Showing posts with label കുഴൂർ. Show all posts
Showing posts with label കുഴൂർ. Show all posts

Tuesday, August 15, 2017

ലൈവ് @ ഗോൾഡ് എഫ്.എം


ഫെബ്രുവരി 4, 5 തിയതികളിലായിരുന്നു ദുബായ് പോയട്രീ ഹാർട്ടിന്റെ  ആറാമത് എഡിഷൻ. മുൻപത്തെ വർഷങ്ങളിൽ അവിടെ മലയാളത്തെ പ്രതിനിധീകരിച്ചത് കെ ജി എസ്, ചെമ്മനം, സർജു  എന്നീ കവികളായിരുന്നു. തമിഴിൽ നിന്ന് സൽമ കഴിഞ്ഞ വർഷം പങ്കെടുത്തിരുന്നു. 

8 വർഷത്തോളം റേഡിയോ വാർത്ത വായിച്ച ഒരു രാജ്യത്തേക്ക് കവിതയുമായി തിരിച്ച് ചെല്ലുമ്പോൾ പരിഭ്രമമുണ്ടായിരുന്നു. നെഞ്ചിടിപ്പ് അതിലേറെ ഉണ്ടായിരുന്നു. അതേ വഴികൾ. അതേ ഓർമ്മകൾ . അങ്ങനെ അങ്ങനെ. ഹിറ്റിലെ ഷാബുവാണു വാർത്ത ആദ്യം കൊടുത്തത്.  

അവിടെ അവസാനമായി വാർത്ത വായിച്ച സ്റ്റുഡിയോയിൽ പോകണമെന്ന് വൈകാരികത  ആഗ്രഹിച്ചതിന്റെ ഫലമായാണു ഗോൾഡിൽ പോയത്. വാർത്ത വായിച്ച അതേ ഇടത്ത് തന്നെയിരുന്നു കവിത പറഞ്ഞത്. അതും മുൻപത്തെ സഹപ്രവർത്തകർക്കൊപ്പം. അത് അന്ന് ലൈവായിരുന്നുതിരക്കിനിടയിൽ പലതും ശരിക്കും കണ്ടില്ല. 

ഇന്നിപ്പോൾ തിരക്കൊഴിഞ്ഞ നേരത്ത് അത് ഒന്ന് കൂടി കാണുകയാണു. സ്നേഹം നിറഞ്ഞ കമന്റുകൾ വായിക്കുകയാണു. നിങ്ങളുമായി പങ്ക് വയ്ക്കുകയാണു. മറ്റൊരു റേഡിയോക്കാലത്തിനായി തയ്യാറെടുക്കുകയാണു

Sunday, August 13, 2017

അന്നംകുട്ടി മൂല

തറവാട്ട് വീട്ടിലെ 14 സെന്റിൽ അമ്മ അന്നംകുട്ടിയമ്മയ്ക്ക് സ്വന്തം ഒരിടമുണ്ടായിരുന്നു. പുറക് വശത്ത് പടിഞ്ഞാറേ ചായ്പ്പിനും തൊഴുത്തിനുമിടയിലുള്ള മൂലയിൽ. അവിടെ എപ്പോഴും രണ്ട് വാഴ, രണ്ട് മൂട് ചേമ്പ്, ഒന്നോ രണ്ടോ കട ഇഞ്ചി…അങ്ങനെ എന്തെങ്കിലും കാണും. ഒരിക്കലും ആ ഇടം നരച്ചിരുന്നില്ല. അടുപ്പിലെ ചാരം, ചാണകം, അടുക്കളയിലെ കഞ്ഞിവെള്ളമുൾപ്പടെയുള്ള ബാക്കികൾ എന്നിവയായിരുന്നു വളം. തള്ളപ്പിടയുടെ കുഞ്ഞന്മാർ ഒരിക്കലും വാടി നിൽക്കുന്നത് കണ്ടിട്ടില്ല. ഏത് കാലത്തും അമ്മയുടെ മൂലയിൽ ഒരു വാഴയെങ്കിലും കുലച്ച് നിൽക്കുന്നത് കാണാം. ശീലമായതിനാലാവാം അമ്മ പോയിട്ടും അത് തന്നെയായിരുന്നു അവരുടെ പതിവ്




അമ്മ പോയി തറവാട് പൊളിച്ച് നിലം വെടുപ്പാക്കിയപ്പോൾ ആ മൂലയിൽ കൈ വയ്ക്കാൻ തോന്നിയില്ല. അപ്പോഴുമുണ്ടായിരുന്നു അമ്മ വച്ചിട്ട് പോയ കണ്ണുകളുടെ പേരമക്കളവിടെ. വരുന്ന ജനുവരി വരുമ്പോൾ അന്നംകുട്ടി പോയിട്ട് വർഷം മൂന്നാകും.
ഈ കർക്കിടകത്തിൽ പറമ്പൊഴിഞ്ഞു. മിക്കവാറും എല്ലാം കാലിയായി. മഴയില്ലാത്ത ഒരു ദിവസം കണ്ണു തുറന്ന് നോക്കുമ്പോൾ അമ്മയുടെ കുഞ്ഞന്മാരിലൊരുവൻ ദാ കുലച്ച് നിൽക്കുന്നു. കൈവളമില്ലാതെ ക്ഷീണിച്ച് ഒരു കുഞ്ഞൻ. ഒറ്റയ്ക്ക് കഴിയുന്ന ഇളയവനു കൊടുക്കാൻ അമ്മ കൊടുത്തയച്ചതായിരിക്കും അല്ലാതെന്ത്.


ചിങ്ങമാകട്ടെ. അമ്മ കൊടുത്തയച്ച ഉള്ളത് കൊണ്ട് ഓണമാക്കണം



Thursday, August 10, 2017

സ്നേഹത്തിന്റെ വലിയ കടവൻ


"വിശുദ്ധ ചുംബനങ്ങൾ"
എന്ന നൊസ്സുകൾ എഴുതിയ
ഷാജി എന്റെ നാട്ടുകാരനാണ്..
ബാല്യകൗമാരങ്ങൾ സൈക്കിൾ ചവിട്ടിയ കൊച്ചുകടവിന്റെ ഇടവഴികളിലാണ് ഇയാളെ ആദ്യം കാണുന്നത്..
കാൽ നൂറ്റാണ്ട് മുമ്പാണത്.. അന്നയാൾ മണൽ 
 വാരുന്ന ആളായിരുന്നു..
മണലുവാരൽ കുറ്റകരമല്ലാതിരുന്ന കാലമായിരുന്നു അത്..
ബെന്യാമിന്റെ ആടുജീവിതത്തിലെ
മുഖ്യ കഥാപാത്രമായ
നജീബിന്റെ ആദ്യകാലജോലിയും മണൽവാരലായിരുന്നു...


                                    കൊച്ചുകടവുകാരൻ ഷാജിയെ  
പിന്നെ പല വേഷങ്ങളിലും കണ്ടിട്ടുണ്ട്..
മീൻ വിൽപ്പനക്കാരനായി.. ലോട്ടറി വിൽക്കുന്ന ആളായി.. ഓട്ടോ ഡ്രൈവറായി..
കമ്പനി സൂപ്പർവൈസറായി.. കൊച്ചിൻ കലാഭവനിലെയും കൊച്ചിൻ ഹരിശ്രീയിലെയും മിമിക്രിക്കാരനായി.. കലാഭവൻ മണിക്കൊപ്പം
ഞങ്ങളുടെ പള്ളിയിൽ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളായി..
പല രൂപത്തിൽ പല ഭാവത്തിൽ..
ജീവിതത്തോട് പ്രണയവും ഉത്സാഹവുമുള്ള ഒരാളാണ്
മനുഷ്യനെന്ന് അന്നേ ഉള്ളിൽ കുറിച്ചിരുന്നു..
എന്നാലിന്ന് അദ്ദേഹത്തിന്റെ കവിതകൾക്ക്
ആമുഖം കുറിയ്ക്കാനിരിയ്ക്കുകയാണ് ഞാൻ..
പതിവുപോലെ ജീവിതത്തോട് അത്ഭുതം തോന്നുന്നു..



ഇവനാണ് നുമ്മ പറഞ്ഞ നടൻ
___________________________

മുറ്റത്തെ മുല്ലക്ക് മണമില്ലെന്നു പഴമക്കാർ പറഞ്ഞിട്ടുണ്ട്...
നമ്മുടെ മുറ്റമല്ലേ നമ്മുടെ മുല്ലയല്ലെ എന്ത് മണം എന്ന മട്ടിൽ..
ഇറക്കുമതി ചെയ്ത പെർഫ്യൂമുകൾ ആളുകൾ ഉപേക്ഷിച്ചു തുടങ്ങിയ
കാലത്ത് മുറ്റത്തെ മുല്ലക്ക് പതുക്കെ സുഗന്ധം ലഭിച്ചു തുടങ്ങുന്നത് ഞാൻ കണ്ടു..

ഒരു ദിവസം നെടുമ്പാശേരിയിൽ ഇറങ്ങി കൊച്ചുകടവ് വഴി കുഴൂരിലേക്ക് വരികയായിരുന്നു.. കൊച്ചുകടവിന്റെ നെഞ്ചിൽ ഒരു ഫ്ലെക്സ്..
അതിൽ ഷാജി കൊച്ചുകടവന്റെ പടം.. ഇവനാണ് നുമ്മ പറഞ്ഞ നടൻ എന്നർത്ഥമുള്ള വാചകമായിരുന്നു ഫ്ലെക്സിൽ.. ഞങ്ങളുടെ മുറ്റത്തെ മുല്ലക്ക് മണമുണ്ട് എന്നുള്ള നാട്ടുകാരുടെ സാക്ഷ്യം.. സമയം പ്രമുഖ ചാനലിലെ കോമഡി റിയാലിറ്റി ഷോയിൽ തിളങ്ങുന്നുണ്ടായിരുന്നു
പുസ്തകത്തിന്റെ എഴുത്തുകാരൻ..


ഒരു നാട്ടുമ്പുറത്തുകാരന്റെ നൊസ്സുകൾ
____________________________________

ലോകത്തിന്റെ പല കോണുകളിലായി
പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ കവിതകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്..
എന്നാൽ ഇതെനിക്ക് അങ്ങിനെയല്ല..
നാട്ടുമ്പുറത്തുകാരനായ ഒരു പച്ചമനുഷ്യന്റെ ദൗർബല്യങ്ങളിലൂടെ കടന്നുപോകുകയാണ് ഞാൻ.. സ്വയം കവിയെന്ന് വിളിക്കാനോ താനെഴുതിയത് കവിതകളെന്നു സമർത്ഥിക്കാനോ കൊച്ചുകടവൻ തയ്യാറല്ല..
താനെഴുതിയത് നൊസ്സുകളാണെന്നാണ് (കുഞ്ഞു കുഞ്ഞു ഭ്രാന്തുകൾ ) ഇദ്ദേഹം പറയുന്നത്.. ഒട്ടും കാപട്യമില്ലാത്ത വിനയത്തിനു മുമ്പിൽ എന്റെ ആദരം..


സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒത്തിരിപേരുടെ പ്രണയങ്ങൾ പൂത്തുലഞ്ഞിരുന്നത് കൊച്ചുകടവൻ എഴുതിക്കൊടുത്ത പ്രണയലേഖനങ്ങളിലൂടെയായിരുന്നു.. അതായിരുന്നു തുടക്കം..
അന്നേ കവിതയുടെ വിത്തുകൾ അയാളുടെ ഉണ്ടായിരുന്നിരിക്കണം..
മണിമാളികകളുടെ സുഖ സൗകര്യങ്ങളിൽ നിന്നും കവിത സാധാരണക്കാരുടെ
കൈഫോണുകളിലേക്ക് ഇറങ്ങിവന്ന സോഷ്യൽ മീഡിയ കാലത്താണ് കൊച്ചുകടവൻ എഴുതിത്തുടങ്ങുന്നത്..
"വിശുദ്ധ ചുംബനങ്ങൾ" എന്ന പുസ്തകത്തിലൂടെ
കൊച്ചുകടവൻ തന്നിലെ എഴുത്തുകാരനെ അടയാളപ്പെടുത്തുകയാണ്‌..
തന്നിലെ നൊസ്സുകാരനെ അതിലൂടെ തന്നിലെ കവിയെ പുറത്തു കൊണ്ടുവരികയാണ്.. 

പലതും ചെയ്യാനറിയാം ഇയാൾക്ക്
ബാപ്പയെയും ഉമ്മയെയും ഓർക്കുന്ന മകനാകാൻ..
നല്ലൊരു ചങ്ങാതിയാകാൻ.. പ്രണയിക്കാൻ.. കവിതയെഴുതാൻ.. തമാശ പറയാൻ.. അനുകരിക്കാൻ.. അഭിനയിക്കാൻ.. പാടുവാൻ.. (പാട്ടുകാരനായ കൊച്ചുകടവന് ലോകമെമ്പാടും ആരാധകരുണ്ട്


അത്ഭുതപെടുത്തുന്ന
ഒരു കാര്യം ഇതൊന്നും അയാളെ ആരും പഠിപ്പിച്ചതല്ല..
കണ്ടും കേട്ടും അനുഭവിച്ചും ആർജ്ജിച്ച അറിവുകളാണ് അയാളുടെ ഗുരു..
ഒരു ജില്ലയുടെ അതിർത്തിയിലെ പുഴവക്കത്തുള്ള ഒരു ഗ്രാമത്തിലെ ഒരു ബഹുമുഖപ്രതിഭ..
പ്രതിഭയുടെ എഴുത്തുകളും
ഇനി ലോകമറിയുകയാണ്.. അയാളെ അറിയാൻ ശ്രമിച്ച ഒരാളെന്ന നിലയിലാണ് എളിയ കുറിപ്പ്..


പുസ്തകങ്ങളിലൊന്നും എഴുതപ്പെടാതെപോയ നോവുകടലാണ് എന്റെയുള്ളമെന്ന്
പുസ്തകത്തിൽ കവിയെഴുതുന്നു..
പുഴ നിറഞ്ഞൊഴുകിയ കാലത്തിൽ നിന്നും വേനലൊഴുകുന്ന കാലത്തിലേക്കാണ് കൊച്ചുകടവൻ വളർന്നത്.. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വരികളിൽ ഓർമ്മകളുടെ നനവുണ്ട്, പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, ആത്മാർത്ഥതയുടെ ഇഴയടുപ്പമുണ്ട്.. 



വരികൾ നിങ്ങൾ വായിക്കാൻ തുടങ്ങുന്നത് കൊണ്ട് അവ നിങ്ങൾക്ക് വിട്ടു തരുന്നു..

ആത്മാവിന്റെ അയൽക്കാരൻ എന്ന പ്രയോഗം ഉപയോഗിച്ച എഴുത്തുകാരന്റെ പേര് ഞാൻ മറന്നുപോയിരിക്കുന്നു..
മറവി ഇവിടെ ഓർത്തെഴുതുന്നു.. കൊച്ചുകടവൻ എന്റെ അയൽക്കാരനാണ്.. അയാളുടെ കവിതകളും എന്റെ ഹൃദയത്തിന്റെ അയൽപക്കത്താണ്.. വായിക്കുന്നവർ ഇത് സ്വന്തമാക്കാനും മതി...


എഴുത്തിന്റെ ഒരു വലിയ ലോകം, ആത്മാവിന്റെയും കവിതയുടെയും പ്രണയത്തിന്റെയും അയൽപക്കകാരനായ
എന്റെ പ്രിയപെട്ട ചങ്ങാതിക്ക് നേർന്നുകൊണ്ട് നിർത്തുന്നു...



ഹൃദയപൂർവ്വം   കുഴൂർ വിൽസൺ


( ഷാജി കൊച്ചുകടവന്റെ പുസ്തകത്തിനു എഴുതിയ ആമുഖം )


Monday, August 7, 2017

ഹാ, വെള്ളം ചേർക്കാത്ത മഴയുടെ പ്രകാശനം







കുഴൂർ വിത്സന്റെ മഴക്കവിതകളുടെ സമാഹാരമായ 
ഹാ, വെള്ളം ചേർക്കാത്ത മഴ പ്രകാശിതമായി. തൊടുപുഴയിൽ നടന്ന മഴക്കവിതകളുടെ ചൊല്ലരങ്ങിൽ ബെന്യാമിന്റെ സ്നേഹസാന്നിധ്യത്തിലായിരുന്നു പ്രകാശനം. കവി എം സി സുരേഷിൽ നിന്ന് മാധ്യമപ്രവർത്തകൻ ടി ആർ ഉണ്ണി ആദ്യപ്രതി ഏറ്റുവാങ്ങി.


വിത്സന്റെ എട്ടാമത്തെ പുസ്തകമാണു ഹാ, വെള്ളം ചേർക്കാത്ത മഴ. കഴിഞ്ഞ 25 വർഷത്തിനിടയിൽ പലപ്പോഴായി എഴുതിയ 17 കവിതകളും മഴ സംബന്ധിയായ ചിത്രങ്ങളും പുസ്തകത്തിലുണ്ട്.  വേഡ് ബുക്സാണു പ്രസാധകർ. 112 പേജുകൾ ഉള്ള പുസ്തകത്തിന്റെ വില 220 രൂപ.  

ചട്ടയും മുണ്ടുമുടുത്ത മാലാഖക്കുഞ്ഞുങ്ങൾ

( സിമ്മി കുറ്റിക്കാട്ടിന്റെ മത്തിച്ചൂരു എന്ന കവിതാ സമാഹാരത്തിനു എഴുതിയ ആമുഖം )

കഴിഞ്ഞ മെയ് മാസത്തിൽ അജ്മാനിലെ ജയിലിൽ കഴിയുമ്പോൾ  ചട്ടയുംമുണ്ടുമുടുത്തമാലാഖക്കുഞ്ഞുങ്ങളെ സ്വപ്നത്തിൽ കണ്ടിരുന്നു . ഒരു  വർഷത്തിന്  ശേഷം സിമ്മിയുടെ കവിതകൾവായിക്കുമ്പോൾ അവരിൽ പലരേയും നേരിൽ കാണുകയാണ് അമ്പരപ്പിൽ നിന്നും അത്ഭുതത്തിൽനിന്നുമാണ്  കുറിപ്പ് . 

          സിമ്മി എന്ന കവിയുടെ കവിതകളുമായി കൂട്ടാവുന്നത് അവരുടെ കൂട്ട് എന്ന കവിതയിൽ വച്ചാണ്. ലൂയിസ്സ്  എളാപ്പന്റെ അതിരിൽ നിന്നും അപ്പൻഅമ്മയ്ക്ക് കൊണ്ടുവന്നു കൊടുത്ത പുളിമുട്ടിയാണ്കൂട്ടിലെ കേന്ദ്രകഥാപാത്രംപെറ്റത്തള്ള കുഞ്ഞിനെയെന്നപ്പോലെ പുളിമുട്ടിയെ കൂടെ കൂട്ടുന്ന അമ്മയുടെ ശില്പം  അമ്മയേക്കാൾ കാതലുള്ള തടിയിൽ കൊത്തിയ കവിയെ കവിതയിൽ കണ്ടു .  അവരുടെകവിതകളുമായി കൂട്ടാവണമെന്ന് വിചാരിച്ചു . കൂട്ടായി . അതിന്റെ ബലത്തിലുമാണ്  കുറിപ്പ് . 
            മലയാളകവിതയിലെ സാധാരണ ഇനമല്ല പുളിമുട്ടി . ചന്ദനമുട്ടി പോലെ പവിത്രവുംപാവനവുമൊന്നുമല്ല അത് എന്നതായിരിക്കാം കാരണംഇറച്ചിവെട്ടുന്നവരുടെ  ഇഷ്ടബിംബമാണ് പുളിമുട്ടി.ഇറച്ചി വെട്ടുന്നവരും കവിത ഇഷ്ടപ്പെടുന്നവരും കൂട്ടിമുട്ടുന്ന പ്രദേശങ്ങളും സിമ്മിയുടെ എഴുത്തിലുണ്ട് .കവിതയെക്കുറിച്ച് , 20 വർഷം മുൻപ് ഞാനെഴുതിയ കുറിപ്പിന്റെ തലക്കെട്ട് ഇറച്ചിവെട്ടു കടയിൽകണക്കെഴുതിയിരുന്ന  പേന മലയാള കവിതയിലേക്ക് വരുമ്പോൾ എന്നതായിരുന്നു .

മലയാളകവിതയിലെ ക്രൈസ്തവ പരിസരത്തെ രണ്ടും കൈയും നീട്ടി സ്വീകരിക്കാൻ മടിയാണ് നമ്മുടെപൊതുസമൂഹത്തിന് . അർണോസ് പാതിരിയുടെ പുത്തൻപാന പോലുള്ള കൃതികളെ അവഗണിച്ചത് പോലെനിരവധി ഉദാഹരണങ്ങൾ . കട്ടക്കയം ക്രൈസ്തവ കാളിദാസൻ എന്ന കുപ്രസിദ്ധമായ കളിയാക്കൽ ഇവിടെഓർക്കാവുന്നതാണ് .അതിമനോഹരമായ കാവ്യശകലങ്ങളെഴുതിയ ആബേലച്ചനെപ്പോലുള്ളവരുംഅവഗണിക്കപ്പെട്ടു പോയി .കവിത കെട്ടൽ സവർണ്ണരുടെ പണിയാണെന്നുള്ള  ബോധം ഇപ്പോഴു0 നമ്മുടെമനസ്സിലുണ്ട് എന്നർത്ഥം .  അതുകൊണ്ടാണ് എസ്ജോസഫ് എന്ന കവിക്ക് മലയാളകവിതയ്ക്ക് ഒരു കത്ത്എന്ന കവിത എഴുതേണ്ടി വന്നത് .അമ്പലങ്ങളിലും അകത്തളങ്ങളിലും കിടന്ന് മതിയായില്ലേ എന്ന്ജോസഫിന്റെ കവിത ചോദിക്കുന്നു . ശുദ്ധവായു ശ്വസിക്കാനുള്ള വഴി കാണിച്ചു തരാമെന്ന് കവി പറയുന്നു .കാലം മാറുകയാണ് കവിതയും . പിന്നീട് പല കവിതകളിലും ചട്ടയും മുണ്ടും വന്നുവിനു ജോസഫ്മുറ്റമടിക്കുന്ന വെള്ള മയിലിനെക്കുറിച്ചെഴുതി . കെ.ആർ . ടോണിയെന്ന പ്രമുഖ കവി പ്ലമേനമ്മായി എന്നകാവ്യം തന്നെ എഴുതി . അതിന്റെ തുടർച്ചയിൽ  ആത്മവിശ്വാസത്തോടെ അത്രയേറെ സ്വാതന്ത്ര്യത്തോടെചട്ടയും മുണ്ടുമെടുത്ത പെണ്ണുങ്ങളെ സിമ്മി കുറ്റിക്കാട്ടും കവിതയിലേക്ക്  കൊണ്ട് വരികയാണ് .കവിതയുടെ കുറിപ്പിൽ വർഗ്ഗീയത കൊണ്ട് വരുന്നു എന്ന ആക്ഷേപം കേൾക്കാനിടയുണ്ടെങ്കിലുംസാരമില്ല.കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിലെ കാവ്യ ജീവിതത്തിൽ എനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . 


കൈഫോണുകളിൽ കവിത വന്ന കാലം


അവനവന്റെ കൈഫോണുകളിലേക്ക്  കവിത വന്ന കാലത്താണ് സിമ്മിയുടെ പുസ്തകം വരുന്നത് .കവിതയുടെ കുത്തകകൾ പൊളിഞ്ഞ കാലംവെള്ളം പോലെ വായു പോലെ എല്ലാവർക്കും അവകാശപ്പെട്ടഒന്ന് പ്രാപ്യമായ കാലം . അതിനുകാരണമായ സോഷ്യൽ മീഡിയക്ക് സ്തുതി കൊടുക്കാതെ വയ്യഅച്ചടിപിശാചുകൾക്ക്പ്രയോഗം -വിഷ്ണുപ്രസാദ് ), അതിലുള്ള അമർഷം കാണാൻ കൗതകമൊക്കെയുണ്ട്.

ആഗോളവത്ക്കരണത്തിന്റെ  കാലത്ത് ഭൗതിക-സമ്പന്ന മേഖലകൾ കുത്തകകൾ കയ്യടക്കിയപ്പോൾ   കവിതപ്രതിരോധം തീർത്തുഅത്രയേറെ മനപ്പിടച്ചിലുകളാണ് കവിതകളായി പുതിയ മാധ്യമങ്ങളിൽപെയ്തിറങ്ങിയത് . അത് തുടരുകയും ചെയ്യുന്നുഭ്രാന്തിലും വീട്ടുതടങ്കലിലും ആകേണ്ടിയിരുന്നലക്ഷക്കണക്കിന് കാവ്യമനസ്സുകളാണ് ഇക്കാലത്ത് വെളിച്ചം കണ്ടത്അതിലൊരാളാണ് സിമ്മിയും . ആൺ-പെൺ വിത്യാസമില്ലാതെ സ്ഥാനമാനങ്ങളുടെ ഭാരവിത്യാസങ്ങളില്ലാതെ കവിതയുടെ പുതിയ ധാരസൃഷ്ടിക്കപ്പെട്ടു എന്ന് പറയേണ്ടി വരുംവീട്ടമ്മമാർകൂലിപ്പണിക്കാർ എന്ന് വേണ്ട സമൂഹത്തിന്റെ  സകലവഴികളും കവിതയിലേക്കും വന്നുമലയാളക്കര വിട്ടു പോകേണ്ടിവന്ന കാലത്ത് കൈവിട്ട് പോയ കവിതയെകാലങ്ങൾക്ക് ശേഷം തീക്ഷണതയോടെ കെട്ടിപ്പിടിക്കാൻ സിമ്മി കുറ്റിക്കാട്ട് എന്ന കവിക്ക് കഴിഞ്ഞതും അതുകൊണ്ടാണ് . കഴിഞ്ഞ പത്തു വർഷക്കാലത്തെ സൈബർ കവിതാക്കാലത്ത് ഉണ്ടായ സ്ത്രീമുന്നേറ്റം പഠനവിധേയമാക്കേണ്ടതാണ്.ദേവസേനസിന്ധു കെ വി , സെറീനഉമാ രാജീവ് , റീമ അജോയ്ചിഞ്ചു റോസാ നീളുന്ന  പട്ടികയിൽ സിമ്മി കുറ്റിക്കാട്ടും ഇടം പിടിക്കുകയാണ്പ്രാധാന്യത്തോടെ തന്നെ . 


ചൂരിനെ സുഗന്ധമാക്കുന്ന സ്നേഹത്തിന്റെ ജാലവിദ്യ 




മനുഷ്യൻ വിശപ്പടക്കുന്നത് അപ്പം കൊണ്ട് മാത്രമല്ലെന്ന് തെളിയിക്കുന്ന സ്നേഹത്തിന്റെ വരികളാണ് ഈപുസ്തകത്തിന്റെ കാതൽഅപ്പനും അമ്മയും തമ്മിലുള്ള ഇഴയടുപ്പത്തിന്റെതനിക്ക് വേണ്ടി പാടിയതാരാട്ട് അനുജന് വേണ്ടി പങ്കിടെരുതെന്ന് ശഠിക്കുന്ന പെൺകുട്ടിയുടെ സ്വാർത്ഥസ്നേഹത്തിന്റെ,  ഞാനുംനീയും പരസ്പ്പരം മാറിപ്പോകുന്ന മരണത്തോളം ശക്തിയുള്ള പ്രണയത്തിന്റെ സാക്ഷ്യങ്ങളായി ഈകവിതകൾ മാറുന്നു . 
 മത്തിച്ചൂര് എന്നാണ് സിമ്മിയുടെ പുസ്തകത്തിന്റെ പേര് . ചീത്തമണം എന്നാണ്ചൂരിന്റെ പൊതുവായ അർത്ഥംമീനിന്റെതായാൽ അത് പിന്നെ പറയാനുമില്ലപ്രാണനെ പോലെപ്രണയമുള്ള ഒരാൾ കൊണ്ട് വരുന്ന മത്തിക്ക് സുഗന്ധമുണ്ടാകുന്നതും , അത് വച്ചുണ്ടാക്കുന്നവൾക്ക്പതുക്കെ  സുഗന്ധം വയ്ക്കുന്നതും കവി മത്തിച്ചൂരിൽ വരച്ചു വയ്ക്കുന്നു . ചന്തയുടെവിയർപ്പിന്റെ,ഉളുമ്പിന്റെ  ചൂര് പതുക്കെ പതുക്കെ വറുത്തതിന്റെയും  വെച്ചതിന്റെയും ഗന്ധമാകുന്നതുംഅതിൽരണ്ടുപേർ ലയിച്ചു ചേരുന്നതും അതിമനോഹരമായി സിമ്മി  കോറിയിടുന്നു . മണിസൗധങ്ങളുടെമട്ടുപ്പാവുകളിൽ നിന്നും ഇഴയടുപ്പമുള്ള കുടിലിലെ സ്നേഹത്തിലേക്ക് ഒരല്പം അസൂയയോടെ നോക്കുന്നപുതിയ കാലത്തെ ബന്ധങ്ങളെയും സിമ്മി  കവിതയിൽ അടയാളപ്പെടുത്തുന്നുണ്ട് .  സൈബർ കാലത്തെകവിതകളിലെ ചൊടിപ്പിക്കുന്ന ഒരിടപാട് ആവർത്തിച്ചു വരുന്ന നീയും ഞാനുമാണ്സിമ്മിയും അത്   രു മടിയും കൂടാതെ ചെയ്യുന്നുമുണ്ട്കവിതകളുടെ ഒരു വലിയ ലോകം മുന്നിലുള്ള   പ്രതിഭ  ത് മാ ത്രം തുടർന്നാൽ ചെവിക്ക് പിടിക്കാതെ വയ്യ എന്ന് പറഞ്ഞു കൊള്ളട്ടെ . അപ്പനില്ലാത്ത കാലത്ത് ഒറ്റക്ക്ക്രിസ്തുമസ്സിന്റെ പൊട്ടും പൊടിയും കണ്ണീരുപ്പ്  നനച്ചു തിന്നുന്ന അമ്മയെ വരയ്ക്കാൻ കെൽപ്പുള്ള കവിക്ക്  ആവർത്തനത്തിന്റെ ആവശ്യവുമില്ല
             കൂട്ടുകാരനെ കാണാൻ നഗരത്തിലേക്ക് പോകുന്ന ഒരുവൾഅത്രയും നേരം ഒറ്റയ്ക്കായി പോകുന്നവീടിന്റെ നെറുകയിൽ ഉമ്മ കൊടുക്കുന്നതിന്റെ  ചിത്രം ഒരു കവിതയിലുണ്ട് . ആരും ഒറ്റയ്ക്കായിപോകരുത് , സ്നേഹമില്ലാതായി പോകരുത് എന്ന് കരയാതെ കരയുന്ന ഒരാൾ മത്തിച്ചൂര് എന്നപുസ്തകത്തിൽ നിറയുന്നു.പലർ പലപ്പോഴായി മറന്നു വച്ച , മൂലകളിലേക്ക് വലിച്ചെറിഞ്ഞപണ്ടെപ്പൊഴൊജീവൻ തുടിച്ചിരുന്ന വസ്തുക്കളെ പൊടി തട്ടിമിനുക്കി കവിതയുടെ മുന്നാമ്പുറത്ത് കൊണ്ടുവയ്ക്കുന്നതിൽസിമ്മിക്ക് അസാമാന്യ കഴിവുണ്ട്സദാ നേരവും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന ഒരു നാടൻനസ്രാണി വീട്ടമ്മയെ ഇതിൽ കാണാം . തൂവാല എന്ന കവിതയിലും കവി ഇതാണ് ചെയ്യുന്നത് . അമ്മാമ്മയുടെതൂവാലയാണ് ഇതിൽ  കവിതാബിംബം . ഓർമ്മ കുറവുള്ള അമ്മാമ്മ പലകുറി അത് കവിതയിൽതിരയുന്നുണ്ട് . മരണശേഷം ഒഴിവാക്കപ്പെടുന്ന പെട്ടിയിൽ നിന്ന് കണ്ടെടുക്കപ്പെടുന്ന തൂവാല മറ്റൊരുദിശയിലേക്ക് വീശി സിമ്മി കവിത കാണുന്നു . 'വെറോനിക്ക  തൂവാല നീ എന്ത് ചെയ്തുവെന്നാണ്'കവിതയുടെ അവസാനം . യേശുവിന്റെ രക്തം പൊടിഞ്ഞ മുഖം ഒപ്പിയ തൂവാലയിലേക്കാണ് കവിതയുടെസഞ്ചാരം .  മറന്നു വച്ച അമ്മാമ്മയുടെ തൂവാലയെ വെറോനിക്കയുടെ തൂവാലയുമായികൂട്ടിക്കെട്ടുന്നതിലൂടെ ഉൾവായനയുടെ നിരവധി ഇടങ്ങൾ എഴുത്തുകാരി തുറന്നിടുന്നുഅമ്മാമ്മയുടെതൂവാല ഒപ്പിയ ക്രൂശിത മുഖങ്ങൾ ഏതൊക്കെയായിരുന്നു എന്നാണ് അതിലൊന്ന്അത് പോലെ പലതും.

മത്തിച്ചൂരിലെ കവിതകൾ നിങ്ങൾക്ക് തന്നുകൊണ്ട് വിരമിക്കുകയാണ്അതിന് മുൻപ് സിമ്മി കുറ്റിക്കാട്ട്എന്റെ ദേശക്കാരിയാണ്.ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും കൂട്ട് എന്ന കവിത വായിച്ചു ഫോണിൽമിണ്ടിയപ്പോഴാണ് നാട്ടുകാരിയാണെന്നറിയുന്നത് .പത്തിരുപത് വർഷം മുൻപ് എക്സ്പ്രസ്സ് മലയാളംപത്രത്തിൽ അച്ചടിച്ച് വന്ന ഞാൻ പോലും മറന്ന പോയ എന്റെ ഒരു കവിത അയച്ചു തന്ന് സിമ്മിയെന്നെഞെട്ടിച്ചു . കവിതയുടെ ഓർമ്മയിൽ അങ്ങനെ എന്തൊക്കെയാണ്  കവി ഇനിയും സൂക്ഷിച്ചു വച്ചിട്ടുള്ളത്.അതിൽ നിന്നൊക്കെ കവിക്ക് ഇനിയും നിറയെ കവിതകളുണ്ടാവട്ടെ . പുതിയ കൂട്ടുകളും പുതിയതൂവാലകളും  പുതിയ പുതിയ യാത്രകളുമുണ്ടാവട്ടെ.

Simmy Kuttikkattu

             കുറിപ്പ് ഇവിടെയെത്തുമ്പോൾ യാത്ര എന്ന കവിതയിലെ മരത്തിലാണ് ഞാൻഅങ്കമാലിസ്റ്റാൻഡിൽ പണ്ടുണ്ടായിരുന്ന ഇത്തിൾക്കണ്ണി പിടിച്ച  മാവിൽ . അതിന്റെ ശിഖരങ്ങളിൽ .  തടിയുടെവാർഷിക വലയങ്ങളിൽ തടി കയറി പോയ ലോറിയിൽഅത് മുറിയപ്പെട്ട മരമില്ലിൽവാതിലോ ജനലോആയ വീട്ടിൽകട്ടിലായ ആശുപത്രിയിൽ .  മരം ആർക്കോ അവസാന വീടായ ശവപ്പെട്ടിയിൽ.ഇത്തിൾക്കണ്ണിയെ നെഞ്ചോട് ചേർത്ത് നിറയെ ഉണ്ണികളെ  വിരിയിച്ച ഉണ്ണികളിൽആർക്കും വേണ്ടാതായമാമ്പഴങ്ങളിൽകവിതയുടെ ഉദരത്തിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിറന്ന നിറയെസഹോദരങ്ങളുണ്ടെനിക്ക്മത്തിച്ചൂരിലൂടെ  സിമ്മിയും എനിക്കവരിൽ  ഒരാളാകുന്നുകവിതയുടെ ഈരക്തസാഹോദര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നു.  

കുഴൂർ വിത്സൺ
2017



x
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved