Showing posts with label എഴുത്ത്. Show all posts
Showing posts with label എഴുത്ത്. Show all posts

Friday, November 15, 2013

ഞങ്ങളുടെ ഗൂഗിൾയൗവ്വനം

കഴിഞ്ഞഏഴുവർഷമായിവെബ്ബന്നൂരിൽമാത്രംഎഴുതുന്നഒരാളാണുഞാൻ.ഞങ്ങളുടെഗൂഗിൾയൗവ്വനംഅവനവൻപ്രസാധനത്തിനുതന്നപ്രോത്സാഹനംഅത്രവലുതായിരുന്നു.പത്രാധിപർആവശ്യപ്പെടാതെകവിതപ്രസിദ്ധീകരണത്തിനുകൊടുക്കില്ലഎന്ന് 2007 ൽതീരുമാനിക്കുമ്പോൾചെറിയആശങ്ക ഉണ്ടായിരുന്നു.പതിനഞ്ചാമത്തെവയസുമുതൽമലയാളകവിതയെഅടുത്തറിയാൻപരിശ്രമിച്ചഒരാളുടെസ്വാഭാവികമായപകപ്പ്.പത്രാധിപരുടെഔദാര്യത്തിൽഇത്തിരിഇടംചോദിച്ച്കെഞ്ചേണ്ടവയല്ലകവിതകൾഎന്നതിരിച്ചറിവായിരുന്നുആതീരുമാനത്തിനുപിന്നിലെ പ്രധാന പ്രേരണ.തൊഴിലുറപ്പിൽപണിചെയ്യുന്നവർഎടിഎംവഴികൂലിവാങ്ങുന്നഒരുകാലത്ത്ഇമെയിൽവഴികവിതസ്വീകരിക്കപ്പെടാത്തതിന്റെദേഷ്യവുംതീരുമാനത്തിനുമറ്റൊരുകാരണമായി.ആതീരുമാനംതെറ്റായിരുന്നില്ലഎന്ന്തന്നെയാണുകഴിഞ്ഞ 7 വർഷത്തെ സർഗ്ഗജീവിതംഎന്നോട്പറഞ്ഞത്.

2006 ജൂലായിലാണുകവിതയ്ക്ക്മാത്രമായുള്ളവിശാഖം എന്നബ്ലോഗ്ആരംഭിക്കുന്നത്
www.vishakham.blogspot.com ) മലയാളത്തിലെആദ്യത്തെകവിതാബ്ലോഗെന്നരേഖപ്പെടുത്തൽ ഉൾപ്പടെ നിരവധിഅംഗീകാരങ്ങൾപിന്നെഅതിനെത്തേടിയെത്തി. (മാത്യഭൂമി ബ്ലോഗന ആരംഭിച്ചപ്പോൾ ആദ്യമായി പ്രസിദ്ധീകരിച്ച കവിതാ ബ്ലോഗും ഇതായിരുന്നു) ഇത്കുറിക്കുമ്പോൾഈബ്ലോഗിലെസന്ദർശകരുടെഎണ്ണംഎഴുപതിനായിരത്തോട്അടുക്കുകയാണു. കവിതാ സമാഹാരങ്ങൾ കഷ്ടിച്ച് ആയിരമടിക്കുന്ന ഇക്കാലത്ത് അത് വലിയ കാര്യമാണെന്ന് തന്നെയാണു എന്റെ തോന്നൽ.

ബ്ലോഗിൽ വിഷ്ണുപ്രസാദ് എന്ന കവി ഉപയോഗിച്ച സാധ്യതകൾ പോലും എനിക്ക് ചെയ്യാനായില്ല. അത്ര മാത്രമാണു വെബ്ലിഷിംഗിന്റെ സാധ്യതകൾ. ഒരിക്കൽ ലതീഷ് മോഹന്റെ ഫോർട്ട് കൊച്ചിയിലെ കൂടാരത്തിൽ നൈജീരിയൻ കവി – എഫ്ഫെയുമായി കൂടിയപ്പോൾ മനോജ് കുറൂർ സെലിബറേഷൻ എന്ന കവിത ചൊല്ലി. തന്റെ ടാബിൽ ചെണ്ടയുടെ പശ്ചാത്തലം കേൾപ്പിച്ചായിരുന്നു കവിത ചൊല്ലൽ. ആ കവിത എവിടേക്കൊക്കെയാണു കൂട്ടിക്കൊണ്ട് പോയതെന്ന് എഴുതിയറിയിക്കുക വയ്യ. ശബ്ദം, വെളിച്ചം. , ചിത്രം. ഹൈപ്പർലിങ്കുകളുടെ സാധ്യതകൾ ലോകകവിതക്കൊപ്പം മലയാളവും അറിഞ്ഞുതുടങ്ങുന്നു.

ഒരു കവിത ഒരു കവിയുടെ ഒരു ഭാവനയാണെങ്കിൽ ഒരു കമ്പ്യൂട്ടർ ആയിരം കവിമനസ്സുകളുടെ ആയിരം ഭാവനകൾ ചേർന്ന ഒരു സാക്ഷാത്കാരമാണു. ഇതു രണ്ടും കൂട്ടിമുട്ടുന്നിടത്ത് സർഗ്ഗാത്മകതയുടെ
നക്ഷത്രങ്ങൾ വിരിയാതെ വയ്യ. കവിതയുടെ ആ നക്ഷത്രങ്ങളിൽ തീർച്ചയായും ലതീഷ് മോഹനും നസീർ കടിക്കാടും വിഷ്ണുപ്രസാദുമുണ്ട്. എൻ എസ് മാധവൻ പ്രിയകവിയെന്ന് വിളിച്ച ഹസനുണ്ട്. ദേവസേനയും, സെറീനയും അരുൺപ്രസാദുമുണ്ട്

രാജകൊട്ടാരങ്ങളിലെ ഇടവേളകളിൽ നാലും കൂട്ടി മുറുക്കിനൊപ്പം കവിത നേരമ്പോക്കായിരുന്ന കാലമുണ്ടായിരുന്നു. അതിലേക്ക് തിരിച്ച് പോവാനുള്ള ഒരു ത്വര അത് പലപ്പോഴും കാണിക്കാറുമുണ്ട്. അക്കാദമി, യൂണിവേഴ്സിറ്റികൾ തുടങ്ങിയ ഇടങ്ങളിൽ മാത്രം അതിനെ കെട്ടിയിടാനുള്ള ശ്രമങ്ങൾ. ആ തൊഴുത്തുകളിൽ നിന്ന് മലയാളകവിതയെ വിശാലമായ പറമ്പിലേക്കും പാടത്തേക്കും ആകാശത്തേക്കും അഴിച്ച് കെട്ടിയത് ബ്ലോഗുകളും നവമാധ്യമങ്ങളുമാണു. കവിത ആരുടെയും അളിയനല്ല. അത് ജനാധിപത്യമുള്ളതാണു എന്ന വിളിച്ച് പറയൽ അത് നടത്തിയിട്ടുണ്ട്. അതിനാൽ മാത്രമാണു ഒരു കവിയെന്ന നിലയിൽ എനിക്ക് ഇത് കുറിക്കാൻ കഴിയുന്നതും

അടിമുടി കവിയായിരുന്ന വിനയചന്ദ്രൻ മാഷ് മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇരുപതോളം കവിതകളാണു ഒരു പ്രമുഖ അച്ചടിമാധ്യമത്തിൽ കെട്ടിക്കിടന്നിരുന്നത് എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടോ അദ്ദേഹം മരിച്ചപ്പോൾ അതേ പ്രസിദ്ധീകരണത്തിന്റെ പ്രത്യേകപതിപ്പ് വരികയും ചെയ്തു.
അക്കാദമികളും, യൂണിവേഴ്സിറ്റികളിലെ ഉപജാപകസംഘങ്ങളും, മാധ്യമങ്ങളിലെ ഇടനിലക്കാരും ചേർന്ന് വ്യാജകവികളെയും അവരുടെ ഉൽപ്പന്നങ്ങളെയും ഉണ്ടാക്കാൻ , പരസ്യം ചെയ്യാൻ മത്സരിക്കുമ്പോൾ, ബ്ലോഗ്, ഫേസ് ബുക്ക്, നവമാധ്യമങ്ങൾ കവിതയുടെ സാധ്യതയാകുന്നു.
എന്റെ ബാധ്യതയും




മാത്യഭൂമി ബുക്സിന്റെ ജേർണ്ണലിൽ  
(പ്രയോഗങ്ങൾ - വെബ്ബന്നൂർ ; രാം മോഹൻ പാലിയത്ത്, ഗൂഗിൾ യൗവ്വനം ; രാജ് നീട്ടിയത്ത്)

Monday, November 26, 2007

മുഖം മൂടിയണിയാത്ത വാക്കുകള്

സ്വന്തം പേര് പോലും ഒളിപ്പിച്ച് വെച്ച് ജീവിച്ച ഒരു തമിഴ് എഴുത്തുകാരിയുടെ ജീവിതകഥ കുറെ നാളുകള്ക്ക് മുന്പ് ഒരു മാധ്യമം പ്രസിദ്ധീകരിച്ചു.

റുഖിയ സല്മ എന്ന എഴുത്തുകാരിയുടെ തുറന്ന് പറച്ചില് സങ്കീര്ണ്ണമായ സ്ത്രീ ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. അവരുടെ ആദ്യ നോവലായ ‘രണ്ടാം യാമങ്ങളില് കതൈ’( story of mid midnight) കുറച്ച് മുന്പു പുറത്തിറങ്ങുകയും ചെയ്തു.

മുസ്ലിം സമുദായത്തിലെ കുടുംബ ബന്ധങ്ങളെപ്പറ്റിയും അതില് സ്ത്രീകളുടെ അവസ്ഥയെപ്പറ്റിയുമാണ് 520 പുറങ്ങളുള്ള നോവല് പ്രതിപാദിക്കുന്നത്.

എഴുതുന്നതിന് സ്വന്തം കുടുംബത്തില് നിന്നും നേരിട്ട കടുത്ത എതിര്പ്പുകളെ അവര് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ലോകം മുഴുവന് ഉറങ്ങുമ്പോള് അടുക്കളയില് മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില് ഹ്യദയത്തിലുള്ളത് പകര്ത്തിയ അവരുടെ അനുഭവങ്ങള് നമ്മെ അതിശയിപ്പിക്കുന്നതാണ്

എഴുത്തിന്റെയും ജീവിതത്തിന്റെയും വഴിയില് ഇതേ പോലൊരു എഴുത്തുകാരിയുണ്ട്. നിങ്ങള് ബ്ലോഗിലൂടെ നന്നായി അറിയുന്ന ദേവസേന. ഒരു പക്ഷേ അതിനേക്കാള് അതിശയിപ്പിക്കുന്ന എഴുത്ത് ജീവിതത്തിന്റെ വഴി. സാഹിത്യഗുണത്തില് റൂഖീയ ഏറെ മുന്പിലാകാം. അനുഭവത്തിന്റെ വ്യത്യസ്തയിലും.

മുസ്ലിം സമുദായത്തിലെ ഇന്ത്യന് ഗ്രാമത്തിലെ ജീവിതാനുഭവമാണ് അവര് പങ്ക് വയ്ക്കുന്നതെങ്കില് മെട്രോ നഗരത്തിലെ ജീവിതത്തില്, പൊതു ജീവിതം ഏറെയുള്ള ഒരിടത്തിരുന്ന് ദേവസേനയ്ക്ക് സ്വകാര്യമായി എഴുതേണ്ടി വരുന്നു എന്നുള്ളതാണ് വ്യക്തിപരമായി എന്നെ അതിശയിപ്പിച്ച കാര്യം. സ്തീ സ്വാതന്ത്ര്യത്തെക്കുറിച്ച് സെമിനാറുകള് നടക്കുന്ന നാട്ടില്, എന്റെ ഇന്നയാളുടെ പാട്ട്, കഥ, അത്, ഇത് എല്ലാം ബന്ധുക്കള് കൊണ്ടാടുന്ന ഗള്ഫ് ജീവിതത്തിനിടയ്ക്കാണ് ഇത് സംഭവിക്കുന്നത് എന്നത് അതിശയം ഇരട്ടിപ്പിക്കുന്നു.

ഒരു സാധാരണ വീട്ടമ്മ, അടുക്കളയില് നിന്ന് ഓഫീസിലേക്കും
ഓഫീസില് നിന്ന് മക്കളിലേക്കും അവിടെ നിന്ന് സൂപ്പര്മാര്ക്കറ്റിലേക്കും ഓടുന്ന ജീവിതം. അതിനിടയിലാണ് സ്വകാര്യമായി എഴുത്ത്. അത് നേറിട്ടറിയാവുന്നത് കൊണ്ടാവും, സൊ ഫെമിനിസ്റ്റ് എഴുത്തുകളേക്കാള് ഈ രചനകള് സാഹിത്യ ഗുണം ഏറെയില്ലെങ്കിലും കൂടുതല് പ്രിയപ്പെട്ടതാകുന്നത്.

വീട്ടുകാരുടെ അനുവാദമില്ലാതെ അവര് നടത്തുന്ന എഴുത്തില് ശില്പ്പ ഭംഗി കുറവായിരിക്കാം
സത്യസന്ധതയാണ് അതിന്റെ മുഖമുദ്ര. അടുക്കളയെ അറിഞ്ഞിട്ട് തന്നെയാണ് എഴുത്ത്. കുഞ്ഞുങ്ങളെ അമ്മയായി പരിപാലിച്ചിട്ട് തന്നെയാണ് സര്ഗ്ഗ ജീവിതം. അടുക്കള അവര്ക്ക് തടവറയല്ല. എഴുത്ത് പുര തന്നെയാണ്.

അവര് ഒരിക്കല് പറഞ്ഞ കാര്യം ഇപ്പോഴും ഓര്മ്മയിലുണ്ട്.’ഒരിക്കല് മോനെ ശാസിച്ചപ്പോള് അവന് അമ്മയെ പേടിപ്പിച്ചു. അമ്മ കഥയും കവിതയും എഴുതുന്നത് അച്ഛ്നെ അറിയിക്കുമെന്ന് പറഞ്ഞ്.
ഇത് പറഞ്ഞ് അവര് ചിരിച്ചു.

അറിയാമായിരുന്നു അവരപ്പോള് ഉള്ളില് കരയുകയായിരുന്നുവെന്ന്. സ്വന്തം കുഞ്ഞുങ്ങളെ മക്കളേയെന്ന് വിളിക്കാനാവാത്തത് പോലെയാണ് തന്റെ എഴുത്തിന്റെ അവസ്ഥയെന്ന് അവര് പറഞ്ഞു. സ്വന്തം രചന അംഗീകരിക്കപ്പെടുമ്പോഴും, അത് എഴുതിയത് ഈ ഞാനാണ് എന്ന് ലോകരോട് പറയാന് കഴിയാത്ത അവസ്ഥ. അനാഥാലയത്തിലെ കൊച്ച് കുഞ്ഞുങ്ങളെ നോക്കി കന്യാസ്ത്രീകള് നെടുവീര്പ്പിടുന്നത് പോലെ. ഇന്നയിടത്ത് ജനിച്ച ഞാന് ആണ് ഇത്. ഈ പേരുള്ള ആള്. അത് പറയാനാകുന്നില്ല. അതിനാല് തന്നെയാകണം എഴുത്തിന് പുരാണത്തിലെ കഥാപാത്രത്തെ കൂട്ട് പിടിച്ചത്. ( ഇത് എഴുതുന്ന ദേവസേന പുരുഷന് ആണോ എന്ന് എത്ര തവണ കേട്ടിട്ടുണ്ട്. അത് പറഞ്ഞ് എഴുത്തുകാരിയും ഇടയ്ക്കിടെ ചിരിക്കുന്നു)

ഇപ്പോള് ഇതെല്ലാം പകര്ത്താന് ഒരു കാര്യമുണ്ട്. ഇത് 2 വര്ഷം മുന്പ് ഒരു ദിനപത്രത്തില് എഴുതിയിരുന്ന കോളത്തിലെ കുറിപ്പാണ്. പുതിയ പുസ്തകത്തില് ചേര്ക്കുകയും ചെയ്തു. എഴുത്തിന് അംഗീകാരമായി ഒരു ചെറിയ പുരസ്ക്കാരം അടുത്ത ദിവസം ദേവസേന വാങ്ങുകയാണ്. താന് ഇന്നയാളല്ല, ഒരെഴുത്തുകാരിയാണെന്ന് തന്റേതല്ലാത്ത ഒരു ലോകത്തോട് പറഞ്ഞ് കൊണ്ട്. തന്റേതായ ലോകത്തോട് പറയാതെ പറഞ്ഞ് കൊണ്ട്.

ഒരു പാട് സന്തോഷം ഉണ്ട്. അത്
അവരുടെ രചനകള് ഏറ്റവും കൂടുതല് വായിച്ചിട്ടുള്ള ബൂലോകരെ അറിയുക്കുവാനാണ് ഈ കുറിപ്പിന്റെ പു:ന പ്രസിദ്ധീകരണം

അടുക്കളയില് നിന്ന് അരങ്ങത്തേയ്ക്ക് എന്ന ക്യതി മലയാളത്തില് വന്നിട്ട് ഏറെയായി. അപ്പോഴും മലയാള ജീവിതത്തിന്റെ ഒരു ഭാഗത്ത് അരങ്ങ് അടുക്കളയില് തുടരുന്നുണ്ട് എന്നറിയിക്കാനും.

അതിനു കാരണങ്ങള് ഏറെയാണ്. മതം , കുടുംബം… (ആരെയും കുറ്റപ്പെടുത്താനല്ല)

ഒന്നുമ്മല്ല എന്ന് തോന്നുമ്പോഴും എത്ര സങ്കീര്ണ്ണമാണ് മലയാളജീവിതമെന്ന് ഇക്കാര്യം എന്നെ വീണ്ടും വീണ്ടും ഓര്മ്മിപ്പിക്കുന്നു.

എഴുത്തിന്റെയും ജീവിതത്തിന്റെയും
വഴിയില് ഏറ്റവും കൂടുതല് കൂട്ടും താങ്ങും തണലുമായിരിക്കുന്ന
കൂട്ടുകാരിയ്ക്ക് എല്ലാ ഭാവുകങ്ങളും.


മുഖം മൂടിയണിയാത്ത വാക്കുകള്ക്കും
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved