആരാധനയും ഉള്ളില്‍ സൂക്ഷിച്ച് കൊണ്ടു തന്നെയാണ്‍ കവിതയെ കാണുന്നത്.
അതു കൊണ്ടു തന്നെ ത്രീവവാദി പ്രസ്ഥാനമെന്നോ
ജനതക്കു പുതിയ നീതി തിരക്കുന്ന കാവ്യ അന്വേഷണമെന്നോ നിര് വചിക്കുന്ന കവിതയെ അംഗീകരിക്കുകയും ചെയ്യുന്നു
അക്കാലത്തിനു ശേഷം പിന്നീടൊരു ഉയിര്‍പ്പ് മലയാളത്തില്‍ ഉണ്ടായില്ല എന്ന നിരീക്ഷണത്തോട് യോജിപ്പില്ല
ആധുനികതയുടെ ത്രീവബോധത്തോടൊപ്പവും പുതിയ കവിത
സഞ്ചരിക്കുന്നുണ്ടായിരുന്നു. സച്ചിദാനന്ദന്‍ പുഴ്ങ്കര, എന്‍.ജി .ഉണ്ണിക്യഷന്‍, മേതില്‍, കല്‍പ്പറ്റ നാരായണന്‍ തുടങ്ങിയവര്‍ തന്നെ ഉദാഹരണങ്ങള്‍
മലയാളത്തില്‍ 90 കള്‍ക്ക് ശേഷം പഴയതിലേക്ക്
തിരിച്ച് പോവാനുള്ള ശ്രമം പ്രകടമായി നടക്കുന്നുണ്ട്.
പി.പി രാമചന്ദ്രനും, റഫീക്ക് അഹമ്മദുമെല്ലാം
ആ പാതയിലാണെന്ന് ഞാന്‍ കരുതുന്നു.
ആധുനികത്യ്ക്കും മുന്‍പുള്ള കവിതയുമായി ഇവര്‍ ഇടയ്ക്ക്
തിരിച്ച് വരുന്നത് കാണാം
അത്കൊണ്ടാണ് ആധുനികതിയില്‍ നിന്ന് കവിതാ പാഠങ്ങള്‍ ഉള്‍ക്കൊണ്ട എസ്. ജോസഫിന് പോലും
മലായാള് കവിത അമ്പലത്തിലേക്ക് കാറില്‍ പോകുന്ന പെണ്‍കുട്ടിയാണെന്ന്
തോന്നുന്നതും , വിപരീത അര്‍ത്ഥത്തിലാണെങ്കിലും
അവള്‍ക്ക് കത്തയക്കുന്നതും
മൂന്ന് വഴികള്‍ ഇപ്പോള്‍ പ്രകടമാകുന്നുണ്ട്.
ഒരു വഴി നേരത്തെ പറഞ്ഞതാണെങ്കില്‍
ആധുനികതയുടെ തുടര്‍ച്ചയായി അന് വര്‍ അലിയും, പി.എ.നാസുമുദ്ദീനും .പി.എന്‍.ഗോപീക്യഷണനും എഴുതുന്നു
ടോണിയും, ജോസഫും മാറി സഞ്ചരിക്കാന്‍ വളരെ ശ്രമിക്കുന്നു)
ശ്രീകുമാര്‍ കരിയാട്, മാങ്ങാട് രത്നാകരന്‍, വി.ആര്‍. സന്തോഷ്, രൂപേഷ് പോള്‍ തുടങ്ങിയ കവികളില്‍
നിന്ന് ശരിയായ പുതു കവിത ഉയര്‍ന്ന് വരുന്നുണ്ട്
കവിതയിലെ വയസ്സറിയിക്കല്‍
കവിതയുടെ വയസ്സ് കവിതയുടേത് മാത്രമാണ് . കവിയുടേതല്ല. പുതുശില്‍പ്പത്തില്‍ പഴയത് തിരികെ വന്നാലും
ഫാന്‍സി ഡ്രസ്സിനു സമ്മാനം കിട്ടുമെന്നല്ലാതെ മറ്റ് കാര്യങ്ങളില്ല. കവിതയില്‍ എന്റെ യുവാക്കളുടെ
പേരെഴുതുമ്പോള്‍ നേരത്തെ പറഞ്ഞ കവികളുടെ
കൂട്ടത്തില്‍ എഴുതി ചേര്‍ക്കുന്ന പേരുകള്‍
(മുന്‍ ഗണനാക്രമത്തിലല്ല)
ടോണി, വി.ജി.തമ്പി, പുഴങ്കര, ടി.പി.രാജീവന്‍, വി.ആര്‍.സന്തോഷ്, കരിയാട്, കല്‍പ്പറ്റ, രൂപേഷ്, മേതില്‍, മാങ്ങാട്, ഡി.വിനയ ചന്ദ്രന് - പുതു കവിത പൂരവ്വ ഭാവുകത്വ ബന്ധമില്ലാത്ത പുതു തലമുറക്കാര്‍ക്ക് മാത്രം
ആഗതമാകുന്നതല്ല
കവികള്‍ പോയട്രി കഫേകളില്‍
കണ്ട് മുട്ടുമ്പോള്‍
പല കവികളേയും നേരില്‍ കണ്ടിട്ടില്ല.
മലയാളത്തിലെ തന്നെ കവികളെ പരിചയിച്ചത് നെറ്റിലൂടെയാണ്.
അമേരിക്കയില്‍ ജോലി ചെയ്യുന്ന ജയന്‍ കെ.സി, ദുബായിലെ
രാം മോഹന്‍ പാലിയത്ത് തുടങ്ങിയവരെ ഒക്കെ കണ്ടത് നെറ്റിലാണ്. രൂപേഷ് പോളിനോട് ആദ്യം സംസാരിക്കുന്നതും നെറ്റിലായിരുന്നു.
യഹൂവിന്റെ എത്ര പോയട്രീ കഫേകളില്‍ ദിവസേന
എത്രയോ കവിതാ വായനകള്‍ക്ക് കാഴ്ച്ചക്കാരനും
കേള്‍വിക്കരനുമായിരിക്കുന്നു. ആലോചിച്ച് നോക്കൂ
ഇംഗ്ലണ്ടിലും ലാറ്റിനമേരിക്കയിലും 24 വയസ്സുള്ള ഒരാളുടെ
കവിത അയാളില്‍ നിന്ന് തന്നെ അതേ സമയം നേരിട്ട് കേള്‍ക്കുന്നത്. ആശയ വിനിമയം നടത്തുന്നത്.
പുതിയ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കാവ്യസ്വീകരണം നടത്തുന്ന
മേതിലും , ടി.പി. രാജീവനും , രാം മോഹനും, ജയന്‍ കെ.സിയും രൂപേഷ് പോളും എനിക്കു
പ്രിയപ്പെട്ടവരാണ്
വിവരസാങ്കേതിക വിദ്യയുടെ കടന്നു കയറ്റം (കയറ്റം)
മലയാള ആസ്വാദ്യ ശീലങ്ങളെ, പ്രത്യേകിച്ച് കവിതയെ ഗുണപരമായി തുണച്ചിട്ടുണ്ട്.
അറിയാത്തവരും, ഉപയോഗപ്പെടുത്താത്തവരും അതിനെ
പഴിക്കുമെങ്കിലും
അച്ചടി മാധ്യമം എനിക്ക് പുഴയാണ്. നെറ്റ് കടലും.
രണ്ടിനും അതിന്റേതായ ഗുണദോഷങ്ങള്‍ ഉണ്ടെങ്കിലും.
മാധ്യമങ്ങളും ചാനലുകളും നിര്‍മ്മിച്ചെടുക്കുന്ന കവികളും
എഴുത്തുകാരും കാവ്യലോകത്തില്‍ വലിയ ഇടം നേടുമെങ്കില്‍
ഓ.എന്‍.വിയും ,റോസ്മേരിയുമെല്ലാം കാവ്യലോകം ഭരിക്കുമായിരുന്നു
മലയാള കവിതയ്ക്ക് തൂറാന്‍ പേടി
മലയാള കവിതയ്ക്ക് തൂറാന്‍ പേടി, മൂത്രമൊഴിക്കാന്‍ പേടി,
ഭോഗിക്കാന്‍ പേടി, ഒന്നില്‍ കൂടുതല്‍ പ്രേമിക്കാന്‍ പേടി. ഇത്തരം പേടികളിലൂടെ കാര്‍ന്നോന്മാരുടെ ചൂരല്‍ വടികളുടെ മുന്നില്‍ ചൂളി നില്‍ക്കുന്ന കവിതകളെയും മലയാളത്തില്‍ കാണാം. ഈ കവിതകള്‍ക്ക് പ്രമുഖ ഇടങ്ങളില്‍
സ്ഥാനം ലഭിക്കുന്നുമുണ്ട്. ജൈവപരമായ അവസ്ഥകളെ കവിതയിലേക്കു കൊണ്ടു വരാനുള്ള വിമുഖതയാണ്‍ കാല്‍പ്പനികതയുടെ ജീര്‍ണ്ണതയുമായി നാണിച്ച് തല താഴ്ത്തി നില്‍ക്കുന്നത്
എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തെ ജീവിതമാക്കിത്തീര്‍ക്കുന്നത് കവിതയും കൂടി ചേര്‍ന്നാണ്‍. ക്രിക്കറ്റും, സിനിമയും, ടി.വിയും, ചെസ്സും, ക്യഷിയും, ചിത്രകലയും എല്ലാമുണ്ടെങ്കില്‍ കൂടിയും. മുന്‍ഗണന കവിതയ്ക്ക് തന്നെയാണ്‍. അതു കൊണ്ട് തന്നെ മുഴുവന്‍
മനുഷ്യാവസ്ഥകളെയും ചിത്രീകരിക്കുന്ന കവിതയ്ക്ക് വേണ്ടി
ആര്‍ത്തിയോടെ കാത്തിരിക്കുകയും ചെയ്യുന്നു. അവിടെ എല്ലാത്തരം വികാരങ്ങളും ഉണ്ടാകണം. ജൈവപരമായ എല്ലായിടങ്ങളും വേണം.
അത് വേണം, ഇതു വേണമെന്നെല്ലാം മലയാളകവിതയെ
നിര്‍ബദ്ധിക്കാന്‍ പറ്റുമോ ? ഇവിടെ കിട്ടിയില്ലെങ്കില്‍ മറ്റിടങ്ങളില്‍ പോകും. ചിലപ്പോള്‍ ഇറക്കുമതി ചെയ്യും. എന്നാലും ഉള്ളില്‍ ഒരാഗ്രഹം ഉണ്ട്. മലയാള കവിത
സ്വയം പര്യാപ്തമാകണം. നമുക്കുള്ള കവിതകള്‍ ഇവിടെ തന്നെ നിര്‍മ്മിക്കണം
ദേശത്തനിമ, ദ്രാവിഡത, കേരളീയത
ഇതില്‍ എനിക്ക് വിശ്വാസമില്ല. ദ്രാവിഡത എന്താണെന്ന് അറിയില്ല. മലയാളം തന്നെ വായിക്കുമെന്ന് നിര്ബന്ധമില്ല. എഴുതുമെന്നും. എവിടെയും പോകും. കാലം, ദേശം, ഭാഷ എന്നീ വിത്യാസങ്ങളെ നേരിടുന്ന ഒരു കവിത കിട്ടിയെങ്കിലെന്ന് എന്നും പ്രാത്ഥിക്കും. കേരള ദൈവങ്ങളോടും.
പുതുമൊഴി വഴികളും ഗൂഡസംഘങ്ങളും
പുതുകവികളുടെ ശക്തമായ പ്രവേശനത്തെ തടയാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് കരുതുന്നില്ല.
ആറ്റൂര്‍ രവിവര്‍മ്മ എഡിറ്റ് ചെയ്ത പുതുമൊഴിവഴികള്‍ പോലെയുള്ള ചില സമാഹാരങ്ങള്‍ യഥാര്‍ത്ഥപുതുകവിതയെ ഒഴിവാക്കിയതു പോലുള്ള സംഭവങ്ങള്‍ അനേകമുണ്ട്. പക്ഷേ സമകാലീന കവിത, കവിതാസംഗമം തുടങ്ങിയ ഇടങ്ങള്‍ പുതു കവിതയെ വെളിച്ചം കാണിക്കും എന്ന് തന്നെ കരുതുന്നു.
1984ല്‍ കലികാല കവിത ഒരുക്കിയ ആറ്റൂര്‍ 1999ല്‍ പുതുമൊഴിവഴികള്‍ ഒരുക്കിയത് ഒരു പ്രതീകമാണ്. മലയാള കവിതയില്‍ പുതിയ തെരഞ്ഞെടുപ്പുകാര്‍ പോലും ഉണ്ടായില്ല എന്നു കാണിക്കാനുള്ള ഏതോ ഗൂഡസംഘങ്ങളുടെ വ്യഗ്രതയും.
ഇതു നിന്റെ മാത്രം കാലമാണ്
മരിച്ച് പോയവരുടെയും ജനിക്കാനിരിക്കുന്നവരുടേതുമല്ല
എന്ന് എപ്പോഴും പറയുന്നുണ്ട്. ഓര്‍മ്മയും പ്രതീക്ഷയുമുണ്ടാകണം. ഈ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുകയും വേണം.
ആകുലപ്പെടാനില്ല.
ഈ കാലത്തിന്റെ കവിത രൂപപ്പെടുന്നുണ്ട്.
രൂപപ്പെടുകയും ചെയ്യും.
അത് ഇന്നലത്തേതുമല്ല. നാളത്തേതുമല്ല
അത് ഇവിടെ പകര്‍ത്തുന്നു. നല്ലതും ചീത്തയും പറയുന്നവര്‍ ഇതു എഴുതിയ കാലം ഓര്‍മ്മയില്‍ വയ്ക്കണം എന്ന് അപേക്ഷ )
കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ ഇറച്ചിവെട്ടുകാരുണ്ട്. സ്കൂള്‍ കാലത്ത് ചേട്ടനുമുണ്ടായിരുന്നു കശാപ്പ് ശാല.
അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ അവിടെ കണക്കെഴുത്തുകാരനുമായിരുന്നു
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ കവിത എഴുതുന്നത്. 89 ല്‍
90-കളില്‍ മലയാള കവിതയെ അടുത്ത് പരിചയപ്പെട്ട് തുടങ്ങുന്നു. ഇറച്ചിവെട്ട് കടയില്‍ കണക്കെഴുതിയ കൈകൊണ്ട് കവിതയെഴുതാനുള്ള അര്‍ഹത മലയാളം നേടിയ കാലമെന്ന് ഞാനെന്നോട് അടക്കം പറഞ്ഞു.
ഇങ്ങനെയൊരു സ്വാതന്ത്ര്യത്തിലേക്ക്
മലയാള കവിതയെ നയിച്ചത് കഴിഞ്ഞ
തലമുറയാണെന്നുള്ളതു കൊണ്ട് ആ ബഹുമാനവും സ്നേഹവും ആരാധനയും ഉള്ളില്‍ സൂക്ഷിച്ച് കൊണ്ടു തന്നെയാണ്‍ കവിതയെ കാണുന്നത്.
അതു കൊണ്ടു തന്നെ ത്രീവവാദി പ്രസ്ഥാനമെന്നോ
ജനതക്കു പുതിയ നീതി തിരക്കുന്ന കാവ്യ അന്വേഷണമെന്നോ നിര് വചിക്കുന്ന കവിതയെ അംഗീകരിക്കുകയും ചെയ്യുന്നു
അക്കാലത്തിനു ശേഷം പിന്നീടൊരു ഉയിര്‍പ്പ് മലയാളത്തില്‍ ഉണ്ടായില്ല എന്ന നിരീക്ഷണത്തോട് യോജിപ്പില്ല
ആധുനികതയുടെ ത്രീവബോധത്തോടൊപ്പവും പുതിയ കവിത
സഞ്ചരിക്കുന്നുണ്ടായിരുന്നു. സച്ചിദാനന്ദന്‍ പുഴ്ങ്കര, എന്‍.ജി .ഉണ്ണിക്യഷന്‍, മേതില്‍, കല്‍പ്പറ്റ നാരായണന്‍ തുടങ്ങിയവര്‍ തന്നെ ഉദാഹരണങ്ങള്‍
മലയാളത്തില്‍ 90 കള്‍ക്ക് ശേഷം പഴയതിലേക്ക്
തിരിച്ച് പോവാനുള്ള ശ്രമം പ്രകടമായി നടക്കുന്നുണ്ട്.
പി.പി രാമചന്ദ്രനും, റഫീക്ക് അഹമ്മദുമെല്ലാം
ആ പാതയിലാണെന്ന് ഞാന്‍ കരുതുന്നു.
ആധുനികത്യ്ക്കും മുന്‍പുള്ള കവിതയുമായി ഇവര്‍ ഇടയ്ക്ക്
തിരിച്ച് വരുന്നത് കാണാം
അത്കൊണ്ടാണ് ആധുനികതിയില്‍ നിന്ന് കവിതാ പാഠങ്ങള്‍ ഉള്‍ക്കൊണ്ട എസ്. ജോസഫിന് പോലും
മലായാള് കവിത അമ്പലത്തിലേക്ക് കാറില്‍ പോകുന്ന പെണ്‍കുട്ടിയാണെന്ന്
തോന്നുന്നതും , വിപരീത അര്‍ത്ഥത്തിലാണെങ്കിലും
അവള്‍ക്ക് കത്തയക്കുന്നതും
മൂന്ന് വഴികള്‍ ഇപ്പോള്‍ പ്രകടമാകുന്നുണ്ട്.
ഒരു വഴി നേരത്തെ പറഞ്ഞതാണെങ്കില്‍
ആധുനികതയുടെ തുടര്‍ച്ചയായി അന് വര്‍ അലിയും, പി.എ.നാസുമുദ്ദീനും .പി.എന്‍.ഗോപീക്യഷണനും എഴുതുന്നു
ടോണിയും, ജോസഫും മാറി സഞ്ചരിക്കാന്‍ വളരെ ശ്രമിക്കുന്നു)
ശ്രീകുമാര്‍ കരിയാട്, മാങ്ങാട് രത്നാകരന്‍, വി.ആര്‍. സന്തോഷ്, രൂപേഷ് പോള്‍ തുടങ്ങിയ കവികളില്‍
നിന്ന് ശരിയായ പുതു കവിത ഉയര്‍ന്ന് വരുന്നുണ്ട്
കവിതയിലെ വയസ്സറിയിക്കല്‍
കവിതയുടെ വയസ്സ് കവിതയുടേത് മാത്രമാണ് . കവിയുടേതല്ല. പുതുശില്‍പ്പത്തില്‍ പഴയത് തിരികെ വന്നാലും
ഫാന്‍സി ഡ്രസ്സിനു സമ്മാനം കിട്ടുമെന്നല്ലാതെ മറ്റ് കാര്യങ്ങളില്ല. കവിതയില്‍ എന്റെ യുവാക്കളുടെ
പേരെഴുതുമ്പോള്‍ നേരത്തെ പറഞ്ഞ കവികളുടെ
കൂട്ടത്തില്‍ എഴുതി ചേര്‍ക്കുന്ന പേരുകള്‍
(മുന്‍ ഗണനാക്രമത്തിലല്ല)
ടോണി, വി.ജി.തമ്പി, പുഴങ്കര, ടി.പി.രാജീവന്‍, വി.ആര്‍.സന്തോഷ്, കരിയാട്, കല്‍പ്പറ്റ, രൂപേഷ്, മേതില്‍, മാങ്ങാട്, ഡി.വിനയ ചന്ദ്രന് - പുതു കവിത പൂരവ്വ ഭാവുകത്വ ബന്ധമില്ലാത്ത പുതു തലമുറക്കാര്‍ക്ക് മാത്രം
ആഗതമാകുന്നതല്ല
കവികള്‍ പോയട്രി കഫേകളില്‍
കണ്ട് മുട്ടുമ്പോള്‍
പല കവികളേയും നേരില്‍ കണ്ടിട്ടില്ല.
മലയാളത്തിലെ തന്നെ കവികളെ പരിചയിച്ചത് നെറ്റിലൂടെയാണ്.
അമേരിക്കയില്‍ ജോലി ചെയ്യുന്ന ജയന്‍ കെ.സി, ദുബായിലെ
രാം മോഹന്‍ പാലിയത്ത് തുടങ്ങിയവരെ ഒക്കെ കണ്ടത് നെറ്റിലാണ്. രൂപേഷ് പോളിനോട് ആദ്യം സംസാരിക്കുന്നതും നെറ്റിലായിരുന്നു.
യഹൂവിന്റെ എത്ര പോയട്രീ കഫേകളില്‍ ദിവസേന
എത്രയോ കവിതാ വായനകള്‍ക്ക് കാഴ്ച്ചക്കാരനും
കേള്‍വിക്കരനുമായിരിക്കുന്നു. ആലോചിച്ച് നോക്കൂ
ഇംഗ്ലണ്ടിലും ലാറ്റിനമേരിക്കയിലും 24 വയസ്സുള്ള ഒരാളുടെ
കവിത അയാളില്‍ നിന്ന് തന്നെ അതേ സമയം നേരിട്ട് കേള്‍ക്കുന്നത്. ആശയ വിനിമയം നടത്തുന്നത്.
പുതിയ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കാവ്യസ്വീകരണം നടത്തുന്ന
മേതിലും , ടി.പി. രാജീവനും , രാം മോഹനും, ജയന്‍ കെ.സിയും രൂപേഷ് പോളും എനിക്കു
പ്രിയപ്പെട്ടവരാണ്
വിവരസാങ്കേതിക വിദ്യയുടെ കടന്നു കയറ്റം (കയറ്റം)
മലയാള ആസ്വാദ്യ ശീലങ്ങളെ, പ്രത്യേകിച്ച് കവിതയെ ഗുണപരമായി തുണച്ചിട്ടുണ്ട്.
അറിയാത്തവരും, ഉപയോഗപ്പെടുത്താത്തവരും അതിനെ
പഴിക്കുമെങ്കിലും
അച്ചടി മാധ്യമം എനിക്ക് പുഴയാണ്. നെറ്റ് കടലും.
രണ്ടിനും അതിന്റേതായ ഗുണദോഷങ്ങള്‍ ഉണ്ടെങ്കിലും.
മാധ്യമങ്ങളും ചാനലുകളും നിര്‍മ്മിച്ചെടുക്കുന്ന കവികളും
എഴുത്തുകാരും കാവ്യലോകത്തില്‍ വലിയ ഇടം നേടുമെങ്കില്‍
ഓ.എന്‍.വിയും ,റോസ്മേരിയുമെല്ലാം കാവ്യലോകം ഭരിക്കുമായിരുന്നു
മലയാള കവിതയ്ക്ക് തൂറാന്‍ പേടി
മലയാള കവിതയ്ക്ക് തൂറാന്‍ പേടി, മൂത്രമൊഴിക്കാന്‍ പേടി,
ഭോഗിക്കാന്‍ പേടി, ഒന്നില്‍ കൂടുതല്‍ പ്രേമിക്കാന്‍ പേടി. ഇത്തരം പേടികളിലൂടെ കാര്‍ന്നോന്മാരുടെ ചൂരല്‍ വടികളുടെ മുന്നില്‍ ചൂളി നില്‍ക്കുന്ന കവിതകളെയും മലയാളത്തില്‍ കാണാം. ഈ കവിതകള്‍ക്ക് പ്രമുഖ ഇടങ്ങളില്‍
സ്ഥാനം ലഭിക്കുന്നുമുണ്ട്. ജൈവപരമായ അവസ്ഥകളെ കവിതയിലേക്കു കൊണ്ടു വരാനുള്ള വിമുഖതയാണ്‍ കാല്‍പ്പനികതയുടെ ജീര്‍ണ്ണതയുമായി നാണിച്ച് തല താഴ്ത്തി നില്‍ക്കുന്നത്
എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തെ ജീവിതമാക്കിത്തീര്‍ക്കുന്നത് കവിതയും കൂടി ചേര്‍ന്നാണ്‍. ക്രിക്കറ്റും, സിനിമയും, ടി.വിയും, ചെസ്സും, ക്യഷിയും, ചിത്രകലയും എല്ലാമുണ്ടെങ്കില്‍ കൂടിയും. മുന്‍ഗണന കവിതയ്ക്ക് തന്നെയാണ്‍. അതു കൊണ്ട് തന്നെ മുഴുവന്‍
മനുഷ്യാവസ്ഥകളെയും ചിത്രീകരിക്കുന്ന കവിതയ്ക്ക് വേണ്ടി
ആര്‍ത്തിയോടെ കാത്തിരിക്കുകയും ചെയ്യുന്നു. അവിടെ എല്ലാത്തരം വികാരങ്ങളും ഉണ്ടാകണം. ജൈവപരമായ എല്ലായിടങ്ങളും വേണം.
അത് വേണം, ഇതു വേണമെന്നെല്ലാം മലയാളകവിതയെ
നിര്‍ബദ്ധിക്കാന്‍ പറ്റുമോ ? ഇവിടെ കിട്ടിയില്ലെങ്കില്‍ മറ്റിടങ്ങളില്‍ പോകും. ചിലപ്പോള്‍ ഇറക്കുമതി ചെയ്യും. എന്നാലും ഉള്ളില്‍ ഒരാഗ്രഹം ഉണ്ട്. മലയാള കവിത
സ്വയം പര്യാപ്തമാകണം. നമുക്കുള്ള കവിതകള്‍ ഇവിടെ തന്നെ നിര്‍മ്മിക്കണം
ദേശത്തനിമ, ദ്രാവിഡത, കേരളീയത
ഇതില്‍ എനിക്ക് വിശ്വാസമില്ല. ദ്രാവിഡത എന്താണെന്ന് അറിയില്ല. മലയാളം തന്നെ വായിക്കുമെന്ന് നിര്ബന്ധമില്ല. എഴുതുമെന്നും. എവിടെയും പോകും. കാലം, ദേശം, ഭാഷ എന്നീ വിത്യാസങ്ങളെ നേരിടുന്ന ഒരു കവിത കിട്ടിയെങ്കിലെന്ന് എന്നും പ്രാത്ഥിക്കും. കേരള ദൈവങ്ങളോടും.
പുതുമൊഴി വഴികളും ഗൂഡസംഘങ്ങളും
പുതുകവികളുടെ ശക്തമായ പ്രവേശനത്തെ തടയാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് കരുതുന്നില്ല.
ആറ്റൂര്‍ രവിവര്‍മ്മ എഡിറ്റ് ചെയ്ത പുതുമൊഴിവഴികള്‍ പോലെയുള്ള ചില സമാഹാരങ്ങള്‍ യഥാര്‍ത്ഥപുതുകവിതയെ ഒഴിവാക്കിയതു പോലുള്ള സംഭവങ്ങള്‍ അനേകമുണ്ട്. പക്ഷേ സമകാലീന കവിത, കവിതാസംഗമം തുടങ്ങിയ ഇടങ്ങള്‍ പുതു കവിതയെ വെളിച്ചം കാണിക്കും എന്ന് തന്നെ കരുതുന്നു.
1984ല്‍ കലികാല കവിത ഒരുക്കിയ ആറ്റൂര്‍ 1999ല്‍ പുതുമൊഴിവഴികള്‍ ഒരുക്കിയത് ഒരു പ്രതീകമാണ്. മലയാള കവിതയില്‍ പുതിയ തെരഞ്ഞെടുപ്പുകാര്‍ പോലും ഉണ്ടായില്ല എന്നു കാണിക്കാനുള്ള ഏതോ ഗൂഡസംഘങ്ങളുടെ വ്യഗ്രതയും.
ഇതു നിന്റെ മാത്രം കാലമാണ്
മരിച്ച് പോയവരുടെയും ജനിക്കാനിരിക്കുന്നവരുടേതുമല്ല
എന്ന് എപ്പോഴും പറയുന്നുണ്ട്. ഓര്‍മ്മയും പ്രതീക്ഷയുമുണ്ടാകണം. ഈ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുകയും വേണം.
ആകുലപ്പെടാനില്ല.
ഈ കാലത്തിന്റെ കവിത രൂപപ്പെടുന്നുണ്ട്.
രൂപപ്പെടുകയും ചെയ്യും.
അത് ഇന്നലത്തേതുമല്ല. നാളത്തേതുമല്ല
Monday, October 8, 2007
അതൊക്കെ ഒരു കാലം
അതൊക്കെ ഒരു കാലം
തിങ്കള്, ചൊവ്വ, ബുധന്, എന്നൊന്നും ആയിരുന്നില്ല, അന്ന്
കലാകൌമുദി, മാതൃഭൂമി , മാധ്യമം, മലയാളം...ആഴ്ച്ചപ്പതിപ്പുകള് ഇറങ്ങുന്ന ദിനങ്ങള് മാത്രമേ ഉണ്ടായിരുന്നുള്ളു. ആര്ത്തിയോടെ തുറക്കും
തന്റെ കവിത വന്നിട്ടുണ്ടോ ?
ഇല്ലെങ്കില് വേറെ ആരുടെ ?
മരിച്ചറിയിപ്പുമായി പോകുന്ന വഴിയിലായാലും കവിതയെല്ലാം കുടിച്ച് വറ്റിക്കും.
ആദ്യമായി എക്സ്സ്പ്രസ്സ് ദിനപത്രത്തില് കവിത അച്ചടിച്ച് വന്ന ദിവസം. ഹൊ ! ഒരു പെണ്കുട്ടി താന് മുതിര്ന്നവളായി എന്ന് തിരിച്ചറിയുന്ന ആ ദിവസം പോലെ. രക്തത്തിന്റെ ഫലം പുറത്ത് വന്ന്, താന് വേറൊരാളായിത്തീരന്ന ഏതൊരച്ഛന്റെയും ആ ദിവസം പോലെ ഉപമകള് പാകമാകാത്ത ഒരു ദിനം
എക്സ്സ്പ്രസ്സ് ദിനപത്രം കിടക്കുന്ന ശങ്കരന് നായരുടെ കടയില് നിന്ന് ചായ കുടിച്ചു. മുന്പില് എന്റെ കവിത എന്റെ കവിത എന്റെ കവിത.
ലോകമേ കാണുന്നുണ്ടോ എന്റെ കവിത
ആ പേപ്പര് നോക്കുന്നവരുടെ കണ്ണുകള് തന്റെ വരികളിലേക്ക് പോകുന്നുണ്ടോ എന്ന് ഒളിഞ്ഞ് നിന്ന് നോക്കി.
അയാളുടെ കയ്യിലെ ചായ തട്ടിമറിഞ്ഞ് ആ അക്ഷരങ്ങള് കലരുമോ എന്ന് പേടിപ്പെട്ടു
ആദ്യമായതുകൊണ്ടായിരിക്കും എന്ന് കരുതി. പക്ഷേ ഓരോ തവണയും പുതിയ കവിത അച്ചടിച്ച് വരുമ്പോള് ആ ദിനം ആവര്ത്തിക്കപ്പെട്ടു. എറണാകുളം പബ്ലിക്ക് ലൈബ്രറി, മാള സ്റ്റാന്ഡിലെ പുസ്തകക്കട, പോസ്റ്റോഫീസില് നിന്നുള്ള സൈക്കിള് യാത്ര… സ്ഥലവും സന്ദര്ഭവും മാത്രം മാറി. ഓരോ തവണയും ഓരോരോ പുതിയ ആളായി
പ്രമുഖമെന്ന് എല്ലാവരും വിളിച്ച ഓരോ മാധ്യമങ്ങളും പലപ്പോഴും പല തവണ , പല രീതിയില് കവിതകളോട് വര്ണ്ണ - വര്ഗ്ഗ- ലിംഗ- വിവേചനം കാട്ടിയെങ്കിലും തിരിച്ചെനിക്കായില്ല.
വിജേഷ് എടക്കുന്നിയുടെ അയനം ഇന്‍ലന്റ് മാഗസിനും, കെ.സി.നാരായണന്റെ മാതൃഭൂമിയ്ക്കും( പിന്നീട് ഭാഷാപോഷിണി) കെ.ജി.എസിന്റെ സമകാലീന കവിതയ്ക്കും, ഏഷ്യാനെറ്റിന്റെ മഴവില്ലിനും ഒരേ ആദരവോടെ , ഒരേ ആവേശത്തോടെ കവിതകള് അയച്ചു.
ചിലതെല്ലാം വെളിച്ചപ്പെട്ടു.
കൂടുതലും ഇരുട്ടിലായി
ആരും ആവശ്യപ്പെട്ടിട്ടല്ല കവിതയുണ്ടായത് എന്നതിനാല്
അവയ്ക്കൊരിക്കലും അനാഥത്വവും ഒറ്റപ്പെടലും തോന്നിയിരിക്കില്ല. പലയിടങ്ങളില് പലരീതിയില് , പല ഭാവങ്ങളില്, പല വേഷത്തില് അവ തിരിച്ചറിയപ്പെട്ടു.
കൊടും വെയിലിലും കാലവര്ഷത്തിലും കൊടുംങ്കാറ്റിലുമെല്ലാം അവയ്ക്കു ചെറിയ ഇടങ്ങള് കിട്ടി. പിടിച്ച് നിന്നിടത്തെല്ലാം കാല് മുദ്രയുണ്ടാകുമെന്ന ആശ്വാസത്തില്, ധൈര്യത്തില് അത് തുടര്ന്ന് നടക്കുകയും
ചെയ്തു.
പി.ജി.നിക്സന്റെ കവിതാ സംഗമത്തിലും, മരിച്ച് പോയ വിജയന് പൊയില്ക്കാവിന്റെ മുഷിഞ്ഞ ബാഗിലും, ഫോണിന്റെ അങ്ങേത്തലയ്ക്കലെ ഒരു കാതിലുമെല്ലാമായി അതങ്ങനെ പതുക്കെ പതുക്കെ ഒഴുകി.
കമല് റാം സജീവിന്റെ മാധ്യമം ഒരിക്കല് അതിന് പൂമുഖത്ത് ഇടം നല്കി. ജമാല് കൊച്ചങ്ങാടിയുടെ വാരാദ്യമാധ്യമം ഒന്നില് കൂടുതല് തവണ വര്ണ്ണങ്ങളും നല്കി. പിന്നെയും മറന്ന് പോയ ഒട്ടേറെ ഇടങ്ങള്
ഇതിനിടെ ഒരു ചിക്കന് പോക്സ് മടുപ്പിനിടയില് വെളിച്ചം
കണ്ടതും, കാണാത്തതുമായ എല്ലാം തുന്നിക്കൂട്ടി കൂട്ടുകാര് തന്ന പൈസ കൊണ്ട് വലിയൊരു മുറിവുണ്ടാക്കി. ഖനി പുറത്തിറക്കിയ ഉറക്കം - ഒരു കന്യാസ്ത്രീ ആദ്യകവിതാ സമാഹാരം.
എറണാകുളത്ത്, കവിതയുടെ ബാധ ഈ നസ്രാണിച്ചെക്കനിലേക്ക് പകര്ന്ന ചുള്ളിക്കാട് അത് പ്രകാശനം ചെയ്തു.
പിന്നീടായിരുന്നു ഇ
സ്കൂളിനെക്കുറിച്ചൊരു ചെറുകാവ്യം. ആദ്യാക്ഷരം പഠിപ്പിച്ച ആശാത്തിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്നായിരുന്നു . നടന്നില്ല. അതിനും മുന്പ് കടല് കടന്നു
പിന്നെ കവിത മിണ്ടാതായി. കണ്ടാല് ഞാനും.
അറിയുമോയെന്നു ചോദിച്ചാല് അറിയുമെന്ന ഒഴുക്കന് മട്ടില്.
ഉയിരുള്ള നാള് വരെ കൂടെയുണ്ടാകുമെന്ന് സത്യം ചൊല്ലിയ
കൂട്ടുകാരിയെ മറ്റേതോ കാലത്തില് ഒരു ബസ് സ്റ്റോപ്പില് കൈക്കുഞ്ഞുമായി കണ്ട് മുട്ടുന്ന പോലെ.
എഴുതി തീര്ക്കാനാവാത്ത കണ്ട് മുട്ടലുകള്
അകപ്പെട്ടതു ജയിലിലായാലും കുറെക്കഴിഞ്ഞ് അതിലെ
തടവുകാര് ചെടികള്ക്ക് സ്നേഹത്തോടെ വെള്ളമൊഴിക്കും പോലെ ചില വീണ്ടെടുക്കലുകള്
സമരസപ്പെട്ട ജീവിതത്തിനിടയ്ക്ക് വെളിപാടുകള്, ഭ്രാന്ത്, ഇടിമുഴക്കം, കാരുണ്യം, സങ്കടം, സ്വാന്ത്വനം , ഉമ്മകള്
നനഞ്ഞ് വിറച്ച് കടല് കടന്ന് എന്റെ പൂച്ചകുട്ടികള് പിന്നെയും . അപ്പോള് ഒരു ശ്രമം. വിവര്ത്തനത്തിനു.
തെങ്ങുകളെ ഈന്തപ്പനകളില് കണ്ടെത്തിയതു പോലെ
ഒരു പുസ്തകം - വിവര്ത്തനത്തിന് ഒരു വിഫലശ്രമം
അപ്പോഴേക്കും പോസ്റ്റ് ഓഫീസുകള് ചരിത്രസ്മാരകങ്ങളായി മാറി. അതിലൂടെ നടക്കുമ്പോള് മാളയിലെ ജൂതപ്പള്ളിക്ക് അടുത്ത് കൂടെ നടക്കും പോലെ തോന്നി. ആര്ക്കും കവിതകള് പോസ്റ്റ് വഴി അയക്കതെയായി. അച്ചടിച്ച കേരളം എന്റെ കവിതകളെ മറ്ന്നു.
എന്നാലും ഇ മെയില് വഴി കുറച്ച് പരിശ്രമങ്ങള്.
ഇല്ല.
ഇന് ബോക്സ് തുറക്കുമ്പോള് പോസ്റ്റ്മാന് പടിക്കല് നിറുത്താതെ പോകുമ്പോള് ഉള്ള നിരാശ.
എന്നിരുന്നാലും എത്ര കാലം അവ ഇരുട്ടത്തിരിക്കും. ഒറ്റയ്ക്ക് ബാറില് പോയി അപരിചിതരുമായി കൂട്ടുകൂടും. ഒരു കാതില് മാത്രമായി പടരും. പരിചിത വലയങ്ങളില് കറങ്ങും.
എന്നാല് ഇ മെയില് വഴി എത്താവുന്നിടത്തൊക്കെ അത് സ്വീകരിക്കപ്പെട്ടു. പുഴയില്, വെബ് ലോകത്തില്, ഹരിതകത്തില്, മൂന്നാമിടത്തില്, യാഹൂ മലയാളത്തില്, ചിന്തയില്, ജ്യോതിസ്സില് … ഒടുവില് ബ്ലോഗിലും
അതെനിക്ക് പഴയ പോസ്റ്റാഫീസും, ശങ്കരന് നായരുടെ ചായക്കടയും, എറണാകുളം പബ്ലിക്ക് ലൈബ്രറിയും തിരികെ തന്നു. ഈ പറഞ്ഞിടത്തൊന്നും ജാതി, മതം വര്ണ്ണം, ലോബി, ലിംഗഭേദം എന്നിവ ഉണ്ടായിരുന്നില്ല. മനുഷ്യത്വപരമായ ജനാധിപത്വം.
മുന്പ് ഒരു നട്ടുച്ചയ്ക്ക് ചില്ലറ സ്വരുക്കൂട്ടി വിശന്ന വയറോടെ വാരിക വാങ്ങുമ്പോള് ഊര്മ്മിള ഉണ്ണിയുടെയും മറ്റും ഫോട്ടോ കവിതയുടെ ലേബലില് കണ്ട് ഛര്ദ്ദിക്കാന് വന്നിട്ടുണ്ട്.
പാര്ട്ടി മുദ്രാവാക്യങ്ങള്, ദേവീ-ദേവസ്തുതി, ഫോട്ടോസ്റ്റാറ്റ് മുറിവുകള് എന്നിവ വായിക്കാന് ഇനിയും കാശ് ചിലവാക്കില്ല എന്ന് പല തവണ സത്യം ചെയ്തിട്ടുണ്ടു.
ഇനിയത് നടപ്പാക്കാം
ഇ-ബാങ്കിംഗിന്റെ കാലത്ത് , സര്ഗ്ഗ സ്യഷ്ടി മാത്രം മലയാളത്തില് ഇ മെയില് വഴി സ്വീകരിക്കപ്പെടുന്നില്ല. എത്ര വാരികകള് രചനകള് അയക്കേണ്ട വിലാസത്തില് ഇ മെയില് വയ്ക്കുന്നു ?
അത് കൊണ്ട് അങ്ങനെ ഒരു കാലം വരും വരെ, അല്ലെങ്കില് പത്രാധിപര് ആവശ്യപ്പെടാതെ പ്രിന്റ് മീഡിയക്ക് ഒന്നും അയക്കില്ല എന്ന് തീരുമാനിക്കുകയാണ്
അഹങ്കാരമായി ധരിക്കപ്പെടും എന്നുറപ്പാണ്.
ഇടയ്ക്ക് കാണുമ്പോള് പഴയ കൂട്ടുകാര്ക്ക് ചോദിക്കാനുള്ളത് കവിതയൊന്നും ഇല്ലേ എന്നാണ്. ഉണ്ട്. കുറെ മുറിവുകള്. ഈ ലോകത്ത്. ഇപ്പോള് വിവേചങ്ങള് അനുഭവപ്പെടാത്ത ബൂലോകത്ത്. വായിക്കുന്നവര്ക്ക് ആകാം. ഇയാള് എവിടെ പോയി എന്ന് ചോദിക്കുന്നവരോട് നിങ്ങള്ക്കും പറയാം.
ഇനിയിപ്പോള് കവിതയുടെ പേരില് കൂട്ട് നശിക്കില്ല.
ആരുടെയും മുന്നില് അതിന്റെ പേരില് ഓച്ചാനിച്ച് നില്ക്കേണ്ടതില്ല.
(കവിത അച്ചടിച്ച് വന്നാലും വരുമല്ലോ ആരോപണം, ഓ ഗള്ഫുകാരന്. പത്രാധിപര്ക്ക് ഫോറിന് പേന, ഹ ഹ ആരോപണത്തില്‍ പേടി ഇല്ല കേട്ടോ, എത്ര കാലമായി നല്ല ഒരു ആരോപണം കേട്ടിട്ട് )
ഇനി ഓണ്‍ലൈനില്‍ കാണുമ്പോള് പത്രാധിപ/ സഹ പത്രാധിപ സുഹുറ്ത്തുക്കള്‍ മിണ്ടാതിരിക്കേണ്ടതില്ല.
എന്റെ കവിത അവരുടെ ആരുടെയും ബാധ്യതയല്ല
ഈ - സാധ്യത മാത്രമാണ്
തിങ്കള്, ചൊവ്വ, ബുധന്, എന്നൊന്നും ആയിരുന്നില്ല, അന്ന്
കലാകൌമുദി, മാതൃഭൂമി , മാധ്യമം, മലയാളം...ആഴ്ച്ചപ്പതിപ്പുകള് ഇറങ്ങുന്ന ദിനങ്ങള് മാത്രമേ ഉണ്ടായിരുന്നുള്ളു. ആര്ത്തിയോടെ തുറക്കും
തന്റെ കവിത വന്നിട്ടുണ്ടോ ?
ഇല്ലെങ്കില് വേറെ ആരുടെ ?
മരിച്ചറിയിപ്പുമായി പോകുന്ന വഴിയിലായാലും കവിതയെല്ലാം കുടിച്ച് വറ്റിക്കും.
ആദ്യമായി എക്സ്സ്പ്രസ്സ് ദിനപത്രത്തില് കവിത അച്ചടിച്ച് വന്ന ദിവസം. ഹൊ ! ഒരു പെണ്കുട്ടി താന് മുതിര്ന്നവളായി എന്ന് തിരിച്ചറിയുന്ന ആ ദിവസം പോലെ. രക്തത്തിന്റെ ഫലം പുറത്ത് വന്ന്, താന് വേറൊരാളായിത്തീരന്ന ഏതൊരച്ഛന്റെയും ആ ദിവസം പോലെ ഉപമകള് പാകമാകാത്ത ഒരു ദിനം
എക്സ്സ്പ്രസ്സ് ദിനപത്രം കിടക്കുന്ന ശങ്കരന് നായരുടെ കടയില് നിന്ന് ചായ കുടിച്ചു. മുന്പില് എന്റെ കവിത എന്റെ കവിത എന്റെ കവിത.
ലോകമേ കാണുന്നുണ്ടോ എന്റെ കവിത
ആ പേപ്പര് നോക്കുന്നവരുടെ കണ്ണുകള് തന്റെ വരികളിലേക്ക് പോകുന്നുണ്ടോ എന്ന് ഒളിഞ്ഞ് നിന്ന് നോക്കി.
അയാളുടെ കയ്യിലെ ചായ തട്ടിമറിഞ്ഞ് ആ അക്ഷരങ്ങള് കലരുമോ എന്ന് പേടിപ്പെട്ടു
ആദ്യമായതുകൊണ്ടായിരിക്കും എന്ന് കരുതി. പക്ഷേ ഓരോ തവണയും പുതിയ കവിത അച്ചടിച്ച് വരുമ്പോള് ആ ദിനം ആവര്ത്തിക്കപ്പെട്ടു. എറണാകുളം പബ്ലിക്ക് ലൈബ്രറി, മാള സ്റ്റാന്ഡിലെ പുസ്തകക്കട, പോസ്റ്റോഫീസില് നിന്നുള്ള സൈക്കിള് യാത്ര… സ്ഥലവും സന്ദര്ഭവും മാത്രം മാറി. ഓരോ തവണയും ഓരോരോ പുതിയ ആളായി
പ്രമുഖമെന്ന് എല്ലാവരും വിളിച്ച ഓരോ മാധ്യമങ്ങളും പലപ്പോഴും പല തവണ , പല രീതിയില് കവിതകളോട് വര്ണ്ണ - വര്ഗ്ഗ- ലിംഗ- വിവേചനം കാട്ടിയെങ്കിലും തിരിച്ചെനിക്കായില്ല.
വിജേഷ് എടക്കുന്നിയുടെ അയനം ഇന്‍ലന്റ് മാഗസിനും, കെ.സി.നാരായണന്റെ മാതൃഭൂമിയ്ക്കും( പിന്നീട് ഭാഷാപോഷിണി) കെ.ജി.എസിന്റെ സമകാലീന കവിതയ്ക്കും, ഏഷ്യാനെറ്റിന്റെ മഴവില്ലിനും ഒരേ ആദരവോടെ , ഒരേ ആവേശത്തോടെ കവിതകള് അയച്ചു.
ചിലതെല്ലാം വെളിച്ചപ്പെട്ടു.
കൂടുതലും ഇരുട്ടിലായി
ആരും ആവശ്യപ്പെട്ടിട്ടല്ല കവിതയുണ്ടായത് എന്നതിനാല്
അവയ്ക്കൊരിക്കലും അനാഥത്വവും ഒറ്റപ്പെടലും തോന്നിയിരിക്കില്ല. പലയിടങ്ങളില് പലരീതിയില് , പല ഭാവങ്ങളില്, പല വേഷത്തില് അവ തിരിച്ചറിയപ്പെട്ടു.
കൊടും വെയിലിലും കാലവര്ഷത്തിലും കൊടുംങ്കാറ്റിലുമെല്ലാം അവയ്ക്കു ചെറിയ ഇടങ്ങള് കിട്ടി. പിടിച്ച് നിന്നിടത്തെല്ലാം കാല് മുദ്രയുണ്ടാകുമെന്ന ആശ്വാസത്തില്, ധൈര്യത്തില് അത് തുടര്ന്ന് നടക്കുകയും
ചെയ്തു.
പി.ജി.നിക്സന്റെ കവിതാ സംഗമത്തിലും, മരിച്ച് പോയ വിജയന് പൊയില്ക്കാവിന്റെ മുഷിഞ്ഞ ബാഗിലും, ഫോണിന്റെ അങ്ങേത്തലയ്ക്കലെ ഒരു കാതിലുമെല്ലാമായി അതങ്ങനെ പതുക്കെ പതുക്കെ ഒഴുകി.
കമല് റാം സജീവിന്റെ മാധ്യമം ഒരിക്കല് അതിന് പൂമുഖത്ത് ഇടം നല്കി. ജമാല് കൊച്ചങ്ങാടിയുടെ വാരാദ്യമാധ്യമം ഒന്നില് കൂടുതല് തവണ വര്ണ്ണങ്ങളും നല്കി. പിന്നെയും മറന്ന് പോയ ഒട്ടേറെ ഇടങ്ങള്
ഇതിനിടെ ഒരു ചിക്കന് പോക്സ് മടുപ്പിനിടയില് വെളിച്ചം
കണ്ടതും, കാണാത്തതുമായ എല്ലാം തുന്നിക്കൂട്ടി കൂട്ടുകാര് തന്ന പൈസ കൊണ്ട് വലിയൊരു മുറിവുണ്ടാക്കി. ഖനി പുറത്തിറക്കിയ ഉറക്കം - ഒരു കന്യാസ്ത്രീ ആദ്യകവിതാ സമാഹാരം.
എറണാകുളത്ത്, കവിതയുടെ ബാധ ഈ നസ്രാണിച്ചെക്കനിലേക്ക് പകര്ന്ന ചുള്ളിക്കാട് അത് പ്രകാശനം ചെയ്തു.
പിന്നീടായിരുന്നു ഇ
സ്കൂളിനെക്കുറിച്ചൊരു ചെറുകാവ്യം. ആദ്യാക്ഷരം പഠിപ്പിച്ച ആശാത്തിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്നായിരുന്നു . നടന്നില്ല. അതിനും മുന്പ് കടല് കടന്നു
പിന്നെ കവിത മിണ്ടാതായി. കണ്ടാല് ഞാനും.
അറിയുമോയെന്നു ചോദിച്ചാല് അറിയുമെന്ന ഒഴുക്കന് മട്ടില്.
ഉയിരുള്ള നാള് വരെ കൂടെയുണ്ടാകുമെന്ന് സത്യം ചൊല്ലിയ
കൂട്ടുകാരിയെ മറ്റേതോ കാലത്തില് ഒരു ബസ് സ്റ്റോപ്പില് കൈക്കുഞ്ഞുമായി കണ്ട് മുട്ടുന്ന പോലെ.
എഴുതി തീര്ക്കാനാവാത്ത കണ്ട് മുട്ടലുകള്
അകപ്പെട്ടതു ജയിലിലായാലും കുറെക്കഴിഞ്ഞ് അതിലെ
തടവുകാര് ചെടികള്ക്ക് സ്നേഹത്തോടെ വെള്ളമൊഴിക്കും പോലെ ചില വീണ്ടെടുക്കലുകള്
സമരസപ്പെട്ട ജീവിതത്തിനിടയ്ക്ക് വെളിപാടുകള്, ഭ്രാന്ത്, ഇടിമുഴക്കം, കാരുണ്യം, സങ്കടം, സ്വാന്ത്വനം , ഉമ്മകള്
നനഞ്ഞ് വിറച്ച് കടല് കടന്ന് എന്റെ പൂച്ചകുട്ടികള് പിന്നെയും . അപ്പോള് ഒരു ശ്രമം. വിവര്ത്തനത്തിനു.
തെങ്ങുകളെ ഈന്തപ്പനകളില് കണ്ടെത്തിയതു പോലെ
ഒരു പുസ്തകം - വിവര്ത്തനത്തിന് ഒരു വിഫലശ്രമം
അപ്പോഴേക്കും പോസ്റ്റ് ഓഫീസുകള് ചരിത്രസ്മാരകങ്ങളായി മാറി. അതിലൂടെ നടക്കുമ്പോള് മാളയിലെ ജൂതപ്പള്ളിക്ക് അടുത്ത് കൂടെ നടക്കും പോലെ തോന്നി. ആര്ക്കും കവിതകള് പോസ്റ്റ് വഴി അയക്കതെയായി. അച്ചടിച്ച കേരളം എന്റെ കവിതകളെ മറ്ന്നു.
എന്നാലും ഇ മെയില് വഴി കുറച്ച് പരിശ്രമങ്ങള്.
ഇല്ല.
ഇന് ബോക്സ് തുറക്കുമ്പോള് പോസ്റ്റ്മാന് പടിക്കല് നിറുത്താതെ പോകുമ്പോള് ഉള്ള നിരാശ.
എന്നിരുന്നാലും എത്ര കാലം അവ ഇരുട്ടത്തിരിക്കും. ഒറ്റയ്ക്ക് ബാറില് പോയി അപരിചിതരുമായി കൂട്ടുകൂടും. ഒരു കാതില് മാത്രമായി പടരും. പരിചിത വലയങ്ങളില് കറങ്ങും.
എന്നാല് ഇ മെയില് വഴി എത്താവുന്നിടത്തൊക്കെ അത് സ്വീകരിക്കപ്പെട്ടു. പുഴയില്, വെബ് ലോകത്തില്, ഹരിതകത്തില്, മൂന്നാമിടത്തില്, യാഹൂ മലയാളത്തില്, ചിന്തയില്, ജ്യോതിസ്സില് … ഒടുവില് ബ്ലോഗിലും
അതെനിക്ക് പഴയ പോസ്റ്റാഫീസും, ശങ്കരന് നായരുടെ ചായക്കടയും, എറണാകുളം പബ്ലിക്ക് ലൈബ്രറിയും തിരികെ തന്നു. ഈ പറഞ്ഞിടത്തൊന്നും ജാതി, മതം വര്ണ്ണം, ലോബി, ലിംഗഭേദം എന്നിവ ഉണ്ടായിരുന്നില്ല. മനുഷ്യത്വപരമായ ജനാധിപത്വം.
മുന്പ് ഒരു നട്ടുച്ചയ്ക്ക് ചില്ലറ സ്വരുക്കൂട്ടി വിശന്ന വയറോടെ വാരിക വാങ്ങുമ്പോള് ഊര്മ്മിള ഉണ്ണിയുടെയും മറ്റും ഫോട്ടോ കവിതയുടെ ലേബലില് കണ്ട് ഛര്ദ്ദിക്കാന് വന്നിട്ടുണ്ട്.
പാര്ട്ടി മുദ്രാവാക്യങ്ങള്, ദേവീ-ദേവസ്തുതി, ഫോട്ടോസ്റ്റാറ്റ് മുറിവുകള് എന്നിവ വായിക്കാന് ഇനിയും കാശ് ചിലവാക്കില്ല എന്ന് പല തവണ സത്യം ചെയ്തിട്ടുണ്ടു.
ഇനിയത് നടപ്പാക്കാം
ഇ-ബാങ്കിംഗിന്റെ കാലത്ത് , സര്ഗ്ഗ സ്യഷ്ടി മാത്രം മലയാളത്തില് ഇ മെയില് വഴി സ്വീകരിക്കപ്പെടുന്നില്ല. എത്ര വാരികകള് രചനകള് അയക്കേണ്ട വിലാസത്തില് ഇ മെയില് വയ്ക്കുന്നു ?
അത് കൊണ്ട് അങ്ങനെ ഒരു കാലം വരും വരെ, അല്ലെങ്കില് പത്രാധിപര് ആവശ്യപ്പെടാതെ പ്രിന്റ് മീഡിയക്ക് ഒന്നും അയക്കില്ല എന്ന് തീരുമാനിക്കുകയാണ്
അഹങ്കാരമായി ധരിക്കപ്പെടും എന്നുറപ്പാണ്.
ഇടയ്ക്ക് കാണുമ്പോള് പഴയ കൂട്ടുകാര്ക്ക് ചോദിക്കാനുള്ളത് കവിതയൊന്നും ഇല്ലേ എന്നാണ്. ഉണ്ട്. കുറെ മുറിവുകള്. ഈ ലോകത്ത്. ഇപ്പോള് വിവേചങ്ങള് അനുഭവപ്പെടാത്ത ബൂലോകത്ത്. വായിക്കുന്നവര്ക്ക് ആകാം. ഇയാള് എവിടെ പോയി എന്ന് ചോദിക്കുന്നവരോട് നിങ്ങള്ക്കും പറയാം.
ഇനിയിപ്പോള് കവിതയുടെ പേരില് കൂട്ട് നശിക്കില്ല.
ആരുടെയും മുന്നില് അതിന്റെ പേരില് ഓച്ചാനിച്ച് നില്ക്കേണ്ടതില്ല.
(കവിത അച്ചടിച്ച് വന്നാലും വരുമല്ലോ ആരോപണം, ഓ ഗള്ഫുകാരന്. പത്രാധിപര്ക്ക് ഫോറിന് പേന, ഹ ഹ ആരോപണത്തില്‍ പേടി ഇല്ല കേട്ടോ, എത്ര കാലമായി നല്ല ഒരു ആരോപണം കേട്ടിട്ട് )
ഇനി ഓണ്‍ലൈനില്‍ കാണുമ്പോള് പത്രാധിപ/ സഹ പത്രാധിപ സുഹുറ്ത്തുക്കള്‍ മിണ്ടാതിരിക്കേണ്ടതില്ല.
എന്റെ കവിത അവരുടെ ആരുടെയും ബാധ്യതയല്ല
ഈ - സാധ്യത മാത്രമാണ്
Tuesday, August 14, 2007
ആരുടെയുമല്ലാത്ത രാധ ; എന്റെയും
മറിയം, രാധ എന്നീ പേരുകളോട് ഏറെ പ്രിയമുണ്ടെനിക്ക്.
സ്ത്രീക്ക് പകരമുള്ള വാക്കായി മറിയം പല തവണ നിറഞ്ഞിട്ടുമുണ്ട്, കവിതയിലും ജീവിതത്തിലും
നന്മ നിറഞ്ഞ മറിയമേ എന്ന പ്രാത്ഥന ചൊല്ലിതുടങ്ങിയ നാള് മുതല് അതങ്ങനെയാണ്. എന്നും അനേകം തവണ ചൊല്ലിയിരുന്ന നന്മ നിറഞ്ഞ മറിയമേ എന്ന പ്രാത്ഥന ഇപ്പോഴും ഉള്ളിലുള്ളത് അതു കൊണ്ടായിരിക്കണം.
ക്രിസ്തുവിന്റെ അമ്മയായ മറിയം നിറയുന്ന നിരവധി മുഹൂര്ത്തങ്ങള് ബൈബിളിലുണ്ട്. നിന്റെ ഹ്യദയത്തിലൂടെ ഒരു വാള് കടക്കുമെന്ന ദൈവത്തിന്റെ വാചകം ഇടക്കിടെ ഓര്മ്മിക്കും. ഏതു മകനെക്കുറിച്ചാണ് അമ്മമാരുടെ ഹ്യദയത്തില് വാള് കടക്കാത്തത്.
ക്രിസ്തുവിന്റെ കൂട്ടുകാരിയായിരുന്ന മഗ്ദലനമറിയവും പ്രിയപ്പെട്ടവള് തന്നെ. എല്ലാ പൂമുഖങ്ങളില് നിന്നും പുറത്താക്കപ്പെടുന്നവരുടെ പ്രതീകമായി മഗ്ദലന.
വായിച്ച കവിതകളിലെല്ലാം മറിയമാര് നിറഞ്ഞിരുന്നു. എഴുതിയ കവിതകളിലും.
മറിയമാര്‍ പലവിധം
മുന്തിരിത്തോട്ടത്തില്
ഞാന് നിനക്കായി കാത്തിരിക്കും
മറിയം അയാളോട് പറഞ്ഞു
നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാള്‍ മറുപടി പറഞ്ഞൊഴിഞ്ഞു
ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവള്‍ ചോദിച്ചു
മൗനത്തിന്റെ
കുരിശില്‍ കിടന്നു
അയാള്‍ പിടഞ്ഞു.
മേരി
സ്നേഹത്തെക്കുറിച്ചു
പ്രബന്ധമെഴുതാനിരുന്ന്
ജീവിതത്തിന്റെ
തീവണ്ടി കിട്ടാതെ പോയവള്‍
അവള്‍ക്കിപ്പോള്
പാളമാണഭയം
മറിയത്തെക്കുറിച്ച് നിറഞ്ഞെഴുതിയത് ആദ്യപുസ്തകമായ ഉറക്കം ഒരു കന്യാസ്ത്രീയിലാണ്
മറിയമേ, പ്രണയമേ
ശവക്കല്ലറയില്‍ നിന്നുപോലും
ഉയിര്‍ത്തെഴുന്നേല്‍ക്കും നിത്യദാഹമേയെന്നും
ഈ പാതിരാത്രിയില്
നഗരത്തില് കറങ്ങുന്ന
പോലീസു വണ്ടിയില്‍ ഉരുക്കനാം
പോലീസുകാരന്റെ മടിയില്‍
തല വച്ചുറങ്ങുന്നു മഗ്ദലന
ഇരുപതാം നൂറ്റാണ്ടില്
യേശു പോലീസുകാരന്റെ
മകനായി പിറന്നിടാം
എന്നുമെല്ലാം
മറിയം എന്ന് പേരുള്ളവള് ജീവിതത്തില് കൂട്ടായി വന്നതും നിമിത്തമാകാം. പെങ്ങളുടെ പേരും മറ്റൊന്നല്ല.
തുടങ്ങിയത് മറിയത്തില് നിന്നും രാധയില് നിന്നുമാണ്.ക്രിസ്തുവും ക്ര്യിഷ്ണനും പലപ്പോഴും താരതമ്യ പഠനങ്ങള്ക്ക് വിധേയമാകാറുണ്ടു. ഭാരതീയ സ്ത്രീകളുടെ പുരുഷസങ്കല്പ്പങ്ങളില് നിറഞ്ഞ് നില്ക്കുന്ന ക്ര്യിഷ്ണന്. ക്രിസ്ത്യന് ജീവിതത്തിന് അന്തര്ധാരയായി വര്ത്തിക്കുന്ന ക്രിസ്തു.
എവിടെയോ വായിച്ചിട്ടുണ്ട്. ക്രിഷ്ണന്റെ ജീവിതം നിലവിളക്ക് പോലെയാണെന്ന്. ക്രിസ്തുവിന്റേത് മെഴുതിരിപോലെയെന്നും. എണ്ണയില് നിന്ന് ഊര്ജ്ജം സ്വീകരിച്ചാണ് നിലവിളക്ക് പ്രകാശിക്കുക. അത് എന്നും പ്രകാശിച്ച് കൊണ്ടേയിരിക്കും. എണ്ണയുള്ളിടത്തോളം. എന്നാല് മെഴുതിരി സ്വയമുരുകി തീര്ന്ന് പ്രകാശിക്കും
കവി പി.എ.നാസുമുദ്ദീനെക്കുറിച്ച് എഴുതിയപ്പോള് കല്പ്പറ്റ നാരായണന് ഈ നിരീക്ഷണം നടത്തിയിട്ടുണ്ട്. ചില കവികള് അനുഭവങ്ങളില് നിന്ന് ഊര്ജ്ജം സ്വീകരിച്ചാണ് എഴുതുക. ചിലര് ജീവിതത്തിനു തീ കൊളുത്തിയും.
സച്ചിദാനന്ദനും, കെ.ജി.എസുമെല്ലാം അങ്ങനെ കവിതയിലെ ക്രിഷ്ണന്മാരാകുമ്പോള് ക്രിസ്തുരൂപങ്ങളും അനവധി. അയ്യപ്പനും നാസുവും അനില്കുമാറും…
ഓരോ വരിക്ക് വേണ്ടിയും എരിയാറുണ്ട് എന്നുള്ളതിനാല് ക്രിസ്തുജീവിതത്തോട് തന്നെയാണ് എന്റെ കാവ്യജീവിതത്തിന് കൂടുതല് അടുപ്പം
ജീവിതത്തിലും കവിതയിലും ക്രിഷ്ണനായിട്ടില്ല. അമ്പാടിയല്ല ജീവിത പരിസരം. ഗാഗുല്ത്താ തന്നെയാണ്. ഓരോ വരികളിലും പിടഞ്ഞ് മരിക്കാന് തന്നെയാണ് ഇഷ്ട്ടം. ഉയിര്ത്തെഴുന്നേലുക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ.
എന്നിരുന്നാലും രാധയെക്കുറിച്ച് എഴുതാതെ വയ്യ.
എന്റെ കുട്ടിക്കാലത്ത് രാധ ഞങ്ങളുടെ നാട്ടിലില്ല. ഇടയ്ക്കെപ്പോഴോ വന്നു രാധയും ആങ്ങള മുകുന്ദനും. രാധക്ക് ഭ്രാന്തുണ്ടായിരുന്നത്രെ. എനിക്കൊരിക്കലും അങ്ങനെ തോന്നിയില്ല. കണ്ടിട്ടുണ്ട് എന്നും അമ്പലത്തില് പോകുന്ന രാധയെ. കൂലിവേലക്ക് പോകുന്ന രാധയെ.അയല്പക്കത്തെ അടുക്കളപ്പണി ചെയ്യുന്ന രാധയെ.
അച്ചനുമമ്മയും നേരത്തെ മരിച്ച് പോയിരുന്നു.
സംസാരിക്കുമ്പോഴെല്ലാം വലിയ ബഹുമാനം അവര് മനുഷ്യരോട് സൂക്ഷിച്ചിരുന്നു. കൌമാരക്കാരനായിരുന്ന് എന്നോടു പോലും. രാധ സുന്ദരിയായിരുന്നില്ല. ചെറിയ മീശ രോമങ്ങള് അവര്ക്കുണ്ടായിരുന്നു. ലോകത്തോളം പ്രതീക്ഷയുള്ള അവരുടെ മുഴങ്ങുന്ന ശബ്ദം ഇപ്പോഴും കാതിലുണ്ട്.
കുഴൂരമ്പലത്തിലെ കുളത്തിലാണ് രാധ മുങ്ങി മരിച്ചത്. ജീവനൊടുക്കുകയായിരുന്നോ ? അതിനുള്ള ലോകവിവരം അവര്ക്ക് ഉണ്ടായിരുന്നോ ? അറിയില്ല.
ഒന്നറിയാം . ഒരെറുമ്പിനെപ്പോലും നോവിക്കാതെയാണ് അവര് അവര് ജീവിച്ചിരുന്നതെന്ന്. അമ്പലക്കുളത്തില് മുങ്ങിമരിച്ച രാധയുടെ കുലം ഏതായിരുന്നു. കണ്ണനെ തേടി അവള് നടന്നിരുന്നുവോ ?
ആവോ ഒന്നുമറിയില്ല.
ഞങ്ങളുടെ അയല്പക്കത്ത് ഒരു രാധയുണ്ടായിരുന്നു.അവള്ക്കു വട്ടായിരിന്നെന്ന് ജനങ്ങള് പറഞ്ഞിരുന്നു. അവള് അമ്പലക്കുളത്തില് മുങ്ങിയാണ് മരിച്ചത്. അത് മാത്രമറിയാം.
കുളിച്ച് , വ്ര്രിത്തിയുള്ള ഉടുപ്പിട്ട് അമ്പലത്തിലേക്ക് പോകുന്ന രാധ എന്ന സ്ത്രീ ഇപ്പോഴും ഉള്ളിലുണ്ട്. കണ്ണന് അവളുടെ പ്രാത്ഥന കേട്ടിട്ടുണ്ടാകുമോ ? അവളെ രക്ഷപ്പെടുത്തിയതാകുമോ ?
ക്രിഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നില്ലാ എന്ന ഒരു പുസ്തകം ഇടമറുകിന്റേതായാണ്ട്.
മറിയവും രാധയും ജീവിച്ചിരുന്നുവോ ?
കുഴൂരിലെ അമ്പലക്കുളത്തില് മുങ്ങിമരിച്ച രാധ എന്ന പെണ്കുട്ടി ജീവിച്ചിരുന്നുവോ ? അതോ ജീവിച്ച് മരിച്ചുവോ ?
അല്ലെങ്കില് മരിച്ച് ജീവിച്ചുവോ ?
സ്ത്രീക്ക് പകരമുള്ള വാക്കായി മറിയം പല തവണ നിറഞ്ഞിട്ടുമുണ്ട്, കവിതയിലും ജീവിതത്തിലും
നന്മ നിറഞ്ഞ മറിയമേ എന്ന പ്രാത്ഥന ചൊല്ലിതുടങ്ങിയ നാള് മുതല് അതങ്ങനെയാണ്. എന്നും അനേകം തവണ ചൊല്ലിയിരുന്ന നന്മ നിറഞ്ഞ മറിയമേ എന്ന പ്രാത്ഥന ഇപ്പോഴും ഉള്ളിലുള്ളത് അതു കൊണ്ടായിരിക്കണം.
ക്രിസ്തുവിന്റെ അമ്മയായ മറിയം നിറയുന്ന നിരവധി മുഹൂര്ത്തങ്ങള് ബൈബിളിലുണ്ട്. നിന്റെ ഹ്യദയത്തിലൂടെ ഒരു വാള് കടക്കുമെന്ന ദൈവത്തിന്റെ വാചകം ഇടക്കിടെ ഓര്മ്മിക്കും. ഏതു മകനെക്കുറിച്ചാണ് അമ്മമാരുടെ ഹ്യദയത്തില് വാള് കടക്കാത്തത്.
ക്രിസ്തുവിന്റെ കൂട്ടുകാരിയായിരുന്ന മഗ്ദലനമറിയവും പ്രിയപ്പെട്ടവള് തന്നെ. എല്ലാ പൂമുഖങ്ങളില് നിന്നും പുറത്താക്കപ്പെടുന്നവരുടെ പ്രതീകമായി മഗ്ദലന.
വായിച്ച കവിതകളിലെല്ലാം മറിയമാര് നിറഞ്ഞിരുന്നു. എഴുതിയ കവിതകളിലും.
മറിയമാര്‍ പലവിധം
മുന്തിരിത്തോട്ടത്തില്
ഞാന് നിനക്കായി കാത്തിരിക്കും
മറിയം അയാളോട് പറഞ്ഞു
നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാള്‍ മറുപടി പറഞ്ഞൊഴിഞ്ഞു
ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവള്‍ ചോദിച്ചു
മൗനത്തിന്റെ
കുരിശില്‍ കിടന്നു
അയാള്‍ പിടഞ്ഞു.
മേരി
സ്നേഹത്തെക്കുറിച്ചു
പ്രബന്ധമെഴുതാനിരുന്ന്
ജീവിതത്തിന്റെ
തീവണ്ടി കിട്ടാതെ പോയവള്‍
അവള്‍ക്കിപ്പോള്
പാളമാണഭയം
മറിയത്തെക്കുറിച്ച് നിറഞ്ഞെഴുതിയത് ആദ്യപുസ്തകമായ ഉറക്കം ഒരു കന്യാസ്ത്രീയിലാണ്
മറിയമേ, പ്രണയമേ
ശവക്കല്ലറയില്‍ നിന്നുപോലും
ഉയിര്‍ത്തെഴുന്നേല്‍ക്കും നിത്യദാഹമേയെന്നും
ഈ പാതിരാത്രിയില്
നഗരത്തില് കറങ്ങുന്ന
പോലീസു വണ്ടിയില്‍ ഉരുക്കനാം
പോലീസുകാരന്റെ മടിയില്‍
തല വച്ചുറങ്ങുന്നു മഗ്ദലന
ഇരുപതാം നൂറ്റാണ്ടില്
യേശു പോലീസുകാരന്റെ
മകനായി പിറന്നിടാം
എന്നുമെല്ലാം
മറിയം എന്ന് പേരുള്ളവള് ജീവിതത്തില് കൂട്ടായി വന്നതും നിമിത്തമാകാം. പെങ്ങളുടെ പേരും മറ്റൊന്നല്ല.
തുടങ്ങിയത് മറിയത്തില് നിന്നും രാധയില് നിന്നുമാണ്.ക്രിസ്തുവും ക്ര്യിഷ്ണനും പലപ്പോഴും താരതമ്യ പഠനങ്ങള്ക്ക് വിധേയമാകാറുണ്ടു. ഭാരതീയ സ്ത്രീകളുടെ പുരുഷസങ്കല്പ്പങ്ങളില് നിറഞ്ഞ് നില്ക്കുന്ന ക്ര്യിഷ്ണന്. ക്രിസ്ത്യന് ജീവിതത്തിന് അന്തര്ധാരയായി വര്ത്തിക്കുന്ന ക്രിസ്തു.
എവിടെയോ വായിച്ചിട്ടുണ്ട്. ക്രിഷ്ണന്റെ ജീവിതം നിലവിളക്ക് പോലെയാണെന്ന്. ക്രിസ്തുവിന്റേത് മെഴുതിരിപോലെയെന്നും. എണ്ണയില് നിന്ന് ഊര്ജ്ജം സ്വീകരിച്ചാണ് നിലവിളക്ക് പ്രകാശിക്കുക. അത് എന്നും പ്രകാശിച്ച് കൊണ്ടേയിരിക്കും. എണ്ണയുള്ളിടത്തോളം. എന്നാല് മെഴുതിരി സ്വയമുരുകി തീര്ന്ന് പ്രകാശിക്കും
കവി പി.എ.നാസുമുദ്ദീനെക്കുറിച്ച് എഴുതിയപ്പോള് കല്പ്പറ്റ നാരായണന് ഈ നിരീക്ഷണം നടത്തിയിട്ടുണ്ട്. ചില കവികള് അനുഭവങ്ങളില് നിന്ന് ഊര്ജ്ജം സ്വീകരിച്ചാണ് എഴുതുക. ചിലര് ജീവിതത്തിനു തീ കൊളുത്തിയും.
സച്ചിദാനന്ദനും, കെ.ജി.എസുമെല്ലാം അങ്ങനെ കവിതയിലെ ക്രിഷ്ണന്മാരാകുമ്പോള് ക്രിസ്തുരൂപങ്ങളും അനവധി. അയ്യപ്പനും നാസുവും അനില്കുമാറും…
ഓരോ വരിക്ക് വേണ്ടിയും എരിയാറുണ്ട് എന്നുള്ളതിനാല് ക്രിസ്തുജീവിതത്തോട് തന്നെയാണ് എന്റെ കാവ്യജീവിതത്തിന് കൂടുതല് അടുപ്പം
ജീവിതത്തിലും കവിതയിലും ക്രിഷ്ണനായിട്ടില്ല. അമ്പാടിയല്ല ജീവിത പരിസരം. ഗാഗുല്ത്താ തന്നെയാണ്. ഓരോ വരികളിലും പിടഞ്ഞ് മരിക്കാന് തന്നെയാണ് ഇഷ്ട്ടം. ഉയിര്ത്തെഴുന്നേലുക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ.
എന്നിരുന്നാലും രാധയെക്കുറിച്ച് എഴുതാതെ വയ്യ.
എന്റെ കുട്ടിക്കാലത്ത് രാധ ഞങ്ങളുടെ നാട്ടിലില്ല. ഇടയ്ക്കെപ്പോഴോ വന്നു രാധയും ആങ്ങള മുകുന്ദനും. രാധക്ക് ഭ്രാന്തുണ്ടായിരുന്നത്രെ. എനിക്കൊരിക്കലും അങ്ങനെ തോന്നിയില്ല. കണ്ടിട്ടുണ്ട് എന്നും അമ്പലത്തില് പോകുന്ന രാധയെ. കൂലിവേലക്ക് പോകുന്ന രാധയെ.അയല്പക്കത്തെ അടുക്കളപ്പണി ചെയ്യുന്ന രാധയെ.
അച്ചനുമമ്മയും നേരത്തെ മരിച്ച് പോയിരുന്നു.
സംസാരിക്കുമ്പോഴെല്ലാം വലിയ ബഹുമാനം അവര് മനുഷ്യരോട് സൂക്ഷിച്ചിരുന്നു. കൌമാരക്കാരനായിരുന്ന് എന്നോടു പോലും. രാധ സുന്ദരിയായിരുന്നില്ല. ചെറിയ മീശ രോമങ്ങള് അവര്ക്കുണ്ടായിരുന്നു. ലോകത്തോളം പ്രതീക്ഷയുള്ള അവരുടെ മുഴങ്ങുന്ന ശബ്ദം ഇപ്പോഴും കാതിലുണ്ട്.
കുഴൂരമ്പലത്തിലെ കുളത്തിലാണ് രാധ മുങ്ങി മരിച്ചത്. ജീവനൊടുക്കുകയായിരുന്നോ ? അതിനുള്ള ലോകവിവരം അവര്ക്ക് ഉണ്ടായിരുന്നോ ? അറിയില്ല.
ഒന്നറിയാം . ഒരെറുമ്പിനെപ്പോലും നോവിക്കാതെയാണ് അവര് അവര് ജീവിച്ചിരുന്നതെന്ന്. അമ്പലക്കുളത്തില് മുങ്ങിമരിച്ച രാധയുടെ കുലം ഏതായിരുന്നു. കണ്ണനെ തേടി അവള് നടന്നിരുന്നുവോ ?
ആവോ ഒന്നുമറിയില്ല.
ഞങ്ങളുടെ അയല്പക്കത്ത് ഒരു രാധയുണ്ടായിരുന്നു.അവള്ക്കു വട്ടായിരിന്നെന്ന് ജനങ്ങള് പറഞ്ഞിരുന്നു. അവള് അമ്പലക്കുളത്തില് മുങ്ങിയാണ് മരിച്ചത്. അത് മാത്രമറിയാം.
കുളിച്ച് , വ്ര്രിത്തിയുള്ള ഉടുപ്പിട്ട് അമ്പലത്തിലേക്ക് പോകുന്ന രാധ എന്ന സ്ത്രീ ഇപ്പോഴും ഉള്ളിലുണ്ട്. കണ്ണന് അവളുടെ പ്രാത്ഥന കേട്ടിട്ടുണ്ടാകുമോ ? അവളെ രക്ഷപ്പെടുത്തിയതാകുമോ ?
ക്രിഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നില്ലാ എന്ന ഒരു പുസ്തകം ഇടമറുകിന്റേതായാണ്ട്.
മറിയവും രാധയും ജീവിച്ചിരുന്നുവോ ?
കുഴൂരിലെ അമ്പലക്കുളത്തില് മുങ്ങിമരിച്ച രാധ എന്ന പെണ്കുട്ടി ജീവിച്ചിരുന്നുവോ ? അതോ ജീവിച്ച് മരിച്ചുവോ ?
അല്ലെങ്കില് മരിച്ച് ജീവിച്ചുവോ ?
Sunday, July 8, 2007
ആശാത്തി
"പ്രാത്ഥിക്കാന് നോക്കുമ്പോള്
പ്രാത്ഥന ഓര്മ്മയില്ല
എത്ര ചികഞ്ഞിട്ടും ഓര്മ്മയില് നിന്നും
അതു രൂപം കൊള്ളുന്നില്ല
അപ്പോള് അയാള്
അക്ഷരമാല, കൈകൂപ്പികൊണ്ട്
ഭക്തിനിര്ഭരമായി ചൊല്ലി
ആ പ്രാര്ത്ഥന നിര്മ്മിച്ച അക്ഷരങ്ങള്
ആ ക്രമത്തിലല്ലെങ്കിലും ഇവയാണല്ലോ
എന്ന അര്ത്ഥത്തില്
തെറ്റായ ക്രമത്തില് വിന്യസിച്ച
ഒരക്ഷരമാലയാണല്ലോ
ഏതു പ്രാത്ഥനയും
എന്ന അര്ത്ഥത്തില്
അക്ഷരമാല
ക്രമം തെറ്റിയെഴുതിയ
ഒരു പ്രാത്ഥനയാണ്
എന്ന അര്ത്ഥത്തില്"
(പ്രാത്ഥന, കല്പറ്റ നാരായണന്)
അക്ഷരമാലയുടെ വലിയ സാധ്യത മുന്നില് തുറന്നിട്ടത് കല്പ്പറ്റ നാരായണന് എന്ന പ്രിയ കവിയുടെ പ്രാത്ഥന എന്ന കവിതയാണ്. അതിനു ശേഷം അക്ഷരമാലയോട് ഒരു പ്രത്യേക മമത തോന്നിയിട്ടുണ്ട്.
കൊടുങ്ങല്ലൂരിലെ കെ.കെ.ടി.എം കോളേജില് കവിതയെക്കുറിച്ച് സംസാരിക്കാന് പോയപ്പോള് ഈ കവിത ചൊല്ലി. അവര്ക്ക് ആദ്യമൊന്നും ഒന്നും പിടികിട്ടിയില്ല. പിന്നെ പറഞ്ഞു. നിങ്ങള് പ്രണയലേഖനമെഴുതരുത്. പകരം അക്ഷരമാല പകര്ത്തി ഇഷ്ട്ടമുള്ളയാള്ക്കു കൊടുക്കണം. നിങ്ങള്ക്ക് പറയാനുള്ളത് അവന്/ അവള് അതില് നിന്ന് വായിച്ചെടുക്കട്ടെ. പ്രണയവുമായി ബന്ധപ്പെടുത്തിയതുകൊണ്ടാകണം അവര്ക്ക് അതു നന്നേ ബോധിച്ചു.
ദൈവത്തെപ്പോലെ നമ്മെ മനസ്സിലാക്കാന് കഴിവുള്ള ആര്ക്കും അക്ഷരമാല മാത്രം കൊടുത്താല് മതിയാകും. അതിനു കഴിയാതെ വരുമ്പോഴാണ് നമുക്കു കത്തെഴുതേണ്ടി വരുന്നത്. കരയേണ്ടി വരുന്നതു. കവിതയെഴുതേണ്ടി വരുന്നതു.ഇങ്ങനെയൊരു കുറിപ്പു പോലുമെഴുതേണ്ടി വരുന്നത്.
അക്ഷരമാലയും ഞാനും തമ്മില് എന്തെന്നായിരിക്കും. ഇപ്പോഴും അക്ഷരമാല ക്രമമായി എഴുതാനറിയില്ല എന്നുള്ളതാണ് ഞങ്ങള് തമ്മിലുള്ള ഒരു ബന്ധം.
ആശാത്തിയുടെ അടുത്താണ് ഞാന് ആദ്യാക്ഷരം കുറിച്ചത്. രണ്ടാമത്തെ പുസ്തകമായ “ഇ”യിലെ ബയോഡാറ്റയിലെ കുറിപ്പു കണ്ട് പലരും പറഞ്ഞു. സവിശേഷമായിരിക്കുന്നു. പഠിച്ച സ്കൂളുകളുടെയും കോളേജുകളുടെയും പേരെഴുതുന്നതിനു മുന്പ് എഴുതിയ വാചകം ഇതായിരുന്നു
“മീനാക്ഷി ആശാത്തിയുടെ എഴുത്തുപുരയില് ഹരിശ്രീ കുറിച്ചു” അങ്ങനെ എഴുതാതിരിക്കുവാന് ആവുമായിരുന്നില്ല. മീനാക്ഷി ആശാത്തി എന്റെ ആദ്യഗുരു. മൂന്നാം വയസ്സില് എന്റെ കൈപിടിച്ച് മണലില് ഹരിശ്രീ എഴുതിപ്പിച്ച ആശാത്തി.
അയല്പക്കത്താണ് അവരുടെ വീട്. കോലായിലാണ് എഴുത്ത് പുര. പുര എന്നൊന്നും വിളിക്കാനാകില്ല. നിലത്തിരുന്ന് മണലില് ഇരുന്നെഴുതും. തെറ്റിയാല് മായ്ച്ച് കളയാം. ജീവിതം പോലെയല്ല. ഇപ്പോള് കമ്പ്യൂട്ടറില് എഴുതുന്നതു പോലെ. ഒരക്ഷരം ഉറച്ചതിനു ശേഷമാണ് അടുത്തതിലേക്കു കടക്കുക. അക്ഷരം മണലിലെഴുതി മനപാഠമാക്കിക്കഴിഞ്ഞാല് ആശാത്തി അതു ഓലയില് കുറിച്ച് തരും. പനയോലയില് നാരായമുപയോഗിച്ച്.
പനയോല വെട്ടിയൊരുക്കിയാണ് അവര് ഓലക്കെട്ട് തയ്യാറാക്കുക. നാരായമുപയോഗിച്ച് വരഞ്ഞതിനു ശേഷം അക്ഷരങ്ങളില് കരിപൂശും. പിന്നീട് കശുമാങ്ങ പകുതിയായി മുറിച്ച് അതിന്റെ ചാറ് കൊണ്ടു തുടക്കും. അപ്പോള് മുതല് സ്വര്ണ്ണ നിറമുള്ള ഓലയില് കറുത്ത അക്ഷരങ്ങള് തിളങ്ങും. ആ അക്ഷരങ്ങള് ഇപ്പോഴും ഉള്ളില് തെളിഞ്ഞ് കിടപ്പുണ്ടു.
തെറ്റിയാലുള്ള ശിക്ഷയാണ് ഭയങ്കരം. കുഞ്ഞ് വിരലുകള് മണലില് കുത്തിയെഴുതിക്കും. നോവും. കുസ്രുതികളുടെ വിരലുകളില് നിന്ന് ചോര പൊടിയും. ചോര പൊടിഞ്ഞ് എഴുതിയ അക്ഷരങ്ങളുടെ കരുത്ത് ഇപ്പോഴുണ്ടോ എന്റെ വരികളില് ? ഇല്ല ആ വേദനയുണ്ടോ ? ആവോ അറിയില്ല
ആശാത്തി അക്ഷരം പഠിപ്പിച്ച ആ നസ്രാണിചെക്കന് അക്ഷരങ്ങള് കൊണ്ടു മാത്രം ജീവിക്കുന്നതിനെക്കുറിച്ച് അവര്ക്ക് എത്ര മാത്രമറിയാം എന്നറിയില്ല. എന്റെ ഒരു വരി പോലും അവര് വായിച്ചിട്ടില്ല.
സ്ക്കൂളിനെക്കുറിച്ചുള്ള ഓര്മ്മപ്പുസ്തകമായ ഇ” മീനാക്ഷി ആശാത്തിയെക്കൊണ്ട് ആദ്യം പഠിച്ച എരവത്തൂര് ശ്രീക്യഷ്ണ വിലാസം എല്.പി.സ്ക്കൂളില് വച്ച് പ്രകാശനം ചെയ്യിപ്പിക്കണമെന്നത് ആഗ്രഹമായിരുന്നു. നടന്നില്ല.
ആശാത്തിക്കു ശേഷം നിരവധി അധ്യാപകര്. എന്നെ കരയിപ്പിച്ചവരും. ഞാന് കരയിപ്പിച്ചവരും. വാദിച്ച് ജയിക്കാന് ഒരിക്കല് കോളേജില് ഒരു ടീച്ചറോട് മുഖക്കുരു ക്ര്യഷിയുണ്ടോ എന്ന് ചോദിച്ചു. അവര് കരഞ്ഞ് കൊണ്ടാണ് ക്ലാസ്സ് വിട്ടതു. പിന്നീട് പഠനത്തിന്റെ ഇടവേളകളില് ട്യൂഷന് അധ്യാപകനായപ്പോള് പഠിപ്പിക്കുന്നതിന്റെ നോവറിഞ്ഞു.
മീനാക്ഷി ആശാത്തി ഇപ്പോഴും കുഴൂരിലുണ്ടു. അവരുടെ അടുത്ത് എഴുത്ത് പഠിക്കാന് കുട്ടികളില്ല.
ഇപ്പോഴും ആ വഴികളിലൂടെ പോകുമ്പോള് ഞങ്ങളുടെ പഴയ അക്ഷരമാലയുടെ ഈണം ഉയര്ന്ന് കേള്ക്കും
പഴയ എഴുത്തോല ഇപ്പോഴും വീട്ടിലുണ്ടോ എന്തോ ?
എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള് എന്തായിരുന്നു ജീവിതമെന്ന് ദൈവം ചോദിച്ചാല് തീര്ച്ചയായും ഞാന് അക്ഷരമാല പകര്ത്തിയ ആ എഴുത്തോല എടുത്ത് കൊടുക്കും.
അദ്ദേഹം വായിച്ചെടുത്താലും ഇല്ലെങ്കിലും.
വായനക്കാരാ എന്ത് തോന്നുന്നു
ഈ കുറിപ്പിനു പകരം
അക്ഷരമാല മതിയായിരുന്നുവോ ?
പ്രാത്ഥന ഓര്മ്മയില്ല
എത്ര ചികഞ്ഞിട്ടും ഓര്മ്മയില് നിന്നും
അതു രൂപം കൊള്ളുന്നില്ല
അപ്പോള് അയാള്
അക്ഷരമാല, കൈകൂപ്പികൊണ്ട്
ഭക്തിനിര്ഭരമായി ചൊല്ലി
ആ പ്രാര്ത്ഥന നിര്മ്മിച്ച അക്ഷരങ്ങള്
ആ ക്രമത്തിലല്ലെങ്കിലും ഇവയാണല്ലോ
എന്ന അര്ത്ഥത്തില്
തെറ്റായ ക്രമത്തില് വിന്യസിച്ച
ഒരക്ഷരമാലയാണല്ലോ
ഏതു പ്രാത്ഥനയും
എന്ന അര്ത്ഥത്തില്
അക്ഷരമാല
ക്രമം തെറ്റിയെഴുതിയ
ഒരു പ്രാത്ഥനയാണ്
എന്ന അര്ത്ഥത്തില്"
(പ്രാത്ഥന, കല്പറ്റ നാരായണന്)
അക്ഷരമാലയുടെ വലിയ സാധ്യത മുന്നില് തുറന്നിട്ടത് കല്പ്പറ്റ നാരായണന് എന്ന പ്രിയ കവിയുടെ പ്രാത്ഥന എന്ന കവിതയാണ്. അതിനു ശേഷം അക്ഷരമാലയോട് ഒരു പ്രത്യേക മമത തോന്നിയിട്ടുണ്ട്.
കൊടുങ്ങല്ലൂരിലെ കെ.കെ.ടി.എം കോളേജില് കവിതയെക്കുറിച്ച് സംസാരിക്കാന് പോയപ്പോള് ഈ കവിത ചൊല്ലി. അവര്ക്ക് ആദ്യമൊന്നും ഒന്നും പിടികിട്ടിയില്ല. പിന്നെ പറഞ്ഞു. നിങ്ങള് പ്രണയലേഖനമെഴുതരുത്. പകരം അക്ഷരമാല പകര്ത്തി ഇഷ്ട്ടമുള്ളയാള്ക്കു കൊടുക്കണം. നിങ്ങള്ക്ക് പറയാനുള്ളത് അവന്/ അവള് അതില് നിന്ന് വായിച്ചെടുക്കട്ടെ. പ്രണയവുമായി ബന്ധപ്പെടുത്തിയതുകൊണ്ടാകണം അവര്ക്ക് അതു നന്നേ ബോധിച്ചു.
ദൈവത്തെപ്പോലെ നമ്മെ മനസ്സിലാക്കാന് കഴിവുള്ള ആര്ക്കും അക്ഷരമാല മാത്രം കൊടുത്താല് മതിയാകും. അതിനു കഴിയാതെ വരുമ്പോഴാണ് നമുക്കു കത്തെഴുതേണ്ടി വരുന്നത്. കരയേണ്ടി വരുന്നതു. കവിതയെഴുതേണ്ടി വരുന്നതു.ഇങ്ങനെയൊരു കുറിപ്പു പോലുമെഴുതേണ്ടി വരുന്നത്.
അക്ഷരമാലയും ഞാനും തമ്മില് എന്തെന്നായിരിക്കും. ഇപ്പോഴും അക്ഷരമാല ക്രമമായി എഴുതാനറിയില്ല എന്നുള്ളതാണ് ഞങ്ങള് തമ്മിലുള്ള ഒരു ബന്ധം.
ആശാത്തിയുടെ അടുത്താണ് ഞാന് ആദ്യാക്ഷരം കുറിച്ചത്. രണ്ടാമത്തെ പുസ്തകമായ “ഇ”യിലെ ബയോഡാറ്റയിലെ കുറിപ്പു കണ്ട് പലരും പറഞ്ഞു. സവിശേഷമായിരിക്കുന്നു. പഠിച്ച സ്കൂളുകളുടെയും കോളേജുകളുടെയും പേരെഴുതുന്നതിനു മുന്പ് എഴുതിയ വാചകം ഇതായിരുന്നു
“മീനാക്ഷി ആശാത്തിയുടെ എഴുത്തുപുരയില് ഹരിശ്രീ കുറിച്ചു” അങ്ങനെ എഴുതാതിരിക്കുവാന് ആവുമായിരുന്നില്ല. മീനാക്ഷി ആശാത്തി എന്റെ ആദ്യഗുരു. മൂന്നാം വയസ്സില് എന്റെ കൈപിടിച്ച് മണലില് ഹരിശ്രീ എഴുതിപ്പിച്ച ആശാത്തി.
അയല്പക്കത്താണ് അവരുടെ വീട്. കോലായിലാണ് എഴുത്ത് പുര. പുര എന്നൊന്നും വിളിക്കാനാകില്ല. നിലത്തിരുന്ന് മണലില് ഇരുന്നെഴുതും. തെറ്റിയാല് മായ്ച്ച് കളയാം. ജീവിതം പോലെയല്ല. ഇപ്പോള് കമ്പ്യൂട്ടറില് എഴുതുന്നതു പോലെ. ഒരക്ഷരം ഉറച്ചതിനു ശേഷമാണ് അടുത്തതിലേക്കു കടക്കുക. അക്ഷരം മണലിലെഴുതി മനപാഠമാക്കിക്കഴിഞ്ഞാല് ആശാത്തി അതു ഓലയില് കുറിച്ച് തരും. പനയോലയില് നാരായമുപയോഗിച്ച്.
പനയോല വെട്ടിയൊരുക്കിയാണ് അവര് ഓലക്കെട്ട് തയ്യാറാക്കുക. നാരായമുപയോഗിച്ച് വരഞ്ഞതിനു ശേഷം അക്ഷരങ്ങളില് കരിപൂശും. പിന്നീട് കശുമാങ്ങ പകുതിയായി മുറിച്ച് അതിന്റെ ചാറ് കൊണ്ടു തുടക്കും. അപ്പോള് മുതല് സ്വര്ണ്ണ നിറമുള്ള ഓലയില് കറുത്ത അക്ഷരങ്ങള് തിളങ്ങും. ആ അക്ഷരങ്ങള് ഇപ്പോഴും ഉള്ളില് തെളിഞ്ഞ് കിടപ്പുണ്ടു.
തെറ്റിയാലുള്ള ശിക്ഷയാണ് ഭയങ്കരം. കുഞ്ഞ് വിരലുകള് മണലില് കുത്തിയെഴുതിക്കും. നോവും. കുസ്രുതികളുടെ വിരലുകളില് നിന്ന് ചോര പൊടിയും. ചോര പൊടിഞ്ഞ് എഴുതിയ അക്ഷരങ്ങളുടെ കരുത്ത് ഇപ്പോഴുണ്ടോ എന്റെ വരികളില് ? ഇല്ല ആ വേദനയുണ്ടോ ? ആവോ അറിയില്ല
ആശാത്തി അക്ഷരം പഠിപ്പിച്ച ആ നസ്രാണിചെക്കന് അക്ഷരങ്ങള് കൊണ്ടു മാത്രം ജീവിക്കുന്നതിനെക്കുറിച്ച് അവര്ക്ക് എത്ര മാത്രമറിയാം എന്നറിയില്ല. എന്റെ ഒരു വരി പോലും അവര് വായിച്ചിട്ടില്ല.
സ്ക്കൂളിനെക്കുറിച്ചുള്ള ഓര്മ്മപ്പുസ്തകമായ ഇ” മീനാക്ഷി ആശാത്തിയെക്കൊണ്ട് ആദ്യം പഠിച്ച എരവത്തൂര് ശ്രീക്യഷ്ണ വിലാസം എല്.പി.സ്ക്കൂളില് വച്ച് പ്രകാശനം ചെയ്യിപ്പിക്കണമെന്നത് ആഗ്രഹമായിരുന്നു. നടന്നില്ല.
ആശാത്തിക്കു ശേഷം നിരവധി അധ്യാപകര്. എന്നെ കരയിപ്പിച്ചവരും. ഞാന് കരയിപ്പിച്ചവരും. വാദിച്ച് ജയിക്കാന് ഒരിക്കല് കോളേജില് ഒരു ടീച്ചറോട് മുഖക്കുരു ക്ര്യഷിയുണ്ടോ എന്ന് ചോദിച്ചു. അവര് കരഞ്ഞ് കൊണ്ടാണ് ക്ലാസ്സ് വിട്ടതു. പിന്നീട് പഠനത്തിന്റെ ഇടവേളകളില് ട്യൂഷന് അധ്യാപകനായപ്പോള് പഠിപ്പിക്കുന്നതിന്റെ നോവറിഞ്ഞു.
മീനാക്ഷി ആശാത്തി ഇപ്പോഴും കുഴൂരിലുണ്ടു. അവരുടെ അടുത്ത് എഴുത്ത് പഠിക്കാന് കുട്ടികളില്ല.
ഇപ്പോഴും ആ വഴികളിലൂടെ പോകുമ്പോള് ഞങ്ങളുടെ പഴയ അക്ഷരമാലയുടെ ഈണം ഉയര്ന്ന് കേള്ക്കും
പഴയ എഴുത്തോല ഇപ്പോഴും വീട്ടിലുണ്ടോ എന്തോ ?
എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള് എന്തായിരുന്നു ജീവിതമെന്ന് ദൈവം ചോദിച്ചാല് തീര്ച്ചയായും ഞാന് അക്ഷരമാല പകര്ത്തിയ ആ എഴുത്തോല എടുത്ത് കൊടുക്കും.
അദ്ദേഹം വായിച്ചെടുത്താലും ഇല്ലെങ്കിലും.
വായനക്കാരാ എന്ത് തോന്നുന്നു
ഈ കുറിപ്പിനു പകരം
അക്ഷരമാല മതിയായിരുന്നുവോ ?
Sunday, June 17, 2007
നിമിഷങ്ങളെണ്ണി കാത്തിരിക്കുന്നവര്‍ക്ക് കാലങ്ങളോളം കാത്ത് സൂക്ഷിക്കാന്‍
ടൈറ്റാന്‍ വാച്ച് കമ്പനിയുടെ പരസ്യവും ഞാനും തമ്മില്‍ എന്തു എന്നായിരിക്കും.
ഈ പരസ്യത്തിന്റെ ഉടയോന്‍ ദുബായ് ഐക്കണിലെ ക്രിയേറ്റീവ് ഡയറക്ടറും എന്റെ കൂട്ടുകാരനുമായ ഷാജി കിഴക്കാത്രയാണു.
ഗള്‍ഫ് മലയാളികളെ ലാക്കാക്കി ടൈറ്റാന്‍ പരസ്യം ചെയ്തപ്പോള്‍ അതിന്റെ മലയാളം കോപ്പി എന്നോട് ചെയ്യാമോ എന്നു ചോദിച്ചു. നമ്മള്‍ എപ്പ ചെയ്ത് എന്ന് ചോദിച്ചാല്‍ മതിയല്ലോ. ലതാണു ഇത്.
പണ്ടു കൊച്ചിയിലായിരുന്നപ്പോള്‍ ഇതു പോലെ “മിസ്റ്റര്‍ കുക്ക് പ്രഷറ് കുക്കര്‍- അടുക്കളയിലെ രാജാവു “എന്നെഴുതിയതു ഞാനാണെന്ന് ആര്‍ക്കാ അറിയാത്തെ.(കൊച്ചിയിലെ സാജു ചെറിയാനു വേണ്ടി, നേരത്തെ ഇവിടെ ചാക്സണ്‍ പ്രഷര്‍ കുക്കര്‍ എന്നെഴുതിയതു ഓര്‍മ്മക്കുറവുകൊണ്ടാണു. ക്ഷമി)
ആകെ അറിയാവുന്ന അല്‍പ്പം മലയാളം കൊണ്ടു 2,3 വരി എഴുതിയതിനു ഷാജിഭായ് തന്നതു
ഇവിടത്തെ ഒരു ഗാന്ധി നോട്ടാണു. അതു എപ്പ തീര്‍ന്നു എന്നു ചോദീരു
പിന്നെ സംഗതി പ്രിന്റു ചെയ്തു വന്നപ്പോള്‍ സന്തോഷം ഇരട്ടിച്ചു. പിന്നെയും വന്നപ്പോള്‍ പിന്നെയും ഇരട്ടിച്ച്. എന്ന് വിചാരിച്ച് ഗാന്ധി ഇരട്ടിച്ചില്ല കേട്ടാ.
പിന്നെ ഇതെല്ലാം ഇവിടെ പകര്‍ത്തിയതു.
ഒന്ന് ഞാന്‍ ഒരു സര്‍വകലാവല്ലഭന്‍ ആണെന്ന് തെളിയിക്കാന്‍. ഞാന്‍ ഒരു സംഭവം അല്ല. ഒറ്റപ്പെട്ട സംഭവം ആണെന്ന് പറയിപ്പിക്കാന്‍.
പിന്നെ വിളിച്ച് പണിതന്ന ഷാജിഭായിക്ക് ഒരു പണി കൊടുക്കാന്‍.
പിന്നെ ഇതു പോലത്തെ പണികള്‍ അറിയാവുന്ന ഒരുത്തന്‍ ഇവിടെ ഉണ്ടു എന്നറിയിക്കാന്‍.
“എവിടെ ലോണ്‍‘ എന്ന ശ്രീഹരിക്കവിതയും പാടിയാണു ഇപ്പോള്‍ നടപ്പ്. അതാ.
Friday, June 8, 2007
ല എന്ന പെണ്‍കുട്ടി
വെളുത്ത തൂവലുകള്‍ കൊണ്ട്
ശരീരം മറച്ചു നില്‍ക്കുന്ന പെണ്‍കുട്ടി
പ്രകാശത്തിന്റെ ശലഭങ്ങളാല്‍ മഴ നനയുന്നവള്‍
കാറ്റ് കൂടു കൂട്ടുന്ന താഴ്‌വാരം
പ്രണയത്തിന്റെ ഏകാന്ത ദ്വീപ സമൂഹം
മീന്‍ കുഞ്ഞുങ്ങളെ ആഹ്ലാദിപ്പിക്കുന്ന സൗന്ദര്യം
മഞ്ഞിന്റെ ഇലകള്‍ കൊണ്ടു പൊതിഞ്ഞ ഹ്യദയം
എന്റെയാത്മാവിന്റെ വിതാനങ്ങളിലൂടെ
തിരശ്ചീനയായി കടന്നുപോകുന്നവള്‍
(ല എന്ന പെണ്‍കുട്ടി, എ.ജെ.മുഹമ്മദ് ഷഫീര്‍)
ക്യതികളുടെ ഉള്ളടക്കത്തേക്കാള്‍ എന്നെ ആകര്‍ഷിച്ചിട്ടുള്ളതും അതിശയിപ്പിച്ചിട്ടുള്ളതും തലക്കെട്ടുകളാണു.ചില ആളുകളേക്കാള്‍ അവരുടെ പേരുകള്‍ പോലെ. ചില ദേശങ്ങളേക്കാള്‍ അവയുടെ പേരുകള്‍ പോലെ. അതു കൊണ്ടു തന്നെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ എ.ജെ.മുഹമ്മദ് ഷഫീറിന്റെ "ല" എന്ന പെണ്‍കുട്ടി എന്ന കവിത എന്നും ഉള്ളിലുണ്ടു. വായിച്ച അന്നു മുതല്‍. ജീവിതത്തിലെ പെണ്‍കുട്ടികളേക്കാള്‍ എനിക്കു പരിചയവും അടുപ്പവുമുള്ളതു കവിതയിലെ പെണ്‍കുട്ടികളോടാണു.
എന്തു കൊണ്ടായിരിക്കാം ? ഒറ്റനോട്ടമെറിഞ്ഞ്, ദൂരത്തേക്ക് മാഞ്ഞ് പോകാത്തതു കൊണ്ടായിരിക്കും.
പാദസ്വരത്തിന്റെ കിലുക്കം കേള്‍പ്പിച്ച് ഓടിയൊളിക്കാത്തതു കൊണ്ടായിരിക്കും
മുറിവുകളില്‍ ചെറുനാരകത്തിന്റെ നീരു വീഴ്ത്താത്തതുകൊണ്ടായിരിക്കും (ഒരാളൊഴികെ)
ത്യഷ്ണയുടെ മഹാനദിയിലേക്കു എടുത്തെറിയാത്തതുകൊണ്ടായിരിക്കും(ഒരാളൊഴികെ)
ആവോ അറിയില്ല
കവിതയിലെ പെണ്‍കുട്ടികള്‍ എന്നെ കരയിച്ചിട്ടുണ്ട്.ആഹ്ലാദിപ്പിച്ചിട്ടുണ്ടു. ജീവിതത്തിന്റെ സകല വികാരങ്ങളും പങ്കുവച്ചിട്ടുണ്ട്.നിത്യജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കവിതയിലെ പെണ്‍കുട്ടികള്‍ തന്നെയാണു അധികവും. അല്ലെങ്കില്‍ തന്നെ ജീവിതത്തില്‍ എത്ര പെണ്ണുങ്ങളെയറിഞ്ഞിട്ടുണ്ട്. ഒരു കയ്യിലെ വിരലുകളുടെ എണ്ണത്തോളം വരില്ല അവ. ഒരര്‍ത്ഥത്തിലും
കവിതയിലേക്കു മാമ്മോദീസ മുക്കിയ ആളായതിനാലാകണം ചുള്ളിക്കാടിന്റെ അന്നയും , മറിയവും എന്നും ഉള്ളിലുണ്ട്. അന്നാ----- എന്ന് ചുള്ളിക്കാട്. മറിയമേ ഭൂമിയിലെ മെഴുതിരികളൊക്കെയും മനമുരുകിയെരിയുന്നുവെന്ന് മറ്റൊറിടത്ത്. അന്നും ഇന്നും അന്നയും മറിയവും എനിക്കു പ്രിയപ്പെട്ടവര്‍ തന്നെ. ഒറ്റയ്ക്കാവുമ്പോള്‍, വേദനിക്കുമ്പോള്‍ അമ്മയെ വിളിക്കുന്നതിനു പകരം, ദൈവത്തെ വിളിക്കുന്നതിനു പകറം ഈ വരികള്‍ ചൊല്ലുന്നത് അതായിരിക്കണം.
പിന്നെയുമുണ്ടു ഒരുപാട് പെണ്ണുങ്ങള്‍, പെണ്‍കുട്ടികള്‍, കുഞ്ഞുങ്ങള്‍. കുമാരനാശാന്റെ നളിനിയും ലീലയും, അധികം പരിചയമില്ലാത്ത പെണ്ണുങ്ങളായി അവിടെയും ഇവിടെയും നടക്കുന്നു. എങ്കിലും തോന്നും എവിടെയോ കണ്ടിട്ടുണ്ടല്ലോ ഇവരെ. എപ്പോഴോ കേട്ടിട്ടുണ്ടല്ലോ ഇവരെ. കേട്ടിട്ടുണ്ടല്ലോ ഈ ശബ്ദം എന്നൊക്കെ
കവിതയില്‍ ഏറ്റവും ആകര്‍ഷിച്ച പെണ്‍കുട്ടികളിലൊന്നു പി.എ.നാസുമുദ്ദീന്റെ ശ്രീജയാണു. ശ്രീജാ നീയുള്ളിടത്തോളം ഈ ലോകം ജീവിതാര്‍ഹമാണു എന്നാണു നാസു എഴുതിയതു.
നിന്റെ അരുണാഭമായ മുഖത്തു നിന്നും
പടയാളികള്‍ ആയുധം വാങ്ങുന്നു
തോറ്റവര്‍ വിശ്വാസമാര്‍ജ്ജിക്കുന്നു
യോഗികള്‍ ആശ വക്കുന്നു
(ശ്രീജ, പി.എ.നാസുമുദ്ദീന്‍)
പിന്നെയും നിരവധി പെണ്‍കുട്ടികള്‍. സച്ചിദാനന്ദന്റെ സുലേഖ, എ.അയ്യപ്പന്റെ സുമംഗലി, കടമ്മനിട്ടയുടെ ശാന്ത, കവി വിനയചന്ദ്രന്റെ റോസലിന്‍ഡയാണു മായാത്ത മറ്റൊരു ചിത്രം.
റോസാലിന്‍ഡ ഒരു കന്യാസ്ത്രീ, തന്റെ കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിച്ച് അവള്‍ മടങ്ങിവന്നു. കന്യകാത്വത്തിന്റെയും മാത്യത്വത്തിന്റെയും ഏതേതു വഴികളിലേക്കാണു റോസാലിന്‍ഡ എന്നെ കൂട്ടിക്കൊണ്ടു പോയത്. എന്റെ കവിതകളിലെന്നും നിറഞ്ഞു നിന്നിരുന്ന കന്യസ്ത്രീകള്‍ കൂട്ടമായി അവതരിച്ചതു പോലെ റോസാലിന്‍ഡ ഇന്നും പൂത്തലഞ്ഞ് നില്‍ക്കുന്നു. അല്‍പ്പം സങ്കടത്തോടെ.
കവിതയിലും നിത്യജീവിതത്തിലും പരിചയമുള്ള അപൂര്‍വ്വ വ്യക്തികളിലൊരാള്‍ സച്ചിദാനന്ദന്‍ പുഴങ്കരയുടെ എത്സിയാണു. കവിത ജീവിതത്തിലേക്കു നിറഞ്ഞു തുടങ്ങിയ സമയത്ത് വായിച്ച കവിതയാണു' എത്സി പറഞ്ഞു' എന്നത്. സച്ചിമാഷിനു എങ്ങനെ കിട്ടി എത്സിയെന്ന അന്വേഷണം കൊണ്ട് ചെന്നെത്തിച്ചതു വലിയൊരു കാവ്യസൗഹ്രദത്തിലാണു. പിന്നീട് എത്രയോ തവണ കവിതയിലെ ആ കഥാപാത്രത്തില്‍ നിന്നു ഊണുവാങ്ങിക്കഴിച്ചിരിക്കുന്നു. ചാലക്കുടിയിലെ ആറങ്ങാലി മണപ്പുറവും സന്ധ്യകളും സ്വന്തമായിരിക്കുന്നു.
സച്ചിയേട്ടന്റെ മക്കളും കവിതകള്‍ തന്നെ. നിമഗ്നയും, ഇളയും. അവരും കവിതകളില്‍ നിറയാറുണ്ട്.
ആ കവിതകള്‍ ഇപ്പോള്‍ മുതിര്‍ന്നു കാണും
കവിതയിലെ എന്റെ പെണ്‍കുട്ടികള്‍. ആദ്യത്തേതു ബിനിയാണു. 'ബിനിയും രാത്രിയും' എന്ന കവിതയില്‍ എന്റെ കൗമാരപ്രണയം വിരിഞ്ഞു.
നിലാവും രാത്രിയും
തമ്മില്‍ പിണങ്ങി
നിലാവു രാത്രിയോട് പറഞ്ഞു
ഇനി നിന്നോട് കൂടാന്‍
ഞാന്‍ വരില്ല
എന്നെ കൂടാതെ
നീ ജീവിക്കുന്നതൊന്നു കാണട്ടെ
രാത്രി വെല്ലുവിളിച്ചു
നിലാവു
ബിനിയുടെ ചിരിയിലേക്കു
കുടിയേറി പാര്‍ത്തു
അതിനു ശേഷമാണു
എന്റെയിരുട്ടില്‍
അവള്‍
പ്രകാശിക്കാന്‍ തുടങ്ങിയതു.
ബിനിയും രാത്രിയും ആദ്യപുസ്തകമായ ഉറക്കം ഒരു കന്യസ്ത്രീയില്‍ ഉള്‍പ്പെടുത്തി. ഇപ്പോഴും അതെടുത്ത് വായിക്കുമ്പോള്‍ രസകരമായ ഒരു സംഭവം ഓര്‍മ്മ വരും.
കോളേജ് കാലത്താണു ആ കവിത. ആദ്യവായനക്കാര്‍ കൂടെ പഠിക്കുന്നവര്‍ തന്നെ.
ഒരു ദിവസം അതേ കോളേജില്‍ പഠിക്കുന്ന വകയിലെ സഹോദരി വീട്ടില്‍ വന്നു. എനിക്കൊരു ചെക്കന്‍ ഒരു കവിത തന്നു എന്നെല്ലാം പറഞ്ഞ്. കവിത വായിച്ച് നോക്കി. 'ബീനയും നിലാവും' എന്ന തലക്കെട്ടില്‍ എന്റെ കവിത. കൊടുത്തതു മറ്റാരുമായിരുന്നില്ല.ക്ലാസ് മേറ്റായ ചാള്‍സായിരുന്നു.
ബീന തന്ന കവിതയും കയ്യില്‍ പിടിച്ച് പിറ്റേന്നു അവനെ കണ്ടു. എടാ എന്റെ കവിത കോപ്പിയടിച്ച് എന്റെ പെങ്ങള്‍ക്കു തന്നെ പ്രണയലേഖനം നല്‍കണമെന്നെല്ലാം കുറെ കളിയാക്കി.
10, 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍ക്കാന്‍ നല്ല രസമുണ്ടു. പ്രത്യേകിച്ച് അതു കവിതയിലെ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടാകുമോള്‍.
ബിനിയെവിടെ, ബീനയെവിടെ, ചാള്‍സെവിടെ. ആ കവിതയുണ്ടു ബാക്കി. അതെ എനിക്കു സത്യമാണു കവിത. ആരും കൊണ്ടു പോകാത്ത കാലം മാറ്റം വരുത്താത്ത ഒന്നു.
ശരീരം മറച്ചു നില്‍ക്കുന്ന പെണ്‍കുട്ടി
പ്രകാശത്തിന്റെ ശലഭങ്ങളാല്‍ മഴ നനയുന്നവള്‍
കാറ്റ് കൂടു കൂട്ടുന്ന താഴ്‌വാരം
പ്രണയത്തിന്റെ ഏകാന്ത ദ്വീപ സമൂഹം
മീന്‍ കുഞ്ഞുങ്ങളെ ആഹ്ലാദിപ്പിക്കുന്ന സൗന്ദര്യം
മഞ്ഞിന്റെ ഇലകള്‍ കൊണ്ടു പൊതിഞ്ഞ ഹ്യദയം
എന്റെയാത്മാവിന്റെ വിതാനങ്ങളിലൂടെ
തിരശ്ചീനയായി കടന്നുപോകുന്നവള്‍
(ല എന്ന പെണ്‍കുട്ടി, എ.ജെ.മുഹമ്മദ് ഷഫീര്‍)
ക്യതികളുടെ ഉള്ളടക്കത്തേക്കാള്‍ എന്നെ ആകര്‍ഷിച്ചിട്ടുള്ളതും അതിശയിപ്പിച്ചിട്ടുള്ളതും തലക്കെട്ടുകളാണു.ചില ആളുകളേക്കാള്‍ അവരുടെ പേരുകള്‍ പോലെ. ചില ദേശങ്ങളേക്കാള്‍ അവയുടെ പേരുകള്‍ പോലെ. അതു കൊണ്ടു തന്നെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ എ.ജെ.മുഹമ്മദ് ഷഫീറിന്റെ "ല" എന്ന പെണ്‍കുട്ടി എന്ന കവിത എന്നും ഉള്ളിലുണ്ടു. വായിച്ച അന്നു മുതല്‍. ജീവിതത്തിലെ പെണ്‍കുട്ടികളേക്കാള്‍ എനിക്കു പരിചയവും അടുപ്പവുമുള്ളതു കവിതയിലെ പെണ്‍കുട്ടികളോടാണു.
എന്തു കൊണ്ടായിരിക്കാം ? ഒറ്റനോട്ടമെറിഞ്ഞ്, ദൂരത്തേക്ക് മാഞ്ഞ് പോകാത്തതു കൊണ്ടായിരിക്കും.
പാദസ്വരത്തിന്റെ കിലുക്കം കേള്‍പ്പിച്ച് ഓടിയൊളിക്കാത്തതു കൊണ്ടായിരിക്കും
മുറിവുകളില്‍ ചെറുനാരകത്തിന്റെ നീരു വീഴ്ത്താത്തതുകൊണ്ടായിരിക്കും (ഒരാളൊഴികെ)
ത്യഷ്ണയുടെ മഹാനദിയിലേക്കു എടുത്തെറിയാത്തതുകൊണ്ടായിരിക്കും(ഒരാളൊഴികെ)
ആവോ അറിയില്ല
കവിതയിലെ പെണ്‍കുട്ടികള്‍ എന്നെ കരയിച്ചിട്ടുണ്ട്.ആഹ്ലാദിപ്പിച്ചിട്ടുണ്ടു. ജീവിതത്തിന്റെ സകല വികാരങ്ങളും പങ്കുവച്ചിട്ടുണ്ട്.നിത്യജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കവിതയിലെ പെണ്‍കുട്ടികള്‍ തന്നെയാണു അധികവും. അല്ലെങ്കില്‍ തന്നെ ജീവിതത്തില്‍ എത്ര പെണ്ണുങ്ങളെയറിഞ്ഞിട്ടുണ്ട്. ഒരു കയ്യിലെ വിരലുകളുടെ എണ്ണത്തോളം വരില്ല അവ. ഒരര്‍ത്ഥത്തിലും
കവിതയിലേക്കു മാമ്മോദീസ മുക്കിയ ആളായതിനാലാകണം ചുള്ളിക്കാടിന്റെ അന്നയും , മറിയവും എന്നും ഉള്ളിലുണ്ട്. അന്നാ----- എന്ന് ചുള്ളിക്കാട്. മറിയമേ ഭൂമിയിലെ മെഴുതിരികളൊക്കെയും മനമുരുകിയെരിയുന്നുവെന്ന് മറ്റൊറിടത്ത്. അന്നും ഇന്നും അന്നയും മറിയവും എനിക്കു പ്രിയപ്പെട്ടവര്‍ തന്നെ. ഒറ്റയ്ക്കാവുമ്പോള്‍, വേദനിക്കുമ്പോള്‍ അമ്മയെ വിളിക്കുന്നതിനു പകരം, ദൈവത്തെ വിളിക്കുന്നതിനു പകറം ഈ വരികള്‍ ചൊല്ലുന്നത് അതായിരിക്കണം.
പിന്നെയുമുണ്ടു ഒരുപാട് പെണ്ണുങ്ങള്‍, പെണ്‍കുട്ടികള്‍, കുഞ്ഞുങ്ങള്‍. കുമാരനാശാന്റെ നളിനിയും ലീലയും, അധികം പരിചയമില്ലാത്ത പെണ്ണുങ്ങളായി അവിടെയും ഇവിടെയും നടക്കുന്നു. എങ്കിലും തോന്നും എവിടെയോ കണ്ടിട്ടുണ്ടല്ലോ ഇവരെ. എപ്പോഴോ കേട്ടിട്ടുണ്ടല്ലോ ഇവരെ. കേട്ടിട്ടുണ്ടല്ലോ ഈ ശബ്ദം എന്നൊക്കെ
കവിതയില്‍ ഏറ്റവും ആകര്‍ഷിച്ച പെണ്‍കുട്ടികളിലൊന്നു പി.എ.നാസുമുദ്ദീന്റെ ശ്രീജയാണു. ശ്രീജാ നീയുള്ളിടത്തോളം ഈ ലോകം ജീവിതാര്‍ഹമാണു എന്നാണു നാസു എഴുതിയതു.
നിന്റെ അരുണാഭമായ മുഖത്തു നിന്നും
പടയാളികള്‍ ആയുധം വാങ്ങുന്നു
തോറ്റവര്‍ വിശ്വാസമാര്‍ജ്ജിക്കുന്നു
യോഗികള്‍ ആശ വക്കുന്നു
(ശ്രീജ, പി.എ.നാസുമുദ്ദീന്‍)
പിന്നെയും നിരവധി പെണ്‍കുട്ടികള്‍. സച്ചിദാനന്ദന്റെ സുലേഖ, എ.അയ്യപ്പന്റെ സുമംഗലി, കടമ്മനിട്ടയുടെ ശാന്ത, കവി വിനയചന്ദ്രന്റെ റോസലിന്‍ഡയാണു മായാത്ത മറ്റൊരു ചിത്രം.
റോസാലിന്‍ഡ ഒരു കന്യാസ്ത്രീ, തന്റെ കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിച്ച് അവള്‍ മടങ്ങിവന്നു. കന്യകാത്വത്തിന്റെയും മാത്യത്വത്തിന്റെയും ഏതേതു വഴികളിലേക്കാണു റോസാലിന്‍ഡ എന്നെ കൂട്ടിക്കൊണ്ടു പോയത്. എന്റെ കവിതകളിലെന്നും നിറഞ്ഞു നിന്നിരുന്ന കന്യസ്ത്രീകള്‍ കൂട്ടമായി അവതരിച്ചതു പോലെ റോസാലിന്‍ഡ ഇന്നും പൂത്തലഞ്ഞ് നില്‍ക്കുന്നു. അല്‍പ്പം സങ്കടത്തോടെ.
കവിതയിലും നിത്യജീവിതത്തിലും പരിചയമുള്ള അപൂര്‍വ്വ വ്യക്തികളിലൊരാള്‍ സച്ചിദാനന്ദന്‍ പുഴങ്കരയുടെ എത്സിയാണു. കവിത ജീവിതത്തിലേക്കു നിറഞ്ഞു തുടങ്ങിയ സമയത്ത് വായിച്ച കവിതയാണു' എത്സി പറഞ്ഞു' എന്നത്. സച്ചിമാഷിനു എങ്ങനെ കിട്ടി എത്സിയെന്ന അന്വേഷണം കൊണ്ട് ചെന്നെത്തിച്ചതു വലിയൊരു കാവ്യസൗഹ്രദത്തിലാണു. പിന്നീട് എത്രയോ തവണ കവിതയിലെ ആ കഥാപാത്രത്തില്‍ നിന്നു ഊണുവാങ്ങിക്കഴിച്ചിരിക്കുന്നു. ചാലക്കുടിയിലെ ആറങ്ങാലി മണപ്പുറവും സന്ധ്യകളും സ്വന്തമായിരിക്കുന്നു.
സച്ചിയേട്ടന്റെ മക്കളും കവിതകള്‍ തന്നെ. നിമഗ്നയും, ഇളയും. അവരും കവിതകളില്‍ നിറയാറുണ്ട്.
ആ കവിതകള്‍ ഇപ്പോള്‍ മുതിര്‍ന്നു കാണും
കവിതയിലെ എന്റെ പെണ്‍കുട്ടികള്‍. ആദ്യത്തേതു ബിനിയാണു. 'ബിനിയും രാത്രിയും' എന്ന കവിതയില്‍ എന്റെ കൗമാരപ്രണയം വിരിഞ്ഞു.
നിലാവും രാത്രിയും
തമ്മില്‍ പിണങ്ങി
നിലാവു രാത്രിയോട് പറഞ്ഞു
ഇനി നിന്നോട് കൂടാന്‍
ഞാന്‍ വരില്ല
എന്നെ കൂടാതെ
നീ ജീവിക്കുന്നതൊന്നു കാണട്ടെ
രാത്രി വെല്ലുവിളിച്ചു
നിലാവു
ബിനിയുടെ ചിരിയിലേക്കു
കുടിയേറി പാര്‍ത്തു
അതിനു ശേഷമാണു
എന്റെയിരുട്ടില്‍
അവള്‍
പ്രകാശിക്കാന്‍ തുടങ്ങിയതു.
ബിനിയും രാത്രിയും ആദ്യപുസ്തകമായ ഉറക്കം ഒരു കന്യസ്ത്രീയില്‍ ഉള്‍പ്പെടുത്തി. ഇപ്പോഴും അതെടുത്ത് വായിക്കുമ്പോള്‍ രസകരമായ ഒരു സംഭവം ഓര്‍മ്മ വരും.
കോളേജ് കാലത്താണു ആ കവിത. ആദ്യവായനക്കാര്‍ കൂടെ പഠിക്കുന്നവര്‍ തന്നെ.
ഒരു ദിവസം അതേ കോളേജില്‍ പഠിക്കുന്ന വകയിലെ സഹോദരി വീട്ടില്‍ വന്നു. എനിക്കൊരു ചെക്കന്‍ ഒരു കവിത തന്നു എന്നെല്ലാം പറഞ്ഞ്. കവിത വായിച്ച് നോക്കി. 'ബീനയും നിലാവും' എന്ന തലക്കെട്ടില്‍ എന്റെ കവിത. കൊടുത്തതു മറ്റാരുമായിരുന്നില്ല.ക്ലാസ് മേറ്റായ ചാള്‍സായിരുന്നു.
ബീന തന്ന കവിതയും കയ്യില്‍ പിടിച്ച് പിറ്റേന്നു അവനെ കണ്ടു. എടാ എന്റെ കവിത കോപ്പിയടിച്ച് എന്റെ പെങ്ങള്‍ക്കു തന്നെ പ്രണയലേഖനം നല്‍കണമെന്നെല്ലാം കുറെ കളിയാക്കി.
10, 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍ക്കാന്‍ നല്ല രസമുണ്ടു. പ്രത്യേകിച്ച് അതു കവിതയിലെ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടാകുമോള്‍.
ബിനിയെവിടെ, ബീനയെവിടെ, ചാള്‍സെവിടെ. ആ കവിതയുണ്ടു ബാക്കി. അതെ എനിക്കു സത്യമാണു കവിത. ആരും കൊണ്ടു പോകാത്ത കാലം മാറ്റം വരുത്താത്ത ഒന്നു.
Saturday, May 12, 2007
അന്നക്കുട്ടിയമ്മയുടെ തിരുമുറിവുകള്‍
ബൈബിള്‍ കാണുമ്പോള്‍ എനിക്കു പള്ളിപ്പുറത്ത് കൈതാരത്ത് അന്തോണിയുടെ മകള്‍ അന്നക്കുട്ടിയെ ഓര്‍മ്മ വരും . മരം വെട്ടുകാരനും, ക്യഷിക്കാരനുമായിരുന്ന അര്‍ക്കക്കാരന്‍ ഔസേപ്പിന്റെ ഭാര്യയെ.അതായതു ഈയുള്ളവന്റെ അമ്മയെ. ബൈബിളും അമ്മയും തമ്മിലെന്തു എന്നായിരിക്കും. അതാണു പറഞ്ഞു വരുന്നത്.
കടുത്ത ദു:ഖം നിയന്ത്രിക്കാനാവാതെ വരുമ്പോഴാണു സാധാരണയായി ഇതെഴുതുന്നയാള്‍ ബൈബിള്‍ നിവര്‍ത്തുക.ഇയ്യോബിന്റെ പുസ്തകം എത്രയാവര്‍ത്തിച്ചാലും മതിവരുകയില്ല. എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ ഏകനാക്കുന്നതെന്ത് എന്നു എത്ര തവണ കരഞ്ഞിരിക്കുന്നു. ( എന്റെ പ്രണയമേ, എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ന് മനോഹരമായി അതിനെ പുനര്‍ വ്യാഖ്യാനിച്ചത് കവി.വി.ജി.തമ്പിയാണു)
ഓര്‍മ്മ വച്ച നാളുകളില്‍ വീട്ടിലുണ്ടായ ഏകപുസ്തകം ബൈബിളായിരുന്നു. പ്രാത്ഥനാമുറിയിലെ ഒരു മൂലയില്‍ അതു ആര്‍ക്കും വേണ്ടാതെ കിടന്നു. പഴയ നിയമങ്ങളുടെ ഏടുകളില്‍ ചിതലു കയറിയും മറ്റും. സന്ധ്യാപ്രാര്‍ത്ഥനകളിലും വിശേഷാവസരങ്ങളിലും ബൈബിള്‍ അതിന്റെ ഇടം കണ്ടെത്തി. മാമ്മോദീസ, ആദ്യകുര്‍ബാന, വിവാഹം, മരണം തുടങ്ങിയ വേളകളില്‍ അതു പൂമുഖത്തേക്കു വന്നു.
അമ്മയും ബൈബിളും എവിടെയോ കൂട്ടിമുട്ടുന്നതു ഇന്നു തിരിച്ചറിയുകയാണു. ദു:ഖം വരുമ്പോള്‍ ഞാന്‍ ബൈബിള്‍ തിരയുന്നു. കൂടെ അമ്മയേയും. ഒരു സന്തോഷത്തിലും രണ്ടിനേയും കൂടെ കൂട്ടിയിട്ടില്ല. നേരത്തെ പറഞ്ഞ ചില ചടങ്ങുകളിലൊഴികെ. ഒരു പക്ഷേ ലോകത്തിലെ ഭൂരിഭാഗം അമ്മമാരുടെയും ദുര്‍വിധി ഇതു തന്നെയാകാം. ആവോ അറിയില്ല. ഒരിക്കലും തുറന്നു നോക്കാത്ത വിശുദ്ധ പുസ്തകങ്ങളായി നമ്മുടെ അമ്മമാര്‍. ആപത്തിലും ദു:ഖത്തിലും തുറന്നു വായിക്കുവാനുള്ള പുസ്തകങ്ങള്‍.
അന്നക്കുട്ടിയിലേക്കു വരികയാണു. ബൈബിളില്‍ ക്രിസ്തുവിനെക്കുറിച്ച് അമ്മ മറിയത്തോട് ദൈവം പറയുന്ന ഒരു വാചകമുണ്ടു." നിന്റെ ഹ്യ്ദയത്തിലൂടെ ഒരു വാള്‍ കടക്കും" എന്ന്. ഏതമ്മമാരുടെ കാര്യത്തിലാണ്‍, ഏതു മക്കളുടെ കാര്യത്തിലാണു ഈ വാചകം സ്വാര്‍ത്ഥകമല്ലാത്തത്.
ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെ ഹൃദയത്തിലൂടെ കടന്നത് ഒരു വാളാണെങ്കില്‍ അന്നക്കുട്ടിയെന്ന എന്റെയമ്മയുടെ ഉള്ളിലൂടെ കടന്നതു ആറു വാളുകളാണു.( അതിലൊന്നിന്റെ മുന ഇടയ്ക്ക് വച്ച് മുറിഞ്ഞുപോയി) ജീവിതത്തിലേറ്റവും സ്വാധീനം ചെലുത്തിയ സ്ത്രീ ആരെന്ന ചോദ്യത്തിനു മറ്റു പലരേയും പോലെ മൗലികതയില്ലാത്ത ഉത്തരം തന്നെയാണു ഞാന്‍ നല്‍കുക. അമ്മയെന്ന്. അന്നക്കുട്ടിയെന്ന്.
അന്നകുട്ടീയെന്ന് സ്നേഹത്തോടെ അപ്പന്‍ അവരെ വിളിക്കുന്നത് ഇതു വരെ കേട്ടിട്ടില്ല.(ഇനിയങ്ങനെ വിളിക്കാന്‍ അപ്പനുമില്ല) ലഹരി മൂത്ത രണ്ടാമത്തെയാള്‍ വല്ലപ്പോഴും അങ്ങനെ കളിയാക്കി വിളിച്ചെങ്കിലായി.
അമ്മയുടെ ഭാഷ തന്നെയാണു എന്നെ ഏറെക്കുറെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്..കോഴികള്‍ക്കും പശുക്കള്‍ക്കും ചെടികള്‍ക്കും മനസ്സിലാകുന്ന അതിമനോഹരമായ ഭാഷ. അടുത്ത കൊല്ലം ശരിക്കും ചക്ക തന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ശരിപ്പെടുത്തുമെന്നു അവര്‍ മുറ്റത്തെ കടപ്പ്ലാവിനോട് പറയും. മനസ്സിലായിട്ടോ എന്തോ അതിന്റെ ഇലകള്‍ തലയാട്ടുന്നതു കാണാം. അമ്മയെ കാണാതായാല്‍ കരയുന്ന ഒരു പശുവുണ്ടായിരുന്നു വീട്ടില്‍.മൂത്തവന്റെ ഭാര്യ പ്രസവിച്ചു കിടക്കുകയാണു. എടീ തള്ളപ്പിടേ ഇത്തവണ കൂടുതല്‍ മുട്ട തരണേ എന്നവര്‍ പറയും. വിരുന്നുകാര്‍ കൂടുതലുള്ള ദിവസങ്ങളില്‍ അവര്‍ പാല്‍ ചോദിച്ചുവാങ്ങും.
പശുവും, ആടുകളും, കോഴികളും, മരങ്ങളും പോകട്ടെ അടുപ്പത്തിരിക്കുന്ന ചോറിനോടും, അടുപ്പിലെ തീയിനോടും അവര്‍ സംസാരിക്കും. എന്താ വേവാന്‍ ഇത്ര മടി. ഒന്നു നന്നായി കത്തിയാലെന്താ തുടങ്ങിയുള്ള പരിഭവങ്ങള്‍.( പിന്നീടൊരിക്കല്‍ ദസ്തയേവ്കിയുടെ ആത്മകഥയില്‍ ഇത്തരമൊരു സ്ത്രീയെ കണ്ടു. എന്തായാലും തിളക്കണം. അതിത്തിരി നേരത്തെയായിക്കൂടെയെന്നു പരിഭവിക്കുന്ന ഒരു കഥാപാത്രം)
പുരുഷന്‍ എന്നാണ്‍ അന്നക്കുട്ടി ഈയുള്ളവനെ നീട്ടി വിളിക്കുക. എടാ പുരുഷാ നീ കഞ്ഞികുടിക്കുന്നില്ലേ ? പോകാന്‍ സമയമായില്ലേ എന്നിങ്ങനെ. പുലയനും നായരും ഈഴവനും ക്രിസ്ത്യാനികളും സഹവസിക്കുന്ന ഞങ്ങളുടെ നാട്ടില്‍ അമ്മയെ എല്ലാവരും സ്നേഹത്തോടെ അന്നകുട്ടീയെന്നു തന്നെ വിളിക്കും( ഹിന്ദുക്കളെ അമ്മ വിളിക്കുക മലയാളികള്‍ എന്നാണു) ക്ര്യിസ്ത്യാനികള്‍ അല്ലാത്തവരെക്കുറിച്ച് പറയുമ്പോള്‍ അമ്മ പറയും അവര്‍ മലയാളികള്‍ ആണെന്നു. അമ്മ എന്താ ഫോറിന്‍ കാരിയാണോയെന്നു ഞങ്ങള്‍ കളിയാക്കും. അന്നക്കുട്ടിയുടെ സത്യസദ്ധ്യമായ ഭാഷ എന്നെയെന്നും ആകര്‍ഷിച്ചിട്ടുണ്ടു.
അന്നക്കുട്ടിയുട്ടിയെന്ന അമ്മയുടെ ജീവിതം എഴുതി പ്രതിഫലിപ്പിക്കാന്‍ മാത്രം ഈ എഴുത്തുകാരന്‍ വളര്‍ന്നിട്ടില്ല. ഒരു ചെറിയ സംഭവം ഇവിടെ പകര്‍ത്തുകയാണു.
ക്രിസ്തുവിന്റെ ആറാം തിരുമുറിവു എഴുതിയ പി.എം. ആന്റണി ഒരിക്കല്‍ വീട്ടില്‍ വന്നു. അമ്മയ്ക്ക് ആന്റണിചേട്ടനെ അറിയുമായിരുന്നില്ല. പക്ഷേ നാടകം വന്നപ്പ്പ്പോള്‍ പള്ളിക്കാരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അമ്മ പോയതു ഓര്‍മ്മയുണ്ടു.( പള്ളിയും പട്ടക്കാരനും വിട്ടുള്ള ഒരു ലോകം ചിന്തയില്‍ പോലും ഇല്ല അവര്‍ക്കു.)
ആന്റണിച്ചേട്ടനു അമ്മ ചായയും പലഹാരങ്ങളും കൊടുത്തു.പുള്ളിക്കാരന്‍ വന്നു പോയതു പിന്നീട് ഞങ്ങളുടെ കൊച്ചുഗ്രാമത്തില്‍ ചര്‍ച്ചാവിഷയമായി. മനസ്സറിയാതെ അമ്മ കുറ്റക്കാരിയായി.
ആ ദിവസങ്ങളില്‍ അമ്മ ചോദിച്ചു. നമ്മുടെ ഈശോമിശിഹായ്ക്കു എത്ര തിരുമുറിവുകള്‍ ഉണ്ടെന്നു ? ഞാനന്നു ചിരിച്ച് ഒഴിഞ്ഞുമാറി.
ഓശാന ഞായര്‍ തുടങ്ങി ഈസ്റ്റര്‍ ഞായറില്‍ അവസാനിക്കുന്ന വിശുദ്ധവാരം അമ്മയുടേതാണു. അതിലെ ദു:ഖവെള്ളിയും. കുരിശിന്റെ വഴിയെന്ന ചടങ്ങിനു പോകുമ്പോള്‍ എല്ലാവരും മരക്കുരിശ്ശ് കയ്യില്‍ കരുതണം. തട്ടിന്മുകളില്‍ കിടക്കുന്ന പൊടിപിടിച്ച കുരിശുകള്‍ വ്യത്തിയാക്കി അമ്മയെടുത്ത് വയ്ക്കും. ഞങ്ങള്‍ പലരും അതു തൊടുക പോലുമില്ല. ഞങ്ങള്‍ക്കു വേണ്ടി അമ്മയാണു കുരിശുകള്‍ പള്ളിയിലേക്കു കൊണ്ടു പോവുക. ഒന്നില്‍ കൂടുതല്‍ കുരിശ്ശുകളുമായി പള്ളിയിലേക്കു പോകുന്ന അമ്മയെ ഓര്‍ക്കുകയാണു.
അന്നക്കുട്ടി എത്ര കുരിശുകളാണു ചുമന്നതു. അവരുടെ ഹ്യദയത്തിലൂടെ എത്ര വാളുകളാണു കടന്നതു. അവരുടെ തിരുമുറിവുകള്‍ എത്രയാണു ? ആറോ ? അഞ്ചോ ?
അതിലെ ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ പേരെന്തായിരിക്കും ?
പുരുഷനെന്നോ ?
കടുത്ത ദു:ഖം നിയന്ത്രിക്കാനാവാതെ വരുമ്പോഴാണു സാധാരണയായി ഇതെഴുതുന്നയാള്‍ ബൈബിള്‍ നിവര്‍ത്തുക.ഇയ്യോബിന്റെ പുസ്തകം എത്രയാവര്‍ത്തിച്ചാലും മതിവരുകയില്ല. എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ ഏകനാക്കുന്നതെന്ത് എന്നു എത്ര തവണ കരഞ്ഞിരിക്കുന്നു. ( എന്റെ പ്രണയമേ, എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ന് മനോഹരമായി അതിനെ പുനര്‍ വ്യാഖ്യാനിച്ചത് കവി.വി.ജി.തമ്പിയാണു)
ഓര്‍മ്മ വച്ച നാളുകളില്‍ വീട്ടിലുണ്ടായ ഏകപുസ്തകം ബൈബിളായിരുന്നു. പ്രാത്ഥനാമുറിയിലെ ഒരു മൂലയില്‍ അതു ആര്‍ക്കും വേണ്ടാതെ കിടന്നു. പഴയ നിയമങ്ങളുടെ ഏടുകളില്‍ ചിതലു കയറിയും മറ്റും. സന്ധ്യാപ്രാര്‍ത്ഥനകളിലും വിശേഷാവസരങ്ങളിലും ബൈബിള്‍ അതിന്റെ ഇടം കണ്ടെത്തി. മാമ്മോദീസ, ആദ്യകുര്‍ബാന, വിവാഹം, മരണം തുടങ്ങിയ വേളകളില്‍ അതു പൂമുഖത്തേക്കു വന്നു.
അമ്മയും ബൈബിളും എവിടെയോ കൂട്ടിമുട്ടുന്നതു ഇന്നു തിരിച്ചറിയുകയാണു. ദു:ഖം വരുമ്പോള്‍ ഞാന്‍ ബൈബിള്‍ തിരയുന്നു. കൂടെ അമ്മയേയും. ഒരു സന്തോഷത്തിലും രണ്ടിനേയും കൂടെ കൂട്ടിയിട്ടില്ല. നേരത്തെ പറഞ്ഞ ചില ചടങ്ങുകളിലൊഴികെ. ഒരു പക്ഷേ ലോകത്തിലെ ഭൂരിഭാഗം അമ്മമാരുടെയും ദുര്‍വിധി ഇതു തന്നെയാകാം. ആവോ അറിയില്ല. ഒരിക്കലും തുറന്നു നോക്കാത്ത വിശുദ്ധ പുസ്തകങ്ങളായി നമ്മുടെ അമ്മമാര്‍. ആപത്തിലും ദു:ഖത്തിലും തുറന്നു വായിക്കുവാനുള്ള പുസ്തകങ്ങള്‍.
അന്നക്കുട്ടിയിലേക്കു വരികയാണു. ബൈബിളില്‍ ക്രിസ്തുവിനെക്കുറിച്ച് അമ്മ മറിയത്തോട് ദൈവം പറയുന്ന ഒരു വാചകമുണ്ടു." നിന്റെ ഹ്യ്ദയത്തിലൂടെ ഒരു വാള്‍ കടക്കും" എന്ന്. ഏതമ്മമാരുടെ കാര്യത്തിലാണ്‍, ഏതു മക്കളുടെ കാര്യത്തിലാണു ഈ വാചകം സ്വാര്‍ത്ഥകമല്ലാത്തത്.
ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെ ഹൃദയത്തിലൂടെ കടന്നത് ഒരു വാളാണെങ്കില്‍ അന്നക്കുട്ടിയെന്ന എന്റെയമ്മയുടെ ഉള്ളിലൂടെ കടന്നതു ആറു വാളുകളാണു.( അതിലൊന്നിന്റെ മുന ഇടയ്ക്ക് വച്ച് മുറിഞ്ഞുപോയി) ജീവിതത്തിലേറ്റവും സ്വാധീനം ചെലുത്തിയ സ്ത്രീ ആരെന്ന ചോദ്യത്തിനു മറ്റു പലരേയും പോലെ മൗലികതയില്ലാത്ത ഉത്തരം തന്നെയാണു ഞാന്‍ നല്‍കുക. അമ്മയെന്ന്. അന്നക്കുട്ടിയെന്ന്.
അന്നകുട്ടീയെന്ന് സ്നേഹത്തോടെ അപ്പന്‍ അവരെ വിളിക്കുന്നത് ഇതു വരെ കേട്ടിട്ടില്ല.(ഇനിയങ്ങനെ വിളിക്കാന്‍ അപ്പനുമില്ല) ലഹരി മൂത്ത രണ്ടാമത്തെയാള്‍ വല്ലപ്പോഴും അങ്ങനെ കളിയാക്കി വിളിച്ചെങ്കിലായി.
അമ്മയുടെ ഭാഷ തന്നെയാണു എന്നെ ഏറെക്കുറെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്..കോഴികള്‍ക്കും പശുക്കള്‍ക്കും ചെടികള്‍ക്കും മനസ്സിലാകുന്ന അതിമനോഹരമായ ഭാഷ. അടുത്ത കൊല്ലം ശരിക്കും ചക്ക തന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ശരിപ്പെടുത്തുമെന്നു അവര്‍ മുറ്റത്തെ കടപ്പ്ലാവിനോട് പറയും. മനസ്സിലായിട്ടോ എന്തോ അതിന്റെ ഇലകള്‍ തലയാട്ടുന്നതു കാണാം. അമ്മയെ കാണാതായാല്‍ കരയുന്ന ഒരു പശുവുണ്ടായിരുന്നു വീട്ടില്‍.മൂത്തവന്റെ ഭാര്യ പ്രസവിച്ചു കിടക്കുകയാണു. എടീ തള്ളപ്പിടേ ഇത്തവണ കൂടുതല്‍ മുട്ട തരണേ എന്നവര്‍ പറയും. വിരുന്നുകാര്‍ കൂടുതലുള്ള ദിവസങ്ങളില്‍ അവര്‍ പാല്‍ ചോദിച്ചുവാങ്ങും.
പശുവും, ആടുകളും, കോഴികളും, മരങ്ങളും പോകട്ടെ അടുപ്പത്തിരിക്കുന്ന ചോറിനോടും, അടുപ്പിലെ തീയിനോടും അവര്‍ സംസാരിക്കും. എന്താ വേവാന്‍ ഇത്ര മടി. ഒന്നു നന്നായി കത്തിയാലെന്താ തുടങ്ങിയുള്ള പരിഭവങ്ങള്‍.( പിന്നീടൊരിക്കല്‍ ദസ്തയേവ്കിയുടെ ആത്മകഥയില്‍ ഇത്തരമൊരു സ്ത്രീയെ കണ്ടു. എന്തായാലും തിളക്കണം. അതിത്തിരി നേരത്തെയായിക്കൂടെയെന്നു പരിഭവിക്കുന്ന ഒരു കഥാപാത്രം)
പുരുഷന്‍ എന്നാണ്‍ അന്നക്കുട്ടി ഈയുള്ളവനെ നീട്ടി വിളിക്കുക. എടാ പുരുഷാ നീ കഞ്ഞികുടിക്കുന്നില്ലേ ? പോകാന്‍ സമയമായില്ലേ എന്നിങ്ങനെ. പുലയനും നായരും ഈഴവനും ക്രിസ്ത്യാനികളും സഹവസിക്കുന്ന ഞങ്ങളുടെ നാട്ടില്‍ അമ്മയെ എല്ലാവരും സ്നേഹത്തോടെ അന്നകുട്ടീയെന്നു തന്നെ വിളിക്കും( ഹിന്ദുക്കളെ അമ്മ വിളിക്കുക മലയാളികള്‍ എന്നാണു) ക്ര്യിസ്ത്യാനികള്‍ അല്ലാത്തവരെക്കുറിച്ച് പറയുമ്പോള്‍ അമ്മ പറയും അവര്‍ മലയാളികള്‍ ആണെന്നു. അമ്മ എന്താ ഫോറിന്‍ കാരിയാണോയെന്നു ഞങ്ങള്‍ കളിയാക്കും. അന്നക്കുട്ടിയുടെ സത്യസദ്ധ്യമായ ഭാഷ എന്നെയെന്നും ആകര്‍ഷിച്ചിട്ടുണ്ടു.
അന്നക്കുട്ടിയുട്ടിയെന്ന അമ്മയുടെ ജീവിതം എഴുതി പ്രതിഫലിപ്പിക്കാന്‍ മാത്രം ഈ എഴുത്തുകാരന്‍ വളര്‍ന്നിട്ടില്ല. ഒരു ചെറിയ സംഭവം ഇവിടെ പകര്‍ത്തുകയാണു.
ക്രിസ്തുവിന്റെ ആറാം തിരുമുറിവു എഴുതിയ പി.എം. ആന്റണി ഒരിക്കല്‍ വീട്ടില്‍ വന്നു. അമ്മയ്ക്ക് ആന്റണിചേട്ടനെ അറിയുമായിരുന്നില്ല. പക്ഷേ നാടകം വന്നപ്പ്പ്പോള്‍ പള്ളിക്കാരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അമ്മ പോയതു ഓര്‍മ്മയുണ്ടു.( പള്ളിയും പട്ടക്കാരനും വിട്ടുള്ള ഒരു ലോകം ചിന്തയില്‍ പോലും ഇല്ല അവര്‍ക്കു.)
ആന്റണിച്ചേട്ടനു അമ്മ ചായയും പലഹാരങ്ങളും കൊടുത്തു.പുള്ളിക്കാരന്‍ വന്നു പോയതു പിന്നീട് ഞങ്ങളുടെ കൊച്ചുഗ്രാമത്തില്‍ ചര്‍ച്ചാവിഷയമായി. മനസ്സറിയാതെ അമ്മ കുറ്റക്കാരിയായി.
ആ ദിവസങ്ങളില്‍ അമ്മ ചോദിച്ചു. നമ്മുടെ ഈശോമിശിഹായ്ക്കു എത്ര തിരുമുറിവുകള്‍ ഉണ്ടെന്നു ? ഞാനന്നു ചിരിച്ച് ഒഴിഞ്ഞുമാറി.
ഓശാന ഞായര്‍ തുടങ്ങി ഈസ്റ്റര്‍ ഞായറില്‍ അവസാനിക്കുന്ന വിശുദ്ധവാരം അമ്മയുടേതാണു. അതിലെ ദു:ഖവെള്ളിയും. കുരിശിന്റെ വഴിയെന്ന ചടങ്ങിനു പോകുമ്പോള്‍ എല്ലാവരും മരക്കുരിശ്ശ് കയ്യില്‍ കരുതണം. തട്ടിന്മുകളില്‍ കിടക്കുന്ന പൊടിപിടിച്ച കുരിശുകള്‍ വ്യത്തിയാക്കി അമ്മയെടുത്ത് വയ്ക്കും. ഞങ്ങള്‍ പലരും അതു തൊടുക പോലുമില്ല. ഞങ്ങള്‍ക്കു വേണ്ടി അമ്മയാണു കുരിശുകള്‍ പള്ളിയിലേക്കു കൊണ്ടു പോവുക. ഒന്നില്‍ കൂടുതല്‍ കുരിശ്ശുകളുമായി പള്ളിയിലേക്കു പോകുന്ന അമ്മയെ ഓര്‍ക്കുകയാണു.
അന്നക്കുട്ടി എത്ര കുരിശുകളാണു ചുമന്നതു. അവരുടെ ഹ്യദയത്തിലൂടെ എത്ര വാളുകളാണു കടന്നതു. അവരുടെ തിരുമുറിവുകള്‍ എത്രയാണു ? ആറോ ? അഞ്ചോ ?
അതിലെ ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ പേരെന്തായിരിക്കും ?
പുരുഷനെന്നോ ?
Wednesday, May 2, 2007
സിസ്റ്റര്‍ അഭയ എന്റെ ആരുമല്ല.
1992 മാര്‍ച്ച് 27 നു കോട്ടയം പയസ് ടെന്‍ തു കോണ്‍ വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണ്‍പ്പെട്ട സിസ്റ്റര്‍ അഭയ എന്റെ ആരുമല്ല.
ആരുമല്ലാത്തവരോടും നമുക്കൊരടുപ്പം തോന്നാറില്ലേ ?
അഫ്ഗാന്റെയും ഫലസ്തീന്റെയും ഇറാഖിന്റെയും തെരുവുകളിലൂടെ ചിതറിയോടുന്ന കുട്ടികളിലൊന്നില്‍ അറിയാതെ കണ്ണുടക്കി നില്‍ക്കുന്നതു പോലെ, എവിടത്തെയോ അഭയാര്‍തഥിക്യാമ്പില്‍ ഒരിക്കലും നേരില്‍ കാണാത്ത ഒരു വ്യദ്ധയുടെ കണ്ണ്‍ ഏറെക്കാലം മനസ്സിലുടക്കി നില്‍ക്കുന്നതുപോലെ, വഴിമുറിച്ച് കടക്കുന്ന വയസ്സനായ ഒരാളെക്കാണുമ്പോള്‍ ഓടിച്ചെന്നു കൈപിടിച്ച് നടത്തിയെങ്കിലോ എന്നാഗ്രഹിക്കും പോലെ വെറുതെ ഒരടുപ്പം.
നസ്രാണിയായി ജനിച്ചതുകൊണ്ടാകാം, കന്യാസ്ത്രീകളിലെ സ്ത്രീത്വത്തെ, മാത്യത്വത്തെ ചെറുപ്പം മുതല്‍ കൗതുകത്തോടെ നോക്കിയതു കൊണ്ടാകാം ,അള്‍ത്താരയ്ക്കും പള്ളിമേടയുക്കും ചുറ്റും ബാല്യം ചെലവഴിച്ചതുകൊണ്ടാകാം, പത്രപ്രവര്‍ത്തനത്തിന്റെ ആരംഭത്തില്‍, കൊച്ചി ദിനങ്ങളില്‍ ഇതു സംബദ്ധിച്ച കൂടുതല്‍ കോടതി വാര്‍ത്തകള്‍ കേട്ടതു കൊണ്ടാകാം, മിക്ക ദിനരാത്രികളിലും അഭയ എന്ന കന്യസ്ത്രീയുടെ പാസ്പോര്‍ട്ട് ഫോട്ടോ എന്റെ പ്രജ്ഞയെത്തേടി വന്നു. ചിലപ്പോള്‍ ഉറക്കത്തില്‍പോലും.ഒരിക്കല്‍ ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി ഡെസ്ക്കില്‍ നിന്ന് കിട്ടിയ സിസ്റ്റര്‍ അഭയയുടെ ഫോട്ടോ എടുത്ത് പേഴ്സില്‍ വച്ചു കുറെക്കാലം കൊണ്ടു നടന്നിരുന്നു. മറക്കരുത് എന്ന ശാഠ്യത്തോടെ.( ഇപ്പോഴുമത് കുഴൂരിലുണ്ട്. മേശയുടെ ചില്ലിനടിയില്‍ വളരെ പതിഞ്ഞു.)
1997-1998 കാലത്താണു ചന്ദ്രിക ദിനപത്രത്തില്‍ ട്രെയിനിയായി ജോലി ചെയ്യുന്നത്. ആയിടെ ഹൈക്കോടതിയില്‍ നിന്നു ഈ കേസ് സംബന്ധിച്ച് മിക്കവാറും ദിവസങ്ങളില്‍ വാര്‍ത്തകള്‍ വരും.ചില വാര്‍ത്തകള്‍ ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സ് പറയും. ഇതു തെളിയാന്‍ പോകുന്നില്ല എന്നും മറ്റും. ഈ കേസിലും അങ്ങനെ തന്നെ തോന്നി.കുറെ കാരണങ്ങള്‍ ഉണ്ടായിരുന്നു. മരണം നടന്നത് ഒരു കോണ്‍വെന്റിലാണു. മരിച്ചത് ഒരു കന്യസ്ത്രീയാണു. കുറ്റവാളികളെ കണ്ടുപിടിക്കുക എന്നതിനുമപ്പുറം കണ്ടുപിടിക്കാതിരിക്കുക എന്ന സമ്മര്‍ദ്ദതന്ത്രം ചില കേസുകളില്‍ നിറയാറുള്ളതുപോലെ.
എന്തോ അറിയില്ല.മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അന്നും ഇന്നും വലിയ ഊര്‍ജജമൊന്നുമില്ല എനിക്ക്. എല്ലാം ഇങ്ങനെയൊക്കെയേ നടക്കൂവെന്ന ഒരു തരം നിസംഗ്ഗത. ഇടപെടലിനുമപ്പുറം ഒരു തൊഴിലായി മാത്രം ഞാനതിനെ കൊണ്ടുനടന്നു.പക്ഷേ അഭയയുടെ ഘാതകരെ പുറം ലോകമറിയണം എന്ന ചിന്ത അന്നേ തന്നെ നാമ്പിട്ടിരുന്നു. ശിക്ഷിക്കപ്പെട്ടില്ലെങ്കിലും നടന്ന സംഭവങ്ങള്‍ പുറത്തറിയണം എന്ന വാശി.കാരണങ്ങള്‍ പലതാകാം. പള്ളിയേയും പട്ടക്കാരനേയും അടുത്തറിഞ്ഞ ബാല്യമുള്ളത് കൊണ്ട്, അതിന്റെ ദുഷിച്ച കുറെ വശങ്ങള്‍. പൗരോഹിത്യ ദുഷ്പ്രഭുത്വം, അധികാരതിമിര്‍പ്പ്, സമ്പന്നരോടുള്ള ചായ് വു. മാര്‍ക്കം കൂടിയവര്‍, ഇറച്ചിവെട്ടുകാര്‍, തെമ്മാടിക്കുഴി തുടങ്ങിയ വാക്കുകള്‍. പലതാകാം.
ഗജ്‌റൌളയില്‍ കന്യസ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഞങ്ങളുടെ സര്‍ക്കാര്‍ സ്ക്കൂളില്‍ സമരത്തിനു നേത്യത്ര്വം നല്‍കിയത് ഈയുള്ളവനാണു.പി,എം.ആന്റണിയുടെ ആറാം തിരുമുറിവു വന്നപ്പോള്‍ കഥയറിയാതെ ത്രിശ്ശൂര്‍ റൗണ്ടില്‍ അനേകായിരം സഭാവിശ്വാസികള്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ചവരില്‍ ഞാനുമുണ്ടായിരുന്നു.( ആന്റണിമാഷ് പിന്നീട് കൂട്ടുകാരനായി. വീട്ടില്‍ വന്നു. അക്കാര്യം പിന്നെ)
ആവശ്യമുള്ള സമയത്തെല്ലാം സുവിശേഷം മറന്ന് തെരുവിലിറങ്ങിയ പള്ളിക്കാരുടെ അഭയക്കേസിലുള്ള മൗനം ചൊടിപ്പിച്ചിരുന്നു എന്നു തോന്നുന്നു. അതും ജീവിതം മുഴുവന്‍ സഭയെ വിശ്വസിച്ച്, ഏല്‍പ്പിച്ച്, സമര്‍പ്പിച്ച്, ക്രിസ്തുവിന്റെ മണവാട്ടിയായ ഒരു പെണ്‍കുട്ടിയുടെ ദുരൂഹമരണം.മഠത്തിനുള്ളില്‍ വച്ച്.
ജോലിക്കിടയില്‍ അഭയക്കേസ് സംബദ്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി.പറ്റിയാല്‍ ഒരു പരമ്പര. അല്ലെങ്കില്‍ സത്യങ്ങള്‍ മുഴുവനുമുള്ള ഒരു പുസ്തകം. ഇതായിരുന്നു ലക്ഷ്യം. കിട്ടവുന്നത്ര പത്രറിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു.കോടതി നിരീക്ഷണങ്ങള്‍ സമ്പാദിച്ചു. അന്നെല്ലാം ഈ കേസ് സജീവമാക്കി നില നിര്‍ത്തിയിരുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന ചെറുപ്പക്കാരനോട് ആദരവായിരുന്നു.സത്യങ്ങളുമായി കൊച്ചിയിലേയും കോട്ടയത്തെയും പത്രമോഫീസുകള്‍ കയറിയിറങ്ങുന്ന വിപ്ലവകാരി. അഭയയുടെ ഘാതകനെ കണ്ട് പിടിക്കും എന്നു ശപഥം ചെയ്തിരിക്കുന്നയാള്‍. സിസ്റ്റര്‍ അഭയ ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍.
ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെ പരിചയപ്പെട്ടു.കൊച്ചിയിലെ ചന്ദ്രികദിനപത്രത്തിന്റെ ഓഫീസ് മുറ്റത്ത് വച്ച്. പിന്നെ നിരവധി സംഭാഷണങ്ങള്‍.യാത്ര. പുസ്തകത്തിന്റെ ഏകദേശരൂപം ഉള്ളിലായി.ഇനി പകര്‍ത്താന്‍ തുടങ്ങണം. അതിനും മുന്‍പ് രണ്ടു കാര്യങ്ങള്‍.ഒന്നു അഭയയുടെ മാതാപിതാക്കളുമായി ഇന്റര്‍വ്യൂ, രണ്ട്. ജോമോന്റെ കയ്യില്‍ നിന്നുള്ള ഒറിജിനല്‍ രേഖകളുടെ സമാഹരണം.മ റ്റെല്ലാ കാര്യങ്ങള്‍ക്കും ഉത്സാഹം കാട്ടിയിരുന്ന അയാള്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് ഇതു രണ്ടും നീട്ടിക്കൊണ്ടിരുന്നു. കേസിനെക്കുറിച്ച് അടിമുടിയറിയാവുന്ന ജോമോനെക്കൂടാതെ രണ്ടു കാര്യങ്ങളും നടത്തുവാന്‍ അന്നത്തെ പരിചയക്കുറവും പ്രാപ്തിക്കുറവും സമ്മതിച്ചില്ല. അഭയയുടെ വീട്ടില്‍പോകാന്‍ ഒരിക്കല്‍ കോട്ടയത്തെത്തിയ എന്നെ മറ്റെന്തൊക്കെയോ പറഞ്ഞ് അയാള്‍ തിരിച്ചയക്കുകയും ചെയ്തു.ഈ കേസിലെ എന്റെ അതീവതാല്‍പ്പര്യവും, അതിയായ ആര്‍ജ്ജവവും അയാള്‍ അന്നു തന്നെ തിരിച്ചറിഞ്ഞു കാണണം
ഒരിക്കല്‍ കൊച്ചി ഹൈക്കോടതയില്‍ വച്ച് ഞങ്ങള്‍ കണ്ടു. പുസ്തകത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാമെന്നു പറഞ്ഞ് അയാള്‍ ഞാന്‍ താമസിച്ചിരുന്ന ഇടപ്പള്ളി അഞ്ചുമനയിലെ ഫ്ലാറ്റില്‍ വന്നു. കുറെ നേരം വിശ്രമിച്ചു. ഉറങ്ങിയെണീറ്റപ്പോള്‍ അയാള്‍ പറഞ്ഞു.മരിച്ചുപോയ ഒരു കന്യസ്ത്രീയെക്കുറിച്ച് എന്തിനാണു ഒരു പുസ്തകം. അതെന്നെക്കുറിച്ച് പോരെ. ഈ കേസ് സജീവമായി നിലനിര്‍ത്തുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനെക്കുറിച്ച്.
21 വയസ്സാണു എന്റെ പ്രായം. ഇന്നത്തെ ധൈര്യം പോലുമില്ല.അല്ലെങ്കില്‍ അന്ന് അയാളുടെ മുഖത്തെ കണ്ണട നൂറു പീസാകുമായിരുന്നു.പിന്നീട് സംസാരിക്കാം എന്നു പറഞ്ഞ് ഞാനയാളെ തിരിച്ചയച്ചു.എഴുതി തുടങ്ങാത്ത പുസ്തകത്തിന്റെ എല്ലാ അധ്യായങ്ങളും അടച്ചുവച്ചു. വല്ലാത്ത മടുപ്പ്, നിസ്സംഗത, നിരാശാബോധം. പലതും
നാള്‍വഴികളില്‍ പലതവണ പത്രത്താളുകളില്‍ അയാളെ കണ്ടുമുട്ടി. ആ പേരൊഴികെ ബാക്കിയെല്ലാം ആര്‍ത്തിയോടെ വായിച്ചു.പ്രതീക്ഷയോടെയുംഅതിനിടെ ജോമോന്‍, ആക്ഷന്‍ കൗണ്‍സിലിന്റെ മറവില്‍ കാശു തട്ടുന്നു എന്ന ആരോപണവുമായി അഭയയുടെ പിതാവ് രംഗത്ത് വന്നു. മറ്റൊരു കേസില്‍ അയാള്‍ ശല്ല്യക്കാരനായ വ്യവഹാരിയായി .. പത്രമോഫീസുകളില്‍ വാര്‍ത്തയുമായി കയറിയിറങ്ങുന്ന വെറും കോട്ടയംകാരന്‍ ഖദര്‍ധാരിയായി. പതുക്കെ അയാള്‍ മറഞ്ഞു.
ഈയടുത്ത് അഭയക്കേസ് വീണ്ടും സജീവമായി.കൊല്ലപ്പെടും മുന്‍പു ആ പെണ്‍കുട്ടി
ബലാത്സംഗത്തിരയായി എന്ന വാര്‍ത്തകള്‍ വന്നു.( തൊഴിലിന്റെ ഭാഗമായി അതു മുഴുവന്‍ വായിക്കേണ്ടിയും വന്നു) അവിടെയും അയാള്‍ നിറഞ്ഞ് നില്‍ക്കുന്നു.
ഇപ്പോള്‍ മനസ്സ് പറയുന്ന കാര്യങ്ങള്‍ ചിലത് ഇതാണു.പുത്തന്‍പുരയ്ക്കലിനു എല്ലാം അറിയാം.കേസ് വഴി മാറ്റിവിടാന്‍ അയാള്‍ എന്നും ശ്രമിച്ചുകൊണ്ടേയിരുക്കുന്നു. മറ്റാരും ഇത് കൈകാര്യം ചെയ്യരുതു എന്ന ലക്ഷ്യത്തോടെയും..
അനാഥമായിപ്പോയ അഭയയുടെ ജീവിതത്തെക്കുറിച്ച് പുസ്തകം തയ്യാറാക്കന്‍ ഒരുങ്ങിപ്പുറപ്പെട്ട ഒരുവനോട് തന്നെക്കുറിച്ചാക്കൂ ആ പുസ്തകം എന്നാവശ്യപ്പെട്ട ഇയാള്‍ എന്തായാലും നല്ല നാണയമല്ല.ആ നാണയത്തിന്റെ മൂന്നാം വശത്തിനും സിസ്റ്റര്‍ അഭയയുടെ മരണരഹസ്യത്തിനും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്നു മനസ്സ് പറയുന്നു.
നിങ്ങള്‍ എന്തു പറയുന്നു ?
ആരുമല്ലാത്തവരോടും നമുക്കൊരടുപ്പം തോന്നാറില്ലേ ?
അഫ്ഗാന്റെയും ഫലസ്തീന്റെയും ഇറാഖിന്റെയും തെരുവുകളിലൂടെ ചിതറിയോടുന്ന കുട്ടികളിലൊന്നില്‍ അറിയാതെ കണ്ണുടക്കി നില്‍ക്കുന്നതു പോലെ, എവിടത്തെയോ അഭയാര്‍തഥിക്യാമ്പില്‍ ഒരിക്കലും നേരില്‍ കാണാത്ത ഒരു വ്യദ്ധയുടെ കണ്ണ്‍ ഏറെക്കാലം മനസ്സിലുടക്കി നില്‍ക്കുന്നതുപോലെ, വഴിമുറിച്ച് കടക്കുന്ന വയസ്സനായ ഒരാളെക്കാണുമ്പോള്‍ ഓടിച്ചെന്നു കൈപിടിച്ച് നടത്തിയെങ്കിലോ എന്നാഗ്രഹിക്കും പോലെ വെറുതെ ഒരടുപ്പം.
നസ്രാണിയായി ജനിച്ചതുകൊണ്ടാകാം, കന്യാസ്ത്രീകളിലെ സ്ത്രീത്വത്തെ, മാത്യത്വത്തെ ചെറുപ്പം മുതല്‍ കൗതുകത്തോടെ നോക്കിയതു കൊണ്ടാകാം ,അള്‍ത്താരയ്ക്കും പള്ളിമേടയുക്കും ചുറ്റും ബാല്യം ചെലവഴിച്ചതുകൊണ്ടാകാം, പത്രപ്രവര്‍ത്തനത്തിന്റെ ആരംഭത്തില്‍, കൊച്ചി ദിനങ്ങളില്‍ ഇതു സംബദ്ധിച്ച കൂടുതല്‍ കോടതി വാര്‍ത്തകള്‍ കേട്ടതു കൊണ്ടാകാം, മിക്ക ദിനരാത്രികളിലും അഭയ എന്ന കന്യസ്ത്രീയുടെ പാസ്പോര്‍ട്ട് ഫോട്ടോ എന്റെ പ്രജ്ഞയെത്തേടി വന്നു. ചിലപ്പോള്‍ ഉറക്കത്തില്‍പോലും.ഒരിക്കല്‍ ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി ഡെസ്ക്കില്‍ നിന്ന് കിട്ടിയ സിസ്റ്റര്‍ അഭയയുടെ ഫോട്ടോ എടുത്ത് പേഴ്സില്‍ വച്ചു കുറെക്കാലം കൊണ്ടു നടന്നിരുന്നു. മറക്കരുത് എന്ന ശാഠ്യത്തോടെ.( ഇപ്പോഴുമത് കുഴൂരിലുണ്ട്. മേശയുടെ ചില്ലിനടിയില്‍ വളരെ പതിഞ്ഞു.)
1997-1998 കാലത്താണു ചന്ദ്രിക ദിനപത്രത്തില്‍ ട്രെയിനിയായി ജോലി ചെയ്യുന്നത്. ആയിടെ ഹൈക്കോടതിയില്‍ നിന്നു ഈ കേസ് സംബന്ധിച്ച് മിക്കവാറും ദിവസങ്ങളില്‍ വാര്‍ത്തകള്‍ വരും.ചില വാര്‍ത്തകള്‍ ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സ് പറയും. ഇതു തെളിയാന്‍ പോകുന്നില്ല എന്നും മറ്റും. ഈ കേസിലും അങ്ങനെ തന്നെ തോന്നി.കുറെ കാരണങ്ങള്‍ ഉണ്ടായിരുന്നു. മരണം നടന്നത് ഒരു കോണ്‍വെന്റിലാണു. മരിച്ചത് ഒരു കന്യസ്ത്രീയാണു. കുറ്റവാളികളെ കണ്ടുപിടിക്കുക എന്നതിനുമപ്പുറം കണ്ടുപിടിക്കാതിരിക്കുക എന്ന സമ്മര്‍ദ്ദതന്ത്രം ചില കേസുകളില്‍ നിറയാറുള്ളതുപോലെ.
എന്തോ അറിയില്ല.മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അന്നും ഇന്നും വലിയ ഊര്‍ജജമൊന്നുമില്ല എനിക്ക്. എല്ലാം ഇങ്ങനെയൊക്കെയേ നടക്കൂവെന്ന ഒരു തരം നിസംഗ്ഗത. ഇടപെടലിനുമപ്പുറം ഒരു തൊഴിലായി മാത്രം ഞാനതിനെ കൊണ്ടുനടന്നു.പക്ഷേ അഭയയുടെ ഘാതകരെ പുറം ലോകമറിയണം എന്ന ചിന്ത അന്നേ തന്നെ നാമ്പിട്ടിരുന്നു. ശിക്ഷിക്കപ്പെട്ടില്ലെങ്കിലും നടന്ന സംഭവങ്ങള്‍ പുറത്തറിയണം എന്ന വാശി.കാരണങ്ങള്‍ പലതാകാം. പള്ളിയേയും പട്ടക്കാരനേയും അടുത്തറിഞ്ഞ ബാല്യമുള്ളത് കൊണ്ട്, അതിന്റെ ദുഷിച്ച കുറെ വശങ്ങള്‍. പൗരോഹിത്യ ദുഷ്പ്രഭുത്വം, അധികാരതിമിര്‍പ്പ്, സമ്പന്നരോടുള്ള ചായ് വു. മാര്‍ക്കം കൂടിയവര്‍, ഇറച്ചിവെട്ടുകാര്‍, തെമ്മാടിക്കുഴി തുടങ്ങിയ വാക്കുകള്‍. പലതാകാം.
ഗജ്‌റൌളയില്‍ കന്യസ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഞങ്ങളുടെ സര്‍ക്കാര്‍ സ്ക്കൂളില്‍ സമരത്തിനു നേത്യത്ര്വം നല്‍കിയത് ഈയുള്ളവനാണു.പി,എം.ആന്റണിയുടെ ആറാം തിരുമുറിവു വന്നപ്പോള്‍ കഥയറിയാതെ ത്രിശ്ശൂര്‍ റൗണ്ടില്‍ അനേകായിരം സഭാവിശ്വാസികള്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ചവരില്‍ ഞാനുമുണ്ടായിരുന്നു.( ആന്റണിമാഷ് പിന്നീട് കൂട്ടുകാരനായി. വീട്ടില്‍ വന്നു. അക്കാര്യം പിന്നെ)
ആവശ്യമുള്ള സമയത്തെല്ലാം സുവിശേഷം മറന്ന് തെരുവിലിറങ്ങിയ പള്ളിക്കാരുടെ അഭയക്കേസിലുള്ള മൗനം ചൊടിപ്പിച്ചിരുന്നു എന്നു തോന്നുന്നു. അതും ജീവിതം മുഴുവന്‍ സഭയെ വിശ്വസിച്ച്, ഏല്‍പ്പിച്ച്, സമര്‍പ്പിച്ച്, ക്രിസ്തുവിന്റെ മണവാട്ടിയായ ഒരു പെണ്‍കുട്ടിയുടെ ദുരൂഹമരണം.മഠത്തിനുള്ളില്‍ വച്ച്.
ജോലിക്കിടയില്‍ അഭയക്കേസ് സംബദ്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി.പറ്റിയാല്‍ ഒരു പരമ്പര. അല്ലെങ്കില്‍ സത്യങ്ങള്‍ മുഴുവനുമുള്ള ഒരു പുസ്തകം. ഇതായിരുന്നു ലക്ഷ്യം. കിട്ടവുന്നത്ര പത്രറിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു.കോടതി നിരീക്ഷണങ്ങള്‍ സമ്പാദിച്ചു. അന്നെല്ലാം ഈ കേസ് സജീവമാക്കി നില നിര്‍ത്തിയിരുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന ചെറുപ്പക്കാരനോട് ആദരവായിരുന്നു.സത്യങ്ങളുമായി കൊച്ചിയിലേയും കോട്ടയത്തെയും പത്രമോഫീസുകള്‍ കയറിയിറങ്ങുന്ന വിപ്ലവകാരി. അഭയയുടെ ഘാതകനെ കണ്ട് പിടിക്കും എന്നു ശപഥം ചെയ്തിരിക്കുന്നയാള്‍. സിസ്റ്റര്‍ അഭയ ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍.
ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെ പരിചയപ്പെട്ടു.കൊച്ചിയിലെ ചന്ദ്രികദിനപത്രത്തിന്റെ ഓഫീസ് മുറ്റത്ത് വച്ച്. പിന്നെ നിരവധി സംഭാഷണങ്ങള്‍.യാത്ര. പുസ്തകത്തിന്റെ ഏകദേശരൂപം ഉള്ളിലായി.ഇനി പകര്‍ത്താന്‍ തുടങ്ങണം. അതിനും മുന്‍പ് രണ്ടു കാര്യങ്ങള്‍.ഒന്നു അഭയയുടെ മാതാപിതാക്കളുമായി ഇന്റര്‍വ്യൂ, രണ്ട്. ജോമോന്റെ കയ്യില്‍ നിന്നുള്ള ഒറിജിനല്‍ രേഖകളുടെ സമാഹരണം.മ റ്റെല്ലാ കാര്യങ്ങള്‍ക്കും ഉത്സാഹം കാട്ടിയിരുന്ന അയാള്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് ഇതു രണ്ടും നീട്ടിക്കൊണ്ടിരുന്നു. കേസിനെക്കുറിച്ച് അടിമുടിയറിയാവുന്ന ജോമോനെക്കൂടാതെ രണ്ടു കാര്യങ്ങളും നടത്തുവാന്‍ അന്നത്തെ പരിചയക്കുറവും പ്രാപ്തിക്കുറവും സമ്മതിച്ചില്ല. അഭയയുടെ വീട്ടില്‍പോകാന്‍ ഒരിക്കല്‍ കോട്ടയത്തെത്തിയ എന്നെ മറ്റെന്തൊക്കെയോ പറഞ്ഞ് അയാള്‍ തിരിച്ചയക്കുകയും ചെയ്തു.ഈ കേസിലെ എന്റെ അതീവതാല്‍പ്പര്യവും, അതിയായ ആര്‍ജ്ജവവും അയാള്‍ അന്നു തന്നെ തിരിച്ചറിഞ്ഞു കാണണം
ഒരിക്കല്‍ കൊച്ചി ഹൈക്കോടതയില്‍ വച്ച് ഞങ്ങള്‍ കണ്ടു. പുസ്തകത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാമെന്നു പറഞ്ഞ് അയാള്‍ ഞാന്‍ താമസിച്ചിരുന്ന ഇടപ്പള്ളി അഞ്ചുമനയിലെ ഫ്ലാറ്റില്‍ വന്നു. കുറെ നേരം വിശ്രമിച്ചു. ഉറങ്ങിയെണീറ്റപ്പോള്‍ അയാള്‍ പറഞ്ഞു.മരിച്ചുപോയ ഒരു കന്യസ്ത്രീയെക്കുറിച്ച് എന്തിനാണു ഒരു പുസ്തകം. അതെന്നെക്കുറിച്ച് പോരെ. ഈ കേസ് സജീവമായി നിലനിര്‍ത്തുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനെക്കുറിച്ച്.
21 വയസ്സാണു എന്റെ പ്രായം. ഇന്നത്തെ ധൈര്യം പോലുമില്ല.അല്ലെങ്കില്‍ അന്ന് അയാളുടെ മുഖത്തെ കണ്ണട നൂറു പീസാകുമായിരുന്നു.പിന്നീട് സംസാരിക്കാം എന്നു പറഞ്ഞ് ഞാനയാളെ തിരിച്ചയച്ചു.എഴുതി തുടങ്ങാത്ത പുസ്തകത്തിന്റെ എല്ലാ അധ്യായങ്ങളും അടച്ചുവച്ചു. വല്ലാത്ത മടുപ്പ്, നിസ്സംഗത, നിരാശാബോധം. പലതും
നാള്‍വഴികളില്‍ പലതവണ പത്രത്താളുകളില്‍ അയാളെ കണ്ടുമുട്ടി. ആ പേരൊഴികെ ബാക്കിയെല്ലാം ആര്‍ത്തിയോടെ വായിച്ചു.പ്രതീക്ഷയോടെയുംഅതിനിടെ ജോമോന്‍, ആക്ഷന്‍ കൗണ്‍സിലിന്റെ മറവില്‍ കാശു തട്ടുന്നു എന്ന ആരോപണവുമായി അഭയയുടെ പിതാവ് രംഗത്ത് വന്നു. മറ്റൊരു കേസില്‍ അയാള്‍ ശല്ല്യക്കാരനായ വ്യവഹാരിയായി .. പത്രമോഫീസുകളില്‍ വാര്‍ത്തയുമായി കയറിയിറങ്ങുന്ന വെറും കോട്ടയംകാരന്‍ ഖദര്‍ധാരിയായി. പതുക്കെ അയാള്‍ മറഞ്ഞു.
ഈയടുത്ത് അഭയക്കേസ് വീണ്ടും സജീവമായി.കൊല്ലപ്പെടും മുന്‍പു ആ പെണ്‍കുട്ടി
ബലാത്സംഗത്തിരയായി എന്ന വാര്‍ത്തകള്‍ വന്നു.( തൊഴിലിന്റെ ഭാഗമായി അതു മുഴുവന്‍ വായിക്കേണ്ടിയും വന്നു) അവിടെയും അയാള്‍ നിറഞ്ഞ് നില്‍ക്കുന്നു.
ഇപ്പോള്‍ മനസ്സ് പറയുന്ന കാര്യങ്ങള്‍ ചിലത് ഇതാണു.പുത്തന്‍പുരയ്ക്കലിനു എല്ലാം അറിയാം.കേസ് വഴി മാറ്റിവിടാന്‍ അയാള്‍ എന്നും ശ്രമിച്ചുകൊണ്ടേയിരുക്കുന്നു. മറ്റാരും ഇത് കൈകാര്യം ചെയ്യരുതു എന്ന ലക്ഷ്യത്തോടെയും..
അനാഥമായിപ്പോയ അഭയയുടെ ജീവിതത്തെക്കുറിച്ച് പുസ്തകം തയ്യാറാക്കന്‍ ഒരുങ്ങിപ്പുറപ്പെട്ട ഒരുവനോട് തന്നെക്കുറിച്ചാക്കൂ ആ പുസ്തകം എന്നാവശ്യപ്പെട്ട ഇയാള്‍ എന്തായാലും നല്ല നാണയമല്ല.ആ നാണയത്തിന്റെ മൂന്നാം വശത്തിനും സിസ്റ്റര്‍ അഭയയുടെ മരണരഹസ്യത്തിനും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്നു മനസ്സ് പറയുന്നു.
നിങ്ങള്‍ എന്തു പറയുന്നു ?
Thursday, April 26, 2007
ഏകാന്തതയുടെ ഒന്നാം ദിവസം. ഏകാന്തതയുടെ രണ്ടാം ദിവസം ഏകാന്തതയുടെ മൂന്നാം ദിവസം...
ഏകാന്തയടെ ആഴം ഏറ്റവുമറിഞ്ഞതു ആദാമായിരുന്നിരിക്കണം.പൂത്തലഞ്ഞ് നില്‍ക്കുന്ന പൂന്തോട്ടങ്ങള്‍ക്കിടയില്‍, വിളഞ്ഞ് പാകമായി കിടക്കുന്ന കനികള്‍ക്കിടയില്‍ സകല സൗഭാഗ്യങ്ങള്‍ക്കും നടുവില്‍ ഏകാന്തതയുടെ ചുംബനങ്ങളേറ്റ് കഴിഞ്ഞിരുന്ന ഒരാള്‍. ഊണില്‍ ഉറക്കത്തില്‍ സ്വപനത്തില്‍ പ്രഭാതത്തില്‍ പ്രദോഷത്തില്‍ ഏകാന്തത. ഏകാന്തത മാത്രം.
ജീവിതത്തിന്റെ കണക്കുപുസ്തകത്തില്‍ ആദാം എഴുതാന്‍ തുടങ്ങി. ഏകാന്തതയുടെ ഒന്നാം ദിവസം. ഏകാന്തതയുടെ രണ്ടാം ദിവസം ഏകാന്തതയുടെ മൂന്നാം ദിവസം...
പൂക്കള്‍ അയാളോട് ചോദിച്ചു. ഞങ്ങളെ നോക്കാത്തതെന്ത് ? കായ്കനികള്‍ അയാളോട് ചോദിച്ചു. ഞങ്ങളെ തിന്നാത്തതെന്ത് ? കാറ്റ് ചോദിച്ചു, കടല്‍ ചോദിച്ചു. മരങ്ങളും പക്ഷികളും മ്യഗങ്ങളും ചോദിച്ചു. ഒന്നും മിണ്ടാത്തതെന്ത്, ഞങ്ങളെക്കുറിച്ച് പാടാത്തതെന്ത് ?
മൗനമാണു ഏറ്റവും ശക്തിയേറിയ പ്രാത്ഥനയെന്നു തിരിച്ചറിഞ്ഞതും ആദാമയിരുന്നിരിക്കണം. ജീവിതമെന്നാല്‍ ഏകാന്തതയും ഭാഷയെന്നാല്‍ മൗനവുമായിരുന്നു ആദാമിനു. സകലതും നല്‍കിയിട്ടും അയാള്‍ ദുഖിതനാണെന്ന് ദൈവം തിരിച്ചറിയുകയായിരുന്നു.ആദാമിന്റെ ഏകാന്തതയ്ക്ക് കൂട്ടായി, അന്വേഷണങ്ങള്‍ക്ക് മറുപടിയായി, പ്രാത്ഥനയ്ക്കുള്ള ഫലമായി ഏദന്‍ തോട്ടത്തില്‍ ഹവ്വയെത്തി.ഏദന്‍ അന്നാദ്യമായി ആദാം ചിരിക്കുന്നത് കണ്ടു.
പ്രപഞ്ചത്തിലെ ആദ്യത്തെ ചിരി. തന്റെ ശരീരത്തിന്റെ ശരീരമായി, ആത്മാവിന്റെ ആത്മാവയി ഒരാള്‍.തന്റെ വാരിയെല്ലില്‍ നിന്നും ദൈവം രൂപപ്പെടുത്തിയവള്‍. പ്രപഞ്ചത്തിലെ ആദ്യത്തെ സ്ത്രീ. ഭൂമിയിലെ ആദ്യത്തെ പെണ്‍കുട്ടി.ജീവിതത്തിന്റെ മധുരവും കയ്പ്പും പുരുഷനെ ആദ്യമായി അറിയിച്ചവള്‍.
വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദാമിനോട് ദൈവം ചോദിച്ചു. നീയെന്താണു ചെയ്തത് ? ആദാം പറഞ്ഞു. നീ ഇണയും തുണയുമയി തന്ന സ്ത്രീയാണു എന്നെ ചതിച്ചത്. എന്തിനും ഏതിനും സ്ത്രീ കാരണമാകുന്ന, മറുപടി പറയേണ്ട അധ്യായങ്ങള്‍ അവിടെ നിന്നും ആരംഭിക്കുന്നു.ബൈബിളില്‍ വിലക്കപ്പെട്ട കനി തിരിച്ചറിവിന്റെ പഴമായും വിവക്ഷിക്കപ്പെടുന്നുണ്ട്.( തിരിച്ചറിവ് വിലക്കപ്പെടേണ്ടതാണു. ശരിക്കും. സന്തോഷമുള്ള ജീവിതത്തിനു. ബൈബിളിനു പിന്നെയും സ്തുതി)
ഹവ്വ. സ്വപ്നസദ്യശമായ ഒരു ജീവിതത്തില്‍ നിന്നു തിരിച്ചറിവുകളുടെ വേദനകളിലേക്കു പുരുഷനെ ആദ്യമായി കൂട്ടിക്കൊണ്ടു പോയവള്‍. ആദ്യത്തെ ദുഷ്ട്ട. മുലപ്പാല്‍ കുടിക്കാത്തവള്‍. മാത്യകകളില്ലാത്ത ജന്മം.ഓര്‍മ്മയുടെ ഭാരമില്ലാത്തവള്‍ആദ്യപ്രണയം, ആദ്യസമാഗമം, ആദ്യപാപം. എവിടെയും പുതുമണ്ണിന്റെ ഗന്ധം.
ആദാമിനുഏദന്‍ ഒാര്‍മ്മയാക്കിയവളേ..ഹവ്വേ.നീ കാണുന്നുണ്ടോ ഏകാന്തയുടെ ഈ മരുഭൂമികളെ.
ആദ്യ നനവിന്റെ ഓര്‍മ്മയില്‍ 10000 മത്സ്യങ്ങളുള്ള 70 കടലുകള്‍ കടത്തിവിട്ടാലും തിരിച്ചെത്തുന്ന പൂച്ചക്കുട്ടികളെ...
ഏകാന്തതയുടെ ഒന്നാം വര്‍ഷം, ഏകാന്തതയുടെ രണ്ടാം വര്‍ഷം വര്‍ഷം, ഏകാന്തതയുടെ മൂന്നാം വര്‍ഷം...
Subscribe to:
Posts (Atom)
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved