Tuesday, March 8, 2011

സുധന്

സുധന്എന്ന ഒരു കൂട്ടുകാരന്ഉണ്ടായിരുന്നു എനിക്ക്.

കൂട്ടുകാരന്എന്നൊന്നും പറഞ്ഞ് കൂടാ. അപ്പന്റെ ഞരണ്ടായി പാടത്തിന്റെ വക്കില്ചോന്മാരുടെ ഇല്ലം പോലെയുള്ള വീട്ടിലെ വേലാച്ചോന്റെ ഏറ്റവും ഇളയവന്.
പത്തോ പന്ത്രണ്ടോ മക്കളുണ്ട് വേലാച്ചോന്. അതില്മൂന്ന് പേര്ആത്മഹത്യ ചെയ്തു. അവര്മൂന്ന് പേരും എനിക്ക് വേണ്ടപ്പെട്ടവരായിരുന്നു. ബാബുച്ചേട്ടന്‍ / ഗീതേച്ചി/ സുധന്.


ഞാനും സുധനും തോമസും കൂടി എന്നും പാല്ഡയറിയില്പാലളക്കാന്പോകും . അന്ന് തോമസ് വാങ്ങിത്തന്ന മുട്ടക്കറികള്ക്ക് ഇന്നും നൂറ്നാവാണ്. സുധന്ഇടയ്ക്കിടെ വട്ടു വരും . ഹൈഡോസ് ഗുളികകള്കഴിക്കയാല്ഇപ്പോള്എന്നെ പോലെ കൈവിറക്കും . അയാള്ലോകോത്തരമായ തമാശകള്പറഞ്ഞിരുന്നു. അതൊന്നും ഒരു പുസ്തകത്തിലും ഇത് വരെ വായിച്ചിട്ടില്ല.

ഒരു ഞായറാഴ്ച്ചയായിരുന്നു അന്ന്.
കുര്ബ്ബാനക്ക് അള്ത്താരയില്വെള്ളമുണ്ടെടുത്ത് കുഞ്ഞ് വിത്സനുമുണ്ട്. കഴിയാത്ത പാടേ പാല്കൊണ്ടാവാന്ഇറങ്ങിയോടി. ആരോ പറഞ്ഞു. താണിക്കത്തെ സുധന്തൂങ്ങിയെന്ന്. ഓടിച്ചെന്നു. ഞരണ്ടായി പാടത്തിന്റെ ഇങ്ങേ അറ്റത്ത് നിന്ന് കണ്ടു. വലിയ കുടമ്പുളി മരത്തിന്റെ ഏകദേശം ഏറ്റവും മുകളിലായി അവന്അവനേക്കാള്‍ 6 ഇരട്ടി എങ്കിലും നീളമുള്ള ഒരു കയറില്തൂങ്ങി നില്ക്കുന്നു. അരയിലെ പച്ചമുണ്ട് എത്ര കണ്ണടച്ചിട്ടും മായുന്നില്ല.

ഇന്ന് എന്തോ അവനെ ഓര്ത്തു. അര്ക്കക്കാരന്റെ മകന്വിത്സണ്‍, അവന്റെ ഒരു അയല്പ്പക്കക്കാരന്വാര്ത്ത വായിക്കുന്നത് കവിത ചൊല്ലുന്നത് അവന്കേട്ടാല്എന്തായിരിക്കും വിചാരിക്കുകയെന്ന്. പറയുന്നതെന്ന്

ദൈവമേ പച്ച പോളിസ്റ്റര്മുണ്ട് ഇപ്പോള്എവിടെയാണാവോ

3 comments:

പകല്‍കിനാവന്‍ | daYdreaMer said...

nombarappeduthunnu orammakl

Muhammed Sageer Pandarathil said...

കൂട്ടുകാരുടെ വിരഹം,കൂട്ടുകൂടുന്നവർക്കേ അറിയൂ!......

ഷാജി അമ്പലത്ത് said...

പൊള്ളുന്നു ഉണ്ണീ ...

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved