Friday, November 15, 2013

ഞങ്ങളുടെ ഗൂഗിൾയൗവ്വനം

കഴിഞ്ഞഏഴുവർഷമായിവെബ്ബന്നൂരിൽമാത്രംഎഴുതുന്നഒരാളാണുഞാൻ.ഞങ്ങളുടെഗൂഗിൾയൗവ്വനംഅവനവൻപ്രസാധനത്തിനുതന്നപ്രോത്സാഹനംഅത്രവലുതായിരുന്നു.പത്രാധിപർആവശ്യപ്പെടാതെകവിതപ്രസിദ്ധീകരണത്തിനുകൊടുക്കില്ലഎന്ന് 2007 ൽതീരുമാനിക്കുമ്പോൾചെറിയആശങ്ക ഉണ്ടായിരുന്നു.പതിനഞ്ചാമത്തെവയസുമുതൽമലയാളകവിതയെഅടുത്തറിയാൻപരിശ്രമിച്ചഒരാളുടെസ്വാഭാവികമായപകപ്പ്.പത്രാധിപരുടെഔദാര്യത്തിൽഇത്തിരിഇടംചോദിച്ച്കെഞ്ചേണ്ടവയല്ലകവിതകൾഎന്നതിരിച്ചറിവായിരുന്നുആതീരുമാനത്തിനുപിന്നിലെ പ്രധാന പ്രേരണ.തൊഴിലുറപ്പിൽപണിചെയ്യുന്നവർഎടിഎംവഴികൂലിവാങ്ങുന്നഒരുകാലത്ത്ഇമെയിൽവഴികവിതസ്വീകരിക്കപ്പെടാത്തതിന്റെദേഷ്യവുംതീരുമാനത്തിനുമറ്റൊരുകാരണമായി.ആതീരുമാനംതെറ്റായിരുന്നില്ലഎന്ന്തന്നെയാണുകഴിഞ്ഞ 7 വർഷത്തെ സർഗ്ഗജീവിതംഎന്നോട്പറഞ്ഞത്.

2006 ജൂലായിലാണുകവിതയ്ക്ക്മാത്രമായുള്ളവിശാഖം എന്നബ്ലോഗ്ആരംഭിക്കുന്നത്
www.vishakham.blogspot.com ) മലയാളത്തിലെആദ്യത്തെകവിതാബ്ലോഗെന്നരേഖപ്പെടുത്തൽ ഉൾപ്പടെ നിരവധിഅംഗീകാരങ്ങൾപിന്നെഅതിനെത്തേടിയെത്തി. (മാത്യഭൂമി ബ്ലോഗന ആരംഭിച്ചപ്പോൾ ആദ്യമായി പ്രസിദ്ധീകരിച്ച കവിതാ ബ്ലോഗും ഇതായിരുന്നു) ഇത്കുറിക്കുമ്പോൾഈബ്ലോഗിലെസന്ദർശകരുടെഎണ്ണംഎഴുപതിനായിരത്തോട്അടുക്കുകയാണു. കവിതാ സമാഹാരങ്ങൾ കഷ്ടിച്ച് ആയിരമടിക്കുന്ന ഇക്കാലത്ത് അത് വലിയ കാര്യമാണെന്ന് തന്നെയാണു എന്റെ തോന്നൽ.

ബ്ലോഗിൽ വിഷ്ണുപ്രസാദ് എന്ന കവി ഉപയോഗിച്ച സാധ്യതകൾ പോലും എനിക്ക് ചെയ്യാനായില്ല. അത്ര മാത്രമാണു വെബ്ലിഷിംഗിന്റെ സാധ്യതകൾ. ഒരിക്കൽ ലതീഷ് മോഹന്റെ ഫോർട്ട് കൊച്ചിയിലെ കൂടാരത്തിൽ നൈജീരിയൻ കവി – എഫ്ഫെയുമായി കൂടിയപ്പോൾ മനോജ് കുറൂർ സെലിബറേഷൻ എന്ന കവിത ചൊല്ലി. തന്റെ ടാബിൽ ചെണ്ടയുടെ പശ്ചാത്തലം കേൾപ്പിച്ചായിരുന്നു കവിത ചൊല്ലൽ. ആ കവിത എവിടേക്കൊക്കെയാണു കൂട്ടിക്കൊണ്ട് പോയതെന്ന് എഴുതിയറിയിക്കുക വയ്യ. ശബ്ദം, വെളിച്ചം. , ചിത്രം. ഹൈപ്പർലിങ്കുകളുടെ സാധ്യതകൾ ലോകകവിതക്കൊപ്പം മലയാളവും അറിഞ്ഞുതുടങ്ങുന്നു.

ഒരു കവിത ഒരു കവിയുടെ ഒരു ഭാവനയാണെങ്കിൽ ഒരു കമ്പ്യൂട്ടർ ആയിരം കവിമനസ്സുകളുടെ ആയിരം ഭാവനകൾ ചേർന്ന ഒരു സാക്ഷാത്കാരമാണു. ഇതു രണ്ടും കൂട്ടിമുട്ടുന്നിടത്ത് സർഗ്ഗാത്മകതയുടെ
നക്ഷത്രങ്ങൾ വിരിയാതെ വയ്യ. കവിതയുടെ ആ നക്ഷത്രങ്ങളിൽ തീർച്ചയായും ലതീഷ് മോഹനും നസീർ കടിക്കാടും വിഷ്ണുപ്രസാദുമുണ്ട്. എൻ എസ് മാധവൻ പ്രിയകവിയെന്ന് വിളിച്ച ഹസനുണ്ട്. ദേവസേനയും, സെറീനയും അരുൺപ്രസാദുമുണ്ട്

രാജകൊട്ടാരങ്ങളിലെ ഇടവേളകളിൽ നാലും കൂട്ടി മുറുക്കിനൊപ്പം കവിത നേരമ്പോക്കായിരുന്ന കാലമുണ്ടായിരുന്നു. അതിലേക്ക് തിരിച്ച് പോവാനുള്ള ഒരു ത്വര അത് പലപ്പോഴും കാണിക്കാറുമുണ്ട്. അക്കാദമി, യൂണിവേഴ്സിറ്റികൾ തുടങ്ങിയ ഇടങ്ങളിൽ മാത്രം അതിനെ കെട്ടിയിടാനുള്ള ശ്രമങ്ങൾ. ആ തൊഴുത്തുകളിൽ നിന്ന് മലയാളകവിതയെ വിശാലമായ പറമ്പിലേക്കും പാടത്തേക്കും ആകാശത്തേക്കും അഴിച്ച് കെട്ടിയത് ബ്ലോഗുകളും നവമാധ്യമങ്ങളുമാണു. കവിത ആരുടെയും അളിയനല്ല. അത് ജനാധിപത്യമുള്ളതാണു എന്ന വിളിച്ച് പറയൽ അത് നടത്തിയിട്ടുണ്ട്. അതിനാൽ മാത്രമാണു ഒരു കവിയെന്ന നിലയിൽ എനിക്ക് ഇത് കുറിക്കാൻ കഴിയുന്നതും

അടിമുടി കവിയായിരുന്ന വിനയചന്ദ്രൻ മാഷ് മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇരുപതോളം കവിതകളാണു ഒരു പ്രമുഖ അച്ചടിമാധ്യമത്തിൽ കെട്ടിക്കിടന്നിരുന്നത് എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടോ അദ്ദേഹം മരിച്ചപ്പോൾ അതേ പ്രസിദ്ധീകരണത്തിന്റെ പ്രത്യേകപതിപ്പ് വരികയും ചെയ്തു.
അക്കാദമികളും, യൂണിവേഴ്സിറ്റികളിലെ ഉപജാപകസംഘങ്ങളും, മാധ്യമങ്ങളിലെ ഇടനിലക്കാരും ചേർന്ന് വ്യാജകവികളെയും അവരുടെ ഉൽപ്പന്നങ്ങളെയും ഉണ്ടാക്കാൻ , പരസ്യം ചെയ്യാൻ മത്സരിക്കുമ്പോൾ, ബ്ലോഗ്, ഫേസ് ബുക്ക്, നവമാധ്യമങ്ങൾ കവിതയുടെ സാധ്യതയാകുന്നു.
എന്റെ ബാധ്യതയും




മാത്യഭൂമി ബുക്സിന്റെ ജേർണ്ണലിൽ  
(പ്രയോഗങ്ങൾ - വെബ്ബന്നൂർ ; രാം മോഹൻ പാലിയത്ത്, ഗൂഗിൾ യൗവ്വനം ; രാജ് നീട്ടിയത്ത്)

No comments:

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved